x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വഖഫ് ബോര്‍ഡ് വിവാദം : ഇതര മതസ്ഥരെ നിയമിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് പി.എം.എ. സലാം


Published: July 18, 2026 05:02 AM IST | Updated: July 18, 2026 05:02 AM IST

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയില്‍ സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ഹരജിക്കാരന് കൂട്ടുനിന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തെ തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.

വഖഫ് ബോര്‍ഡില്‍ ഇതര മതസ്ഥരില്‍പ്പെട്ടവരെ നിയമിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും ഒരു മതത്തിന്‍റെയും കാര്യത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്ക് അവസരം കൊടുക്കുന്നത് ശരിയല്ല എന്ന നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈകോടതിയില്‍ നാല് കേസുകളാണ് വന്നത്. ഷിയാസമുദായം തങ്ങളുടെ പ്രതിനിധിയെ വച്ചിട്ടില്ലെന്ന കേസ്, ബോറാ സമുദായം തങ്ങളുടെ പ്രതിനിധികളെ വച്ചിട്ടില്ലെന്ന കേസ്, മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചിട്ടില്ലെന്നും സാങ്കേതികമായി ബോര്‍ഡിന്‍റെ രൂപീകരണം നടന്നിട്ടില്ലെന്നുമുള്ള കേസ്, അമുസ്‌ലിം പ്രതിനിധികളെ വെച്ചിട്ടില്ലെന്ന് പറഞ്ഞ് ഷോണ്‍ ജോര്‍ജ് നല്‍കിയ കേസ്.

ഇതെല്ലാം ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്. ഇതില്‍ വഖഫ് ബോര്‍ഡിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്.

അല്ലാതെ രണ്ട് അമുസ്‌ലിം പ്രതിനിധികളെ വെക്കാന്‍ തയാറാണെന്ന് പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ടത് സംബന്ധിച്ച് സുപ്രിം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്.

അതിന്‍റെ വിധികളൊക്കെ വരാനുണ്ട്. അതിനനുസൃതമായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള തീരുമാനങ്ങളാണ് കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുക്കുക. പാര്‍ലമെന്‍റില്‍ ഈ ബില്ല് വന്ന സമയത്ത് അതിശക്തമായ നിലപാട് ലീഗ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനമില്ല

പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേ പാര്‍ട്ടിക്കകത്തുനിന്നോ പോഷക സംഘടകളില്‍നിന്നോ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ല. തന്നോട് പോഷക സംഘടനാ നേതാവോ പാര്‍ട്ടി പ്രവര്‍ത്തകനോ അതുസംബന്ധിച്ച് ഒരു കത്ത് നല്‍കുകയോ ഒരു വിമര്‍ശനം പറയുകയോ ചെയ്തിട്ടില്ല. പുറത്തുവന്നത് യൂത്ത് ലീഗിന്‍റെ പ്രമേയമാണെന്ന് ഞാന്‍ പറയണമെങ്കില്‍ എനിക്കോ പാര്‍ട്ടിയുടെ ഏതെങ്കിലും വേദിയിലോ അതിന്‍റെ ഒരു പകര്‍പ്പെങ്കിലും കിട്ടേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

നിലവിലുള്ള മന്തിമാരുടെ പ്രവര്‍ത്തനത്തില്‍ നേതൃത്വത്തിന് സംതൃപ്തിയാണ്. മന്ത്രിമാരും പാര്‍ട്ടിയും രണ്ട് വഴിക്കാണ് പോകുന്നതെന്ന് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up