x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ പദ്ധതികള്‍ ജാഗ്രതയോടെ നടപ്പാക്കണമെന്ന്


Published: July 13, 2026 06:03 AM IST | Updated: July 13, 2026 06:03 AM IST

കല്‍പ്പറ്റ: പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍(കെഎഫ്ആര്‍എ) ഉത്തര മേഖല സമ്മേളനം അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ജീവന്റെയും സ്വത്തിന്‍റെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ള പഠനം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുമുമ്പ് നടത്തണം. 2019ല്‍ പുത്തുമല ഉരുള്‍പൊട്ടലില്‍ 17 ഉം 2024ല്‍ പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ 298 ഉം അടുത്തിടെ കള്ളാടിയില്‍ മണ്ണിടിച്ചിലില്‍ ഏഴും ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ പക്ഷിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം. മണ്ണിന്‍റെ സവിശേഷതകള്‍, ജല ആഗികരണ ശേഷി, നീര്‍വാര്‍ച്ചാസ്വഭാവം, പൈപ്പിംഗ് സാധ്യതകള്‍ എന്നിവ കണക്കിലെടുക്കണം.

കൃഷിയിടങ്ങളിലെ ചെറുതടക്കം മരങ്ങള്‍ മുറിച്ചുമാറ്റുന്നത് നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കേണ്ടതുണ്ട്. 2005ലെ കേരള വനേതര പ്രദേശങ്ങളില്‍ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന(ഭേദഗതി)നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഒരുപരിധിവരെ പ്രയോജനപ്രദമാണെങ്കിലും അവര്‍ ചൂഷണം ചെയ്യപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്.

വിജ്ഞാപനം ചെയ്യാത്തതും ഒരു ഹെക്ടറില്‍ താഴെ വിസ്തീര്‍ണമുള്ളതും കാപ്പിത്തോട്ടം അല്ലാത്ത സ്ഥലത്തുള്ളതുമായ മരങ്ങളില്‍ നിയമത്തിലെ സെക്ഷന്‍ 2(ഇ)പ്രകാരം നിര്‍ദേശിക്കപ്പെട്ട 10 ഇനങ്ങള്‍ മുറിക്കുന്നതിനാണ് തടസം. സെക്ഷന്‍ 6(3)ലെ 28 ഇനം മരങ്ങള്‍ ഉദ്യോഗസ്ഥതല പരിശോധനയില്ലാതെ മുറിക്കാനും തടിയും കട്ടന്‍സും നീക്കംചെയ്യാനും കര്‍ഷകര്‍ക്ക് കഴിയും. മരങ്ങള്‍ വി്ല്‍ക്കുന്ന കര്‍ഷകര്‍ക്ക് തുച്ഛവിലയാണ് ലഭിക്കുന്നത്. സത്യപ്രസ്താവന മാത്രം ഉപയോഗപ്പെടുത്തി ചെറുമരങ്ങളടക്കം വ്യാപകമായാണ് കടത്തുന്നത്.

ചെറുമരങ്ങളക്കം മുറിക്കുന്നത് പരിമിത തണല്‍ ആവശ്യമുള്ള കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് ദോഷമാണ്. കൃഷിയിടങ്ങളില്‍ മരങ്ങള്‍ ഇല്ലാതാകുന്നത് കാലാവസ്ഥയെയും ജല ലഭ്യതയെയും ബാധിക്കും. മരംമുറി നിയമപരമായി നിയന്ത്രിക്കേണ്ടേതിന്‍റെ ആവശ്യകത, ഓരോ മരങ്ങളുടെയും പ്രാധാന്യം എന്നിവയില്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം ന്ല്‍കേണ്ടതുണ്ട്.

മനുഷ്യ-വന്യമൃഗ സംഘര്‍ഷം കൂടുതലുള്ള പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വനം-വന്യജീവി സംരക്ഷണം കാര്യക്ഷമമായി നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് സമ്മേളനം വിലയിരുത്തി. നാല് ജില്ലകളില്‍നിന്നുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പങ്കെടുത്ത സമ്മേളനം കള്ാടി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
മാനന്തവാടി ഗിബ്‌സ് ഹാളില്‍ നോര്‍ത്ത് വയനാട് ഡിഎഫ്ഒ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

അസോസിയേഷന്‍ ഭാരവാഹികളായ രാജീവ് കുമാര്‍, രമ്യ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ. ഹാഫിഷ്(പ്രസിഡന്റ്), എം.പ്രബീഷ് (വൈസ് പ്രസിഡന്റ്), റോസ്‌മേരി ജോസ്(സെക്രട്ടറി), ടി.കെ. വന്ദന(ജോയിന്റ് സെക്രട്ടറി), സനൂപ് കൃഷ്ണന്‍(ട്രഷറര്‍), എ.പി. ശ്രീജിത്ത്, പി. രതീശന്‍, ഇ.കെ. ജിഷ, ടി. നസ്‌ന(കമ്മിറ്റി അംഗങ്ങള്‍)എന്നിവരെ തെരഞ്ഞെടുത്തു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up