വെങ്ങാനൂർ ചാവടിനട പൗർണമി കാവിൽ പുതുതായി പ്രതിഷ്ഠിക്കാൻ എത്തിച്ച 27 അടി ഉയരമുള്ള ഹനുമാന്റെ ഒറ്റക്കൽ ശിൽപ്പം പാളയത്തെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ എത്തിച്
വിഴിഞ്ഞം : വിവിധങ്ങളായ ആരാധമൂർത്തികളാലും അവയുടെ പ്രതിഷ്ഠാ രീതികൾ കൊണ്ടും ശ്രദ്ധേയമായ വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവിൽ ഏറ്റവും വലിയ ഹനുമാൻ വിഗ്രഹം എത്തി.
ഇന്നലെ രാവിലെ കന്യാകുമാരിയിൽ നിന്നും തിരിച്ചു ശുചീന്ദ്രം വഴി വൈകിട്ടോടെ പൗർണമിക്കാവിൽ വിഗ്രഹം എത്തിചേർന്നു.
12 അടി പൊക്കമുള്ള പീഠത്തിൽ 27അടി ഉയരമുള്ള വിഗ്രഹം ഹനുമാന്റെ സഹോദരങ്ങളായ ഗതിമാൻ, ശ്രുതിമാൻ, മതിമാൻ, കേതു മാൻ,ധൃതിമാൻ എന്നിവരോടൊപ്പം പ്രതിഷ്ഠിക്കപ്പെടുന്ന ആദ്യത്തെ പ്രതിഷ്ഠ എന്ന പ്രത്യേകതയും പൗർണമികാവിലെ ഹനുമാൻ വിഗ്രഹത്തിന് ലഭിക്കും.
64 അടി പൊക്കമുള്ള ശ്രീകോവിലിലാണ് ഇത്രയും ഉയരത്തിലുള്ള ഹനുമാനെ പ്രതിഷ്ഠിക്കുന്നത്. ബ്രഹ്മപുരാണത്തിലെ കേസരിയുടെ മക്കളായ ആറ് പേരെയും ഒരുമിച്ച് കാണുന്ന ഏക ക്ഷേത്രം എന്ന ഖ്യാതിയും പൗർണമി ക്കാവിനുണ്ട്.
രാമായണ മാസം തുടങ്ങുന്ന കർക്കിടകം ഒന്നിന് ഹനുമാൻ വിഗ്രഹം പൗർണമി കാവിൽ എത്തിയത് തന്നെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags : Local News Nattuvishesham Thiruvananthapuram