Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manufacturing

മൊബൈൽ ഫോണ്‍ നിർമാണം ശക്തിപ്പെടുത്തൽ ; 62,500 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയ്ക്ക് ഉൗർജം പകരാൻ 62,500 കോടി രൂപയുടെ മൊബൈൽ ഫോണ്‍ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നേരത്തേയുണ്ടായിരുന്ന 40,000 കോടി രൂപയുടെ മൊബൈൽ ഫോണ്‍ പിഎൽഐ (PLI 1.0 പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ്) പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ മൊബൈൽ ഫോണ്‍ നിർമാണ മേഖലയെ ശക്തിപ്പെടുത്തുക, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക, പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക, കയറ്റുമതി ഉയർത്തുക, കൂടാതെ ഇലക്ട്രോണിക്സ് ശൃംഖലയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പിഎൽഐ 1.0 പദ്ധതിപ്രകാരം ആകെ വിതരണം ചെയ്ത ആനുകൂല്യം 19,000 രൂപയും ഇതിലൂടെ ആകെ പരിച്ചെടുത്ത നികുതി 25,000 കോടി രൂപയുമാണെന്ന് മന്ത്രി വ്യക്തമാക്കി.

2025 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട ഉത്പന്നമായി സ്മാർട്ട്ഫോണുകൾ മാറി. ഐഫോണ്‍ നിർമാതാക്കളായ ആപ്പിൾ മുൻപന്തിയിൽ നിന്ന ഈ മേഖലയിൽ, 2.62 ലക്ഷം കോടി രൂപയുടെ സ്മാർട്ട്ഫോണുകളാണ് രാജ്യം കയറ്റുമതി ചെയ്തത്.

മൊബൈൽ ഫോണ്‍ ഉത്പാദനത്തിന് നൽകിയ ശക്തമായ പിന്തുണയെത്തുടർന്ന്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമാതാക്കളായി ഇന്ത്യ ഉയർന്നു വന്നു. രാജ്യത്തെ മൊബൈൽ ഫോണ്‍ ഉത്പാദനം 2019-20 സാന്പത്തിക വർഷത്തിലെ 2.14 ലക്ഷം കോടി രൂപയിൽ നിന്ന്, 2024-25 സാന്പത്തിക വർഷത്തിൽ ഇരട്ടിയിലധികമായി വർധിച്ച് 5.5 ലക്ഷം കോടി രൂപയിലെത്തി.

മൊബൈൽ ഫോണ്‍ കയറ്റുമതി 2019-29 സാന്പത്തിക വർഷത്തിലെ 0.27 ലക്ഷം കോടി രൂപയിൽനിന്ന് 2024-25 സാന്പത്തികവർഷത്തിൽ എട്ട് മടങ്ങോളം വർധിച്ച് രണ്ടു ലക്ഷം കോടി രൂപയായി ഉയർന്നു.

പുതിയ പദ്ധതി, ആനുകൂല്യങ്ങൾ

2026-27 സാന്പത്തിക വർഷം മുതൽ 2030-31 വരെ അഞ്ച് വർഷത്തേക്കാണ് ഈ പുതിയ പദ്ധതിയുടെ കാലാവധി.

ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമിക്കുന്ന കന്പനികൾക്ക് അവയുടെ വില്പനയെ അടിസ്ഥാനമാക്കി 2.25 ശതമാനം മുതൽ 5 ശതമാനം വരെ ഇൻസെന്‍റീവ് നൽകും. കൂടാതെ, പ്രധാന ഘടകങ്ങളും അനുബന്ധഘ ടകങ്ങളും ആഭ്യന്തരമായി വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് 1.5 ശതമാനം വരെ അധിക ആനുകൂല്യവും, ഇന്ത്യൻ ബ്രാൻഡുകൾ വളർത്തിയെടുക്കുന്നതിനായി ഉത്പന്നത്തിന്‍റെ ഡിസൈൻ ഗവേഷണം എന്നിവയ്ക്കായി വില്പനയുടെ മൂന്നു ശതമാനം അധിക ഇൻസെന്‍റീവും നല്കുമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.

ഈ പദ്ധതിയിലൂടെ രാജ്യത്തെ ആകെ മൊബൈൽ ഫോണ്‍ ഉത്പാദനം ഏകദേശം 39 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇത് രാജ്യത്തിന്‍റെ സാന്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുമെന്നും കരുതപ്പെടുന്നു.

International

വിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

ന്യൂഡൽഹി: വിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യാവസായിക വിമാന നിർമ്മാണ മേഖലയിൽ പുതിയ കരാറിൽ ഒപ്പുവച്ചത്.

കർണാടകയിൽ എയർബസ് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അസംബ്ലി ഉൾപ്പടെയുള്ള സഹകരണത്തിനാണ് ധാരണയായത്. കരാർ യൂറോപ്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക സഹകരണത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

2026 ജനുവരിയിൽ നടന്ന യൂറോപ്യൻ യൂണിയൻ-ഇന്ത്യ ഉച്ചകോടിയെ തുടർന്നാണ് പുതിയ കരാർ. തന്ത്രപരമായ സംയുക്ത അജണ്ട പ്രകാരം സിവിൽ വ്യോമയാന സുരക്ഷ ഒരു മുൻഗണനാ മേഖലയായി തിരിച്ചറിഞ്ഞു. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.

Tech

ടെസ്‌ല കാർ പ്ലാന്‍റിൽ ഇനി മുതൽ ഹ്യുമൻ റോബോട്ട് നിർമാണം

കലിഫോർണിയ: വാർഷിക വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായി ആഗോള കാർനിർമാതാക്കളായ ടെസ്‌ല. ഇലക്‌ട്രിക് വാഹന നിർമാണത്തിൽനിന്ന് ആർട്ടിഫിഷൽ ഇന്‍റലിജൻസ്, റോബോട്ടിക്സ് എന്നീ മേഖലകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ മാറ്റത്തിനു കാരണമെന്നും കമ്പനി അറിയിച്ചു.
ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കന്പനിക്ക് 2025ൽ മാത്രം വാർഷിക വരുമാനത്തിൽ മൂന്നു ശതമാനം കുറവുണ്ടായതായും വർഷത്തിന്‍റെ അവസാന മൂന്നു മാസങ്ങളിൽ ലാഭത്തിൽ 61 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ട് പറയുന്നു. മോഡൽ എസ്, മോഡൽ എക്സ് എന്നീ വാഹനങ്ങളുടെ ഉത്പാദനം നിർത്തലാക്കിയെന്നും ഈ കാറുകൾ നിർമിച്ചിരുന്ന കലിഫോർണിയയിലെ പ്ലാന്‍റ് ഇനി മുതൽ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നിർമാണത്തിനായി ഉപയോഗിക്കുമെന്നും ടെസ്‌ല പ്രഖ്യാപിച്ചു.

റോബോടാക്സി

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളെന്ന പദവി ടെസ്‌ലയെ മറികടന്ന് ജനുവരിയിൽ ചൈനീസ് കമ്പനിയായ ബിവൈഡി സ്വന്തമാക്കിയിരുന്നു. മസ്‌കിന്‍റെ ആർട്ടിഫിഷൽ ഇന്‍റലിജൻസ് x-എഐ സംരംഭത്തിൽ ടെസ്‌ല രണ്ടു ബില്യൺ ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ കമ്പനിയുടെ മൂലധനനിക്ഷേപം ഏകദേശം 20 ബില്യൺ ഡോളറായി ഉയർത്താനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

റോബോടാക്സി പോലുള്ള പുതിയ മേഖലകളിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. അതേസമയം, കമ്പനിയുടെ നിലവിലുള്ള ഇലക്‌ട്രിക് വാഹന മോഡലുകൾ കാലഹരണപ്പെട്ടതാണെന്നു വിദഗ്ധർ പറയുന്നു. മോഡൽ S, മോഡൽ X എന്നീ വാഹനങ്ങളുടെ വിൽപനയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് എഡ്മണ്ട്‌സിലെ ഇൻസൈറ്റ്സ് വിഭാഗം മേധാവി ജെസീക്ക കാൾഡ്‌വെൽ ചൂണ്ടിക്കാണ്ടി.

Latest News

Corehub Up