x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടുംബശ്രീ സാമ്പത്തിക തട്ടിപ്പ് സിപിഎമ്മിന് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് യുഡിഎഫ്

വെബ് ഡെസ്ക്
Published: August 19, 2026 02:32 AM IST | Updated: August 19, 2026 02:32 AM IST

യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി നടത്തിയ സിഡിഎസ് ഓഫീസ് മാര്‍ച്ച് കെപിസിസി അംഗം കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക തട്ടിപ്പിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

19 വാര്‍ഡുകളിലും സിപിഎം പാനല്‍ തയാറാക്കി രാഷ്‌ട്രീയമായാണ് കുടുംബശ്രീ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആരോപണ വിധേയയായ സിഡിഎസ് ചെയര്‍ പേഴ്‌സണും മറ്റ്പല ഭാരവാഹികളും അക്കൗണ്ടന്‍റും സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരും കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളുമാണ്. സിഡിഎസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ചെയര്‍പേഴ്‌സണെയും മറ്റ് ഭാരവാഹികളെയും സിപിഎം ഹാരമണിയിച്ച് പ്രകടനമായാണ് ഓഫിസില്‍ എത്തിച്ചത്.

മൂന്ന് ടേമുകളിലായി 12 വര്‍ഷക്കാലം ഒരേ വ്യക്തിക്ക് സിഡിഎസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജനങ്ങളോട് മറുപടി പറയാനുള്ള ഉത്തരവാദിത്വം സിപിഎമ്മിനുണ്ടെന്നും യുഡിഎഫ് പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കുടുംബശ്രീയില്‍ നടന്നുകൊണ്ടിരുന്ന സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് മേലധികാരികള്‍ക്ക് പരാതി നല്‍കിയ അസിസ്റ്റന്‍റ് സെക്രട്ടറിയെ പഞ്ചായത്ത് ഓഫിസില്‍ ഉപരോധിച്ചത് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു.
സിഡിഎസിലെയും വിപണനകേന്ദ്രത്തിലെയും കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അന്നത്തെ മെമ്പര്‍ സെക്രട്ടറിയെ മീനങ്ങാടിയില്‍ നിന്ന് സ്ഥലം മാറ്റിയതെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതെന്നും യുഡിഎഫ് ആരോപിച്ചു.


രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കെട്ടിച്ചമച്ച പരാതിയാണെന്ന് കണ്ടെത്തി കോടതി മെമ്പര്‍ സെക്രട്ടറിയെ വെറുതെവിട്ടു. മൂന്നുവര്‍ഷക്കാലത്തെ പരിശോധനയില്‍ മാത്രം ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇവര്‍ അധികാരത്തിലിരുന്ന 12 വര്‍ഷക്കാലത്തെ മുഴുവന്‍ ഇടപാടുകളും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെപിസിസി അംഗം കെ.ഇ. വിനയന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞിമുഹമ്മദ്, ബേബി വര്‍ഗീസ്, വി.എം. വിശ്വനാഥന്‍, മിനി സാജു, കെ.പി. നുസ്രത്ത്, ഉഷാ രാജേന്ദ്രന്‍, കെ. ഷമീര്‍, അനീഷ് റാട്ടുണ്ട്, ജസ്റ്റിന്‍ ജോഷ്വാ, നൗഷാദ് മീനങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags : Local News Nattuvishesham Kudumbashree

Recent News

Corehub Up