അമ്മയെ മകന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍.
തൊടുപുഴ: ഭക്ഷണം തയാറാക്കി നല്‍കാനെത്തിയ അമ്മയെ മകന് നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. മൈലാടുംപാറയില്‍ ക്രൂരമായി കൊല്ലപ്പെട്ട റെയ്ച്ചല്‍ ഏക മകനായ ലിജോയോടുള്ള വാത്സല്യം മൂലമാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. റെയ്ച്ചലും ഭര്‍ത്താവും വര്‍ഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നത്.
ലിജോ കുറച്ചുനാള്‍ മുമ്പുവരെ പിതാവിനൊപ്പമായിരുന്നു. പിന്നീട് അമ്മയോടൊപ്പം മൈലാടുംപാറയില്‍ താമസിച്ചുവരികയായിരുന്നു.
എറണാകുളത്ത് ഹോംനഴ്സായി ജോലി ചെയ്യുന്ന റെയ്ച്ചല്‍ ഇടയ്ക്ക് വീട്ടിലെത്തി മകന് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങി നല്‍കിയാണ് മടങ്ങിപ്പോയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച എറണാകുളത്തുനിന്നു സഹോദരനായ ഈട്ടിക്കല്‍ ജോണിന്റെ തൊടുപുഴ അറയ്ക്കപ്പാറയിലെ വീട്ടിലെത്തി. ഇവിടെനിന്നു പിറ്റേന്ന് ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ പോയ റെയ്ച്ചല്‍ ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്.
തിങ്കളാഴ്ച രാവിലെ മൈലാടുംപാറയിലെ വീട്ടിലെത്തിയ റെയ്ച്ചൽ ഒരു ദിവസം വീട്ടില്‍ തങ്ങിയതായാണ് സൂചന. ഇന്നലെ രാവിലെ കൊലപാതകം നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തയാറാക്കിയ ഭക്ഷണവും പാത്രങ്ങളും വീട്ടില്‍ ചിതറിക്കിടപ്പുണ്ടായിരുന്നു. റെയ്ച്ചലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തടിക്കഷണവും സമീപത്തുണ്ടായിരുന്നു.
ഇന്നലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെത്തുടര്ന്നുള്ള പ്രകോപനമാകാം കൊലപാതകത്തിലെത്തിയതെന്നാണ് വിവരം. നേരത്തേയും ലിജോ അമ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ലഹരിക്കടിമയായ ഇയാള്‍ കൂലിപ്പണിയെടുത്തും ആക്രി പെറുക്കിയുമാണ് കഴിഞ്ഞിരുന്നത്. റെയ്ച്ചല്‍ വീട്ടിലേക്കു വാങ്ങിയിരുന്ന ഉപകരണങ്ങള്‍ ഇയാള്‍ ലഹരിവസ്തുക്കള്‍ വാങ്ങാന്‍ വിറ്റിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ഇടുക്കിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല
തൊടുപുഴ: നെടുങ്കണ്ടം എഴുകുംവയലില്‍ മാതാപിതാക്കളെ മകന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് തൊടുപുഴ മൈലാടുംപാറയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത്.
രണ്ടു സംഭവങ്ങളിലും ലഹരിയുടെ സ്വാധീനമാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്കു കാരണമായത്.
മകന്റെ അമിത ലഹരി ഉപയോഗമാണ് എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന് എന്നു വിളിക്കുന്ന ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരുടെ ജീവനെടുക്കാന്‍ കാരണമായത്. സംഭവത്തില്‍ ഇവരുടെ മകന് അജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് വിവരം.
കാലങ്ങളായി പ്രതി ലഹരിക്കടിമയായിരുന്നു. കൂടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍നിന്ന് ഇയാള്‍ വായ്പയുമെടുത്തിരുന്നു. മദ്യപാനത്തിനും മറ്റും പണം ആവശ്യപ്പെടുന്നത് മാതാപിതാക്കള്‍ എതിര്‍ത്തതോടെയാണ് ഇവരെ ഇല്ലാതാക്കാന്‍ പ്രതി തീരുമാനിച്ചത്.
മൈലാടുംപാറയിലും ലഹരിയുടെ അതിപ്രസരമാണ് ഇന്നലെ നടന്ന കൊലപാതകത്തിനു കാരണമായതെന്നാണ് പോലീസ് നല്കുന്ന സൂചന. കാലങ്ങളായി ലിജോ ലഹരിക്കടിമയായിരുന്നു.
കൊല്ലപ്പെട്ട റെയ്ച്ചല്‍ ഇതു മൂലമാണ് ബന്ധുവീടുകളിലും മറ്റും മാറിത്താമസിച്ചിരുന്നത്. പലപ്പോഴും ലിജോ പണം ആവശ്യപ്പെട്ട് അമ്മയെ ശല്യം ചെയ്തിരുന്നു.
റെയ്ച്ചലിന്റെ വിയോഗം വിശ്വസിക്കാനാവാതെ ബന്ധുക്കള്‍
തൊടുപുഴ: ആര്‍ക്കും ദ്രോഹമില്ലാതെ ജീവിക്കാനായി കഷ്ടപ്പെടുന്ന റെയ്ച്ചലിന്റെ വിയോഗം ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ഹോംനഴ്സിംഗ് ജോലിക്കിടയില്‍ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിയെത്തിയിരുന്നത് മകനെ കാണാനായിരുന്നു.
ചെന്നെത്താന്തന്നെ ബുദ്ധിമുട്ടുള്ള കുന്നിന്മുകളില് പടുത വലിച്ചുകെട്ടിയ പണി പൂര്‍ത്തിയാക്കാത്ത വീട്ടില്‍ മകന് ലിജോ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നാട്ടുകാരും കാര്യമായി ഇവിടേക്കു വരാറില്ല.
പ്രദേശവാസികളുമായും ബന്ധുക്കളുമായും അധികം അടുക്കാത്ത പ്രകൃതക്കാരനാണ് ലിജോയെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ലഹരി വാങ്ങാനായി തിങ്കളാഴ്ച റെയ്ച്ചലിന്റെ കൈയിലുള്ള പണം എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.
Tags : Local News Nattuvishesham give food Son