യുഎസ് ബോണ്ട്: തെറ്റുചെയ്തിട്ടില്ലെന്നു രാമലിംഗം
യുഎസ് ബോണ്ട്: തെറ്റുചെയ്തിട്ടില്ലെന്നു രാമലിംഗം
Sunday, January 6, 2013 10:22 PM IST
ചെന്നൈ: വീട്ടില്‍ നിന്ന് 28,000 കോടി രൂപയുടെ യുഎസ് ബോണ്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു തമിഴ്നാട് വ്യവസായി രാമലിംഗം. തെറ്റായ രീതിയില്‍ ഒരു പൈസ പോലും സമ്പാദിച്ചിട്ടില്ല. അന്വേഷണം കഴിയുമ്പോള്‍ ഇക്കാര്യം ബോധ്യപ്പെടും. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനു ശേഷം ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാമലിംഗം പറഞ്ഞു. യു എസ് ബോണ്ടുകള്‍ ലഭിച്ചതു സംബന്ധിച്ചു പൂര്‍ണവിവരങ്ങള്‍ ആദായനികുതി വകുപ്പിനു നല്‍കിയിട്ടുണ്ട്.

പിടിച്ചെടുത്ത ബോണ്ടു സര്‍ട്ടിഫിക്കറ്റുകളുടെ സാധുത മനസിലാക്കാനായി അവ മുംബൈയിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. അമേരിക്കന്‍ അധികൃതരുടെ സഹായവും തേടിയിട്ടുണ്െടന്നു ആദായനികുതി വകുപ്പ് അന്വേഷണവിഭാഗം അഡീഷണല്‍ ഡയറക്ടര്‍ എസ്. മുരളീമോഹന്‍ പറഞ്ഞു.

20 തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്െടന്നും അതെല്ലാം തികച്ചും ഉത്തരവാദിത്വത്തോടെയായിരുന്നുവെന്നും ഒരു രാഷ്ട്രീയക്കാരനുമായി തനിക്കു ബന്ധമില്ലെന്നും രാമലിംഗം പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ല. ധാരാപുരത്ത് സ്വന്തം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനിയില്‍ നിന്ന് നികുതി ഇളവു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് റിട്ടേണ്‍ നല്‍കാതിരുന്നത്. രാമനാഥപുരം ജില്ലയിലെ തോണ്ടിയില്‍ എണ്ണ റിഫൈനറി സ്ഥാപിക്കണമെന്നത് 2007 മുതലുള്ള ആഗ്രഹമായിരുന്നു. അതിലൂടെ പത്തുലക്ഷം നാട്ടുകാര്‍ക്ക് ജോലി നല്‍കാനാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സൌജന്യ വിദ്യാഭ്യാസവും പത്തുലക്ഷം പേര്‍ക്കു വീടും നിര്‍മിച്ചു നല്‍കും. ഒരു ധനികനാണെന്നു തോന്നുന്നുണ്േടാ എന്നു ചോദിച്ചപ്പോള്‍ ഒരിക്കലുമില്ലെന്നു രാമലിംഗം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.