Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
‘പുലിമുരുകൻ എനിക്ക് ഏറെ സ്പെഷൽ’
സംഗീതം വീടു തന്നു, കാർ തന്നു, സമാധാനം തന്നു, സംഗീതമേ ജീവിതം... വാക്കുകളിലെ ഈ ഒഴുക്ക് തന്നെയാണ് ഗോപി സുന്ദറെന്ന സംഗീത പ്രേമിയെ ഏവർക്കും പ്രിയങ്കരനാക്കുന്നത്. മെലഡിയോ മാസോ ക്ലാസോ എന്തു തന്നെയായാലും... ഒരു സംവിധായകൻ എന്നെ സമീപിക്കുമ്പോൾ ആ സിനിമയ്ക്കായി വേണ്ടത് എന്താണോ അത് ഞാൻ എന്നാൽ കഴിയും വിധം സിനിമയ്ക്കനുഗുണമായി ചെയ്യാറുണ്ട്. എന്തൊരു പോക്കാണ് ഭായ് ഒരല്പം നിർത്തി നിർത്തി പറയൂ, എന്നാലല്ലേ ഒന്നു കുറിച്ചെടുക്കാൻ പറ്റൂവെന്നു പറഞ്ഞപ്പോൾ. ഓഹോ അപ്പോൾ ഫാസ്റ്റ് ട്രാക്ക് വേണ്ട, മെലഡി മതിയല്ലേ എന്നു പറഞ്ഞ് ചിരി തുടങ്ങി. 25 കോടി മുതൽ മുടക്കി തിയറ്ററിലെത്തിയ പുലിമുരുകനായി സംഗീതം ഒരുക്കിയതിന്റെ വിശേഷങ്ങൾ ഗോപി സുന്ദർ മെലഡിയും മാസും ഇടകലർന്ന വാക്കുകൾ കോർത്തിണക്കി ദീപികയോട് പങ്കുവയ്ക്കുന്നു.

പ്രൊഡ്യൂസർക്ക് വേണ്ടിയുള്ള പ്രാർഥന

പ്രാർഥനയിൽ നിന്നു തുടങ്ങാം... പുലിമുരുകൻ പുറത്തിറങ്ങുന്നതിന്റെ തലേന്ന് സംവിധായകൻ വൈശാഖേട്ടനും ഞാനും ഉൾപ്പെടെ പുലിമുരുകൻ ടീം മുഴുവൻ മുട്ടിപ്പായി പ്രാർഥിച്ചത് പ്രൊഡ്യൂസർ ടോമിച്ചൻ മുളകുപാടത്തിന് വേണ്ടിയായിരുന്നു. 25 കോടി മുതൽമുടക്കിൽ എടുത്ത ചിത്രമാണ്. എവിടെയെങ്കിലും ഒന്നു പാളിയാൽ ചിത്രം കളക്ഷൻ നേടില്ലെന്ന് ഉറപ്പ്. ചിത്രം ഇറങ്ങുന്നതിന് മുമ്പേ തന്നെ ഒരുപാട് നെഗറ്റീവ് റിപ്പോർട്ടുകളും വന്നു. മനക്കരുത്തുള്ള പ്രൊഡ്യൂസർക്ക് മാത്രമേ ഇങ്ങനെയൊരു സബജക്ട് കേട്ട് രണ്ടു വർഷത്തോളം സമയം എടുക്കുമെന്ന് അറിഞ്ഞിട്ടും അതിനൊപ്പം നിൽക്കാൻ പറ്റൂ. ടോമിച്ചൻ ചേട്ടന് അതിനുള്ള കരുത്ത് കൊടുത്ത ദൈവം ഈ ചിത്രം വിജയിപ്പിക്കുമെന്നു തന്നെയാണ് എല്ലാവരും അന്നു വിശ്വസിച്ചത്.

ഒരു സിനിമയുടെ സ്വഭാവം നിർണയിക്കുന്നത് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ്. ഏതു തരത്തിലുള്ള ചിത്രമാണ് ഇതെന്ന് പ്രേക്ഷകർ നിഗമനത്തിലെത്തുന്നത് ചിലപ്പോൾ ചിത്രത്തിന്റെ തുടക്കം മുതലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടിട്ടായിരിക്കും. ഈ സിനിമയുടെ സംഗീതം ഒരുക്കിയത് സംവിധായകൻ വൈശാഖേട്ടന്റെ ഒപ്പമിരുന്നായിരുന്നു. കൺമുന്നിൽ സിനിമയുടെ സംഗീതം ഒരുങ്ങി വരുമ്പോൾ വരുത്തേണ്ട മാറ്റങ്ങൾ പരസ്പരം ചർച്ച ചെയ്തിരുന്നു. ചില സീനുകളിൽ എല്ലാം ഒത്തിണങ്ങി വരുമ്പോൾ അത് ഉഗ്രനായടാ എന്നു പറഞ്ഞ് വൈശാഖേട്ടൻ കെട്ടിപിടിച്ചിട്ടുണ്ട്. പരസ്പരം പ്രശംസിച്ചും ടെൻഷൻ വരുമ്പോൾ സമാധാനിപ്പിച്ചുമെല്ലാം എന്റെ ഒപ്പമുണ്ടായിരുന്നു വൈശാഖേട്ടൻ. അതുകൊണ്ടെല്ലാം തന്നെ ഈ ചിത്രം എനിക്ക് വളരെ സ്പെഷലാണ്.



ഞാണിന്മേൽ കളി

ഈ സിനിമയിലെ ഒരു നായകൻ പശ്ചാത്തല സംഗീതമാണ്. കാണികളെ സക്രീനിലേക്ക് വലിച്ചടുപ്പിക്കാൻ പാകത്തിനുള്ള പശ്ചാത്തല സംഗീതം തന്നെ ചിത്രത്തിന് വേണമായിരുന്നു. അതും ലാലേട്ടന്റെ സിനിമ. നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആളുകൾ എന്തു ചിന്തിക്കണം, എന്ത് ചിന്തിക്കരുത് എന്നു നിശ്ചയിക്കുന്നതിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് പ്രധാന പങ്കുണ്ട്. സംഗീതം ഒരുക്കുക എന്നു പറയുന്നത് ഒരു ഞാണിന്മേൽ കളിയാണ്. ആക്ഷൻ രംഗങ്ങളിലുള്ള വ്യത്യസ്തത തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അപ്പോൾ അതിന് ചേരുന്ന വിധമുള്ള പശ്ചാത്തല സംഗീതം കൂടി ഒരുക്കണ്ടേ. ഈ ഞാണിന്മേൽ കളിയിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിനുള്ള പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു കുഞ്ഞ് ഭയമുണ്ടായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് തലേന്നുവരെ ആ ഭയം എന്നോടൊപ്പം ഉണ്ടായിരുന്നു.

ലാലേട്ടന്റെ സർപ്രൈസ് ചീറ്റിപ്പോയി

ലാലേട്ടൻ ഞങ്ങൾക്ക് സർപ്രൈസ് തരാൻ വേണ്ടി ആരോടും ഒന്നും പറയാതെ ഒരു ദിവസം എറണാകുളത്തെ റിക്കാർഡിംഗ് സ്റ്റുഡിയോയിലെത്തി. ഞാൻ അതേ ദിവസം തമിഴ് ചിത്രമായ ദേവിക്ക് പശ്ചാത്തല സംഗീതം ഒരുക്കാനായി ചെന്നൈയ്ക്കു പോയി. വൈശാഖേട്ടനാണെങ്കിൽ ചിത്രത്തിന്റെ മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തു പോയതിനാൽ എറണാകുളത്ത് ഇല്ലായിരുന്നു താനും.

ഞങ്ങൾക്ക് സർപ്രൈസ് ഒരുക്കാൻ വന്ന ലാലേട്ടൻ ഇവന്മാരെല്ലാം ഇതെവിടെ പോയെന്നോർത്ത് ശരിക്കും ചൂളിപ്പോയി അന്ന്. പിന്നെ അന്നു സറ്റുഡിയോയിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവരെ കണ്ട് ലാലേട്ടൻ തിരികെ പോയി. അസാന്നിധ്യത്തിലും സാന്നിധ്യം അറിയിക്കുന്നയാളാണ് ലാലേട്ടൻ. അതുകൊണ്ട് ലാലേട്ടന്റെ പ്രസൻസ് ഇതിന്റെ വർക്ക് നടക്കുന്നതിനിടയ്ക്ക് എപ്പോഴും ഞങ്ങൾക്ക് ഫീൽ ചെയ്യാറുണ്ടായിരുന്നു.



ഫോണുകൾ നിശബ്ദമായ ദിവസം

ഒക്ടോബർ ആറ് (റിലീസിംഗിന്റെ തലേന്ന്)അങ്ങോട്ടും ഇങ്ങോട്ടും ആരും വിളിക്കുന്നില്ല. ഫോണിന് വരെ ഒരു മരവിപ്പ് തോന്നി കാണും. തൊട്ട് മുമ്പുള്ള ദിവസം വരെ തുരുതുരാ കോളുകൾ വന്നുകൊണ്ടിരുന്ന ഫോൺ ശബ്ദിക്കാതെ ഒരു മൂലയ്ക്ക് ഇരിക്കുന്നു. ഇനിയെല്ലാം വരുന്നിടത്ത് വെച്ചെന്നെല്ലാം പലപ്പോഴായി വൈശാഖേട്ടനും ഞാനുമെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും എന്തോ ഒരു ഭയം ഉള്ളിലുണ്ടായിരുന്നു.

സന്തോഷത്തിന്റെ കണ്ണുനീർ

പുലിമുരുകൻ റിലീസിംഗ് ദിവസം ഫസ്റ്റ് ഷോ തന്നെ കണ്ടു. ചിത്രത്തിന് കിട്ടിയ സ്വീകാര്യത കണ്ട് തിയറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ഞാനും വൈശാഖേട്ടനും കൂടി കെട്ടിപ്പിടിച്ചു. എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നപ്പോൾ ഇത് സന്തോഷത്തിന്റെ കണ്ണുനീരാണെടാ എന്ന് വൈശാഖേട്ടൻ പറഞ്ഞു. ഇതുവരെ ഇത് നമ്മുടെ സിനിമയായിരുന്നു. ഇനി ഇത് ജനങ്ങളുടെ സിനിമയാണ്. അവർ ഇത് ഏറ്റെടുത്തല്ലോ എന്നോർത്ത് നമ്മൾക്ക് അഭിമാനിക്കാമെടാ എന്നു പറഞ്ഞായിരുന്നു അന്നു ഞങ്ങൾ തിയറ്ററിൽ നിന്ന് ഇറങ്ങിയത്. അപ്പോഴും മനസിൽ പ്രൊഡ്യൂസറുടെ മുഖം എത്തി. ടോമിച്ചൻ ചേട്ടന്റെ ചിരിക്കുന്ന മുഖം.



ഫേസ് ബുക്കിൽ മെസേജ് പ്രളയം

ചിത്രം ഇറങ്ങിയതിന് ശേഷം രണ്ടു ദിവസത്തേക്ക് ഫേസ് ബുക്കിൽ കയറിയില്ലായെന്നുള്ളതാണ് സത്യം. ഒരു കുഞ്ഞ് ഇടവേളയ്ക്ക് ശേഷം എഫ്ബിയിൽ കയറിയപ്പോൾ ഞെട്ടിപ്പോയി. മെസേജ് ബോക്സ് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. എല്ലാവർക്കും റിപ്ലേ കൊടുത്തില്ലേൽ പിന്നെ പരാതിയാകില്ലേ അതുകൊണ്ട് വന്ന മെസേജസ് ഒന്നും ആദ്യം വായിച്ചില്ല. പിന്നെ പതുക്കെ പതുക്കെ കുറച്ചുപേരുടെ സന്ദേശങ്ങൾ വായിച്ചു തുടങ്ങി. അപ്പോഴാണ് സോറി പറഞ്ഞുകൊണ്ടുള്ള മെസേജസ് കണ്ണിലുടക്കിയത്. പുലിമുരുകനിലെ സംഗീതം ഗംഭീരമായിരുന്നു... ബാക്ക്ഗ്രൗണ്ട് സ്കോറിന്റെ കാര്യം പിന്നെ പറയണ്ടല്ലോ... ഇതിന് മുമ്പ് പലപ്പോഴും വിമർശിച്ചിട്ടുണ്ട്... സോറി അതിനെല്ലാം... ഇങ്ങനെ പോകും മെസേജിന്റെ ഉള്ളടക്കം.

വിമർശിക്കുന്നവരെ ഇഷ്‌ടമാണ്

ശ്രദ്ധിക്കപ്പെടുന്നത് കൊണ്ടാണല്ലോ വിമർശിക്കപ്പെടുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നാൽ മാത്രമേ തിരുത്താൻ പറ്റൂ. അതുകൊണ്ടു തന്നെ വിമർശകരെ എനിക്ക് ഇഷ്‌ടമാണ്. പുലിമുരുകൻ ഇറങ്ങി കഴിഞ്ഞപ്പോൾ ഒരുപാട് വിമർശകർ എന്നെ പിന്തുണച്ചുകൊണ്ട് എത്തി എന്നുള്ളത് നേര് തന്നെയാണ്.

പക്ഷേ പുലിമുരുകനിലെ ബാക്ക്ഗ്രൗണ്ട് സ്കോർ മുരുകാ... മുരുകാ... പുലിമുരുകാ ഇനി അമ്പലമുയരണം വേൽമുരുകാ.... എന്നതിന്റെ പശ്ചാത്തല സംഗീതം ഒരു ഡിവോഷണൽ സോംഗിന്റെ കോപ്പിയടിയാണെന്ന് പറഞ്ഞ് ചിലർ രംഗത്ത് എത്തിയിരുന്നു. അച്ഛനാണെ അമ്മയാണെ സത്യം അത് കോപ്പിയടിയല്ലെന്നും ഈ പറഞ്ഞ ഡിവോഷണൽ സോംഗും എന്റെ പശ്ചാത്തല സംഗീതവും ഒരേ രാഗത്തിലുള്ളതാണെന്നും അതുകൊണ്ടാണ് സാമ്യം ഉള്ളതായി തോന്നുന്നതെന്നും പറഞ്ഞ് ഞാൻ അവർക്ക് മറുപടിയും കൊടുത്തു. കോപ്പി അടിച്ചതാണെങ്കിൽ അത് തുറന്ന് സമ്മതിക്കാൻ ഒരു മടിയുമില്ല. പക്ഷേ കോപ്പി അടിക്കാത്തത് കോപ്പി അടിച്ചൂന്നു പറഞ്ഞാൽ എങ്ങനെയാ ശരിയാകുന്നേ.



ദേവിയും പ്രേമവും

പുലിമുരുകന്റെ സംഗീതം ഒരുക്കുന്നതിനിടെ 10 ദിവസത്തെ ഇടവേള എടുത്താണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഇറങ്ങിയ ദേവി സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയതും പിന്നെ മലയാളം സിനിമയായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിനായിട്ട് സംഗീതം ഒരുക്കിയതും. രണ്ട് ചിത്രങ്ങൾക്കും നല്ല റെസ്പോൺസ് തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. രാജേഷ് മുരുകേശനും ഞാനും ഒരുമിച്ചാണ് പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഞാൻ എപ്പോഴും റെഡിയാണ്...

സംഗീതം ആണ് എനിക്കെല്ലാം നല്കിയത്. ഇപ്പോൾ ഒരു സംവിധായകനോ പ്രൊഡ്യൂസറോ വിളിച്ച് ഗോപി.... ഒരു പാട്ടിന്റെ പല്ലവി വരെ സംഗീതം നല്കിയിട്ട് തിരക്കുള്ള കാരണം സംഗീതസംവിധായകൻ പോയി. നിനക്ക് അതിന്റെ ചരണം ചെയ്ത് തരാൻ പറ്റുമോ എന്നു ചോദിച്ചാൽ പിന്നെന്ത്... എപ്പളാണ് ചെയ്യേണ്ടത് എന്നു ചോദിച്ചു ഞാൻ ചെന്നെന്നിരിക്കും. സംഗീതത്തെ അത്രയേറെ ഇഷ്‌ടപ്പെടുന്നത് കൊണ്ടു മാത്രമല്ല എനിക്ക് അന്നം തരുന്നവരാണ് പ്രൊഡ്യൂസർമാർ.

ലക്ഷ്മി ദേവി മുന്നിൽ വന്ന് നിൽക്കുമ്പോൾ ഞാനൊരിക്കലും നോ പറയില്ല. ചിത്രത്തിന്റെ പാട്ടുകൾ മറ്റൊരാളാണ് ഒരുക്കുന്നത് പശ്ചാത്തല സംഗീതം നീ ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ സംഗീതം ആവശ്യപ്പെട്ട് വരുന്നവരെ ഒരിക്കലും ഞാൻ നിരാശപ്പെടുത്തില്ല. മാക്സിമം റിസൽറ്റ് അവർക്ക് നല്കാൻ ശ്രമിക്കാറേയുള്ളു.



സൗഹൃദത്തെ കുറിച്ച് ചോദിച്ചാൽ രാഷ്ര്‌ടീയത്തിലും സിനിമയിലും സ്‌ഥിരം സുഹൃത്തുക്കൾ എനിക്കില്ല എല്ലാവരും എന്റെ സുഹൃത്തുക്കളാണെന്ന് പറയാറുള്ള ഗോപി സുന്ദർ സംഗീതത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ ആയിരം നാവുള്ള ഒരാളായി മാറും. ഇന്നിന്റെ സംഗീതം എന്നോടൊപ്പമുണ്ട.് അതെനിക്ക് നാളേയ്ക്കുള്ള വഴി കാട്ടി കൂടിയാണ്. ഇന്നിന്റെ ലോകത്ത് ജീവിക്കാനാണ് എനിക്കിഷ്‌ടം.

നാളെ എന്താകുമെന്നു പറയാൻ പറ്റില്ലല്ലോ എന്നെല്ലാം പറയുമ്പോഴും ഗോപി സുന്ദറിന് ഒന്നുറപ്പാണ് ഇന്നത്തെ ജനറേഷൻ മാത്രമല്ല നാളത്തെ ജനറേഷനും പുലിമുരുകൻ എന്ന സിനിമയെ കുറിച്ച് ചർച്ച ചെയ്യും. അപ്പോൾ എന്റെ സംഗീതവും ചർച്ച ചെയ്യപ്പെടുമല്ലോ. അതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്... സംഗീതത്തെ നമ്മൾ സ്നേഹിക്കുമ്പോൾ സംഗീതം തിരിച്ചും നമ്മളെ സ്നേഹിക്കും. അതല്ലേ അതിന്റെ ഒരു ഇത്....

വി.ശ്രീകാന്ത്
മനീഷ കൊയ്‌രാള വിവാഹമോചിതയായി
ഒരുകാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന മനീഷ കൊയ്‌രാള വിവാഹമോചിതയായി. മനീഷ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. 2010-ൽ നേപ്പാളി ബ
"കാറിൽ ഒരുമിച്ചു യാത്ര ചെയ്തതേയുള്ളൂ...'
കാറിൽ ഒന്നിച്ചു യാത്ര ചെയ്തുവെന്നതിന്‍റെ പേരിൽ ഇഷാൻ ഖട്ടറും ജാൻവി കപൂറും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പ്. ബോളിവുഡിലെ യുവനായകൻ ഷാഹിദ് കപൂറിന്‍റെ സഹോദ
കത്രീന വേണ്ട! ലുലിയ വിരട്ടി
ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന് തന്‍റെ മുൻ കാമുകി കത്രീന കെയ്ഫിനൊപ്പം അഭിനയിക്കാൻ വിലക്കു നേരിടുന്നുണ്ടെന്നുള്ളതാണ് ബോളിവുഡിലെ ഇപ്പോഴത്തെ രഹസ്യ സംസാര
ആലിയയും സിദ്ധാർഥും സുഹൃത്തുക്കൾ മാത്രം ‍?
സ്റ്റുഡന്‍റ് ഓഫ് ദി ഇയർ എന്ന സിനിമയലൂടെ ഗോസിപ് കോളങ്ങളിൽ നിറഞ്ഞതാണ് ആലിയയും സിദ്ധാർഥ് മൽഹോത്രയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഇത്തരം കോളങ്ങൾ പ
കങ്കണയും പ്രഭാസും പിണക്കത്തിൽ
ബാഹുബലിയുടെ വന്പൻ വിജയത്തോടെ ഇന്ത്യൻ സിനിമയിലെ പ്രിയനായകനായി മാറിയിരിക്കുകയാണ് പ്രഭാസ്. എന്നാൽ ബാഹുബലിക്കുമുന്പും നിരവധി തെലുങ്കു സിനിമകളിൽ ഇദ്ദേഹം
"ആരുമില്ല, ഞാൻ തനിച്ചാണ്..'
ഞാൻ തനിച്ചാണ്. ഞാൻ ആരുമായും ഡേറ്റിംഗിലല്ല- ബോളിവുഡ് നടി കൃതി സനോണ്‍ പറയുന്നു.

ബോളിവുഡ് നടൻ സുശന്ത് സിംഗ് രജ്പുത്തുമായി കൃതി ഡേറ്റിംഗിലാണെന്ന തരത്തിൽ അട
അനുഷ്കയും പ്രഭാസും പ്രണയത്തില്‍ ?
ഇത്രയും നാൾ ഇന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആരാണെന്ന് ചോദിച്ചാൽ സൽമാൻ ഖാന്‍റെയും രണ്‍ബീർ കപൂറിന്‍റെയുമൊക്കെ പേരുകളാണ് മുഴച്ച് കേട്ടിരുന്ന
ഹൃത്വിക് മാർഗദർശിയെന്ന് ആഞ്ജല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്
നടി ആഞ്ചലയുടെ വിവാദ പരാമർശമാണ് ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. ബോളിവുഡ് താരം ഹൃത്വിക് റോഷൻ തന്‍റെ വഴികാട്ടിയും ഉറ്റ സുഹൃത്തുമാണെന്നുള്ള നടി
ഒഴിഞ്ഞുമാറി പഴയ പ്രണയജോഡികൾ
സിനിമാ താരങ്ങളായ രണ്‍വീർ സിംഗും ദീപിക പദുക്കോണും തമ്മിലുണ്ടായിരുന്ന ബന്ധം തകർന്നതോടെ ഇരുവരും പരസ്പരം കാണാനുള്ള സഹാചര്യം ഒഴിവാക്കുകയാണെന്നു റിപ്പോർട്ട
കപിൽ ശർമയ്ക്ക് ദീപികയോട് പ്രണയം
കഴിഞ്ഞ ദിവസമാണ് അഭിനേതാവും ടെലിവിഷൻ അവതാരകനുമായ കപിൽ ശർമ തന്‍റെ കാമുകിയുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. സ്വകാര്യജീവിതം വളരെ സ്വകാര്യമാ
"വിവാഹം ഉടനില്ല'
ഏറെ നാൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരങ്ങളാണ് അഞ്ജലിയും ജെയ്യും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുന്നുവെന്നുമുള്ള വാർത്തകളോട് ആദ്യം
സുചിലീക്സ്: ഇന്നത്തെ സ്പെഷൽ, സാമന്ത, ശ്രീയ
സുചിത്രയെന്ന ഗായിക മാനസികരോഗാശുപത്രിയിൽ ചികിത്സയിലാണെന്നു ഭർത്താവ് വെളിപ്പെടുത്തിയെങ്കിലും സുചിലീക്സ് എന്ന പേരിൽ ദിനംപ്രതി നടിമാരുടെ ഫോട്ടോസും വീഡിയേ
വിവാഹവാർത്ത വ്യാജം: വിജയ്
അമലപോളിന്‍റെ മുൻ ഭർത്താവും സംവിധായകനുമായ എ.എൽ. വിജയ് വീണ്ടും വിവാഹിതനാകുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഒരു മലയാള നടിയെയാണ് വിജയ് വ
ആ ചിത്രങ്ങള്‍ എന്റേതല്ല... സഞ്ജിത ഷെട്ടി
ധനുഷിന്‍റെയടക്കം സ്വകാര്യ ചിത്രങ്ങൾ ഗായികയും അവതാരകയുമായ സുചിത്ര കാർത്തിക് ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് കോളിവുഡിലെ ഇപ്പോഴത്തെ ചർച്ച. നടി സഞ്ജിത ഷെട
അങ്ങനെ കിട്ടുന്ന അവസരം എനിക്ക് വേണ്ട : ചാർമിള
1991 മുതൽ ഏകദേശം കാൽനൂറ്റാണ്ടോളം സിനിമാ മേഖലയിൽ സജീവമായിരുന്ന നടി ചാർമിള ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തുവിട്ടതായിട്ടാണ് റിപ്പോർട്ട്. 42 വയസുകാരിയായ ച
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീര
തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവ് എന്ന മുംബൈക്കാരി. മലയാളി അല്ലാതിരുന്നിട്ടും മലയാള സിനിമയെ ചേർത്തുപിടിച്ച മീരയ്ക്ക്
സാമന്തയുടെ വാലന്റൈന്‍ ചിത്രം
വാലന്‍റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്‍റെ ഫോട്ടോയുമായിട്ടാണ്. ഒരു ദിവസത്തിനു മാത്രമായെന്താണ് പ്രത്യേകത, ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ, എന്ന
സൊനാക്ഷിയുടെ വിവാഹനിശ്ചയം?
ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹയുടെ വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ബോളിവുഡ് മാനേജർ ബണ്ടി സജ്ദേഹ് ആണ് വരനെന്നാണ് സൂചനകൾ.

ഇരുവരും പ്
അഞ്ജലി-ജയ് പ്രണയം: സ്ഥിരീകരണമായി
ഏറെനാളായി കോടന്പക്കത്ത് പാറിപ്പറന്ന് നടക്കുകയായിരുന്ന ഒരു പ്രണയകഥയുടെ കാര്യത്തിൽ തീരുമാനമായി. എങ്കേയും എപ്പോതും എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച കാ
ഭർത്താവ് നിർബന്ധിച്ചാൽ മാത്രം മടങ്ങിവരവ്
ബോളിവുഡ് സുന്ദരി പ്രീതിസിന്‍റ ബോളിവുഡ് സിനിമയിൽ തിരിച്ചെത്തുമോ? ബോളിവുഡ് പ്രേക്ഷകരുടെ ചോദ്യത്തിനു മറുപടി താരം പറഞ്ഞിരിക്കുന്നു. ബോളിവുഡ് സിനിമയിൽ ഇന
ഹുമയുടെ സൊഹൈല്‍
ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയെക്കുറിച്ചു വീണ്ടും ഗോസിപ്പ്. സംവിധായകൻ അനുരാഗ് കശ്യപുമായി ഹുമ ഡേറ്റിംഗിലാണെന്ന തരത്തിലായിരുന്നു ആദ്യം ഇറങ്ങിയ ഗോസിപ്പ്. ഇ
അച്ഛൻറെ ദുഃഖം
കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആലിയ ഭട്ട്. ചിത്രങ്ങളുടെ എണ്ണം കൂടുന്നതിനാൽ തന്നെ താരത്തിന് കുടുംബവുമായി ചെലവഴിക്കാൻ ലഭിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. സിനിമയിൽ തിരക്
കരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു
ബോളിവുഡ് സുന്ദരി കരീന കപൂർ റാന്പിൽ ചുവടുവയ്ക്കും. പ്രസവം കഴിഞ്ഞ് രണ്ടുമാസം ആകും മുന്പേയാണ് ഈ ചുവടുവയ്പ് എന്നതോർക്കണം. മുംബൈയിൽ നടക്കുന്ന ലാക്മേ ഫാഷൻ വീക്കിലാണ് താരമെത്തുന്നത്. ഡിസൈനർ അനിത ഡോംഗ്രേയുടെ
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി
റേഡിയോ ജോക്കിയോടു പൊട്ടിത്തെറിച്ച്് നടി ഗൗതമി. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിനിടെയാണ് ആർ ജെയോട് പൊട്ടിത്തെറിച്ച ശേഷം ഗൗതമി ഇറങ്ങിപ്പോയത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന
സൽമാനെ കാണാൻ കത്രീനയെത്തി
പ്രണയപരാജയത്തിനു ശേഷം ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും സൽമാൻ ഖാനും വീണ്ടും കണ്ടുമുട്ടി. വളരെ രഹസ്യമായിട്ടായിരുന്നു ആ കണ്ടുമുട്ടൽ. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തി
വിവാഹമോചന വാർത്തയിൽ നന്ദിതയുടെ ഭർത്താവ് പ്രതികരിക്കുന്നു
നടി നന്ദിത ദാസുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നന്ദിതയുടെ ഭർത്താവും നടനും നിർമാതാവുമായ സുബോധ് മസ്കാര രംഗത്ത്. നന്ദിതയുമായി ചേർന്നു പോകാൻ കഴിയാത്തവിധം അകന്നതിനാൽ വിവാഹമോചനത്തിന് തീരുമാനിക്കുകയ
നന്ദിത വിവാഹ മോചിതയാകുന്നു
സിനിമാ ലോകത്തെ വിവാഹ മോചനം ഇന്നൊരു വാർത്തയേ അല്ല. ഒരു വർഷം പോലും തികയ്ക്കാതെയാണ്ചില സിനിമാ താരങ്ങൾ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ദിവ്യ ഉണ്ണി, അമല പോൾ, കമലാഹസനും ഗൗതമിയും രജനികാന്ത
ശ്രദ്ധയും ഫർഹാനും ലിവിംഗ് ടുഗദർ? വാർത്ത നിഷേധിച്ച് ശ്രദ്ധയുടെ പിതാവ്
നടി ശ്രദ്ധ കപൂർ നടൻ ഫർഹാൻ അക്‌തറിനൊപ്പം താമസം തുടങ്ങിയെന്നും ഈ വാർത്ത നിഷേധിച്ച് പിതാവ് ശക്‌തി കപൂർ രംഗത്തെത്തിയെന്നും പുതിയ റിപ്പോർട്ട്. ഹെയർ സ്റ്റൈലിസ്റ്റായ അഥുനാ ബബാനിയുമായുള്ള 16 വർഷത്തെ ദാമ്പത്യ
നയൻസിനെ തെലുങ്കിൽ നിന്ന് പുറത്താക്കാൻ നീക്കം
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടി നയൻതാരയെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കെട്ടുകെട്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. തെലുങ്ക് ഇൻഡസ്ട്രിയിലെ ചില നിർമാതാക്കളാണ് ഇതിന് പ
പ്രണയമില്ല: ശ്രീയ
തെന്നിന്ത്യൻ താരം ശ്രീയ ശരണും വിൻഡീസ് ക്രിക്കറ്റ് താരം ഡെയ്ൻ ബ്രാവോയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയാണിപ്പോൾ സമുഹമാധ്യമങ്ങളിലെ ചൂടൻ ചർച്ച. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.