Choclate
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ജീവൻ പോലും പണയംവച്ച് ഭൂമിക്കടിയിൽനിന്ന് കൽക്കരി കുഴിച്ചെടുക്കുന്നുണ്ട്. ഭൂമിയിലെ വിവിധ ആവശ്യങ്ങൾക്കുള്ള ഉൗർജസ്രോതസായ കൽക്കരിയെക്കുറിച്ചാണ് ഈ ലക്കം ചോക്ലേറ്റിൽ

കൽക്കരി ഖനനം

ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഭൂമിക്കുള്ളിൽനിന്നുമൊക്കെ കൽക്കരി ശേഖരിക്കുന്ന പ്രവർത്തനത്തിനാണ് കൽക്കരി ഖനനം എന്നു പറയുന്നത്. ആയിരക്കണക്കിന് വർഷം മുന്പേ ഭൂമിയുടെ ഉപരിതലത്തിലുള്ള കൽക്കരി ഖനനം ചെയ്തെടുക്കാൻ തുടങ്ങിയിരുന്നു. ബ്രിട്ടനിലെ വെയിൽസിൽ വെങ്കല യുഗത്തിൽത്തന്നെ കൽക്കരി ഉപയോഗിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൽക്കരി കഷ്ണങ്ങൾ കത്തിച്ച് ഭക്ഷണം പാകം ചെയ്യാനും ചൂടു പിടിപ്പിക്കാനുമൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്.

14-ാം നൂറ്റാണ്ടോടെയാണ് യൂറോപ്പിൽ ഭൂമിക്കടിയിലെ കൽക്കരി ഖനനം തുടങ്ങിയത്. ആദ്യകാലങ്ങളിൽ തൊഴിലാളികൾക്ക് ഇറങ്ങി വെളിച്ചംകണ്ട് നിൽക്കാൻ കഴിയുന്നത്ര അഴമുള്ള കിണറുകൾ കുഴിച്ചായിരുന്നു ഖനനം. എന്നാൽ പിന്നീട് വ്യാവസായിക വിപ്ലവത്തിന്‍റെ കടന്നുവരവോടെ ഖനനത്തിന്‍റെ ആഴവും പരപ്പുമൊക്കെ കൂടിവന്നു. ആഴം കൂടുംതോറും കൽക്കരി ഖനികളിലെ അപകടസാധ്യതയും കൂടും. ഖനിക്കുള്ളിലെ ജലമാണ് പ്രധാന പ്രശ്നം. പുറത്ത് മഴപെയ്താൽ അത് അപ്രതീക്ഷിതമായി ഖനിക്കുള്ളിലെ ജലനിരപ്പ് ഉയർത്തും. ഇത് ഖനിക്കുള്ളിലെ തൊഴിലാളികൾക്ക് ചില്ലറ പ്രശ്നങ്ങളല്ല ഉണ്ടാക്കിയിരുന്നത്. പിന്നീട് ഈ വെള്ളം പന്പു ചെയ്തുകളയാനുള്ള ശക്തമായ മോട്ടറുകൾ കണ്ടു പിടിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.

ആദ്യ കാലങ്ങളിൽ മനുഷ്യരുടെയും കഴുതകളുടെയുമൊക്കെ പുറത്താണ് കൽക്കരി ചുമന്ന് ഖനിയിൽനിന്ന് പുറത്തെത്തിച്ചിരുന്നത്. ഇപ്പോഴിത് യന്ത്രസഹായത്തോടെ നടത്തുന്നു. വിഷമയവും തീപിടിക്കാവുന്നതുമായ വാതകങ്ങൾ കൽക്കരി ഖനിക്കുള്ളിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതും തൊഴിലാളികളുടെ ജീവന് ഭീഷണിയായിരുന്നു. പിന്നീട് ഇതിനും പരിഹാരങ്ങൾ കണ്ടെത്തി.

എന്നാൽ ഈ ആധുനിക സുരക്ഷാ മാർഗങ്ങളൊന്നുമില്ലാതെയാണ് മേഘാലയിൽ 15 പേരുടെ മരണത്തിന് ഇടയാക്കിയ ഖനി പ്രവർത്തിച്ചിരുന്നത്.

കൽക്കരി ഇന്ത്യയിൽ

ബംഗാളിലെ ദാമോദർ നദിയുടെ തീരത്തുള്ള റാണിഗാൻജ് കൽക്കരി പാടത്താണ് ഇന്ത്യയിൽ ആദ്യമായി കൽക്കരി ഖനനം നടക്കുന്നത്. 1774ൽ ഈസ്റ്റ് ഇന്ത്യ കന്പനിയിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ കൽക്കരി ഉത്പാദനം നാൾക്കുനാൾ വർധിച്ചുവന്നു. സ്വാതന്ത്രം ലഭിച്ചതിനുശേഷം ആരംഭിച്ച പഞ്ചവത്സരപദ്ധതികളിൽ കൽക്കരി ഖനനത്തിന് വളരെയേറെ പ്രാമുഖ്യം നല്കിയിരുന്നു. 1973ൽ ഇന്ത്യയിലെ എല്ലാ കൽക്കരി ഖനികളും ദേശസാത്കരിച്ചു. എന്നാൽ, മോദി സർക്കാർ രാജ്യത്തെ കൽക്കരി ഖനനത്തിന് സ്വകാര്യ കന്പനികൾക്ക് അനുവാദം നല്കി.

ലോകത്തെ കൽക്കരി സന്പത്തിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ലോകത്തിലെ നാലാമത്തെ വലിയ കൽക്കരി ഉത്പാദക രാജ്യമാണ് ഇന്ത്യ. ജാർഖണ്ഡ്, ഒഡീഷ, ചത്തീസ്ഗഡ്, ബംഗാൾ, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, മേഘാലയ, ആസാം, നാഗാലാൻഡ്, ബിഹാർ, സിക്കിം, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൽക്കരി നിക്ഷേപമുണ്ട്. ഇതിലേറ്റവും കൂടുതൽ നിക്ഷേപമുള്ള സംസ്ഥാനം ജാർഖണ്ഡാണ്.

തമിഴ്നാട്, രാജസ്ഥാൻ, ഗുജറാത്ത്, പോണ്ടിച്ചേരി, ജമ്മു കാഷ്മീർ, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൽക്കരിയുടെ ഏറ്റവും ഗ്രേഡ് കുറഞ്ഞ ഇനമായ ലിഗ്‌നെെറ്റ് നിക്ഷേപം കാണപ്പെടുന്നു. ഖനനം ചെയ്തെടുക്കുന്ന കൽക്കരി വൈദ്യുതി ഉത്പാദനത്തിനാണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്.



ഇന്ത്യയിലെ കൽക്കരി ഖനി അപകടങ്ങൾ

ചെറുതും വലുതുമായ നിരവധി കൽക്കരി ഖനി അപകടങ്ങൾ വർഷംതോറും ഇന്ത്യയിൽ നടക്കാറുണ്ട്. അവയിൽ ഏറ്റവുമധികം പേരുടെ ജീവൻ കവർന്ന അപകടങ്ങളാണ് ചുവടെ..

ചിനക്കൂരി ഖനി ദുരന്തം

പശ്ചിമബംഗാളിലെ കുൾട്ടി എന്ന സ്ഥലത്തുണ്ടായിരുന്ന കൽക്കരി ഖനിയിൽ 1958 ഫെബ്രുവരി 19 ന് ഉണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും 182 പേരാണ് കൊല്ലപ്പെട്ടത്. ബംഗാൾ കോൾ കന്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഖനി. 1979ൽ പുറത്തിറങ്ങിയ കാലാ പത്തർ എന്ന ഹിന്ദി ചിത്രം ഈ ദുരന്തത്തെ അടിസ്ഥാനമാക്കിയാണ് നിർമിച്ചത്.

ധൻബാദ് ഖനി ദുരന്തം

ജാർഖണ്ഡിലെ ധൻബാദ് ഖനിയിൽ 1965ൽ ഉണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 268 തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ചസ്നാല ദുരന്തം

ധൻബാദിനെ നടുക്കിക്കൊണ്ട് 1975 ഡിസംബർ 27ന് മറ്റൊരു ഖനി ദുരന്തം സംഭവിച്ചു. ഇവിടത്തെ ഒരു ഖനിക്കുള്ളിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ഖനിയുടെ മേൽക്കൂര തകരുകയും തൊഴിലാളികൾ ഖനിക്കുള്ളിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് അനിയന്ത്രിതമായി വെള്ളം ഖനിക്കുള്ളിലേക്ക് കടക്കുകയും 372 തൊഴിലാളികൾ മരിക്കുകയും ചെയ്തു.

ന്യൂ കെൻഡ ദുരന്തം

ബിഹാറിലെ ന്യൂ കെൻഡ ഖനിയിൽ 1994 ജനുവരി 25ന് ഉണ്ടായ അപകടത്തിൽ 55 തൊഴിലാളികളാണ് മരിച്ചത്. ഖനിക്കുള്ളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ കാർബണ്‍ മോണോക്സൈഡ് ശ്വസിച്ച് മരിക്കുകയായിരുന്നു.

ഗ്യാസ് ലിറ്റാൻഡ് ദുരന്തം

ജാർഖണ്ഡിലെ ജാരിയ കൽക്കരി പാടത്തുള്ള ഒരു ഖനിയായിരുന്നു ഗ്യാസ് ലിറ്റാൻഡ്. 1995 സെപ്റ്റംബർ 26ന് ഈ ഖനിയിലേക്ക് സമീപത്തുള്ള കത്രി നദിയിലെ വെള്ളം ഇരച്ചെത്തി. ഖനിയിലെ ചെറിയ വിടവുകളിലൂടെയാണ് വെള്ളം അകത്തു കടന്നത്. 64 ഖനിത്തൊഴിലാളികളാണ് അന്ന് വെള്ളത്തിൽ മുങ്ങി മരിച്ചത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂമിക്കടിയിലുള്ള കൽക്കരി ഖനികളിൽ അപകടങ്ങൾ പതിവാണ്. സർക്കാരിന്‍റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഈ അനധികൃത ഖനികളിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കു വേണ്ട ഒരു മുൻകരുതലുകളും പലപ്പോഴും കൈക്കൊള്ളാറില്ല.

കൽക്കരി നാലു തരം

കൽക്കരി കല്ലുകളിൽ അടങ്ങിയിരിക്കുന്ന കാർബൺ, മറ്റു മിനറലുകൾ, അവയുടെ പഴക്കം എന്നിവയുടെ അടിസ്ഥാനത്തിൽ നാല് ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്.

ആൻത്രാസൈറ്റ് ( anthracite): കാർബൺ സാന്നിധ്യം ഏറ്റവുമധികമുള്ള കൽക്കരി. കറുത്തതും കട്ടിയുള്ളതുമായ ഈ കൽക്കരിയിൽ ഉരുകി ഇല്ലാതാകുന്ന മിനറലുകളുടെ അംശം വളരെ കുറവായിരിക്കും.

ബിറ്റുമിനസ്: രണ്ടാം ഗ്രേഡ് കൽക്കരിയാണിത്. ചൂടാകുന്പോൾ ഉയർന്ന താപം പുറത്തുവിടുന്ന ഇവ വൈദ്യുതി ഉത്പാദനത്തിന് ധാരാളമായി ഉപയോഗിക്കുന്നു. പല അടുക്കുകളായിട്ടായിരിക്കും ഈ കൽക്കരിക്കല്ലുകൾ കാണപ്പെടുക. ഇവയ്ക്ക് തിളക്കം കൂടുതലായിരിക്കും.

സബ് ബിറ്റുമിനസ്: കറുത്തതും എന്നാൽ തിളക്കമില്ലാത്തതുമായ കൽക്കരി.

ലിഗ്‌നെെറ്റ്: കൽക്കരിയുടെ കൂട്ടത്തിൽ ഏറ്റവും ഗ്രേഡ് കുറഞ്ഞത്. ഇവയിൽ കാർബൺ അംശം വളരെ കുറവായിരിക്കും. കേരളത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ലിഗ്‌നെെറ്റിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കുറച്ച് ദോഷവശങ്ങളും...

* കൽക്കരിയും അതിന്‍റെ ഉപ ഉത്പന്നങ്ങളും ചൂടാക്കുന്പോഴും കത്തിക്കുന്പോഴുമൊക്കെ വലിയ അളവിൽ കാർബണും മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറത്തുവിടുന്നു. ഇത് ആഗോളതാപനത്തിന് കാരണമാകുന്നു.

* കൽക്കരി ഖനനം ചില്ലറ ഉപദ്രവമൊന്നുമല്ല നമ്മുടെ പരിസ്ഥിതിക്കു വരുത്തുന്നത്. പലപ്പോഴും ഭൂമിയുടെ കിടപ്പുതന്നെ മാറ്റി മറിക്കപ്പെടുന്നു. ഖനികളുടെ വിസ്താരം വർധിപ്പിക്കാൻ ഏക്കറുകണക്കിനു വനഭൂമി നശിപ്പിക്കപ്പെടുന്നു.

* കൽക്കരി ഖനികളുടെ വരവോടെ നിരവധിപേർക്ക് വാസസ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്.

* കൽക്കരി ഖനികളിലെ അപകടങ്ങൾ വർഷംതോറും നൂറുകണക്കിന് തൊഴിലാളികളുടെ ജീവൻ കവരാറുണ്ട്.

ചിലതരം ഖനികൾ



ഖനനം രണ്ടുതരം

കൽക്കരി ഖനനം പ്രധാനമായും രണ്ടായി തരംതിരിക്കാം. ഉപരിതല ഖനനം (surface mining), ഭൂഗർഭ ഖനനം (deep underground mining) എന്നിവയാണ് അവ. കൽക്കരി നിക്ഷേപത്തിന്‍റെ ആഴം, സാന്ദ്രത, കൽക്കരി കല്ലിലെ മിനറലുകളുടെ സാന്നിധ്യം, അവയുടെ കട്ടി എന്നീ കാര്യങ്ങൾ പരിശോധിച്ചാണ് ഖനനത്തിന്‍റെ സ്വഭാവം നിശ്ചയിക്കുന്നത്.

ഉപരിതല ഖനനം

ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 55 മീറ്റർവരെ താഴ്ചയിലുള്ള കൽക്കരി നിക്ഷേപങ്ങളെ ഉപരിതല ഖനനത്തിലൂടെ ശേഖരിക്കുന്നു. കൽക്കരി നിക്ഷേപത്തിന് മുകളിലുള്ള മണ്ണും ഉപയോഗശൂന്യമായ പാറക്കഷ്ണങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ആദ്യം. ഇത്തരത്തിൽ തെളിച്ചെടുക്കുന്ന നിക്ഷേപങ്ങളെ കൽക്കരി പിറ്റുകൾ എന്നു വിളിക്കുന്നു.

ഈ പിറ്റുകളിൽനിന്ന് കൽക്കരി കഷ്ണങ്ങൾ ചെറുതായി മുറിച്ചെടുക്കുന്നതാണ് അടുത്ത പ്രക്രിയ. ഇങ്ങനെ മുറിച്ചെടുക്കുന്ന കഷ്ണങ്ങൾ ട്രക്കുകളിലും മറ്റും കയറ്റി കൽക്കരി നിർമാണ യൂണിറ്റുകളിൽ എത്തിക്കുന്നു. സ്ട്രിപ് മൈനിംഗ്, കോണ്ടൂർ മൈനിംഗ്, മൗണ്ടൻ ടോപ് റിമൂവൽ മൈനിംഗ് എന്നിവ വ്യത്യസ്ത തരം ഉപരിതല ഖനന രീതികളാണ്.

ഭൂഗർഭ ഖനനം

55 മീറ്ററിലും താഴേക്കുള്ള നിക്ഷേപങ്ങളാണ് ഭൂഗർഭ ഖനനം ചെയ്ത് എടുക്കുന്നത്. ലോകത്ത് ഇന്നുള്ള കൽക്കരി ഖനനത്തിന്‍റെ 60 ശതമാനവും ഈ രീതിയിലാണ് നടക്കുന്നത്. ഭൂമിയുടെ ഉപരിതലം തുരന്ന് ഉള്ളിൽ കടന്ന് കൽക്കരി ശേഖരിക്കുന്ന പ്രക്രിയയാണിത്. ലോംഗ് വാൾ മൈനിംഗ്, കണ്ടിന്യൂവസ് മൈനിംഗ്, റും ആൻഡ് പില്ലർ മൈനിംഗ്, ബ്ലാസ്റ്റ് മൈനിംഗ്, ഷോർട്ട് വാൾ മൈനിംഗ്, റിട്രീറ്റ് മൈനിംഗ് എന്നിങ്ങനെ ആറ് ഭൂഗർഭ ഖനന രീതികളുണ്ട്.

എന്താണ് കൽക്കരി?

മിനറലുകളും ഓർഗാനിക് വസ്തുക്കളും ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് അടിഞ്ഞുകൂടിയുണ്ടാകുന്ന അവസാദ ശിലകൾക്കാണ് (sedimentary rock) കൽക്കരി എന്നു പറയുന്നത്. കാർബണ്‍, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, സൾഫർ തുടങ്ങിയ മൂലകങ്ങൾ ഈ കല്ലുകളിൽ കാണപ്പെടുന്നു. ഏകദേശം 40 കോടി വർഷങ്ങൾക്കു മുന്പ് ഭൂമിയിൽ കൽക്കരി നിക്ഷേപം ഉണ്ടായതായി കണക്കാക്കുന്നു. പിന്നീടുവന്ന വർഷങ്ങളിൽ ഈ നിക്ഷേപം വർധിച്ചുകൊണ്ടേയിരുന്നു. ഭൂമിയിൽ ഏറ്റവും അധികമായി കാണപ്പെടുന്ന ജൈവ ഇന്ധനമാണ് (fossil fuel) കൽക്കരി.

എവിടെ കാണപ്പെടുന്നു?

അവസാദശിലകൾ കാണപ്പെടുന്ന സ്ഥലങ്ങളിലാണ് കൽക്കരി നിക്ഷേപമുള്ളത്. ഭൂമിയുടെ ഉപരിതലത്തിലും ഭൂമിക്കടിയിലുമൊക്കെ ഇവ ഉണ്ടാകാം. തട്ടുതട്ടുകളായും ചുണ്ണാന്പു കല്ലുകളുടെയും കട്ടിയുള്ള പാറകളുടെയുമൊക്കെ ഇടയിലായും കൽക്കരി കല്ലുകൾ കാണപ്പെടുന്നു. കൽക്കരി നിക്ഷേപമുള്ള 2000 ശിലാതടങ്ങൾ ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇവയെല്ലാം ശേഖരിച്ചാൽ ഏതാണ്ട് 11 ലക്ഷം കോടി ടണ്‍ കൽക്കരി കിട്ടുമത്രെ. എന്നാൽ, ഇതിൽ 76,000 കോടി ടണ്‍ മാത്രമേ ഖനനം ചെയ്ത് എടുക്കാൻ കഴിയുന്ന അവസ്ഥയിൽ ലഭ്യമായിട്ടുള്ളു.

ലോകത്തെ കൽക്കരി നിക്ഷേപത്തിന്‍റെ 49 ശതമാനവും യൂറോപ്യൻ വൻകരയിലാണ്. നോർത്ത് അമേരിക്കയിൽ 29 ശതമാനവും ഏഷ്യയിൽ 14 ശതമാനവും ഓസ്ട്രേലിയയിൽ ആറു ശതമാനവും ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും ഓരോ ശതമാനവും കാണപ്പെടുന്നു. ഇവയിൽ മനുഷ്യന്‍റെ ആവശ്യങ്ങൾക്കായി കൽക്കരി ഖനനം ചെയ്ത് എടുക്കാൻ കഴിയുന്ന പ്രദേശങ്ങളെ കോൾ റിസർവുകൾ എന്നാണ് വിളിക്കുന്നത്.

എന്തിനാണ് കൽക്കരി?

ലോകമെന്പാടും ഒരു ഉൗർജസ്രോതസായി കൽക്കരി ഉപയോഗിക്കുന്നു. ആഗോള വൈദ്യുതി ഉത്പാദനത്തിന്‍റെ 37 ശതമാനവും കൽക്കരി ഉപയോഗിച്ചാണ് നടത്തുന്നത്. സ്റ്റീം കോൾ അഥവാ തെർമൽ കോളാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ആദ്യം ഈ കൽക്കരി ചെറുതരികളായി പൊടിക്കും. ഈ പൊടി ഉയർന്ന ഉൗഷ്മാവിൽ ചൂടാക്കും. ഇങ്ങനെ ചൂടാക്കുന്പോൾ പലതരം വാതകങ്ങളും ഉയർന്ന താപവും പുറത്തേക്ക് വരും. ഇത് പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ട്യൂബുകളിൽ ശേഖരിച്ചിരിക്കുന്ന വെള്ളത്തെ നീരാവിയാക്കി മാറ്റും. ഈ നീരാവി ഉപയോഗിച്ച് ടർബൈൻ വേഗത്തിൽ കറക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

കോക്കിംഗ് കോൾ അഥവാ മെറ്റലേർജിക്കൽ കോൾ എന്ന ഒരുതരം കൽക്കരിയുണ്ട്. സ്റ്റീൽ ഉത്പാദനത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

ഇരുന്പ് അയിരിൽനിന്ന് ഇരുന്പ് വേർതിരിച്ചെടുക്കാനും സിമന്‍റ് നിർമാണത്തിനും കൽക്കരിയിൽനിന്ന് ലഭിക്കുന്ന ഉൗർജം ഉപയോഗിക്കുന്നു.

അലൂമിനിയം റിഫൈനറികളിലും പേപ്പർ നിർമാണത്തിലും രാസപദാർഥങ്ങളുടെയും ഒൗഷധങ്ങളുടെയും നിർമാണത്തിലുമൊക്കെ കൽക്കരി ഇന്ധനം പ്രധാന പങ്കുവഹിക്കുന്നു. കൽക്കരിയുടെ ഉപോത്പന്നങ്ങളിൽനിന്ന് നിരവധി രാസപദാർഥങ്ങൾ നിർമിക്കാൻ കഴിയും. ശുദ്ധീകരിച്ച കോൾ ടാറിൽനിന്ന് നാഫ്തലിൻ, ഫിനോൾ, ബെൻസീൻ തുടങ്ങിയവ നിർമിക്കുന്നു.

കൽക്കരി ചൂടാക്കുന്പോൾ ഉണ്ടാകുന്ന അമോണിയ വാതകം നൈട്രിക് ആസിഡ്, കൃഷിക്കുപയോഗിക്കുന്ന വളങ്ങൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്നു. നാം ഉപയോഗിക്കുന്ന സോപ്പ്, ആസ്പിരിൻ, വിവിധ ഡൈകൾ, പ്ലാസ്റ്റിക്, ഫൈബറുകൾ എന്നിവയിലെല്ലാം കൽക്കരിയുടെ ഉപോത്പന്നങ്ങളുണ്ട്.

റോസ് മേരി ജോൺ