Choclate
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്‍റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്‍റെയും പങ്കജ് മല്ലിക്കിന്‍റെയും ഗസലുകൾ ഉയരുന്പോൾ ചാരുകസേരയിൽ ലയിച്ചിരുന്നു മയങ്ങുകയാണ് മലയാളത്തിന്‍റെ സുൽത്താൻ. ആസ്വാദകമനസിൽ ചിരിയും ചിന്തയും നൽകി, മലയാള ഭാഷയും സാഹിത്യവും നിലനിൽക്കുന്ന കാലത്തോളം അദ്ദേഹവും അദ്ദേഹത്തിന്‍റെ എഴുത്തും നിറഞ്ഞുനിൽക്കുകതന്നെ ചെയ്യും.

ജീവിതരേഖ

1908 ജനുവരി 19ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറന്പിൽ കായി അബ്ദുറഹിമാന്‍റെയും കുഞ്ഞാച്ചുമ്മായുടെയും മൂത്തമകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് വീട്ടിൽനിന്ന് ഒളിച്ചോടി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ ചേർന്ന് ഭടനായി. ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽ ജീവിതം അനുഭവിച്ചു.

ഭഗത് സിംഗ് രാജഗുരു ശുകദേവ് മോഡൽ തീവ്രവാദ സംഘടനയുണ്ടാക്കി. അതിന്‍റെ മുഖപത്രമായ ഉജ്ജീവനം വാരിക നടത്തി. അക്കാലത്ത് പ്രഭ എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്തുകൾ. 1994 ജൂലൈ അഞ്ചിന് ആ മഹാസാഹിത്യകാരൻ വിടവാങ്ങി. ഭാര്യ: ഫാബി ബഷീർ. മക്കൾ: ഷാഹിന ഹബീബ്, അനീസ് ബഷീർ.



മനുഷ്യമനസിനെ അടുത്തറിഞ്ഞ എഴുത്തുകാരൻ

തീക്ഷ്ണമായ അനുഭവങ്ങളുടെ മൂശയിൽ ഉരുകി രൂപപ്പെട്ടതാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന വ്യക്തിയും ബഷീറിയൻ സാഹിത്യവും. യുവത്വത്തിന്‍റെ ചങ്കൂറ്റവുമായി ഭാരതമൊട്ടാകെ അലഞ്ഞുനടന്ന ബഷീർ വ്യത്യസ്ത സംസ്കാരവും ജീവിതവും അടുത്തറിഞ്ഞു.

1920കളിൽ ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന ബഷീർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ട് തന്‍റെ യാത്ര ആരംഭിച്ചു. ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിച്ചു. പിന്നീട് അറേബ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും യാത്രചെയ്തു.

കണക്കപ്പിള്ള, അടുക്കളക്കാരൻ, കപ്പൽ തൊഴിലാളി, കൈനോട്ടക്കാരൻ, ന്യൂസ്പേപ്പർ വിൽപ്പനക്കാരൻ, ട്യൂഷൻ മാസ്റ്റർ തുടങ്ങി പല ജോലികളും ഇക്കാലയളവിൽ അദ്ദേഹം ചെയ്തു. എറണാകുളത്ത് ബഷീർസ് ബുക്സ്റ്റാൾ ആരംഭിച്ചു.

കുറച്ചുകാലം ഹിന്ദു, സന്യാസിയായും കഴിഞ്ഞു. ഈ യാത്രയിൽനിന്നു കിട്ടിയ അനുഭവങ്ങൾ ബഷീർ എന്ന വ്യക്തിയെ എഴുത്തുകാരനാക്കുകയായിരുന്നു. ഈ മഹാപ്രസ്ഥാനത്തിന്‍റെ അന്ത്യത്തിലാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യകാരൻ ജന്മംകൊള്ളുന്നത്.

ഇമ്മിണി ബല്ല്യ എഴുത്തുകാരൻ

ഇത്രയും അനുഭവങ്ങളുടെ പരന്പരകൾതന്നെ ഉണ്ടായിട്ടും മലയാളത്തിന്‍റെ നവോഥാന സാഹിത്യകാരന്മാരിൽ ഏറ്റവും കുറച്ചുമാത്രം എഴുതിയ സാഹിത്യകാരനായിരുന്നു ബഷീർ. അതുപോലെതന്നെയായിരുന്നു കൃതികളുടെ വലിപ്പവും. എഴുത്തിൽ എന്നും തന്‍റേതായ ചില തീരുമാനങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. വലിപ്പമല്ല കൃതിയുടെ മൂല്യം നിർണയിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

വലിയ നോവലുകൾ എഴുതാൻ എനിക്കിഷ്ടമല്ല. രചിച്ച നോവലുകൾക്ക് കലാമൂല്യവും അടുക്കും ചിട്ടയും കുറവായിരിക്കും, എന്നായിരുന്നു ബഷീറിന്‍റെ ചിന്ത. 200 പേജുകൾക്ക് താഴെ മാത്രമേ അദ്ദേഹത്തിന്‍റെ കൃതികൾക്ക് വലിപ്പമുള്ളൂ. ബഷീറിന്‍റെ മാത്രം വാക്കുകൾ

മലയാള ഭാഷയിൽ ഇന്നേവരെ ആരും കേൾക്കാത്ത വാക്കുകളിലൂടെ വായനക്കാരെ കൈയിലെടുത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. മലയാള വ്യാകരണം പഠിക്കണമെന്ന് ഉപദേശിക്കുന്ന അനിയൻ അബ്ദുൾ ഖാദറിനു ബഷീർ നൽകുന്ന മറുപടി ഇങ്ങനെയാണ് “പോടാ ബടുക്കേ, നിന്‍റെ കെട്ടിയോൾക്ക് സ്ത്രീധനം കിട്ടിയതാണോടാ മലയാള ഭാഷ? എനിക്കിഷ്ടമുള്ളതുപോലെ എഴുതും. അറിയാവുന്ന അക്ഷരങ്ങൾവച്ച് എഴുതുമെടാ ഞാൻ. നിന്‍റെയൊരും തൊലിപാണ്ടൻ വ്യാരകരണം’’ .

താൻ തീരുമാനിക്കുന്നതാണ് തന്‍റെ ഭാഷയെന്ന് ബഷീർ വിശ്വസിച്ചു. ഭാഷാപണ്ഡിതന്മാർക്കോ, വരേണ്യവർഗ വ്യാകരണങ്ങൾക്കോ എന്നും അപ്രാപ്യമായിരുന്നു ബഷീറിന്‍റെ ശൈലി. തന്‍റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് ഹാസ്യത്തിന്‍റെ മേന്പൊടി ചേർത്ത് ഒരു നൂതനലോകം അദ്ദേഹം സൃഷ്ടിച്ചു. വാക്കുകൾക്കൊണ്ട് മൗനവും ആ മൗനത്തിലൂടെ ജീവിതങ്ങളും ബഷീർ ആവിഷ്കരിച്ചു.

ബാല്യകാല സഖിയിലെ ഇമ്മിണി ബല്ല്യ ഒന്ന്, ന്‍റുപ്പുപ്പാക്കൊരാനേണ്ടാർന്നിലെ ഹല്ല തുട്ടാപ്പി, ക്ലോം പ്ലോം, ഉമ്മിണിശ്ശ, പ്രേമലേഖനത്തിലെ ഡങ്ക് ഡിങ്കോ, ചപ്ലാച്ചി എന്നിങ്ങനെ നീളുന്നു ബഷീറിന്‍റെ മാത്രം നിഘണ്ടുവിലെ വാക്കുകൾ.



പേരിലുമുണ്ട് വ്യത്യസ്തത

വാക്കുകളുടെ കാര്യം പറഞ്ഞതുപോലെ തന്നെ ബഷീറിന്‍റെ കഥാപാത്രങ്ങളുടെ പേരും വായനക്കാരിൽ കൗതുകം നിറയ്ക്കും. പേരുകളിൽ ഏറ്റവുമധികം പ്രശസ്തി നേടിയത് എട്ടുകാലി മമ്മൂഞ്ഞാണ്. കഥാപാത്രത്തിന്‍റെ സ്വഭാവസവിശേഷതകളുടെ ഫലമായി “ അയാളൊരു എട്ടുകാലി മമ്മൂഞ്ഞാണ്’’എന്നൊരു പ്രയോഗം പോലും നാട്ടിൻപുറങ്ങളിലുണ്ട്.

രസകരമായ മറ്റൊരു പേരാണ് ആകാശമിഠായി. പ്രേമലേഖനത്തിലെ കാമുകീ കാമുകന്മാരായ സാറാമ്മയും കേശവൻ നായരും അവരുടെ കുഞ്ഞിനു നൽകാൻ തീരുമാനിക്കുന്ന പേരാണ് ആകാശമിഠായി. ആനവാരി രാമൻ നായർ, തുരപ്പൻ അവറാൻ, മുച്ചീട്ടുകളിക്കാരൻ പോക്കർ, കണ്ടന്പറയൻ, മണ്ടൻ മുത്തപ്പ, പൊൻകുരിശു തോമ തുടങ്ങി എത്രയെത്ര പേരുകളാണ് ബഷീർ നമുക്കു സമ്മാനിച്ചത്.

സ്നേഹത്തിൽ ഊതിക്കാച്ചിയ പൊന്ന്

ബഷീർകൃതികളുടെ അന്തർധാര സ്നേഹമാണ്. സന്യാസിയുമായിരുന്ന ഒരു വ്യക്തിയുടെ മനസിലെ അദ്വൈതഭാവമായിരിക്കാം ഇത്തരമൊരു മാനസിക ഭാവത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. മനുഷ്യനു മാത്രമുള്ളതല്ല ഈ ഭൂഗോളം. പാറ്റയും പല്ലിയും പഴുതാരയും മുതൽ സർവചരാചരങ്ങൾക്കും വേണ്ടിയുള്ളതാണ്. ഈ മഹത്തായ ധാർമികതയാണ് ബഷീർ കൃതികളിൽ ഏറെയുള്ളത്.

ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ അയാളുടെ സാഹചര്യവും അനുഭവങ്ങളും ഏറെ സ്വാധീനിക്കുന്നുണ്ട്. ഇത്രയും അനുഭവങ്ങളുടെ കലവറയായ ഒഴു എഴുത്തുകാരനെ ലോകസാഹിത്യത്തിൽത്തന്നെ കാണാൻ കഴിയില്ല. ഭൂമിയുടെ അവകാശികൾ എന്ന കൃതിയിൽ അദ്ദേഹം ഇതേക്കുറിച്ച് പറയുന്നുമുണ്ട്.

പുരസ്കാരങ്ങൾ

നാല് താമ്രപത്രങ്ങൾ, കേന്ദ്ര - കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പുകൾ, പദ്മശ്രീ (1982), കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടർ ഓഫ് ലെറ്റേഴ്സ് (1987) ബിരുദം, ലളിതാംബിക അന്തർജനം പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങി ഒട്ടനേകം ബഹുമതികൾ എഴുത്തിന്‍റെ സുൽത്താനെ തേടിയെത്തി.

കൃതികൾ

ജയകേരളം മാസികയിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ബഷീറിന്‍റെ ആദ്യ കൃതി. പ്രേമലേഖനം, ബാല്യകാലസഖി, ന്‍റുപ്പുപ്പാക്കൊരാനേണ്ടാർന്നു, മുച്ചീട്ട് കളിക്കാരന്‍റെ മകൾ, ആനവാരിയും പൊൻകുരിശും, വിശ്വവിഖ്യാതമായ മൂക്ക്, മതിലുകൾ, ജന്മദിനം, ഭൂമിയുടെ അവകാശികൾ, താരാസ്പെഷൽസ്, കഥാബീജം, സ്ഥലത്തെ പ്രധാന ദിവ്യൻ, വിഡ്ഡികളുടെ സ്വർഗം, അനർഘനിമിഷം, മരണത്തിന്‍റെ നിഴൽ, ശബ്ദങ്ങൾ, പാവപ്പെട്ടവരുടെ വേശ്യ, ജീവിതത്തിന്‍റെ നിഴൽപ്പാടുകൾ, വിശപ്പ്, മാന്ത്രികപ്പൂച്ച, നേരും നുണയും, ആനപ്പൂട, ശിങ്കിടിമുങ്കൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികൾ.

വെള്ളിത്തിരയിലെ സാന്നിധ്യം

മലയാള സാഹിത്യലോകത്തു മാത്രമല്ല, ചലച്ചിത്രരംഗത്തും ബഷീർ തന്‍റേതായ ഇടം നേടിയെടുത്തു. നീലവെളിച്ചം എന്ന സ്വന്തം ചെറുകഥയെ ആസ്പദമാക്കി ബഷീർ തിരക്കഥ രചിച്ച ചിത്രമാണ് ഭാർഗവീ നിലയം. മലയാള ചലച്ചിത്ര ലോകത്തെ എക്കാലത്തേയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നാണ് ഭാർഗവീ നിലയമെന്ന് നിസംശയം പറയാം. അദ്ദേഹത്തിന്‍റെ നോവലുകളായ മതിലുകളും ബാല്യകാലസഖിയും പിന്നീട് അതേ പേരുകളിൽ സിനിമയായിട്ടുണ്ട്.

ബി. വിശ്വമോഹനൻ പിള്ള