Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Chocolate
ഉൗർജസംരക്ഷണവും കുട്ടികളും
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഉൗർജ പ്രതിസന്ധി. അമിതമായ ഉപയോഗം മൂലം ഉൗർജ്ജസ്രോതസ്സുകൾ നാൾക്കുനാൾ ക്ഷയിച്ചുവരുന്നു. ഉൗർജത്തിന്റെ ഉത്പ്പാദനവും ഉപയോഗവും തമ്മിലുള്ള വിടവ് വർധിച്ചുകൊണ്ടിരിക്കുന്നു. ഇതിനു പരിഹാരമായി പല പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾക്ക് എങ്ങനെ ഉൗർജസംരക്ഷണത്തിന്റെ ഭാഗമാകാം എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
വീട്ടിലെ കാര്യം തന്നെ എടുക്കാം. ഉദാഹരണത്തിന് ഒരു മുറിയിൽ നിന്ന് അടുത്ത് മുറിയിലേക്കു പോകുന്പോൾ ലൈറ്റും ഫാനും ഓഫാക്കുന്നതു വഴി വൈദ്യുതി നഷ്ടം ഒഴിവാക്കാം. ഇനി മറ്റൊന്ന്, ഉപയോഗശേഷം പൈപ്പുകൾ നന്നായി അടച്ച് വെള്ളം പാഴാകുന്നില്ലെന്ന് ഉറപ്പു വരുത്താം. ഇന്ത്യ സ്വാതന്ത്ര്യം നേടുന്പോൾ രാജ്യത്തെ മിക്ക വീടുകളിലും വൈദ്യുതി എത്തിയിരുന്നില്ല. ഇരുട്ടിനെ അകറ്റാൻ അന്ന് നാം ആശ്രയിച്ചിരുന്നത് എണ്ണ വിളക്കുകളെയും റാന്തൽ വിളക്കുകളെയുമായിരുന്നു.
മിക്ക വീടുകളിലും സൂര്യാസ്തമയത്തോടെ ജോലികൾ പൂർത്തിയാക്കി വളരെ നേരത്തെ വിളക്കണയ്ക്കുന്ന രീതിയായിരുന്നു അന്ന്. കാരണം വളരെ കുറച്ച് ആളുകൾക്കു മാത്രമെ റാന്തൽ വിളക്കിനു വേണ്ട മണ്ണെണ്ണ വാങ്ങാനുള്ള ശേഷി ഉണ്ടായിരുന്നുള്ളു. വഴിയാത്രക്കാർക്ക് പ്രകാശമായും രാത്രി വൈകി വീട്ടിലെത്തുന്നവർക്കുള്ള വഴികാട്ടിയായും എണ്ണവിളക്ക് വീടുകളുടെ ഉമ്മറങ്ങളിൽ തെളിഞ്ഞിരുന്നു.
വർഷങ്ങൾ ഒരുപാടു കടന്നുപോയി. ഇന്ന് തെരുവുവിളക്കിന്റെ പ്രകാശത്തിലിരുന്ന് പഠിക്കുന്ന ഒരു കുട്ടിയെ ആരെങ്കിലും കണ്ടാൽ അത് ഒരു അപൂർവ അനുഭവമായിരിക്കും. ഇന്ന് മിക്ക ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കഴിഞ്ഞു. ഉൗർജ ആവശ്യങ്ങൾക്കുവേണ്ടി സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ പതിറ്റാണ്ടുകളിൽ ജല, താപനിലയങ്ങളാണ് സ്ഥാപിക്കപ്പെട്ടത്.
ഇന്നാകട്ടെ ഇന്ത്യ പെട്രോളിയം, പ്രകൃതി വാതകം എന്നിവ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും ലഭ്യതയും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പലപ്പോഴും ഇന്ത്യയിൽ പണപ്പെരുപ്പത്തിനും ഇത് ഇടയാക്കുന്നു. ഇതേത്തുടർന്നാണ് നയരൂപീകരണ വിദഗ്ധർ പാരന്പര്യ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചും പകരം പാരന്പര്യേതര ഉൗർജം ഉപയോഗിക്കുന്നതിനെ കുറിച്ചും ആലോചിച്ചു തുടങ്ങിയത്.
രാജ്യത്തെ വൻ തോറിയം ശേഖരം ഉപയോഗിച്ച് ആണവ ഉൗർജം ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യതകളാണ് ആദ്യം ചിന്തിച്ചത്. എന്നാൽ അന്താരാഷ്ട്ര ഇടപെടലിനെയും എതിർപ്പുകളെയും തുടർന്ന് ഇന്ത്യയുടെ ആണവ ഉൗർജ പദ്ധതി വർഷങ്ങളോളം മരവിച്ച് നിൽക്കുകയുണ്ടായി.
പാരന്പര്യേതര ഉൗർജ സ്രോതസ്സുകളായ സൂര്യപ്രകാശം, കാറ്റ്, ജൈവപാഴ് വസ്തുക്കൾ എന്നിവയിൽ നിന്ന് ഉൗർജം ഉത്പാദിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇപ്പോൾ നവീന പുനഃചംക്രമണ ഉൗർജ മന്ത്രാലയം എന്ന പേരിൽ പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിച്ചിരിക്കുകയാണ്. പാരന്പര്യേതരസ്രോതസ്സുകളിൽ നിന്നുള്ള ഉൗർജ ഉത്പാദന പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും ഈ മന്ത്രാലയത്തിന്റെ ചുമതലയാണ്.
കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും നാം ഉൗർജം ഉത്പാദിപ്പിക്കുന്നുണ്ട്. ഗ്രാമങ്ങളിൽ പാഴ് വസ്തുക്കളിൽ നിന്ന് ഉൗർജം ലഭ്യമാക്കുന്നു. ഈ പദ്ധതികൾ ഇനിയും വളരെ കൂടുതൽ മുന്നേറാനുണ്ട്. എങ്കിൽ മാത്രമെ നമുക്ക് ജലവൈദ്യുത പദ്ധതികളിൽ നിന്നും കൽക്കരിയിൽ നിന്നുമുള്ള ഉൗർജത്തിനു പകരം ഇത് പുനഃസ്ഥാപിക്കാൻ സാധിക്കൂ.
ഇന്ത്യയുടെ 59-ാം സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾകലാം പറഞ്ഞു, “ ഉൗർജ സുരക്ഷ എന്നാൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ജീവനോപാധിയായ ഉൗർജം മുടക്കമില്ലാതെ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ്.’’ ഇത് മുന്നോട്ടുള്ള ചുവടുവയ്പ്പിന് അനിവാര്യമാണ്. നമ്മുടെ യഥാർഥ ലക്ഷ്യം ഉൗർജ സ്വാതന്ത്ര്യമാണ്, അഥവാ എണ്ണ, പ്രകൃതി വാതകം, കൽക്കരി തുടങ്ങിയവയുടെ ഇറക്കുമതിയിൽ നിന്നു മുക്തമായ ഒരു സന്പദ് വ്യവസ്ഥയാണ്.
ഉൗർജ സുരക്ഷയും ഊർജ സ്വാതന്ത്ര്യവും കൈവരിക്കുന്നതിനായി നമ്മുടെ നയരൂപീകരണ വിദഗ്ധർ അത്യധ്വാനം ചെയ്യുന്പോൾ പൗരന്മാർ എന്ന നിലയിൽ ഈ ഉൗർജം കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് നമുക്ക് ചുമതലയുണ്ട്. അതിനായി ഉൗർജക്ഷമതയുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാകണം. ഉൗർജം പാഴാകുന്നില്ല എന്ന് ഉറപ്പാക്കണം.
ലൈറ്റുകൾക്കും എയർകണ്ടീഷണറുകൾക്കും പകരമായി സൂര്യപ്രകാശവും പ്രകൃതിയുടെ വെളിച്ചവും ശുദ്ധമായ വായുവും കൂടുതലായി ഉപയോഗിക്കാൻ നമുക്ക് കുട്ടികളെ പരിശീലിപ്പിക്കാം. നല്ല നാളേയ്ക്കായി, ഉൗർജം ലാഭിച്ചുകൊണ്ടുള്ള ഈ ചെറിയ ചുവടുവയ്പുകൾക്ക് ദീർഘദൂരം പോകാനാകും, ഒപ്പം ‘എല്ലാവർക്കും ഉൗർജം’ എന്ന നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും സാധിക്കും.
ഉണ്ണി അമ്മയന്പലം
വൃദ്ധമാതാപിതാക്കൾ തലമുറകളുടെ സന്പത്ത്
കുടുംബബന്ധങ്ങൾക്കും ഗുരുസ്ഥാനമാനങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്നതാണ് ഭാരതീയ സംസ്കാരം. എന്നാൽ നമുക്ക് ഒട്ടും അ
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ഭക്ഷണം അഥവാ അന്നം ദൈവമാണെന്നു പറയാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം. ഓരോ മനു
ലഹരിക്കെണിയും കൗമാരവും
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസേന വർധിച്ചുവരുകയാണ്. ആകാംക്ഷയാൽ ലഹ
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
ക്ലാസ് മുറികളെ ജനമധ്യത്തിലേക്ക് കൊണ്ടുപോകുന്ന ഈ പാഠ്യേതരപ്രവർത്തനത്തിന് വളരെയധികം വിദ്
സ്വഭാവരൂപീകരണം വിദ്യാലയത്തിൽ
സമൂഹത്തിന് വ്യക്തിയിൽനിന്ന് സുരക്ഷയും പ്രയോജനവും കിട്ടണം. വ്യക്തിക്ക് സമൂഹത്തിൽനിന്ന് കിട്ടേണ്ടവയും അവ തന്നെ. അവ പര
സത്സ്വഭാവം വിദ്യാർഥികളിൽ
സ്വന്തം ഭാവത്തിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും മതങ്ങളും പറയുന്നു. ദുഃസ്വഭാവങ്
സാംസ്കാരിക പുരോഗതിയും കലകളുടെ പങ്കാളിത്തവും
അതതു കാലഘട്ടത്തിലെ സാമൂഹ്യജീവിതത്തിന്റെ ഭാവാവിഷ്ക്കരണമാണ് കല. രസാനുഭവം സൃഷ്ടിക്കുകയാണ് എ
സാംസ്കാരിക പുരോഗതിയും ഗ്രന്ഥശാലകളുടെ പങ്കാളിത്തവും
ഗ്രന്ഥശാലകൾ നൂറ്റാണ്ടുകൾക്കു മുന്‍പേ നിലവിലുണ്ടായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യൻ മിഷണറിമാരാ
സർവമതസാഹോദര്യം
ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഭാരതപൗരന് ഏതു മതവിശ്വാസവും വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്
സ്ത്രീസുരക്ഷയുടെ പ്രാധാന്യം
ഭയരഹിതമായി ജീവിക്കുന്ന അവസ്ഥയാണ് സുരക്ഷിതത്വം. വേർതിരിവുകളില്ലാതെ ഒരുമിച്ച് കഴിയാനാകണം. സ്ത്രീപുരുഷസമത്വത്തി
ഇന്ത്യൻ യുവത - ഭാവിയുടെ പ്രതീക്ഷ
കുട്ടിക്കാലത്തെ ആശ്രയത്വത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതോടെ സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള ത
ഇന്റർനെറ്റ് - ഗുണവും ദോഷവും
അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഏതൊരു വ്യക്തിയും ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ
മിതത്വം ശീലിക്കാം ഭൂമിയെ രക്ഷിക്കാം
മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. ആവശ്യമുള്ളതും ഇല്ലാത്ത
നദികൾക്കായ് കൈകോർക്കാം
2018-ലെ പ്രളയത്തിൽ പതിറ്റാണ്ടുകൾക്ക് മുന്‍പ് തനിക്ക് നഷ്ടപ്പെട്ട ഇടങ്ങളെ പുഴകൾ തിരിച്ചുപിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാ
വർത്തമാന പത്രങ്ങളുടെ പ്രാധാന്യം
പത്രങ്ങളുടെ സ്വാധീനശക്തി അപാരമാണ്. അവയുടെ ശക്തിയെ അവഗണിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിലെ പ്രബലർപോലും അവയെ പിണ
പരസ്യങ്ങളും യുവതലമുറയും
മാധ്യമങ്ങളുടെ വളർച്ചയോടെയാണ് പരസ്യങ്ങൾ വ്യാപകമായിത്തുടങ്ങിയത്. ഉത്പാദകമേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന
മൊബൈൽ ഫോണ്‍ ഉപയോഗം ഗുണവും ദോഷവും
സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ
പുസ്തകവായനയുടെ പ്രാധാന്യം
കണ്ണിന് കാഴ്ച എന്നതുപോലെയാണ് ജീവിതത്തിന് അറിവ്. അറിവില്ലെങ്കിൽ നമ്മുടെ ജീവിതവും ഇരുട്ടിലാകും. ഇരുട്ടിൽനിന്നു ജീവി
കേരളീയകലകൾ
ആറു നാട്ടിൽ നൂറു ഭാഷ - നമ്മുടെ കൊച്ചു കേരളത്തിലെ ഭാഷാവ്യത്യാസത്തെക്കുറിച്ച് ഇങ്ങനെ ഒരു ചൊല്ലുണ്ട്. ഏത് നാട്ടിൽ ചെന്നാല
മനസുവച്ചാൽ അപകടം കുറയ്ക്കാം
ഈ ഉപന്യാസം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുന്നുണ്ടാവാം. പാതയിൽ ഒരു ജീ
വൃദ്ധമാതാപിതാക്കൾ തലമുറകളുടെ സന്പത്ത്
കുടുംബബന്ധങ്ങൾക്കും ഗുരുസ്ഥാനമാനങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്നതാണ് ഭാരതീയ സംസ്കാരം. എന്നാൽ നമുക്ക് ഒട്ടും അ
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ഭക്ഷണം അഥവാ അന്നം ദൈവമാണെന്നു പറയാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം. ഓരോ മനു
ലഹരിക്കെണിയും കൗമാരവും
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസേന വർധിച്ചുവരുകയാണ്. ആകാംക്ഷയാൽ ലഹ
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
ക്ലാസ് മുറികളെ ജനമധ്യത്തിലേക്ക് കൊണ്ടുപോകുന്ന ഈ പാഠ്യേതരപ്രവർത്തനത്തിന് വളരെയധികം വിദ്
സ്വഭാവരൂപീകരണം വിദ്യാലയത്തിൽ
സമൂഹത്തിന് വ്യക്തിയിൽനിന്ന് സുരക്ഷയും പ്രയോജനവും കിട്ടണം. വ്യക്തിക്ക് സമൂഹത്തിൽനിന്ന് കിട്ടേണ്ടവയും അവ തന്നെ. അവ പര
സത്സ്വഭാവം വിദ്യാർഥികളിൽ
സ്വന്തം ഭാവത്തിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും മതങ്ങളും പറയുന്നു. ദുഃസ്വഭാവങ്
സാംസ്കാരിക പുരോഗതിയും കലകളുടെ പങ്കാളിത്തവും
അതതു കാലഘട്ടത്തിലെ സാമൂഹ്യജീവിതത്തിന്റെ ഭാവാവിഷ്ക്കരണമാണ് കല. രസാനുഭവം സൃഷ്ടിക്കുകയാണ് എ
സാംസ്കാരിക പുരോഗതിയും ഗ്രന്ഥശാലകളുടെ പങ്കാളിത്തവും
ഗ്രന്ഥശാലകൾ നൂറ്റാണ്ടുകൾക്കു മുന്‍പേ നിലവിലുണ്ടായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യൻ മിഷണറിമാരാ
സർവമതസാഹോദര്യം
ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഭാരതപൗരന് ഏതു മതവിശ്വാസവും വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്
സ്ത്രീസുരക്ഷയുടെ പ്രാധാന്യം
ഭയരഹിതമായി ജീവിക്കുന്ന അവസ്ഥയാണ് സുരക്ഷിതത്വം. വേർതിരിവുകളില്ലാതെ ഒരുമിച്ച് കഴിയാനാകണം. സ്ത്രീപുരുഷസമത്വത്തി
ഇന്ത്യൻ യുവത - ഭാവിയുടെ പ്രതീക്ഷ
കുട്ടിക്കാലത്തെ ആശ്രയത്വത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതോടെ സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള ത
ഇന്റർനെറ്റ് - ഗുണവും ദോഷവും
അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഏതൊരു വ്യക്തിയും ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ
മിതത്വം ശീലിക്കാം ഭൂമിയെ രക്ഷിക്കാം
മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. ആവശ്യമുള്ളതും ഇല്ലാത്ത
നദികൾക്കായ് കൈകോർക്കാം
2018-ലെ പ്രളയത്തിൽ പതിറ്റാണ്ടുകൾക്ക് മുന്‍പ് തനിക്ക് നഷ്ടപ്പെട്ട ഇടങ്ങളെ പുഴകൾ തിരിച്ചുപിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാ
വർത്തമാന പത്രങ്ങളുടെ പ്രാധാന്യം
പത്രങ്ങളുടെ സ്വാധീനശക്തി അപാരമാണ്. അവയുടെ ശക്തിയെ അവഗണിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിലെ പ്രബലർപോലും അവയെ പിണ
പരസ്യങ്ങളും യുവതലമുറയും
മാധ്യമങ്ങളുടെ വളർച്ചയോടെയാണ് പരസ്യങ്ങൾ വ്യാപകമായിത്തുടങ്ങിയത്. ഉത്പാദകമേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന
മൊബൈൽ ഫോണ്‍ ഉപയോഗം ഗുണവും ദോഷവും
സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ
പുസ്തകവായനയുടെ പ്രാധാന്യം
കണ്ണിന് കാഴ്ച എന്നതുപോലെയാണ് ജീവിതത്തിന് അറിവ്. അറിവില്ലെങ്കിൽ നമ്മുടെ ജീവിതവും ഇരുട്ടിലാകും. ഇരുട്ടിൽനിന്നു ജീവി
കേരളീയകലകൾ
ആറു നാട്ടിൽ നൂറു ഭാഷ - നമ്മുടെ കൊച്ചു കേരളത്തിലെ ഭാഷാവ്യത്യാസത്തെക്കുറിച്ച് ഇങ്ങനെ ഒരു ചൊല്ലുണ്ട്. ഏത് നാട്ടിൽ ചെന്നാല
മനസുവച്ചാൽ അപകടം കുറയ്ക്കാം
ഈ ഉപന്യാസം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുന്നുണ്ടാവാം. പാതയിൽ ഒരു ജീ
വിദ്യാഭ്യാസമേഖലയിൽ വാർത്താമാധ്യമങ്ങളുടെ പ്രാധാന്യം
ഇന്നത്തെ വിദ്യാഭ്യാസം പുസ്തകങ്ങളിൽനിന്ന് അറിവ് സന്പാദിക്കൽ മാത്രമല്ല. ഒരു വിദ്യാർഥിക്ക് ലഭ്യമായ ഏതെല്ലാം മേഖലകളിൽ
മാതൃഭാഷ പഠിക്കുന്നതിന്റെ ഗുണങ്ങൾ
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മതൻ ഭാഷ താൻ
മാതൃഭാഷയെക്കുറിച്ചുള്ള മഹാകവി വള്ളത്തോളിന്റ
ഓർമിക്കേണ്ടത്
1.
ഒരു ചെറിയ ആശയം അവതരിപ്പിച്ച് ലഘുവായി വിവരിച്ച് സമർഥിക്കുന്നതിന് ആവശ്യമായ വാക്യങ്ങളെ ഒ
എങ്ങനെ ഏറ്റവും നല്ല ഉപന്യാസം എഴുതാം?
ഉപന്യാസത്തിന്റെ ആരംഭം ആകർഷകവും വിഷയത്തിന്റെ മർമസ്പർശിയും ആയിരിക്കണം. വിവരണങ്ങളുടെ സമർഥനം ആയിരിക്കണം അവസാന
Latest News
തിരുവല്ലയിൽ യുവതി ശുചിമുറിയിൽ പ്രവസവിച്ചു, കുഞ്ഞ് മരിച്ചു
ആലപ്പുഴയിൽ കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു
തുരങ്കത്തിൽനിന്ന് ജീവിതത്തിലേക്ക്; 40 തൊഴിലാളികളെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ചികിത്സയിൽ
ഹൈക്കോടതി ഇടപെടല്‍; നവകേരളസദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു മാറ്റി
ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും
Latest News
തിരുവല്ലയിൽ യുവതി ശുചിമുറിയിൽ പ്രവസവിച്ചു, കുഞ്ഞ് മരിച്ചു
ആലപ്പുഴയിൽ കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു
തുരങ്കത്തിൽനിന്ന് ജീവിതത്തിലേക്ക്; 40 തൊഴിലാളികളെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ചികിത്സയിൽ
ഹൈക്കോടതി ഇടപെടല്‍; നവകേരളസദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു മാറ്റി
ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.