Choclate
മനസുവച്ചാൽ അപകടം കുറയ്ക്കാം
ഈ ഉപന്യാസം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുന്നുണ്ടാവാം. പാതയിൽ ഒരു ജീവൻ പാതിയിൽ പിടയ്ക്കുന്നുണ്ടാകാം. അങ്ങനെയുണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടൊപ്പം നമ്മുടെ കണ്ണെത്തേണ്ട പല കാര്യങ്ങളുമുണ്ട്.

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും കൊടിയ വിപത്തായി വാഹനാപകടങ്ങളുടെ എണ്ണം പെരുകിവരുന്പോഴും നാം അതിനുവേണ്ട ഗൗരവം നല്കുന്നുണ്ടോ എന്നു സംശയമാണ്. കേരളത്തിലെ അപകടനിരക്ക് ഉയരുന്നതിനോടൊപ്പം ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്കും കൂടുകയാണെന്നതു മറ്റൊരു യാഥാർഥ്യം.

ഈ വർഷം 33,273 റോഡപകടങ്ങളുണ്ടായതിൽ ഇരുചക്രവാഹനാപകടങ്ങളുടെ മാത്രം എണ്ണം 19,414 ആണെന്നത് കേട്ടുമറക്കാനുള്ള കണക്കല്ല. ഈ റോഡപകടങ്ങളിൽ ആകെയുണ്ടായ 3480 മരണങ്ങളിൽ 1560 ജീവൻ പൊലിഞ്ഞതും ഇരുചക്രവാഹനാപകടങ്ങളിലാണ്. ഇക്കാലയളവിൽ ഇരുചക്രവാഹനാപകടങ്ങളിൽ തലസ്ഥാന ജില്ലയിൽമാത്രം മരിച്ചത് 241 പേരാണ്. കൂടുതൽ അപകടമുണ്ടായത് എറണാകുളം ജില്ലയിലും - 3699.

കഴിഞ്ഞ വർഷം സംസ്ഥാനത്തു റോഡപകടങ്ങളിൽ മരിച്ചതിൽ കൂടുതൽ പേരും ബൈക്ക് യാത്രക്കാരാണെന്നിരിക്കെ, ഇരുചക്രവാഹന യാത്രികരുടെ സുരക്ഷയ്ക്കായി എന്തു ചെയ്താലും അധികമാവില്ല. റോഡിൽ ചോര വീഴാതിരിക്കാൻ കർശനമായ ഗതാഗതനിയമങ്ങൾകൊണ്ടു മാത്രമേ സാധിക്കൂ എന്നിരിക്കെ, വാഹനാപകടങ്ങൾ സംബന്ധിച്ച് ജസ്റ്റീസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മീഷൻ സർക്കാരിനു മൂന്നു വർഷം മുന്പു നല്കിയ ശിപാർശകൾ സവിശേഷഗൗരവം അർഹിക്കുന്നു.

ഇരുചക്രവാഹനങ്ങളുടെ വേഗം മണിക്കൂറിൽ 40-50 കിലോമീറ്ററായി കുറയ്ക്കണമെന്നും വില്പനകേന്ദ്രത്തിൽത്തന്നെ ഇതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമുള്ള നിർദേശം പ്രസക്തമാവുന്നത് ഈ സാഹചര്യത്തിലാണ്.

ഇരുചക്രവാഹനാപകടങ്ങളിൽ മരിക്കുന്നവരിലും പരിക്കേൽക്കുന്നവരിലും കൂടുതലായുള്ളത് യുവാക്കളാണ് എന്നതുകൂടി ഇതോടുചേർത്തു സങ്കടത്തോടെ ഓർമിക്കാം. അമിതവേഗവും അശ്രദ്ധയും കൂടി ചേരുന്പോൾ ഉണ്ടാവുന്ന അപകടങ്ങളുടെ പെരുപ്പം കേരളത്തിന്‍റെ ശാപമാണ്.

വാഹനക്കന്പം കൂടിവരുന്നതിനനുസരിച്ച് യുവാക്കളിൽ കണ്ടുവരുന്ന പ്രവണതയാണ് വാഹനത്തിന്‍റെ അംഗീകൃതഘടനയിൽ മാറ്റംവരുത്തി ഉപയോഗിക്കുക എന്നത്. മാനദണ്ഡങ്ങൾക്കു വിധേയമായി കന്പനികൾ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നത് ഒട്ടേറെ അപകടങ്ങൾക്കിടയാക്കുന്നുണ്ട്. രൂപം മാറ്റി പുറത്തിറക്കിയ വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങളിൽ 60-70 ശതമാനവും ഇരുചക്രവാഹനങ്ങളാണുതാനും. ഇത്തരം വാഹനങ്ങളെ ലക്ഷ്യമിട്ട് അടിയന്തര നടപടികളെടുക്കാൻ അധികൃതർ നിർദേശം നല്കിയിരിക്കുകയാണ്.

സൂപ്പർ ബൈക്കിലല്ലേ യാത്ര, അപ്പോൾ പിന്നെ റോഡിൽ പറക്കാതിരിക്കുന്നതെങ്ങനെ എന്ന ചിന്താഗതിയാണ് ഇത്തരം ബൈക്കുമായി നിരത്തിലിറങ്ങുന്ന ചെറുപ്പക്കാരിൽ ചിലർക്കെങ്കിലുമുള്ളത്. പോലീസിനോ മറ്റു സുരക്ഷാ ഏജൻസികൾക്കോ അല്ലാതെ, അതിവേഗ ബൈക്കുകൾ റോഡിൽ ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്ന് ജസ്റ്റീസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ 279 എന്ന വകുപ്പുണ്ട്. പൊതുനിരത്തിൽ മറ്റുള്ളവർക്ക് അപകടമുണ്ടാക്കുംവിധം ധാർഷ്ട്യത്തോടെ, അശ്രദ്ധമായി, അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെ ശിക്ഷിക്കാനുള്ള വകുപ്പാണിത്. ആറു മാസം വരെ തടവും 1000 രൂപ പിഴയുമാണ് ഈ കുറ്റത്തിനുള്ള ശിക്ഷ. ഏറെ കരുത്തുള്ള നിയമമാണെങ്കിലും ചെറിയൊരു ദൗർബല്യം കാലങ്ങൾകൊണ്ട് അതിനു സംഭവിച്ചിട്ടുണ്ട്.

1860ൽ ആണു നിയമം പ്രാബല്യത്തിൽ വരുന്നത്. 1000 രൂപയ്ക്കു 10 ഏക്കർ സ്ഥലം ലഭിച്ചിരുന്ന കാലം. റോഡിൽ അപകടകരമായ വിധത്തിൽ വാഹനം ഓടിക്കുന്നവർക്കു ചുമത്തിയിരുന്ന പിഴയുടെ അന്നത്തെ മൂല്യം അതാണ്. ഒന്നര നൂറ്റാണ്ടിനുശേഷം ഇന്നും അതേ തുകയാണ് പിഴശിക്ഷ ചുമത്തുന്നത്. നിയമം കാലികമായി ഭേദഗതി ചെയ്ത് ഇത്തരം കുറ്റകൃത്യങ്ങൾക്കു കുറഞ്ഞത് 50,000 രൂപ പിഴ ചുമത്തുന്ന സാഹചര്യം ഉണ്ടായാൽ നമ്മുടെ റോഡുകൾ കുറെക്കൂടി സുരക്ഷിതമാവും.

കർക്കശനിയമങ്ങൾകൊണ്ടു മാത്രമേ അപകടങ്ങൾക്കു തടയിടാനാവൂ എന്നതിൽ തർക്കമില്ല. വണ്ടിയോടിക്കുന്പോൾ യാത്രക്കാരെല്ലാം ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ തുടങ്ങാം, ജാഗ്രത.

ഉണ്ണി അമ്മയന്പലം