Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Chocolate
മനസുവച്ചാൽ അപകടം കുറയ്ക്കാം
ഈ ഉപന്യാസം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുന്നുണ്ടാവാം. പാതയിൽ ഒരു ജീവൻ പാതിയിൽ പിടയ്ക്കുന്നുണ്ടാകാം. അങ്ങനെയുണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടൊപ്പം നമ്മുടെ കണ്ണെത്തേണ്ട പല കാര്യങ്ങളുമുണ്ട്.
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും കൊടിയ വിപത്തായി വാഹനാപകടങ്ങളുടെ എണ്ണം പെരുകിവരുന്പോഴും നാം അതിനുവേണ്ട ഗൗരവം നല്കുന്നുണ്ടോ എന്നു സംശയമാണ്. കേരളത്തിലെ അപകടനിരക്ക് ഉയരുന്നതിനോടൊപ്പം ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്കും കൂടുകയാണെന്നതു മറ്റൊരു യാഥാർഥ്യം.
ഈ വർഷം 33,273 റോഡപകടങ്ങളുണ്ടായതിൽ ഇരുചക്രവാഹനാപകടങ്ങളുടെ മാത്രം എണ്ണം 19,414 ആണെന്നത് കേട്ടുമറക്കാനുള്ള കണക്കല്ല. ഈ റോഡപകടങ്ങളിൽ ആകെയുണ്ടായ 3480 മരണങ്ങളിൽ 1560 ജീവൻ പൊലിഞ്ഞതും ഇരുചക്രവാഹനാപകടങ്ങളിലാണ്. ഇക്കാലയളവിൽ ഇരുചക്രവാഹനാപകടങ്ങളിൽ തലസ്ഥാന ജില്ലയിൽമാത്രം മരിച്ചത് 241 പേരാണ്. കൂടുതൽ അപകടമുണ്ടായത് എറണാകുളം ജില്ലയിലും - 3699.
കഴിഞ്ഞ വർഷം സംസ്ഥാനത്തു റോഡപകടങ്ങളിൽ മരിച്ചതിൽ കൂടുതൽ പേരും ബൈക്ക് യാത്രക്കാരാണെന്നിരിക്കെ, ഇരുചക്രവാഹന യാത്രികരുടെ സുരക്ഷയ്ക്കായി എന്തു ചെയ്താലും അധികമാവില്ല. റോഡിൽ ചോര വീഴാതിരിക്കാൻ കർശനമായ ഗതാഗതനിയമങ്ങൾകൊണ്ടു മാത്രമേ സാധിക്കൂ എന്നിരിക്കെ, വാഹനാപകടങ്ങൾ സംബന്ധിച്ച് ജസ്റ്റീസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മീഷൻ സർക്കാരിനു മൂന്നു വർഷം മുന്പു നല്കിയ ശിപാർശകൾ സവിശേഷഗൗരവം അർഹിക്കുന്നു.
ഇരുചക്രവാഹനങ്ങളുടെ വേഗം മണിക്കൂറിൽ 40-50 കിലോമീറ്ററായി കുറയ്ക്കണമെന്നും വില്പനകേന്ദ്രത്തിൽത്തന്നെ ഇതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമുള്ള നിർദേശം പ്രസക്തമാവുന്നത് ഈ സാഹചര്യത്തിലാണ്.
ഇരുചക്രവാഹനാപകടങ്ങളിൽ മരിക്കുന്നവരിലും പരിക്കേൽക്കുന്നവരിലും കൂടുതലായുള്ളത് യുവാക്കളാണ് എന്നതുകൂടി ഇതോടുചേർത്തു സങ്കടത്തോടെ ഓർമിക്കാം. അമിതവേഗവും അശ്രദ്ധയും കൂടി ചേരുന്പോൾ ഉണ്ടാവുന്ന അപകടങ്ങളുടെ പെരുപ്പം കേരളത്തിന്റെ ശാപമാണ്.
വാഹനക്കന്പം കൂടിവരുന്നതിനനുസരിച്ച് യുവാക്കളിൽ കണ്ടുവരുന്ന പ്രവണതയാണ് വാഹനത്തിന്റെ അംഗീകൃതഘടനയിൽ മാറ്റംവരുത്തി ഉപയോഗിക്കുക എന്നത്. മാനദണ്ഡങ്ങൾക്കു വിധേയമായി കന്പനികൾ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നത് ഒട്ടേറെ അപകടങ്ങൾക്കിടയാക്കുന്നുണ്ട്. രൂപം മാറ്റി പുറത്തിറക്കിയ വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങളിൽ 60-70 ശതമാനവും ഇരുചക്രവാഹനങ്ങളാണുതാനും. ഇത്തരം വാഹനങ്ങളെ ലക്ഷ്യമിട്ട് അടിയന്തര നടപടികളെടുക്കാൻ അധികൃതർ നിർദേശം നല്കിയിരിക്കുകയാണ്.
സൂപ്പർ ബൈക്കിലല്ലേ യാത്ര, അപ്പോൾ പിന്നെ റോഡിൽ പറക്കാതിരിക്കുന്നതെങ്ങനെ എന്ന ചിന്താഗതിയാണ് ഇത്തരം ബൈക്കുമായി നിരത്തിലിറങ്ങുന്ന ചെറുപ്പക്കാരിൽ ചിലർക്കെങ്കിലുമുള്ളത്. പോലീസിനോ മറ്റു സുരക്ഷാ ഏജൻസികൾക്കോ അല്ലാതെ, അതിവേഗ ബൈക്കുകൾ റോഡിൽ ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്ന് ജസ്റ്റീസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിൽ 279 എന്ന വകുപ്പുണ്ട്. പൊതുനിരത്തിൽ മറ്റുള്ളവർക്ക് അപകടമുണ്ടാക്കുംവിധം ധാർഷ്ട്യത്തോടെ, അശ്രദ്ധമായി, അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെ ശിക്ഷിക്കാനുള്ള വകുപ്പാണിത്. ആറു മാസം വരെ തടവും 1000 രൂപ പിഴയുമാണ് ഈ കുറ്റത്തിനുള്ള ശിക്ഷ. ഏറെ കരുത്തുള്ള നിയമമാണെങ്കിലും ചെറിയൊരു ദൗർബല്യം കാലങ്ങൾകൊണ്ട് അതിനു സംഭവിച്ചിട്ടുണ്ട്.
1860ൽ ആണു നിയമം പ്രാബല്യത്തിൽ വരുന്നത്. 1000 രൂപയ്ക്കു 10 ഏക്കർ സ്ഥലം ലഭിച്ചിരുന്ന കാലം. റോഡിൽ അപകടകരമായ വിധത്തിൽ വാഹനം ഓടിക്കുന്നവർക്കു ചുമത്തിയിരുന്ന പിഴയുടെ അന്നത്തെ മൂല്യം അതാണ്. ഒന്നര നൂറ്റാണ്ടിനുശേഷം ഇന്നും അതേ തുകയാണ് പിഴശിക്ഷ ചുമത്തുന്നത്. നിയമം കാലികമായി ഭേദഗതി ചെയ്ത് ഇത്തരം കുറ്റകൃത്യങ്ങൾക്കു കുറഞ്ഞത് 50,000 രൂപ പിഴ ചുമത്തുന്ന സാഹചര്യം ഉണ്ടായാൽ നമ്മുടെ റോഡുകൾ കുറെക്കൂടി സുരക്ഷിതമാവും.
കർക്കശനിയമങ്ങൾകൊണ്ടു മാത്രമേ അപകടങ്ങൾക്കു തടയിടാനാവൂ എന്നതിൽ തർക്കമില്ല. വണ്ടിയോടിക്കുന്പോൾ യാത്രക്കാരെല്ലാം ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ തുടങ്ങാം, ജാഗ്രത.
ഉണ്ണി അമ്മയന്പലം
വൃദ്ധമാതാപിതാക്കൾ തലമുറകളുടെ സന്പത്ത്
കുടുംബബന്ധങ്ങൾക്കും ഗുരുസ്ഥാനമാനങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്നതാണ് ഭാരതീയ സംസ്കാരം. എന്നാൽ നമുക്ക് ഒട്ടും അ
ഉൗർജസംരക്ഷണവും കുട്ടികളും
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഉൗർജ പ്രതിസന്ധി. അമിതമായ ഉപ
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ഭക്ഷണം അഥവാ അന്നം ദൈവമാണെന്നു പറയാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം. ഓരോ മനു
ലഹരിക്കെണിയും കൗമാരവും
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസേന വർധിച്ചുവരുകയാണ്. ആകാംക്ഷയാൽ ലഹ
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
ക്ലാസ് മുറികളെ ജനമധ്യത്തിലേക്ക് കൊണ്ടുപോകുന്ന ഈ പാഠ്യേതരപ്രവർത്തനത്തിന് വളരെയധികം വിദ്
സ്വഭാവരൂപീകരണം വിദ്യാലയത്തിൽ
സമൂഹത്തിന് വ്യക്തിയിൽനിന്ന് സുരക്ഷയും പ്രയോജനവും കിട്ടണം. വ്യക്തിക്ക് സമൂഹത്തിൽനിന്ന് കിട്ടേണ്ടവയും അവ തന്നെ. അവ പര
സത്സ്വഭാവം വിദ്യാർഥികളിൽ
സ്വന്തം ഭാവത്തിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും മതങ്ങളും പറയുന്നു. ദുഃസ്വഭാവങ്
സാംസ്കാരിക പുരോഗതിയും കലകളുടെ പങ്കാളിത്തവും
അതതു കാലഘട്ടത്തിലെ സാമൂഹ്യജീവിതത്തിന്റെ ഭാവാവിഷ്ക്കരണമാണ് കല. രസാനുഭവം സൃഷ്ടിക്കുകയാണ് എ
സാംസ്കാരിക പുരോഗതിയും ഗ്രന്ഥശാലകളുടെ പങ്കാളിത്തവും
ഗ്രന്ഥശാലകൾ നൂറ്റാണ്ടുകൾക്കു മുന്പേ നിലവിലുണ്ടായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യൻ മിഷണറിമാരാ
സർവമതസാഹോദര്യം
ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഭാരതപൗരന് ഏതു മതവിശ്വാസവും വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്
സ്ത്രീസുരക്ഷയുടെ പ്രാധാന്യം
ഭയരഹിതമായി ജീവിക്കുന്ന അവസ്ഥയാണ് സുരക്ഷിതത്വം. വേർതിരിവുകളില്ലാതെ ഒരുമിച്ച് കഴിയാനാകണം. സ്ത്രീപുരുഷസമത്വത്തി
ഇന്ത്യൻ യുവത - ഭാവിയുടെ പ്രതീക്ഷ
കുട്ടിക്കാലത്തെ ആശ്രയത്വത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതോടെ സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള ത
ഇന്റർനെറ്റ് - ഗുണവും ദോഷവും
അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഏതൊരു വ്യക്തിയും ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ
മിതത്വം ശീലിക്കാം ഭൂമിയെ രക്ഷിക്കാം
മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. ആവശ്യമുള്ളതും ഇല്ലാത്ത
നദികൾക്കായ് കൈകോർക്കാം
2018-ലെ പ്രളയത്തിൽ പതിറ്റാണ്ടുകൾക്ക് മുന്പ് തനിക്ക് നഷ്ടപ്പെട്ട ഇടങ്ങളെ പുഴകൾ തിരിച്ചുപിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാ
വർത്തമാന പത്രങ്ങളുടെ പ്രാധാന്യം
പത്രങ്ങളുടെ സ്വാധീനശക്തി അപാരമാണ്. അവയുടെ ശക്തിയെ അവഗണിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിലെ പ്രബലർപോലും അവയെ പിണ
പരസ്യങ്ങളും യുവതലമുറയും
മാധ്യമങ്ങളുടെ വളർച്ചയോടെയാണ് പരസ്യങ്ങൾ വ്യാപകമായിത്തുടങ്ങിയത്. ഉത്പാദകമേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന
മൊബൈൽ ഫോണ് ഉപയോഗം ഗുണവും ദോഷവും
സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ
പുസ്തകവായനയുടെ പ്രാധാന്യം
കണ്ണിന് കാഴ്ച എന്നതുപോലെയാണ് ജീവിതത്തിന് അറിവ്. അറിവില്ലെങ്കിൽ നമ്മുടെ ജീവിതവും ഇരുട്ടിലാകും. ഇരുട്ടിൽനിന്നു ജീവി
കേരളീയകലകൾ
ആറു നാട്ടിൽ നൂറു ഭാഷ - നമ്മുടെ കൊച്ചു കേരളത്തിലെ ഭാഷാവ്യത്യാസത്തെക്കുറിച്ച് ഇങ്ങനെ ഒരു ചൊല്ലുണ്ട്. ഏത് നാട്ടിൽ ചെന്നാല
വൃദ്ധമാതാപിതാക്കൾ തലമുറകളുടെ സന്പത്ത്
കുടുംബബന്ധങ്ങൾക്കും ഗുരുസ്ഥാനമാനങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്നതാണ് ഭാരതീയ സംസ്കാരം. എന്നാൽ നമുക്ക് ഒട്ടും അ
ഉൗർജസംരക്ഷണവും കുട്ടികളും
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഉൗർജ പ്രതിസന്ധി. അമിതമായ ഉപ
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ഭക്ഷണം അഥവാ അന്നം ദൈവമാണെന്നു പറയാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം. ഓരോ മനു
ലഹരിക്കെണിയും കൗമാരവും
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസേന വർധിച്ചുവരുകയാണ്. ആകാംക്ഷയാൽ ലഹ
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
ക്ലാസ് മുറികളെ ജനമധ്യത്തിലേക്ക് കൊണ്ടുപോകുന്ന ഈ പാഠ്യേതരപ്രവർത്തനത്തിന് വളരെയധികം വിദ്
സ്വഭാവരൂപീകരണം വിദ്യാലയത്തിൽ
സമൂഹത്തിന് വ്യക്തിയിൽനിന്ന് സുരക്ഷയും പ്രയോജനവും കിട്ടണം. വ്യക്തിക്ക് സമൂഹത്തിൽനിന്ന് കിട്ടേണ്ടവയും അവ തന്നെ. അവ പര
സത്സ്വഭാവം വിദ്യാർഥികളിൽ
സ്വന്തം ഭാവത്തിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും മതങ്ങളും പറയുന്നു. ദുഃസ്വഭാവങ്
സാംസ്കാരിക പുരോഗതിയും കലകളുടെ പങ്കാളിത്തവും
അതതു കാലഘട്ടത്തിലെ സാമൂഹ്യജീവിതത്തിന്റെ ഭാവാവിഷ്ക്കരണമാണ് കല. രസാനുഭവം സൃഷ്ടിക്കുകയാണ് എ
സാംസ്കാരിക പുരോഗതിയും ഗ്രന്ഥശാലകളുടെ പങ്കാളിത്തവും
ഗ്രന്ഥശാലകൾ നൂറ്റാണ്ടുകൾക്കു മുന്പേ നിലവിലുണ്ടായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യൻ മിഷണറിമാരാ
സർവമതസാഹോദര്യം
ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഭാരതപൗരന് ഏതു മതവിശ്വാസവും വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്
സ്ത്രീസുരക്ഷയുടെ പ്രാധാന്യം
ഭയരഹിതമായി ജീവിക്കുന്ന അവസ്ഥയാണ് സുരക്ഷിതത്വം. വേർതിരിവുകളില്ലാതെ ഒരുമിച്ച് കഴിയാനാകണം. സ്ത്രീപുരുഷസമത്വത്തി
ഇന്ത്യൻ യുവത - ഭാവിയുടെ പ്രതീക്ഷ
കുട്ടിക്കാലത്തെ ആശ്രയത്വത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതോടെ സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള ത
ഇന്റർനെറ്റ് - ഗുണവും ദോഷവും
അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഏതൊരു വ്യക്തിയും ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ
മിതത്വം ശീലിക്കാം ഭൂമിയെ രക്ഷിക്കാം
മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. ആവശ്യമുള്ളതും ഇല്ലാത്ത
നദികൾക്കായ് കൈകോർക്കാം
2018-ലെ പ്രളയത്തിൽ പതിറ്റാണ്ടുകൾക്ക് മുന്പ് തനിക്ക് നഷ്ടപ്പെട്ട ഇടങ്ങളെ പുഴകൾ തിരിച്ചുപിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാ
വർത്തമാന പത്രങ്ങളുടെ പ്രാധാന്യം
പത്രങ്ങളുടെ സ്വാധീനശക്തി അപാരമാണ്. അവയുടെ ശക്തിയെ അവഗണിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിലെ പ്രബലർപോലും അവയെ പിണ
പരസ്യങ്ങളും യുവതലമുറയും
മാധ്യമങ്ങളുടെ വളർച്ചയോടെയാണ് പരസ്യങ്ങൾ വ്യാപകമായിത്തുടങ്ങിയത്. ഉത്പാദകമേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന
മൊബൈൽ ഫോണ് ഉപയോഗം ഗുണവും ദോഷവും
സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ
പുസ്തകവായനയുടെ പ്രാധാന്യം
കണ്ണിന് കാഴ്ച എന്നതുപോലെയാണ് ജീവിതത്തിന് അറിവ്. അറിവില്ലെങ്കിൽ നമ്മുടെ ജീവിതവും ഇരുട്ടിലാകും. ഇരുട്ടിൽനിന്നു ജീവി
കേരളീയകലകൾ
ആറു നാട്ടിൽ നൂറു ഭാഷ - നമ്മുടെ കൊച്ചു കേരളത്തിലെ ഭാഷാവ്യത്യാസത്തെക്കുറിച്ച് ഇങ്ങനെ ഒരു ചൊല്ലുണ്ട്. ഏത് നാട്ടിൽ ചെന്നാല
വിദ്യാഭ്യാസമേഖലയിൽ വാർത്താമാധ്യമങ്ങളുടെ പ്രാധാന്യം
ഇന്നത്തെ വിദ്യാഭ്യാസം പുസ്തകങ്ങളിൽനിന്ന് അറിവ് സന്പാദിക്കൽ മാത്രമല്ല. ഒരു വിദ്യാർഥിക്ക് ലഭ്യമായ ഏതെല്ലാം മേഖലകളിൽ
മാതൃഭാഷ പഠിക്കുന്നതിന്റെ ഗുണങ്ങൾ
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മതൻ ഭാഷ താൻ
മാതൃഭാഷയെക്കുറിച്ചുള്ള മഹാകവി വള്ളത്തോളിന്റ
ഓർമിക്കേണ്ടത്
1.
ഒരു ചെറിയ ആശയം അവതരിപ്പിച്ച് ലഘുവായി വിവരിച്ച് സമർഥിക്കുന്നതിന് ആവശ്യമായ വാക്യങ്ങളെ ഒ
എങ്ങനെ ഏറ്റവും നല്ല ഉപന്യാസം എഴുതാം?
ഉപന്യാസത്തിന്റെ ആരംഭം ആകർഷകവും വിഷയത്തിന്റെ മർമസ്പർശിയും ആയിരിക്കണം. വിവരണങ്ങളുടെ സമർഥനം ആയിരിക്കണം അവസാന
Latest News
മരം കടപുഴകി വീണ് സ്കൂട്ടര് യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില് സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Latest News
മരം കടപുഴകി വീണ് സ്കൂട്ടര് യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില് സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.