Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Chocolate
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാചകത്തൊഴിലാളിക്ക് ഒരു സുപ്രഭാതത്തിൽ മൂക്കിന് നീളം കൂടാൻ തുടങ്ങുന്നു. മൂക്ക് നീണ്ടു നീണ്ട് നാഭിയോളം എത്തുന്നതോടൊപ്പം അയാൾക്ക് വന്നുചേരുന്ന പ്രശസ്തിയും പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഇപ്പറഞ്ഞത് എഴുത്തുകാരന്റെ സങ്കൽപത്തിൽ വിരിഞ്ഞ കഥാപാത്രത്തെക്കുറിച്ചാണെങ്കിൽ ഇനിപ്പറയുന്നത് ഇത്തരത്തിൽ മൂക്കിന്റെ പ്രത്യേകതകൾകൊണ്ട് പ്രശസ്തി നേടിയ ചില ജീവികളെക്കുറിച്ചാണ്.
തുന്പിക്കൈയൻ ആന
ആനയെ കണ്ടിട്ടില്ലാത്ത കൂട്ടുകാരുണ്ടോ? ആനയെക്കുറിച്ച് ഓർക്കുന്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് നീളൻ തുന്പിക്കൈയാണ്. ആനകളുടെ മൂക്കാണ് തുന്പിക്കൈ എന്ന് നിങ്ങൾക്ക് അറിയാമല്ലോ. അവയുടെ ഉരുണ്ട ശരീരത്തിനും മുറത്തിന് സമാനമായ ചെവിക്കും മാറ്റുകൂട്ടുന്നത് നീളൻ മൂക്ക് തന്നെയാണ്.
ആഹാരസാധനങ്ങൾ തുന്പിക്കൈ കൊണ്ട് എടുത്ത് വായിലാക്കുകയാണ് ആനകളുടെ രീതി. അസ്ഥികൾ ഇല്ലാത്ത മൂക്കിൽ 40,000 പേശികളാണുളളത്. പേശികൾ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ തുന്പിക്കൈയ്ക്ക് സാരമായ പരിക്കേറ്റാൽ ആനയുടെ ജീവനെ തന്നെ അതു ബാധിച്ചേക്കാം.
മേൽച്ചുണ്ട് രൂപാന്തരം പ്രാപിച്ചുണ്ടായ അവയവമായ തുന്പിക്കൈ ഉള്ള പ്രൊബോസിഡിയ ജന്തുവർഗത്തിൽപ്പെട്ടവരാണ് ആനകൾ. ഈ ജന്തുവർഗത്തിൽ ഇന്ന് വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയും ആന തന്നെ. മേൽച്ചുണ്ടും മൂക്കും ചേർന്ന് രൂപാന്തരപ്പെട്ട അവയവമാണ് തുന്പിക്കൈകൾ. മസ്തകത്തിന്റെ മധ്യത്തിൽ നിന്നാണ് ഇവയുടെ തുടക്കം. പ്രായപൂർത്തിയായ ഇന്ത്യൻ ആനയുടെ തുന്പിക്കൈയ്ക്ക് ഏകദേശം 180 സെന്റീ മീറ്റർ നീളവും 140 കിലോയോളം ഭാരവും ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നമ്മൾ മനുഷ്യരുടേത് പോലെതന്നെ രണ്ട് സുഷിരങ്ങളോട് കൂടിയ ആനയുടെ മൂക്കിൽ എട്ട് ലിറ്റർ വെള്ളം വരെ കൊള്ളും.
ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന എന്നിങ്ങനെ മൂന്നിനം ആനകളാണ് ലോകത്തിലുള്ളത്. നമ്മുടെ ഉത്സവങ്ങളിൽ കൊന്പും കുലുക്കിയെത്തുന്ന ഇന്ത്യൻ ആനകൾ ഏഷ്യൻ ആനയെന്ന വിഭാഗത്തിന്റെ ഉപവിഭാഗമാണ്.
പ്രോബോസിസ് കുരങ്ങുകൾ
ബോർണിയോ കാടുകളിൽ മാത്രം കാണുന്നവരാണ് പ്രോബോസിസ് വർഗത്തിൽപ്പെട്ട കുരങ്ങുകൾ. ഏഷ്യയിലെ ഏറ്റവും വലിയ കുരങ്ങ് ഇനങ്ങളിൽ ഒന്നായ ഇവരെ വ്യത്യസ്തരാക്കുന്നത് 18 സെന്റീമീറ്ററോളം നീളം വരെ വയ്ക്കുന്ന മൂക്ക് തന്നെയാണ്.
ചെറിയ വെള്ളരിക്ക കെട്ടിയിട്ടപോലെ നീണ്ട് വായെക്കാൾ താഴെ എത്തുന്ന രീതിയിലാണ് ഇവരുടെ മൂക്ക്. കുരങ്ങ് വർഗത്തിൽ നിന്നുള്ള ടിബറ്റൻ മക്കാക്കിനും ചാരനിറത്തിലുള്ള ചില ലംഗറുകൾക്കും മാത്രമെ ഏഷ്യയിൽ നിന്ന് വലിപ്പത്തിൽ ഇവരെ തോൽപ്പിക്കാനാകൂ.
മൂക്കിന്റെ നിറത്തിലും കുടവയറിലും ഡച്ചുകാരോട് സാമ്യമുള്ളതു കൊണ്ട് ഡച്ചു മങ്കികളെന്നും ഇവർക്ക് വിളിപ്പേരുണ്ട്.
പ്രോബോസിസ് കുരങ്ങുകൾ സാധാരണയായി ഒരു ആണും കുറച്ചു പെണ്ണുങ്ങളും അവരുടെ കുട്ടികളും അടങ്ങിയ ഗ്രൂപ്പുകളായാണ് ജീവിക്കുന്നത്. ആണുങ്ങൾ മാത്രം ഉൾപ്പെട്ട കൂട്ടങ്ങളുമുണ്ടാകും. ചില ആണ് കുരങ്ങുകൾ ഏകാന്തരായി ജീവിക്കാറുമുണ്ട്.
പെണ് കുരങ്ങുകൾക്കു രണ്ടര മാസമാണ് ഗർഭകാലം. ജനിക്കുന്പോൾ കുഞ്ഞുങ്ങളുടെ ശരീരം ചാര നിറത്തിലും മുഖം നീല നിറത്തിലുമാകും. പിന്നീട് എട്ടര മാസത്തോളം പ്രായമാകുന്പോൾ മുഖം മുതിർന്നവരെപ്പോലെ ക്രീം നിറത്തിലേക്ക് മാറും. പെണ് കുരങ്ങുകളുടെ മൂക്ക് ആണ് കുരങ്ങിന്റേതിനേക്കാൾ ചെറുതാണ്.
സ്റ്റാർ നോസ്ഡ് മോൾ
പേരുപോലെ തന്നെ നക്ഷത്രത്തിന്റെ ആകൃതിയിൽ മൂക്കുള്ളവരാണ് ഇവർ. വടക്കെ അമേരിക്കയിൽ കാണപ്പെടുന്ന ഇവയ്ക്ക് മൂക്ക് കൊണ്ട് ഭക്ഷണവും മറ്റും തൊട്ടു നോക്കി തിരിച്ചറിയാൻ കഴിയുന്നു.
മണ്ണിനടിയിൽ മാളങ്ങളുണ്ടാക്കിയാണ് ഈ വിചിത്ര മൂക്കൻ താമസിക്കുന്നത്.
മാൻഡ്രിൽ കുരങ്ങുകൾ
ആഫ്രിക്കയിലെ വനങ്ങളിൽ കാണുന്ന മാൻഡ്രിൽ കുരങ്ങുകൾ മൂക്കിന്റെ വർണവിന്യാസംകൊണ്ട് പ്രശസ്തരാണ്. ദൃഢമായ ശരീരവും കുറുകിയ വാലും കുഴിഞ്ഞ കണ്ണുകളുമുള്ള ഇവർക്ക് കൂടുതലും മണ്ണിൽ കഴിയാനാണ് ഇഷ്ടം. പ്രായപൂർത്തിയായ ആണ് മാൻഡ്രിലുകളുടെ കവിളുകൾക്ക് കടും നീലയും ത്വക്കിന് ചുവപ്പ് നിറവുമാണ്. പഴങ്ങൾ, വേരുകൾ, കീടങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. ചില പ്രത്യേകകാലങ്ങളിൽ മൂക്കിന്റെ നിറം വർധിക്കാറുണ്ട്. ഇണയെ ആകർഷിക്കുവാൻ ഈ നിറം മാറ്റം ഇവയെ സഹായിക്കുന്നു.
ന്യൂസീലൻഡുകാരുടെ കിവി
ന്യൂസിലൻഡിന്റെ ദേശീയ ചിഹ്നമാണ് കിവി പക്ഷികൾ. കോഴിക്കുഞ്ഞിന്റെ വലിപ്പവും ചാരം കലർന്ന തവിട്ടു നിറമുള്ള തൂവലുകളും തടിച്ചു കുറുകിയ കാലുകളുമാണ് ഇവയുടെ പ്രത്യേകതകൾ. വാൽ തീരെയില്ല. പക്ഷിവർഗത്തിൽപ്പെട്ടവരാണെങ്കിലും ഇവർക്ക് പറക്കാനുള്ള കഴിവില്ല. കൊക്കിന്റെ അറ്റത്തായി നാസാഗ്രങ്ങളുണ്ട്. മണം പിടിച്ചാണ് ഇവർ ഭക്ഷണം കണ്ടെത്തുന്നതും ഇരയെ തിരിച്ചറിയുന്നതും.
ആണ്കിളികൾ ഉണ്ടാക്കുന്ന കിവി കിവി എന്ന ശബ്ദത്തിൽ നിന്നാണ് ഇവയുടെ പേരിന്റെ ഉദ്ഭവം. പെണ്കിളികൾ കുർകുർ എന്ന ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. കാൽവിരലുകളിലെ കൂർത്ത നഖങ്ങൾ ശത്രുക്കളെ നേരിടുന്നതിനായി ഉപയോഗിക്കുന്നു. പൊതുവേ പകൽ ഉറങ്ങുന്ന ഇവർ രാത്രിയിലാണ് ഇരതേടിയിറങ്ങുക. പ്രാണികൾ, ഒച്ചുകൾ, എട്ടുകാലികൾ, ചെറു പഴവർഗങ്ങൾ മുതലായവയാണ് കിവികളുടെ ഇഷ്ടാഹാരങ്ങൾ. ഇവയ്ക്ക് കാഴ്ചശകതി വളരെ കുറവാണ്.
മണ്‍പൊത്തുകളിലും വേരുകൾക്കിടയിലും പുല്ലും തൂവലുകളും വച്ച് കൂടുണ്ടാക്കുകയാണ് രീതി. പെണ്മൂങ്ങകൾ ഇടുന്ന മുട്ടയ്ക്ക് ആണുങ്ങൾ അടയിരിക്കും. വംശനാശ ഭീഷണി നേരിടുന്ന ഇവരെ സംരക്ഷിക്കാൻ ശക്തമായ നടപടികളാണ് ന്യൂസിലൻഡ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇതിനായി വനങ്ങളെ ദേശീയ ഉദ്യാനങ്ങളായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നു.
വനനശീകരണം വഴി സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് നാശം സംഭവിച്ചതാണ് കിവികളുടെ നിലനിൽപ്പിന് ഭീഷണിയായത്.
മുട്ടയിടുന്ന പ്ലാറ്റിപ്പസ്
പക്ഷികളെ പോലെ മുട്ടയിട്ട്, കുഞ്ഞുങ്ങളെ വിരിയിച്ച് പാലൂട്ടി വളർത്തുന്ന സസ്തനികളെ കുറിച്ച് നിങ്ങൾ പഠിച്ചിട്ടുണ്ടാകുമല്ലോ? അവരിൽ പ്രമുഖനാണ് പ്ലാറ്റിപ്പസ്. ടാസ്മാനിയയിലേയും കിഴക്കൻ ഓസ്ട്രേലിയയിലെയും തടാകങ്ങളും അരുവികളുമാണ് പ്ലാറ്റിപ്പസുകളുടെ ഇഷ്ടവാസസ്ഥലം.
താറാവിന്റേതു പോലുള്ള കൊക്കും കുറുകിയ കാലുകളും ബീവറിന്റേതു പോലുള്ള വാലുകളും നീർനായയുടേതിനു സമാനമായ പാദങ്ങളുമുള്ള ഇവരെ കണ്ടാൽ ഒറ്റ നോട്ടത്തിൽ ആരും അന്ധാളിച്ചു പോകും.
പല്ലുകളില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പല്ലില്ലാത്തതിനാൽ കൊക്കുകൾ കൊണ്ട് ഇരയെ ചെറു കഷണങ്ങളാക്കിയാണ് ഇവർ ഭക്ഷിക്കുന്നത്. ഇവരുടെ തോൽ എടുക്കുന്നതിനായി മനുഷ്യർ പ്ലാറ്റിപ്പസുകളെ വൻ തോതിൽ വേട്ടയാടിയിരുന്നു. കടുത്ത വംശനാശ ഭീഷണി നേരിടുന്ന പ്ലാറ്റിപ്പസുകളെ സംരക്ഷിക്കുന്നതിനായി സംരക്ഷിത ജീവിയായി പ്രഖ്യാപിക്കുകയുണ്ടായി.
സ്പിയർ നോസ്ഡ് ബാറ്റ്
കുന്തംപോലുള്ള മൂക്കാണ് സ്പിയർ നോസ്ഡ് ബാറ്റുകളെ മറ്റുള്ളവയിൽ നിന്നു വ്യത്യസ്തരാക്കുന്നത്. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന ഇവയുടെ ഇഷ്ടവാസസ്ഥലം ഉഷ്ണമേഖലയാണ്. ഗ്വാട്ടിമാല, ബെലീസ് മുതൽ തെക്ക് പെറു, ബൊളീവിയ, പരാഗ്വേ, വടക്കൻ അർജന്റീന, ബ്രസീൽ വരെയാണ് ഇവരെ സാധാരണയായി കാണാൻ കഴിയുന്നത്.
ശബ്ദ തരംഗങ്ങളുപയോഗിച്ച് ഇര തേടാനും മറ്റും ഇവയെ സഹായിക്കുന്നത് മൂക്കാണ്. വവ്വാലിലെ തടിയന്മാരെന്ന വിശേഷണം ഇവർക്കുണ്ട്. കുറുകിയ വാലും തീക്ഷ്ണമായ കണ്ണുകളും ചാരനിറത്തിലുള്ള രോമകുപ്പായവുമാണ് ഇവയുടെ മറ്റു പ്രത്യേകതകൾ.
ഈ വവ്വാലുകൾ സാധാരണയായി വർഷത്തിൽ ഒരിക്കൽ മാത്രമാണ് പ്രജനനം നടത്താറുള്ളതെങ്കിലും പെൺ വവ്വാലുകൾ വർഷം മുഴുവൻ മുലയൂട്ടുന്നു. മരപ്പൊത്തുകളിലും ചെറു ഗുഹകളിലുമാണ് ഇവരുടെ താമസം.
കോളനികളായി താമസിക്കാണ് ഇവർക്കിഷ്ടം. ഒരു കൂട്ടത്തിൽ ആയിരത്തിലധികം വവ്വാലുകളുണ്ടാകും. മറ്റു വർഗക്കാരായ വവ്വാലുകളെ ഭക്ഷിക്കും എന്നതും ഇവരുടെ പ്രത്യകതയാണ്.
രഹ്ന മാഹീൻ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്‍സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള്‍ കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര്‍ കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്‍സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള്‍ കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര്‍ കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ
Latest News
തിരുവല്ലയിൽ യുവതി ശുചിമുറിയിൽ പ്രവസവിച്ചു, കുഞ്ഞ് മരിച്ചു
ആലപ്പുഴയിൽ കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു
തുരങ്കത്തിൽനിന്ന് ജീവിതത്തിലേക്ക്; 40 തൊഴിലാളികളെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ചികിത്സയിൽ
ഹൈക്കോടതി ഇടപെടല്‍; നവകേരളസദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു മാറ്റി
ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും
Latest News
തിരുവല്ലയിൽ യുവതി ശുചിമുറിയിൽ പ്രവസവിച്ചു, കുഞ്ഞ് മരിച്ചു
ആലപ്പുഴയിൽ കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു
തുരങ്കത്തിൽനിന്ന് ജീവിതത്തിലേക്ക്; 40 തൊഴിലാളികളെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ചികിത്സയിൽ
ഹൈക്കോടതി ഇടപെടല്‍; നവകേരളസദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു മാറ്റി
ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.