Choclate
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യജീവികൾ ധാരാളമുള്ളതുകൊണ്ട് വന്യതയാണ് കാടിന്‍റെ പ്രത്യക്ഷസ്വഭാവം. ഫോറിസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഫോറസ്റ്റ് എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. പുറത്തുള്ള മരക്കൂട്ടം എന്നാണ് വാക്കിനർഥം. നാടിനു പുറത്തുള്ള എന്ന ഉദ്ദേശത്തിലാകാം ഇത്.

വൃക്ഷങ്ങളുടെയും ചെടികളുടെയും പൊതുഘടന, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവതന്നെ കാടുകളുടെ വർഗീകരണത്തിന് അടിസ്ഥാനമാവുന്നു. നമ്മുടെ നാട്ടിൽ കൂട്ടുകാർ കണ്ടിട്ടുള്ള കണ്ടൽക്കാടുകൾ മുതൽ ഹിമാലയൻ മലനിരകളിലെ പൈൻമരക്കാടുകൾ വരെ അതിശയിപ്പിക്കുന്ന വൈവിധ്യങ്ങളാണ് നമുക്കു വേണ്ടി ഒരുക്കുന്നത്.

ഭൂമിയുടെ ശ്വാസകോശങ്ങൾ

ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നാണ് മഴക്കാടുകൾ അറിയപ്പെടുക. ഭൂമിയിലെ പ്രാണവായുവിൽ 40 ശതമാനത്തോളം മഴക്കാടുകളുടെ സംഭാവനയാണെന്നു കരുതുക. ആമസോൺ മഴക്കാടുകളെക്കുറിച്ച് അടുത്തിടെ ചോക്ലേറ്റിൽ വായിച്ചത് കൂട്ടുകാർക്ക് ഓർമയുണ്ടാകുമല്ലോ? ആകെ ഭൂമിയുടെ ആറു ശതമാനമാണ് മഴക്കാടുക്കൾക്കായി മാറ്റിവച്ചിട്ടുള്ളത്.



ലോകത്തിലെ ജീവജാലങ്ങളിൽ 50 ശതമാനം മഴക്കാടുകളിലാണുള്ളത്. വർഷംതോറും ഉയർന്നതോതിൽ മഴ ലഭിക്കുന്ന വനസങ്കേതങ്ങളാണ് ഇവിടം. പ്രതിവർഷം 1800 മില്ലി മീറ്ററിലധികം മഴ ഇവിടെ ലഭിക്കുന്നുണ്ട്. 50 മീറ്ററോളം പൊക്കമുള്ള വൻമരങ്ങൾ വരെ ഇവിടെ കാണാം. ഇത്തരം കാടിന്‍റെ അടിഭാഗത്ത് സൂര്യപ്രകാശം കടന്നുചെല്ലാത്തതിനാൽ ചെറുസസ്യങ്ങൾ നന്നേ കുറവാണ്. മറ്റു കാടുകളെയപേക്ഷിച്ച് പോഷകഗുണം തീരെ കുറഞ്ഞ മണ്ണാണ് ഇവിടെ കാണുക. കനത്ത മഴമൂലം പോഷകഗുണങ്ങൾ ഒലിച്ചുപോകുന്നതാണ് ഇതിനു കാരണം.

കണ്ടൽക്കാടുകൾ

എറണാകുളം നഗരത്തിന്‍റെ പ്രാന്തത്തിൽ വ്യാപിച്ചുകിടക്കുന്ന ജൈവസമൃദ്ധമായ മംഗളവനത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടില്ലേ‍? കേരളത്തിലെ കണ്ടൽക്കാടുകളിൽ പ്രധാനിയാണ് ഈ മംഗളവനം. പുഴയോരങ്ങളും കടൽത്തീരങ്ങളും സംരക്ഷിക്കുന്നതിനായി പ്രകൃതി സ്വയമൊരുക്കിയ ഹരിത മതിലുകളാണ് കണ്ടൽക്കാടുകൾ.

അഴിമുഖങ്ങളിലും ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും കണ്ടൽക്കാടുകൾ രൂപപ്പെടുന്നു. വേലിയേറ്റമുണ്ടാകുന്പോൾ ഉയർന്നുനിൽക്കാനും വേലിയിറക്കമുണ്ടാകുന്പോൾ അതിനെ തരണം ചെയ്യാനും സാധിക്കുന്ന തരത്തിലാണ് കണ്ടൽച്ചെടികളുടെ ക്രമീകരണം. ആവശ്യമുള്ള ഉപ്പുവെള്ളം സ്വീകരിച്ച് കൂടുതലുള്ള ഉപ്പിനെ പുറംതള്ളാനുള്ള കഴിവും കണ്ടൽച്ചെടികളുടെ വേരുകൾക്കുണ്ട്.



ചെറുപ്രാണികൾ മുതൽ കാട്ടുജീവികൾ വരെയുള്ള വലിയൊരാവാസ വ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. ബംഗാളിലെ സുന്ദർബൻ ആണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം. ലോകത്ത് 56 ഇനം കണ്ടലുകളാണുള്ളത്. ഇതിൽ 15 ഇനങ്ങൾ കേരളത്തിലുണ്ട്. കേരളത്തിലെ പത്തു ജില്ലകളിലായി 21.12 ചതുരശ്ര കിലോമീറ്റർ കണ്ടൽ വനങ്ങളുണ്ട്. എന്നാൽ ഇതിൽ ബഹുഭൂരിപക്ഷവും സംരക്ഷണം ലഭിക്കാതെ നശിച്ചുപോകും.

പ്രകൃതി മനുഷ്യനു നൽകിയ ഈ വരദാനം മനുഷ്യന്‍റെ തന്നെ ഇടപെടലുകളുടെ പരിണിതഫലമായി നശിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി 2016 മുതൽ എല്ലാ വർഷവും ജൂലൈ 26ന് അന്താരാഷ്‌ട്ര കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷണ ദിനമായി യുനെസ്കോ പ്രഖ്യാപിച്ചു.

നിത്യഹരിതം, സുന്ദരം

നമ്മുടെ തൊട്ടടുത്തുള്ള സൈലന്‍റ് വാലിയും ഗവിയുമൊക്കെയാണ് നിത്യഹരിതവനങ്ങൾക്ക് ഉദാഹരണം. കാലാവസ്ഥകൾ മാറിമറിഞ്ഞാലും എക്കാലവും ഹരിതഭംഗിയാർന്നു നിൽക്കും എന്നതാണ് നിത്യഹരിതവനങ്ങളുടെ പ്രത്യേകത.



ഇവിടെ കാണുന്ന മരങ്ങളുടെ സ്വഭാവം ഈ വനങ്ങളുടെ പ്രത്യേകതയായി പറയേണ്ടിയിരിക്കുന്നു. ഋതുഭേദങ്ങളനുസരിച്ച് ഇലകൾ പൊഴിക്കാത്ത മരങ്ങളാണ് ഇവിടെ കാണുക. മഴ ധാരാളം ലഭിക്കുന്ന ഈ വൻകാടുകളിൽ‌ മഴക്കാടുകളോടു കിടപിടിക്കുന്ന ജൈവസന്പത്തുണ്ട്.

അർധ നിത്യഹരിതവനങ്ങൾ

നിത്യഹരിത വൃക്ഷങ്ങളും ഇലപൊഴിയും വൃക്ഷങ്ങളും ഇടകലർന്നു ജീവിക്കുന്നൊരിടമാണിത്. നിത്യഹരിതവനങ്ങളുമായി ഇടകലർന്നോ ഒറ്റപ്പെട്ടോ ഇവ കാണപ്പെടുന്നു. കേരളത്തിൽ കൂടുതലും ഇത്തരം കാടുകളാണുള്ളത്.

ഇലപൊഴിയും വരണ്ട കാടുകൾ

മഴനിഴൽ പ്രദേശത്ത് കാണപ്പെടുന്ന വരണ്ട ഇലപൊഴിയും കാടുകളിൽ ഇലപൊഴിക്കും മരങ്ങളും മുള്ളും മുരടും പിടിച്ച അടിക്കാടുകളും ധാരാളം കാണാം.



നെല്ലി, ചന്ദനം, ഈട്ടി തുടങ്ങിയ മരങ്ങൾ ഇവിടെ ധാരാളമായി കാണാം. കേരളത്തിൽ ആനമലയുടെ താഴ്‌വരകൾ ഉദാഹരണം.

ഇലപൊഴിക്കും ഈർപ്പ വനങ്ങൾ

മഞ്ഞുകാലത്തോടെ ഇലപൊഴിക്കുന്ന വനങ്ങളാണിത്. കാട്ടുതീക്ക് സാധ്യത ഏറെയുള്ള വനങ്ങൾ. നിത്യഹരിതവനങ്ങളുടെയും അർധഹരിതവനങ്ങളുടെയും നാശംമൂലം രൂപപ്പെടുന്ന ജൈവവ്യവസ്ഥതന്നെ ആർദ്രഇലപൊഴിയും കാടുകൾ. മണ്ണിന്‍റെ ഈർപ്പം നിലനിർത്താനുള്ള കഴിവ് നാശമാകുന്ന അവസ്ഥയിലാണീ കാടുകൾ നിലകൊള്ളുക. മരങ്ങൾ മുറിക്കപ്പെടുന്നതു മൂലം അടിക്കാടുകളും പുല്ലും പടർപ്പുമൊക്കെ ധാരാളമായി വളരുന്നു.



മേച്ചിൽപ്പുറങ്ങളാൽ സന്പന്നമാണ് ഇത്തരം വനങ്ങൾ. വന്യജീവികളുടെ കാര്യത്തിലും മുൻപന്തിയിൽതന്നെ. കേരളത്തിൽ ഇത്തരം വനങ്ങൾ ധാരാളമുണ്ട്. കാവുകളും പുൽമേടുകളും നദീതട വനങ്ങളുമൊക്കെ വനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു.

അതുപോലെ ചോലക്കാടുകൾ, ഈറ്റക്കാടുകൾ എന്നിവയും വനങ്ങളുടെ പട്ടികയിൽപ്പെടുന്നു. ഇടതൂർന്നു വളർന്നുനിൽക്കുന്ന ചോരപൈൻ, ഉണ്ടപൈൻ മരക്കൂട്ടങ്ങളുള്ള ചതുപ്പുവനങ്ങളായ മിരിസ്റ്റികാ, ചന്ദനക്കാടുകൾ തുടങ്ങിയവയും വനങ്ങളുടെ ഗണത്തിൽപ്പെടുന്നു.



കേരളത്തിലെ വനങ്ങൾ

അഗസ്ത്യകൂടം

പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ കൊടുമുടിയാണ് അഗസ്ത്യകൂടം.1868 മീറ്ററാണ് ഉയരം. കേരളത്തിൽ സ്ഥിതിചെയ്യുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അഗസ്ത്യകൂടം.



ആയുർവേദത്തിൽ പറയുന്ന അസംഖ്യം മരുന്നുകളുടെ കലവറയാണ് ഈ വനമേഖല. അപൂർവമായ സസ്യജാലങ്ങളുടെ മാത്രമല്ല ജീവജാലങ്ങളുടേയും വന്യമൃഗങ്ങളുടേയും വാസസ്ഥലം കൂടിയാണ് അഗസ്ത്യകൂടം.

കാടും മലയും നിറഞ്ഞ നാട്

ഇടുക്കി ജില്ലയുടെ 95 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിൽ 50 ശതമാനവും കാടുകളാണ്. കേരളത്തിന്‍റെ ചന്ദനക്കാടായ മറയൂർ ഇടുക്കിയിലാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടിയും മീശപ്പുലിമലയും ഇടുക്കിയുടെ ഭാഗമാണ്.

വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷൻ, അണക്കെട്ടുകൾ, തോട്ടങ്ങൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ വിഭവങ്ങളെല്ലാം ഈ വനപ്രദേശത്തുണ്ട്.അപൂർവമായ പന്നൽച്ചെടികളുടെ സവിശേഷതകളുമായി ആനമുടിച്ചോല മൂന്നാറിൽ നിന്നു 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. 90 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ചിന്നാർ വനങ്ങൾ ഇടുക്കി ജില്ലയിലെ മറ്റൊരു വനമേഖലയാണ്.



ഇടുക്കി ജില്ലയിലെ തന്നെ വേറൊരു വനമേഖലയായ മതികെട്ടാൻമലയിലെ സവിശേഷത ആകർഷകമായ പുൽമേടുകൾ തന്നെ. 2010-ൽ മതികെട്ടാൻ ചോല ദേശീയോദ്യാനമായി പ്രഖ്യാപനമുണ്ടായി. ഇടുക്കി ജില്ലയിൽ ഇനിയൊരു വനമേഖല കൂടിയുണ്ട്. പന്ത്രണ്ടു വർഷം കൂടുന്പോൾ പൂത്തുലഞ്ഞുനില്ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളുടെ മഹനീയതയുമായി കുറിഞ്ഞിമല.

പെരിയാർ വനമേഖല

കേരളത്തിലെ പ്രമുഖ കടുവ സംരക്ഷണമേഖലയായ പെരിയാർ വനങ്ങൾ ഇടുക്കി ജില്ലയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. 1982-ൽ ദേശീയ ഉദ്യാനമാക്കപ്പെട്ട പെരിയാർ വനമേഖലയ്ക്ക് ഏതാണ്ട് 777 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്.



കടുവ, പുലി, മാനുകൾ, കാട്ടുനായ്, മലമുഴക്കി വേഴാന്പൽ ഉൾപ്പെടെയുള്ള പക്ഷികൾ എന്നിവയുടെ വിഹാര തട്ടകങ്ങളാണിവിടം.

വയനാടൻ വനങ്ങൾ

അരുവികളും ചതുപ്പുനിലങ്ങളും സമൃദ്ധമായ ഈ വനമേഖല വയനാട് ജില്ലയിൽ 350ഓളം ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ളതാണ്. ആന, പുള്ളിമാൻ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ഇവിടെ കാണപ്പെടുന്നു. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന്. വയനാട്ടിലെ വന്യജീവി സങ്കേതത്തിലുള്ള മുത്തങ്ങ ഗ്രാമം വിശാലമായ വനമേഖലയാണ്.

ആറളം വനമേഖല

കണ്ണൂർ ജില്ലയിലുള്ള ആറളം വനങ്ങൾക്ക് ഏതാണ്ട് 55 കിലോമീറ്റർ വിസ്തൃതിയുണ്ട്. ആന, പോത്ത്, കേഴ, മ്ലാവ്, കാട്ടുമുയൽ തുടങ്ങിയ ഒട്ടേറെ വന്യജീവികളെ ഇവിടെ കാണാനാവും.

സൈലന്‍റ് വാലി വനമേഖല

അപൂർവ ജീവജാലങ്ങളുടെ സങ്കേതമായ സൈലന്‍റ് വാലി പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്നു.സൈലന്‍റ് വാലിക്ക് ആ പേരു കിട്ടിയതിനു പിന്നിൽ ഒരു കാരണമുണ്ട്. വനപ്രദേശങ്ങളിൽ നിരന്തരം കേൾക്കുന്ന ചീവീടുകളുടെ സ്വരം സൈലന്‍റ് വാലിയിൽ കേൾക്കാറില്ല. അങ്ങനെയാണ് സൈലന്‍റ് വാലി എന്നു പേരുണ്ടായത്.

പേപ്പാറ വനങ്ങൾ

53 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള പേപ്പാറ വനമേഖല തിരുവനന്തപുരം ജില്ലയിലാണ്. പേപ്പാറ അണക്കെട്ടിനോട് ചേർന്നുള്ള ഈ സ്ഥലം പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞതാണ്. വ്യത്യസ്തങ്ങളായ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ.

ഇരവികുളം വനമേഖല



1978-ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള ഈ വനമേഖല ഇടുക്കി വനമേഖലയിൽ മറ്റൊന്നാണ്. വരയാടുകളുടെ ആവാസ ഭൂമികയായ ഈ വനമേഖലയ്ക്കു 97 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. 94 പുല്ലിനങ്ങളുടെ സാന്നിധ്യം ഇരവികുളത്തിന്‍റെ മഹിമ വർധിപ്പിക്കുന്നു. ഒട്ടേറെ വന്യമൃഗങ്ങളുടെ സങ്കേതം കൂടിയാണിത്.

മാത്യൂസ് ആർപ്പൂക്കര