Choclate
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ നൊബേൽ സമ്മാനമായി എത്തിച്ചേർന്നാലോ?
സമ്മാനം ലഭിച്ച വ്യക്തി മാത്രമല്ല ആ രാഷ്‌ട്രം തന്നെ അഭിമാനത്തിന്‍റെ നെറുകയിലെത്തുന്ന നിമിഷം. ഭാരതത്തിന്‍റെ നൊബേൽ ചരിത്രം പരിശോധിച്ചാൽ ഇതുവരെ ഒൻപതു പ്രതിഭാശാലികൾക്കു മാത്രമേ നൊബേൽ സൗഭാഗ്യം ലഭിച്ചിട്ടുള്ളു.

ഇപ്പോഴിതാ അഭിജിത് ബാനർജി എന്ന പ്രതിഭയിലൂടെ സാന്പത്തിക ശാസ്ത്ര രംഗത്ത് ഒരു പൊൻതൂവൽകൂടി. എന്നാൽ, ഈ നൊബേൽ സമ്മാനത്തിന്‍റെ തിളക്കം ഇതുകൊണ്ടു തീരുന്നില്ല. അഭിജിത്ത് ബാനർജിക്കൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യ ഫ്രഞ്ച് വംശജയുമായ എസ്തേർ ദഫ്ളോയും ഈ വിജയം പങ്കിടുന്നു എന്നറിയുന്പോൾ അംഗീകാരത്തിനു മധുരമേറും. സാന്പത്തികശാസ്ത്ര നൊബേൽ ലഭിക്കുന്ന ആദ്യ ദന്പതികളാണ് അഭിജിത്തും ദഫ്ളോയും.

1998ൽ അമർത്യാസെന്നിലൂടെയാണ് സാന്പത്തിക ശാസ്ത്ര നൊബേൽ ആദ്യമായി ഇന്ത്യയിലെത്തുന്നത്. അതിനിപ്പുറം ഇരുപതു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നേട്ടം ഇന്ത്യയിലെത്തുന്നത്.



മാതാപിതാക്കളുടെ കൈപിടിച്ച്

പ്രസിഡൻസി കോളജിലെ (ഇപ്പോൾ യൂണിവേഴ്സിറ്റി) സാന്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ദീപക് ബാനർജിയുടെയും കൊൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസിലെ സാന്പത്തികശാസ്ത്ര വിഭാഗം മുൻ പ്രഫസറായ നിർമലയുടെയും മകനായി 1961-ലാണ് അഭിജിത് ജനിച്ചത്. മുംബൈയിലെ ദുലെയിൽ ജനിച്ച അഭിജിത് വളർന്നത് കൊൽക്കത്തയിലാണ്.

അദ്ദേഹം കൊൽക്കത്തയിലെ സർവകലാശാലയിൽനിന്ന് ബിരുദവും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് 1986-ൽ അമേരിക്കയിലെ ഹാർവഡ് സർവകലാശാലയിൽനിന്ന് സാന്പത്തിക ശാസ്ത്രത്തിൽ ഡോക്‌ടറേറ്റും കരസ്ഥമാക്കി.

ഇപ്പോൾ അമേരിക്കയിലെ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽസാന്പത്തികശാസ്ത്രത്തിൽ പ്രഫസറായി സേവനമനുഷ്ഠിക്കുന്നു. കൊൽക്കത്തയിൽ വളർന്നതുകൊണ്ടുതന്നെ അവിടത്തെ സാധാരണക്കാരായ ജനങ്ങളെ അടുത്തറിഞ്ഞതും അവരുടെ ജീവിതം മനസിലാക്കിയതുമാണ് അഭിജിത്തിന്‍റെ ജീവിതം മാറ്റിമറിച്ചത്. ദാരിദ്ര്യ നിർമാർജന ഗവേഷണത്തിലേക്ക് അഭിജിത്തിനെ നയിച്ചതും ഈ അനുഭവങ്ങളാണ്.



പ്രധാന സംഭാവനകൾ

ദാരിദ്ര്യ നിർമാർജനത്തിനായുള്ള ഗവേഷണങ്ങൾ നടത്തുന്ന അബ്ദുൾ ലത്തിഫ് ജമീൽ പോവർട്ടി ആക്‌ഷൻ ലാബി (ജെ-പാൽ) ന്‍റെ ഡയറക്‌ടർമാരിലൊരാളാണ് അഭിജിത്.

ഭാര്യ ദഫ്ളോയ്ക്കും സാന്പത്തിക ശാസ്ത്രജ്ഞനായ സെന്തിൽ മുല്ലൈനാഥനുമൊപ്പം 2003-ൽ ആരംഭിച്ച ജെ-പാലിനൊപ്പം ഇന്ന് ആഗോളതലത്തിൽ നിരവധിപേർ പ്രവർത്തിച്ചു വരുന്നു.

ന്യായ് പദ്ധതിക്കു പിന്നിൽ

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിക്കാട്ടിയ ന്യായ് പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയായിരുന്നു ബാനർജി. ഇന്ത്യയിലെ 25 കോടി ആളുകൾക്ക് പ്രതിമാസം 6000 രൂപ എന്ന കണക്കിൽ പ്രതിവർഷം 72000 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയായിരുന്നു ഇത്. നോട്ട് നിരോധനത്തെ പൂർണമായി എതിർക്കുകയും വിമർശിക്കുകയും ചെയ്ത വ്യക്തിയാണ് അഭിജിത്ത് ബാനർജി.

2015നുശേഷം ആഗോള വികസന അജൻഡ എങ്ങനെ ആയിരിക്കണം എന്നതിന്‍റെ കരട് രേഖ തയാറാക്കാൻ ആഗോള തലത്തിൽ യുഎൻ സെക്രട്ടറി ജനറൽ രൂപം നൽകിയ പാനലിലും ബാനർജി അംഗമായിരുന്നു.



ഈ നൊബേൽ എന്തിന്?

ആഗോള ദാരിദ്ര്യനിർമാർജനത്തിനുള്ള പരീക്ഷണാധിഷ്ഠിത സമീപനമാണ് അഭിജിത് ബാനർജി ഉൾപ്പെടെയുള്ള സംഘത്തിന് നൊബേൽ സമ്മാനം നേടിക്കൊടുത്തത്. കൂടാതെ വിദ്യാഭ്യാസ രംഗത്തും ആരോഗ്യരക്ഷാ രംഗത്തുമുള്ള ഇവരുടെ പ്രവർത്തനങ്ങൾ സമാന നേട്ടത്തിന് ആക്കം കൂട്ടി.

പാഠപുസ്തകങ്ങളും ഉച്ചഭക്ഷണവും സൗജന്യമായി നൽകുന്നതിനേക്കാൾ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകുന്ന സഹായം എത്തിച്ചു കൊടുത്താൽ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാൻ കഴിയുമെന്ന് ഇവർ തെളിയിച്ചു.

ഇന്ത്യയിലെ 50 ലക്ഷത്തോളം കുട്ടികളുടെ പഠന നിലവാരം ഇതിലൂടെ മെച്ചപ്പെട്ടു എന്നതാണ് ഇവരുടെ ഗവേഷണത്തിന്‍റെ പ്രധാന ഫലങ്ങളിലൊന്ന്. വർഷങ്ങൾക്കിപ്പുറം വീണ്ടും നൊബേൽ സമ്മാന ചരിത്രത്തിന്‍റെ ഭൂമികയിലേക്ക് ഒരിക്കൽകൂടി നമ്മെ എത്തിച്ചതിന് അഭിജിത് ബാനർജിക്ക് നന്ദിപറയാം.

സി.പി. സിജിൻ