Choclate
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത്തിലാണോ എന്ന ചോദ്യമാകും. എന്നാൽ അല്ല. മേഘാലയയിലെ മൗലിനോംഗാണ് ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ ഷില്ലോംഗിൽനിന്ന് 90 കിലോമീറ്റർ അകലെയാണ് മൗലിനോംഗ് സ്ഥിതിചെയ്യുന്നത്.

ശുചിത്വ പരിപാലനത്തിൽ വിട്ടുവീഴ്ചയില്ല

മൗലിനോംഗിന്‍റെ ഏറ്റവും പ്രധാന സവിശേഷത അവിടത്തെ ശുചിത്വപരിപാലനമാണ്. എല്ലാ വീടുകളിലും പ്രവർത്തനക്ഷമമായ ടോയ്‌ലറ്റുകൾ മൗലിനോംഗിന്‍റെ പ്രത്യേകതയാണ്. പ്ലാസ്റ്റിക് ബാഗുകളും പുകവലിയും ഇവിടെ കർശനമായി നിരോധിച്ചിരിക്കുന്നു.



ഇതു പാലിക്കാത്തവരിൽനിന്ന് കടുത്ത പിഴ ഈടാക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ജനങ്ങൾ വീടുകൾ മാത്രമല്ല, പൊതുനിരത്തുകളും അടിച്ചുവാരി വൃത്തിയാക്കുന്നത് ഇവിടത്തെ പ്രധാന കാഴ്ചയാണ്. മൗലിനോംഗിലെ ഓരോ വീടിനു പുറത്തും മാലിന്യം ശേഖരിക്കാൻ മുളങ്കൊട്ടകൾ പ്രത്യേകമായി തൂക്കിയിരിക്കുന്നത് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചയാണ്.

മരങ്ങൾ നട്ടുവളർത്തുന്നത് ഈ ജനതയുടെ ജീവിതത്തിലെ ഒഴിച്ചൂകൂടാൻ പറ്റാത്ത ചര്യയായി മാറിയിരിക്കുന്നു. കൂടാതെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന മഴവെള്ള സംഭരണികൾ മൗലിനോംഗിന്‍റെ ഉണർവിന് വഴിയൊരുക്കുന്നു.

ശുചിത്വ ഗ്രാമ പ്രഖ്യാപനം

ട്രാവൽ മാഗസിൻ ഡിസ്കവർ ഇന്ത്യ 2003ൽ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി മൗലിനോങിനെ പ്രഖ്യാപിച്ചു. 2005ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായും മൗലിനോംഗ് തെരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പെരുമ മൗലിനോംഗിന്‍റെ പ്രാദേശിക ടൂറിസത്തിൽ വലിയ മാറ്റം വരുത്തി. ടൂറിസം വർധിച്ചതിനാൽ വാർഷിക വരുമാനം 60 ശതമാനം വർധിച്ചതായി എൻപിആർ റിപ്പോർട്ട് ചെയ്തു.



ദൈവത്തിന്‍റെ സ്വന്തം പൂന്തോട്ടം

ദൈവത്തിന്‍റെ സ്വന്തം പൂന്തോട്ടം എന്ന പേര് മൗലിനോംഗിനു തികച്ചും അനുയോജ്യമാണെന്ന് ഇവിടത്തെ രീതികൾ കണ്ടാൽ നമുക്കു മനസിലാകും. ശുചിത്വത്തിന്‍റെ കാര്യത്തിൽ മാത്രമല്ല കൃഷിരീതിയുടെ കാര്യത്തിലും ഇവിടം ശ്രദ്ധേയമാണ്.

ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഭൂരിഭാഗം പച്ചക്കറികളും ജൈവവളം ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. മാംസാഹാരം വീട്ടിൽ വളർത്തുന്ന പക്ഷികളിൽനിന്നും മൃഗങ്ങളിൽനിന്നും മാത്രം ഉപയോഗിക്കുന്നു.



കാർഷികമേഖലയാണ് ഇവരുടെ പ്രധാന വരുമാനമാർഗം. ഇതുകൂടാതെ സാക്ഷരതയിൽ വളരെ മുൻപന്തിയിലാണ് ഇവിടമെന്നതും മൗലിനോംഗിന്‍റെ മാറ്റുകൂട്ടുന്നു.പ്രധാനമായും ഖാസി ഗോത്രസമൂഹമാണ് ഇവിടെ ജീവിക്കുന്നത്.

സമൂഹത്തിലെ പുരുഷ കേന്ദ്രീകൃത ഭരണം ഉപേക്ഷിച്ച പ്രശസ്ത ഗോത്രമാണ് ഇത്. സ്വത്തും സന്പത്തും അമ്മയിൽനിന്ന് പെണ്‍മക്കളിലെ ഏറ്റവും ഇളയവൾക്ക് കൈമാറ്റം ചെയ്യുന്നതാണ് ഇവിടത്തെ ദായക്രമം. സ്ത്രീശാക്തീകരണത്തിന് ഈ ഗ്രാമം സുപ്രധാന സ്ഥാനം നൽകുന്നു.



ലിവിംഗ് റൂട്ട് ബ്രിഡ്ജ്

മൗലിനോംഗിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജ് ലോകപ്രസിദ്ധമാണ്. യുനെസ്കോ മൗലിനോംഗിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജ് ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. മരങ്ങളുടെ ജീവനുള്ള വേരുകൾകൊണ്ട് പാലം നിർമിക്കുന്നത് വളരെ അതിശയകരമായ കാഴ്ചയാണ്. ഒരു നദിയിൽ തൂങ്ങിക്കിടക്കുന്ന പാലങ്ങൾ ഒരു കൂറ്റൻ മരത്തിന്‍റെ ആകാശവേരുകളെ മറ്റൊന്നുമായി ബന്ധിപ്പിച്ചാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.

മൗലിനോംഗ് ഇത്രയേറെ ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത് അതിന് ശുചിത്വഗ്രാമ പദവി ലഭിച്ചതിനു ശേഷമാണ്. മൗലിനോംഗിലെത്തിച്ചേർന്നാൽ ബംഗ്ലാദേശിന്‍റെ സൗന്ദര്യംകൂടി ആസ്വദിക്കാൻ കഴിയുന്നു എന്നത് മറ്റൊരു പ്രധാന നേട്ടമാണ്. ഇന്നു മാത്രമല്ല വരും നാളെകളിലും മൗലിനോംഗിന്‍റെ ശുചിത്വപദവി നിലനിന്നുപോരാൻ നമുക്കും ആശിക്കാം.

സി.പി. സിജിൻ