അഭിനയത്തിന്‍റെ ത്രില്ലിൽ ഒരു അമേരിക്കക്കാരി
Sunday, December 30, 2018 1:47 AM IST
കെ. എൽ 10 പത്ത്, ഡാർവിന്‍റെ പരിണാമം, സിഐഎ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്‍റെ നായികനിരയിൽ ശ്രദ്ധേയയായ അമേരിക്കൻ മലയാളിയാണ് ചാന്ദിനി ശ്രീധരൻ. നാട്ടിൻപുറത്തിന്‍റെ ലാളിത്യം തന്‍റെ അഭിനയത്തിലും ആകാരത്തിലും കൊണ്ടുവരാൻ കഴിഞ്ഞതാണ് ഈ നായികയുടെ നേട്ടം. ഇപ്പോൾ കുഞ്ചാക്കോ ബോബന്‍റെ നായികയായി അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് ചാന്ദിനി. “നിറം പോലുള്ള സിനിമകൾ കണ്ട് ഞാൻ കുഞ്ചാക്കോ ബോബന്‍റെ ആരാധിക ആയതാണ്. ഒപ്പം അഭിനയിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അതിന് അവസരം കിട്ടിയതിന്‍റെ സന്തോഷത്തിലാണ്” ചാന്ദിനി തുടരുന്നു...

കെ.എൽ 10 പത്തിലൂടെയാണല്ലോ മലയാളത്തിലേക്കെത്തുന്നത്. ഇതുവരെയുള്ള സിനിമാ സഞ്ചാരം?

തമിഴ് സിനിമയിൽ അഭിനയിച്ചാണ് കരിയർ തുടങ്ങുന്നത്. പിന്നീട് തെലുങ്കിൽ ഒരു ചിത്രം ചെയ്തു. അതിനു ശേഷമാണ് കെ.എൽ 10 പത്തിലേക്കു എത്തുന്നത്. തമിഴ് സിനിമ കണ്ടിട്ടാണ് കെ.എൽ 10 പത്തിലേക്കും ഡാർവിന്‍റെ പരിണാമത്തിലേക്കും വിളിക്കുന്നത്. അവിടെ നിന്നും സിഐഎയിലേക്കും ഇപ്പോൾ അള്ള് രാമേന്ദ്രനിലേക്കും എത്തി. ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ നോക്കുന്പോൾ ഓരോ ചിത്രത്തിലും വളരെ വ്യത്യസ്ത ലുക്കിലാണ് എത്തിയിരിക്കുന്നത്. അള്ള് രാമേന്ദ്രനിലും ഇതുപോലെ തന്നെ. സാരിയൊക്കെയുടത്ത് സിന്ദൂരമണിഞ്ഞെത്തുന്ന തനി നാടൻ കഥാപാത്രമാണെനിക്ക്. ഈ ചിത്രത്തിലെ ചാക്കോച്ചന്‍റെ ഭാര്യയായി എത്തുന്ന വിജി എനിക്കും വളരെ പ്രതീക്ഷയുള്ളൊരു കഥാപാത്രമാണ്. ഈ ചിത്രത്തിലൂടെയാകും പ്രേക്ഷകർക്ക് എന്‍റെ മുഖം കൂടുതൽ പരിചിതമാകുന്നത്.

എങ്ങനെയായിരുന്നു തമിഴ് സിനിമയിലൂടെ നായികയായുള്ള തുടക്കം?

ടിവിയിൽ എന്‍റെ ഒരു ഷോ കണ്ടിട്ടാണ് തമിഴ് ചിത്രത്തിലേക്കു സംവിധായകൻ വിളിക്കുന്നത്. ചെറുപ്പം മുതൽ നൃത്തവും പാട്ടും എനിക്കു വളരെ ഇഷ്ടമായിരുന്നു. യുഎസിലാണ് ഞങ്ങൾ കുടുംബമായി താമസിക്കുന്നത്. അവിടെ ഡാൻസ് പ്രോഗ്രാമുകളും ചെയ്തിരുന്നു. ശാസ്ത്രീയ നൃത്തവും പഠിച്ചിട്ടുണ്ട്. പാട്ടും ഒപ്പമുണ്ടായിരുന്നു. തുടർന്നാണ് അഭിനയത്തിൽ താൽപര്യം ഉണ്ടാകുന്നതും സിനിമയിലേക്ക് എത്തുന്നതും.

മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പമാണല്ലോ തുടക്കം. ആ യാത്ര എങ്ങനെ ആസ്വദിക്കുന്നു?

ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നീ മൂന്നുപേരും വളരെ വ്യത്യസ്തമായ അഭിനയ ശൈലിയുള്ളവരാണ്. ചാക്കോച്ചൻ അതിൽ നിന്നും തീർത്തും വ്യത്യസ്തം. ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കുന്പോൾ ഞാനും എന്‍റെ അനിയനും എന്നപോലെ തമ്മിലടികൂടുകയായിരുന്നു കൂടുതൽ സമയവും. ഡാർവിനിൽ എത്തുന്പോൾ പൃഥ്വിരാജ് എന്ന താരത്തിനൊപ്പമാണല്ലോ എന്ന പേടിയുണ്ടായിരുന്നു ആദ്യം. പക്ഷേ, കൂടെ അഭിനയിക്കുന്നവരെ മാക്സിമം കംഫർട്ടബിളാക്കി കൊണ്ടുപോകാൻ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്പോഴുള്ള കെമിസ്ട്രി വർക്കൗട്ട് ചെയ്യുന്നതിൽ അദ്ദേഹം നല്ല സപ്പോർട്ട് നൽകി. സിഐഎയിലെത്തുന്പോഴാകട്ടെ ദുൽഖർ എല്ലാവരോടും വളരെ സ്വീറ്റായി പെരുമാറുന്ന ആളാണെന്നു മനസിലായി. കൂടെ അഭിനയിക്കുന്പോൾ നല്ല റാപ്പോ ആയിരുന്നു ഞങ്ങൾ തമ്മിൽ. ഇപ്പോൾ ചാക്കോച്ചനൊപ്പം അള്ള് രാമേന്ദ്രനിലും ഏറെ സന്തോഷത്തോടെ അഭിനയിക്കാൻ സാധിച്ചു.

കുടുംബ വിശേഷവും പഠന കാര്യങ്ങളും?

അച്ഛൻ അമേരിക്കയിൽ കംപ്യൂട്ടർ സോഫ്റ്റ് വെയർ എൻജിനിയറാണ്. എന്‍റെ ഏഴു വയസുമുതൽ ഞങ്ങൾ അമേരിക്കയിൽ സെറ്റിലായതാണ്. ഞാനും സഹോദരൻ ഗോപാലും മലയാളം പഠിക്കണമെന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ ബാച്ച്ലർ ഓഫ് സൈക്കോളജിയും ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിക്കുന്നുണ്ട്.

സിനിമയിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ വീട്ടുകാരുടെ പിന്തുണ?

ഞാൻ നൃത്തം ചെയ്യുന്നതും പാട്ടു പാടുന്നതുമൊക്കെ വീട്ടുകാർക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. ആദ്യ സിനിമ വന്നപ്പോൾ ‘ഈ അവസരം എല്ലാവർക്കും കിട്ടണമെന്നില്ല. അതുകൊണ്ട് സിനിമ ചെയ്യണം’ എന്നാണ് അവർ പറഞ്ഞത്. ഞാൻ അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്ന സമയത്ത് എന്നേക്കാൾ എക്സൈറ്റ്മെന്‍റ് അവർക്കാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.