കെഎസ്ആർടിസിയുടെ ഗട്ടർ യാത്ര തീരുന്നില്ല
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്‍റെ പ്രധാന നാഡീവ്യൂഹമാണു കെഎസ്ആർടിസി ബസ് സർവീസുകൾ. അതേസമയം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ സ്ഥാപനവുമാണ് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ. കോർപറേഷനെ കടക്കെണിയിൽനിന്നും സാന്പത്തിക പ്രതിസന്ധിയിൽനിന്നും കരകയറ്റാൻ കാലാകാലങ്ങളിൽ വന്ന ഭരണാധികാരികൾ അടവുകൾ പതിനെട്ടും പയറ്റിയെങ്കിലും ആരും ഇതുവരെ ആ ശ്രമത്തിൽ കാര്യമായ വിജയം കൈവരിച്ചിട്ടില്ല.

നിലവിലെ മാനേജിംഗ് ഡയറക്‌ടർ ടോമിൻ തച്ചങ്കരി കടുത്ത എതിർപ്പുകൾ നേരിട്ടു ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നെങ്കിലും അതും കാര്യമായ പ്രയോജനം ചെയ്തിട്ടില്ല. കൂനിന്മേൽകുരുപോലെയായി നാലായിരത്തിലേറെ താത്കാലിക കണ്ടക്‌ടർമാരെ പിരിച്ചുവിടാനും പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നുള്ളവരെ നിയമിക്കാനുമുള്ള ഹൈക്കോടതി ഉത്തരവ്.

കെഎസ്ആർടിസിയിലെ കണ്ടക്‌ടർ നിയമനത്തിനു പിഎസ്‌സിയുടെ റാങ്ക് പട്ടിക പ്രകാരം അഡ്വൈസ് മെമ്മോ ലഭിച്ച നാലായിരത്തിലേറെ ഉദ്യോഗാർഥികൾക്ക് ഹൈക്കോടതി ഉത്തരവ് ആഹ്ലാദകരമാണെങ്കിലും അത്രത്തോളം എംപാനൽ ജീവനക്കാർ കണ്ണീരോടെയാണ് കഴിഞ്ഞ ദിവസം ജോലിയിൽനിന്നു പുറത്തുപോയത്. അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികൾ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണു എംപാനൽ കണ്ടക്‌ടർമാരെ എടുക്കുന്നത്. കോർപറേഷൻ അഭിമുഖം നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്. അതതു കാലത്തു ഭരണം കൈയാളുന്നവരുടെ സ്വാധീനം ഈ കരാർ നിയമനത്തിൽ ഉണ്ടായിരുന്നു. കെഎസ്ആർടിസിയെ നിയന്ത്രിക്കുന്ന തൊഴിലാളി സംഘടനകളും ഇക്കാര്യത്തിൽ തങ്ങളുടെ സ്വാധീനം ശരിക്കും ഉപയോഗിച്ചു. ഇന്നിപ്പോൾ വെറും കൈയോടെ റാക്കും തിരിച്ചേൽപ്പിച്ചു കണ്ണീരോടെ മടങ്ങുന്പോൾ ഇവരെ സഹായിക്കാൻ യൂണിയനുകളുമില്ല, കോർപറേഷനുമില്ല. കോടതിവിധിക്കെതിരേ പ്രക്ഷോഭം ആരംഭിക്കാനൊക്കെ ആലോചിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലേക്കു ലോംഗ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ണിൽപൊടിയിടാനുള്ള യൂണിയൻ തന്ത്രമാണെന്ന് ജീവനക്കാർ തന്നെ പറയുന്നു.

എംപാനൽകാർക്ക് താത്കാലിക ജീവനക്കാരെന്ന നിലയിൽ കുറഞ്ഞ വേതനമാണു ലഭിച്ചിരുന്നത്. പത്തു വർഷത്തിലേറെ ഈ തൊഴിൽ ചെയ്തു ജീവിച്ചവർ ഇനി മറ്റൊരു വഴി കണ്ടെത്താൻ ഏറെ ക്ലേശിക്കേണ്ടിവരും. ഇത്തരമൊരു സാഹചര്യം സംജാതമാക്കിയതിൽ ഇടതു-വലതു സർക്കാരുകൾക്കെല്ലാം പങ്കുണ്ട്.

പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ കെഎസ്ആർടിസിയിലെ ഉദ്യോഗനിയമനത്തിൽ പാലിക്കേണ്ട ഭരണഘടനാപരമായ ബാധ്യതകൾ സർക്കാർ പാലിച്ചേ തീരൂ. അതു നടപ്പാക്കാൻ കോർപറേഷൻ ഭരണാധികാരികൾക്കും ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണല്ലോ ഹൈക്കോടതി നിശിതമായ ഭാഷയിൽ കെഎസ്ആർടിസിയെ വിമർശിച്ചത്. കെഎസ്ആർടിസിയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നു പറഞ്ഞ ഹൈക്കോടതി, നിയമന കാര്യത്തിൽ കർശന നിലപാടാണു കൈക്കൊണ്ടത്. പിഎസ്‌സി അഡ്വൈസ് മെമ്മോ നൽകിയവർക്കെല്ലാം രണ്ടു ദിവസത്തിനകം നിയമന ഉത്തരവു നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ ആളുകൾ വരുന്നതുവരെ സർവീസ് തടസമില്ലാതെ നടത്താൻ ചില ഇളവുകൾ കോർപറേഷൻ തേടിയെങ്കിലും കോടതി അത് അനുവദിച്ചില്ല. എംപാനൽകാരെ ഒഴിവാക്കാൻ ആവശ്യത്തിനു സമയം തന്നിരുന്നുവെന്ന നിലപാടിലായിരുന്നു കോടതി.

ഇക്കാലമത്രയും കെഎസ്ആർടിസി സർവീസുകൾ പലതും മുടങ്ങാതെ മുന്നോട്ടുപോയതിനു പിന്നിൽ ഈ താത്കാലിക ജീവനക്കാരുടെ അധ്വാനമുണ്ട്. യഥാർഥത്തിൽ ഇവരില്ലായിരുന്നുവെങ്കിൽ കോർപറേഷന്‍റെ ബസ് സർവീസുകൾ പലതും താറുമാറായേനേ. ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്ത എംപാനൽകാരുണ്ട്. എംപാനൽ ജീവനക്കാരുടെ തിരോധാനം കോർപറേഷനെ കടുത്ത പ്രതിസന്ധിയിലാക്കും. അയ്യായിരം ബസുകളുള്ള കോർപറേഷനിൽ അതിന്‍റെ ഇരട്ടിയിലേറെ സ്ഥിരം കണ്ടക്ടർമാരുണ്ട്. എന്നിട്ടും നാലായിരത്തിലേറെ താത്കാലിക കണ്ടക്‌ടർമാരെ നിയോഗിക്കേണ്ടിവന്നത് എന്തു കൊണ്ടാണ്? മറ്റു തസ്തികകളിലും രാഷ്‌ട്രീയ പിന്തുണയോടെ പിൻവാതിൽ നിയമനം നടന്നിട്ടുണ്ട്.

ദീർഘകാല അവധിയെടുത്തു മറ്റു ജോലികൾക്കു പോകുന്ന നിരവധി ജീവനക്കാരുണ്ടായിരുന്നു. അവരിൽ 773 പേരെ ഈയിടെ പിരിച്ചുവിട്ടു. ഇതിൽ 304 ഡ്രൈവർമാരും 469 കണ്ടക്‌ടർമാരും ഉൾപ്പെടുന്നു. അനധികൃതമായി ജോലിക്കു ഹാജരാകാത്ത പലരും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സർവീസിൽ പുന:പ്രവേശിക്കുകയും സർവീസ് ആനുകൂല്യങ്ങളും പെൻഷനും കൈപ്പറ്റുകയും ചെയ്യും.

4071 എംപാനൽ കണ്ടക്‌ടർമാർക്കു പിരിച്ചുവിടൽ നോട്ടീസ് നൽകിയതായും അവരെ ഡ്യൂട്ടിക്കു നിയോഗിക്കുന്നില്ലെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിക്കഴിഞ്ഞു. അതിന്‍റെ പ്രതിഫലനം ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിരത്തുകളിലും ദൃശ്യമായി. ചൊവ്വാഴ്ച സംസ്ഥാനത്ത് 5372 സർവീസുകളിൽ 1763 സർവീസുകളാണു മുടങ്ങിയത്. ഇന്നലെ 1903 സർവീസുകൾ മുടങ്ങി. ഇത്രയേറെ സർവീസുകൾ മുടങ്ങുന്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും കോർപറേഷനുണ്ടാകുന്ന നഷ്‌ടവും ഊഹിക്കാവുന്നതേയുള്ളൂ. വരുമാനം കുറഞ്ഞ സർവീസുകളാണു റദ്ദാക്കിയതെന്നു കോർപറേഷൻ പറയുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ ബുദ്ധിമുട്ടിനു യാതൊരു കുറവും ഉണ്ടാക്കിയിട്ടില്ല. പിഎസ്‌സി വഴി വരുന്ന ജീവനക്കാർക്ക് എല്ലാ സേവന- വേതന വ്യവസ്ഥകളും ബാധകമാകുമെന്നു ഗതാഗത മന്ത്രി പറയുന്നു. ഇതു കോർപറേഷന്‍റെ സാന്പത്തിക ബാധ്യത വർധിപ്പിക്കും. ഇതൊക്കെയാണെങ്കിലും കെഎസ്ആർടിസിയെ കരകയറ്റാനുള്ള ശ്രമങ്ങൾ തുടർന്നേ മതിയാവൂ.

ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന സേവനമേഖലയാണത്. അതോടൊപ്പം ദീർഘകാലം സർവീസിലിരുന്നു വെറുംകൈയോടെ മടങ്ങുന്ന എംപാനൽകാർക്ക് ആശ്വാസം നൽകാനുള്ള വഴിയും തേടണം. നാലായിരം കുടുംബങ്ങളുടെ കണ്ണുനീർ കാണാതിരിക്കാനാവില്ല. പിൻവാതിൽ നിയമനവും വഴിവിട്ട ദീർഘകാല അവധിയും ഈ പൊതുമേഖലാ സ്ഥാപനത്തെ ഏറെ ദുഷിപ്പിച്ചിട്ടുണ്ട്. ഇനിയെങ്കിലും കുറെക്കൂടി ക്രമമായും ചിട്ടയായും കോർപറേഷന്‍റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികൾ കണ്ടെത്തണം.