Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആരോഗ്യരംഗത്തെ പിഴവുകൾ അത്യാപത്തുകളാവാം
തമിഴ്നാട്ടിലെ വിരുദനഗറിലുള്ള സാത്തൂർ സർക്കാർ ആശുപത്രിയിൽ രക്തംസ്വീകരിച്ച ഗർഭിണിക്ക് എച്ച് ഐ വി ബാധിച്ചതു നമ്മുടെ ആരോഗ്യസംരക്ഷണരംഗത്തെക്കുറിച്ചു കഠിനമായ ഉത്കണ്ഠയുണർത്തുന്നു. ശിവകാശി ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിൽനിന്നുള്ള രക്തമാണു കൈമാറിയത്. എച്ച്ഐവി അണുബാധയുള്ള ഒരു യുവാവിന്റെ രക്തമായിരുന്നു അത്. വേണ്ടത്ര പരിശോധന നടത്താതെയാണു ബ്ലഡ് ബാങ്കിൽ രക്തം സ്വീകരിച്ചതെന്നും അവിടെനിന്നു വിതരണം ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യസംരക്ഷണരംഗത്ത് ഇന്ത്യയുടെ അവസ്ഥ ഏറെ പിന്നോക്കമാണ്. കേരളംപോലെ സ്വകാര്യ മേഖല സജീവമായ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണു കുറെയെങ്കിലും മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഉള്ളത്. എന്നിട്ടും വിദഗ്ധ ചികിത്സയ്ക്കു പലരും വിദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നു. രാജ്യത്തെ ഉന്നത ഭരണാധികാരികളും ജനപ്രതിനിധികളും സർക്കാർ ആശുപത്രികളിൽ ചികിത്സ നടത്തിയാൽ നമ്മുടെ ആരോഗ്യരംഗത്തെ ദുരവസ്ഥ മാറിക്കിട്ടിയേക്കുമെന്നു ഏറെ ജനപ്രീതി നേടിയ ഒരു തമിഴ് ചിത്രത്തിൽ നായകൻ പറയുന്നുണ്ട്. സിനിമാ ഡയലോഗാണെങ്കിലും അതിൽ കുറെ കാര്യമില്ലാതില്ല.
കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു പറക്കുന്നതാണിവിടത്തെ രീതി. രാജ്യത്തെ ചികിത്സാസൗകര്യങ്ങളെക്കുറിച്ചു ഭരണകർത്താക്കൾക്കു തീരെ മതിപ്പില്ലെന്നാണല്ലോ അതു ചൂണ്ടിക്കാട്ടുന്നത്. അതൊക്കെ ജനങ്ങൾക്ക്; തങ്ങൾക്കു വിദേശത്തെ വൈദഗ്ധ്യം തന്നെ വേണം എന്നതായിരിക്കണം ഭരണകർത്താക്കളുടെ മനോഭാവം. ഭരണകർത്താക്കൾ അനുഭവിക്കുന്ന സൗകര്യങ്ങളുടെ ഒരംശമെങ്കിലും പ്രജകൾക്കും വേണ്ടതല്ലേ?
അധികാരസ്ഥാനങ്ങളിലിരിക്കുന്നവർക്കും ജനപ്രതിനിധികൾക്കും വിദേശ ചികിത്സയ്ക്കായി പൊതുഖജനാവിൽനിന്നുള്ള പണം ചെലവഴിക്കാനും കഴിയും. ഒന്നര വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മന്ത്രിമാരുടെ ചികിത്സയ്ക്ക് 23,04,448 രൂപ ചെലവായതായി വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. ചികിത്സാ ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയതിന്റെ പേരിൽ ഒരു മന്ത്രിക്കെതിരേ വിജിലൻസ് അന്വേഷണവും വന്നിരുന്നു. നിലവിലെ നിയമപ്രകാരം, മെഡിക്കൽ റീഇംബേഴ്സ്മെന്റിനായി സമർപ്പിക്കപ്പെടുന്ന അപേക്ഷയിൽ ലക്ഷ്വറി ചാർജ്, ഡയറ്റ് ചാർജ് എന്നിവയൊഴികെയുള്ളവ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് അനുവദിച്ചു നൽകും. ചികിത്സയിനത്തിൽ ഇവർക്ക് അനുവദിക്കുന്ന തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടില്ല.
സർക്കാർ ആശുപത്രികളിലെ ചികിത്സാപ്പിഴവുകൾക്ക് ഇരയാകുന്നവരിലേറെയും പാവപ്പെട്ടവരാണ്. സാത്തൂർ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച യുവതി കൂലിത്തൊഴിലാളിയായിരുന്നു. എട്ടുമാസം ഗർഭിണിയായിരിക്കുന്പോഴാണു വിളർച്ചമൂലം അവർക്കു ഡോക്ടർമാരുടെ നിർദേശാനുസരണം രക്തം നൽകിയത്. ഈ രക്തം ദാനം ചെയ്ത യുവാവ് പിന്നീടു വിദേശജോലിക്കായുള്ള പരിശോധനയിൽ തനിക്ക് എച്ച്ഐവി വൈറസ് കണ്ടെത്തിയതായി ബ്ലഡ് ബാങ്കിൽ അറിയിച്ചു.
എന്നിട്ടും ആ രക്തം ബ്ലഡ് ബാങ്കുകാർ ഒരാൾക്കു നൽകിയെന്നതു മാപ്പർഹിക്കാത്ത കുറ്റമാണ്. മനഃസാക്ഷിയില്ലാത്ത ഇത്തരക്കാർ മെഡിക്കൽ രംഗത്തു ജോലി ചെയ്യുന്നത് എത്ര അപകടകരമാണ്! മനുഷ്യത്വവും കാരുണ്യവുമൊന്നും തൊട്ടുതീണ്ടാത്തവർക്കു മനഷ്യജീവനോട് എന്തു പ്രതിബദ്ധതയാണുണ്ടാവുക?
എച്ച്ഐവി ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നു യുവതിയുടെ ചികിത്സച്ചെലവു വഹിക്കുമെന്നു തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭർത്താവിന് ആശുപത്രിയിൽ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്തിട്ടുമുണ്ട്. കൊടുംപാതകങ്ങൾക്ക് ഇതുപോലെയുള്ള പരിഹാരക്രിയകൾ മതിയാവുമോ?
പൊതുജനാരോഗ്യരംഗത്തെ അപര്യാപ്തതകൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമൊക്കെ എപ്പോഴും ചർച്ചാവിഷയമാണെങ്കിലും കാര്യമായ പരിഹാരനടപടികൾ ഉണ്ടാവുന്നില്ല. കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് 2019 ജനുവരി ഒന്നിനു പ്രാബല്യത്തിൽവരുകയാണ്. ദന്തചികിത്സാകേന്ദ്രങ്ങൾ ഉൾപ്പെടെ മോഡേൺ മെഡിസിനുമായി ബന്ധപ്പെട്ടസ്ഥാപനങ്ങളാണ് ആദ്യഘട്ടത്തിൽ ആക്ടിന്റെ പരിധിയിൽ വരുന്നതെങ്കിലും എല്ലാ ചികിത്സാസന്പ്രദായങ്ങളും കാലക്രമേണ ഈ നിയമത്തിന്റെ പരിധിയിലാവും. ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ എന്നിവയും ഇതിന്റെ പരിധിയിൽവരും. ഇതിനുള്ള രജിസ്ട്രേഷൻ ജനുവരി മുതൽ ഘട്ടംഘട്ടമായി നടപ്പാക്കും.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനു നിയമസഭ പാസാക്കിയ ഈ നിയമം സംബന്ധിച്ചു പല ആശങ്കകളുമുണ്ട്. ചെറുകിട ആശുപത്രികളും ലാബുകളുമൊക്കെ അടച്ചുപൂട്ടേണ്ട സാഹചര്യം ഇതു സൃഷ്ടിക്കുമെന്നുള്ളതാണു പ്രധാന ആശങ്ക. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും ഇത്തരം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവയുടെ പ്രയോജനം ലഭിക്കുന്ന പതിനായിരക്കണക്കിനു ജനങ്ങളുമുണ്ട്. കൂടുതൽ പണച്ചെലവുള്ള സ്പെഷലിസ്റ്റ് ആശുപത്രികളുടെ സേവനം അപ്രാപ്യമായ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഈ ചെറുകിട സ്ഥാപനങ്ങൾ വലിയ ആശ്വാസമായിരുന്നു. അവയിൽ ചിലത് അടിസ്ഥാനപരമായ ആരോഗ്യനിയമങ്ങൾ പാലിക്കുന്നില്ലായിരിക്കാം. സർക്കാർ അവയെ കണ്ടെത്തി നടപടികൾ സ്വീകരിക്കണം. എന്നാൽ, ചെലവുകുറഞ്ഞ പ്രാഥമിക ചികിത്സ സൗകര്യപ്പെടുത്തുന്നതിനു സർക്കാരിനു ചുമതലയുണ്ട്.
ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് പോലുള്ളവ ചികിത്സാരംഗം കൂടുതൽ ക്രമവത്കരിക്കാനുള്ളതാണെങ്കിലും അവ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും മികച്ച ചികിത്സാസൗകര്യങ്ങൾ അന്യമാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ പോലും നമുക്ക് ആവശ്യത്തിനില്ല. കേരളത്തിലെ രക്തബാങ്കുകൾ ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുന്നതായി ഏതാനും വർഷം മുന്പു സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രക്തം സ്വീകരിച്ചതിലൂടെ എട്ടുവയസുകാരി എച്ച്ഐവി ബാധിതയായ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് ചില നടപടികളൊക്കെ ഉണ്ടായെങ്കിലും നമ്മുടെ നാട്ടിലും പല ലാബുകളുടെയും രക്തബാങ്കുകളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ട്. ചെന്നൈയിലെ എച്ച്ഐവി സംഭവം എല്ലാവർക്കും മുന്നറിയിപ്പാണ്. അത്തരം സംഭവങ്ങൾ ഇവിടെ ഉണ്ടായിക്കൂടാ. സൂക്ഷ്മതയും കാര്യക്ഷമതയുമുള്ള ആരോഗ്യസംരക്ഷണം അത്യാവശ്യമാണ്. ആരോഗ്യരംഗത്തെ കൈപ്പിഴകളുടെ വില വീഴുന്നതു മനുഷ്യജീവനുകളിലാണെന്ന് ബന്ധപ്പെട്ടവരെല്ലാം ഓർക്കണം.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top