പ്രതിസന്ധിയിൽ തുണച്ചവരെ പാടേ തഴയരുത്
പ്രതിസന്ധിഘട്ടങ്ങളിൽ സ്വയം മറന്നു നമുക്കു സഹായഹസ്തം നീട്ടുന്നവരെ പിന്നീടു മറക്കുന്നതു നന്ദികേടാണ്. വലിയ നന്ദികേട്. സ്വജീവൻപോലും പണയം വച്ചു സഹജീവികളെ സഹാ‍യിക്കാൻ മുന്നോട്ടുവന്ന ചിലരെ അടുത്തകാലത്തു കേരളം കണ്ടു- കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും പടർന്നുപിടിച്ച നിപ്പാ വൈറസ് ബാധിതരെ ശൂശ്രൂഷിക്കാൻ തയാറായ ആരോഗ്യപ്രവർത്തകരും ഓഗസ്റ്റിലെ മഹാപ്രളയത്തിൽ നിരവധിയാളുകളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളും. കേരളം എന്നും നന്ദിയോടെ സ്മരിക്കേണ്ടവരാണവർ. നിപ്പാ വൈറസ് ബാധിതരെ പരിചരിച്ചതിനെത്തുടർന്നു രോഗബാധിതയായി മരിച്ച നഴ്സ് ലിനിയെ നമുക്കു മറക്കാനാവുമോ?

ജലപ്രളയത്തിൽ ജീവൻ നഷ്‌ടപ്പെടുമായിരുന്ന അനേകരെ സാഹസികമായി രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കു വിവിധ മേഖലകളിൽനിന്ന് ആദരവു ലഭിച്ചുവെന്നതു ശരി. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം തൊഴിലുപകരണങ്ങൾ നഷ്‌ടപ്പെട്ട ഇവരിൽ പലർക്കും അത് ഇനിയും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചെങ്കിലും എല്ലാവർക്കും അതു ലഭ്യമായിട്ടില്ല. തടസങ്ങൾ നീക്കി അർഹിക്കുന്നവർക്കെല്ലാം താമസംവിനാ സഹായം ലഭ്യമാക്കുമെന്നു പ്രതീക്ഷിക്കാം. എന്നാൽ നിപ്പാ വൈറസ് ബാധയുടെ കാലത്തു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്ത ദിവസ വേതന ജീവനക്കാരെ പിരിച്ചുവിട്ട നടപടി ക്രൂരമായിപ്പോയി. താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിനു നിയമപരമായി തടസമില്ലായിരിക്കാം. ഒരുപക്ഷേ അവർ ജോലിയിൽ തുടരുന്നതിന് എന്തെങ്കിലും സാങ്കേതിക തടസവുമുണ്ടാവാം. പക്ഷേ, കരുണ എന്നൊന്നുണ്ട്. അതു കാട്ടാൻ മടിക്കുന്നവർ മനുഷ്യത്വമില്ലാത്തവരാണ്.

നിപ്പാ രോഗം പടർന്നുപിടിച്ചപ്പോൾ രോഗബാധിതരെ ശുശ്രൂഷിക്കാൻ ആശുപത്രി ജീവനക്കാർ മാത്രമല്ല ബന്ധുക്കൾപോലും ഭയപ്പെട്ടു. ആഫ്രിക്കയിൽ കൂട്ടക്കുരുതി നടത്തിയ എബോള രോഗത്തോടാണു നിപ്പായെ അന്ന് ഉപമിച്ചിരുന്നത്. രണ്ടു രോഗങ്ങൾക്കും ചികിത്സ ഇല്ല, പ്രതിരോധ മരുന്നു ലഭ്യമല്ല. സന്പർക്കത്തിലൂടെ പകരുന്ന രോഗമാണു നിപ്പാ. രോഗം പിടികൂടിയാൽ രക്ഷപ്പെടുക പ്രയാസം. രോഗബാധിതരിൽനിന്നു കഴിവതും അകലം പാലിക്കാൻ എല്ലാവരും ശ്രമിച്ചു. രോഗികളുമായി സന്പർക്കം പുലർത്തരുതെന്നു സർക്കാർ മുന്നറിയിപ്പു നൽകുകയും ചെയ്തു. രോഗം പടർന്ന പ്രദേശങ്ങളിലെ ജനങ്ങൾ വല്ലാതെ ഭയപ്പെട്ടു. രോഗം ബാധിച്ചവരെ ശൂശ്രൂഷിക്കാനെന്നല്ല, മൃതദേഹങ്ങൾ മറവുചെയ്യാൻപോലും ആളെ കിട്ടാതെ വന്നു. ദേഹമാസകലം പ്ലാസ്റ്റിക് കൊണ്ടു പൊതിഞ്ഞും മാസ്ക് ധരിച്ചുമൊക്കെയാണ് ആരോഗ്യപ്രവർത്തകർ ജോലിക്കെത്തിയത്. സ്വജീവൻ പണയപ്പെടുത്തി അവർ ചെയ്ത ജോലിക്കു ഫലമുണ്ടായി. ഏറെ വൈകാതെ നിപ്പാ വൈറസിനെ തുരത്താൻ കേരളത്തിനു കഴിഞ്ഞു.

യുദ്ധത്തിൽ മുന്നണിപ്പോരാളികളാണല്ലോ ഏറ്റവും സാഹസികമായി ജോലി ചെയ്യുന്നതും ഏറ്റവും കൂടുതൽ ദുരിതം ഏറ്റുവാങ്ങുന്നതും. എന്നാൽ യുദ്ധവിജയത്തിന്‍റെ ഖ്യാതി പലപ്പോഴും അവർക്കാവില്ല. അതു രാജാവോ സൈന്യാധിപന്മാരോ ഒക്കെയാണു നേടാറുള്ളത്. മിക്ക വിജയങ്ങളുടെയും കാര്യമിങ്ങനെയാണ്.

കോഴിക്കോട്ട് നിപ്പാ ബാധിതരെ ചികിത്സിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കു സർക്കാർ ഒരു മുൻകൂർ ഇൻക്രിമെന്‍റ് നൽകി. നിപ്പാ കാലത്തു സന്നദ്ധ സേവനത്തിനു തയാറായവരെയും പ്രളയകാലത്തു രക്ഷാവള്ളങ്ങളുമായി എത്തിയവരെയും ചില സംഘടനകളും പ്രസ്ഥാനങ്ങളും ആദരിച്ചു. എന്നാൽ പിന്നീട് ആ സന്നദ്ധസേവകർ വിസ്മരിക്കപ്പെടുന്നതായാണു തോന്നുന്നത്. സർക്കാരും സമൂഹവും അവരോടുള്ള കടപ്പാടു മറക്കരുത്. മറന്നാൽ അതു നിസാരമായ നന്ദികേടല്ല.

നിപ്പാ പടർന്ന കാലത്തു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ സേവനങ്ങളിലേർപ്പെട്ട 42 പേരെയാണു കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ആ പ്രതിസന്ധിഘട്ടത്തിൽ സേവനത്തിനെത്തിയവരാണിവർ. മുപ്പതു ക്ലീനിംഗ് തൊഴിലാളികൾ, അഞ്ചു നഴ്‌സിംഗ് അസിസ്റ്റന്‍റുമാർ, ഏഴു നഴ്സുമാർ. അന്നു സ്ഥിരം ജോലി ആഗ്രഹിച്ചൊന്നുമല്ല തങ്ങൾ എത്തിയതെന്ന് അവർ പറയുന്നു. എന്നാൽ താത്കാലിക ജോലിയിലെങ്കിലും തുടരാമെന്നാണ് അവർ കരുതിയിരുന്നത്. അവർക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്കാലിക ജീവനക്കാരായി തുടർന്നും ജോലി നൽകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നതുമാണ്. പക്ഷേ, അതൊക്കെ ലംഘിക്കപ്പെട്ടിരിക്കയാണിപ്പോൾ.

ഇവർക്കു സ്ഥിരജോലി വാഗ്‌ദാനംപോലും ചിലരിൽനിന്നു ലഭിച്ചിരുന്നു. സ്ഥിരജോലി നൽകുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കാം. അതു വേണമെന്ന് അവർ ആശിക്കുന്നില്ല. എന്നാൽ താത്കാലിക ജോലിക്കാരായി അവരെ പുനർവിന്യസിക്കാൻ സർക്കാരോ മെഡിക്കൽ കോളജ് അധികൃതരോ മനസുവച്ചാൽ സാധിക്കും. ചില മെഡിക്കൽ കോളജുകളിൽ വികസനസമിതികൾ താത്കാലിക ജീവനക്കാരെ നിയോഗിക്കാറുണ്ടല്ലോ. നമ്മുടെ മിക്ക സർക്കാർ ആശുപത്രികളിലും ജോലിക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. അതു നികത്താൻ താത്കാലിക ജീവനക്കാരെ നിയോഗിക്കാറുമുണ്ട്. ജോലിപരിചയമുള്ളവരെ നിയോഗിക്കാൻ അവസരമുള്ളപ്പോൾ ഏതുവിധേനയും ഇത്തരക്കാരുടെ സേവനംകൂടി ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടിയിരുന്നു.

നിപ്പാ രോഗബാധയിൽനിന്ന് ഈ നാടിനെ രക്ഷിക്കുന്നതിൽ ഈ എളിയ ജീവനക്കാരുടെ വലിയ സംഭാവനയുമുണ്ടായിരുന്നു. എല്ലാവരും ഭയന്നു മാറിനിന്ന അവസരത്തിൽ രോഗികളുടെ ഇടയിലേക്കു സധൈര്യം കടന്നുവന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഐസൊലേഷൻ വാർഡിൽ ജോലി ചെയ്തവർ യഥാർഥത്തിൽ ജീവൻ പണയംവച്ചുതന്നെയാണ് അവിടെ നിന്നത്. പകൽ ആറു മണിക്കൂറും രാത്രി പന്ത്രണ്ടു മണിക്കൂറുമായിരുന്നു ഡ്യൂട്ടി ചെയ്യേണ്ടിയിരുന്നത്. വാർഡിനകത്തു കയറിയാൽ ജലപാനത്തിനുപോലും പുറത്തിറങ്ങാൻ കഴിയില്ലായിരുന്നു. പ്രാഥമികാവശ്യങ്ങൾക്കും വിഷമിച്ചു. പ്രത്യേകമായി തയാറാക്കിയ വസ്ത്രമാണിവർ ധരിച്ചിരുന്നത്. വലിയ ഉഷ്‌ണം അനുഭവപ്പെടുന്ന ആ വസ്ത്രത്തിനുള്ളിൽ 12 മണിക്കൂർ തുടർച്ചയായി കഴിയണം. അങ്ങനെയൊക്കെ സേവനം ചെയ്തവരെ നിഷ്കരുണം പുറത്താക്കുന്പോൾ കേരളത്തിനത് അപമാനകരമാണ്.

വലിയൊരു പ്രതിസന്ധിയിൽ വിലപ്പെട്ട സേവനം ചെയ്ത ഇവരുടെ കാര്യത്തിൽ നിയമവും ചട്ടവും മാത്രം നോക്കി കാര്യങ്ങൾ നടത്തരുത്. ചില പ്രത്യേക സാഹചര്യങ്ങളിൽ സർക്കാർ ഇതിനപ്പുറവും അസാധാരണ നിയമനങ്ങൾ നടത്തിയിട്ടുണ്ട്. വലിയ തസ്തികകളൊന്നുമല്ല ഇവരുടേത്. അത്യാവശ്യ തസ്തികകളുമാണവ. അതുകൊണ്ടുതന്നെ ഈ ജീവനക്കാരെ ഏതെങ്കിലും വിധത്തിൽ പുനരധിവസിപ്പിക്കാനുള്ള വഴി സർക്കാർ കണ്ടെത്തണം. അതൊരു കേവലനീതിയാണ്.