നിയമന ഇടപെടലുകൾക്കു കോടതിയുടെ തിരിച്ചടി
യോഗ്യതയുള്ളവരെ മാറ്റിനിർത്തിയും സീനിയോറിറ്റി അവഗണിച്ചും സുപ്രധാന തസ്തികകളിൽ നിയമനം നടത്താൻ അധികാരത്തിലിരിക്കുന്നവർ ശ്രമിക്കാറുണ്ട്. അതിനു പല തരത്തിലുമുള്ള ന്യായങ്ങൾ ബന്ധപ്പെട്ടവർ നിരത്തുമെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എപ്പോഴും കഴിഞ്ഞെന്നു വരില്ല. ഇത്തരം രാഷ്‌ട്രീയ ഇടപെടലുകളിൽ പലപ്പോഴും ജുഡീഷറിയാണു നീതിയുടെ രക്ഷയ്ക്ക് എത്തുന്നത്.

സിബിഐ ഡയറക്‌ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ നീക്കം ചെയ്തതു റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിവിധി, നിയമനങ്ങളിലും പുറത്താക്കലുകളിലുമുള്ള അന്യായമായ സർക്കാർ ഇടപെടലുകൾക്കെതിരേ ശക്തമായ മുന്നറിയിപ്പാണ്. കേരളത്തിൽ ഡിജിപി സെൻകുമാറിന്‍റെ കാര്യത്തിലും ഇതുപോലൊരു കോടതിവിധിയാണുണ്ടായത്. കഴിഞ്ഞ ഒക്‌ടോബർ 23നാണ് ഏറെ വിവാദമുണ്ടാക്കിക്കൊണ്ടു കേന്ദ്രസർക്കാർ സിബിഐ ഡയറക്‌ടർസ്ഥാനത്തുനിന്ന് അലോക് വർമയെ മാറ്റിയത്. അദ്ദേഹത്തോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയായിരുന്നു. സിബിഐയിൽ രണ്ടാമനായിരുന്ന സ്പെഷൽ ഡയറക്‌ടർക്കും സർക്കാർ ഇതേ നിർദേശം നൽകി. ഒന്നാമനും രണ്ടാമനും തമ്മിൽ കുറെക്കാലമായി ചക്കളത്തിപ്പോരാട്ടം നടക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിയുടെ തലപ്പത്തിരുന്ന് ഈ വന്പന്മാർ പരസ്പരം അഴിമതിയാരോപണങ്ങൾ നടത്തി. സിബിഐയുടെ മാത്രമല്ല, രാജ്യത്തിന്‍റെ തന്നെ അന്തസു കെടുത്തുന്നതായിരുന്നു ഈ വിഴുപ്പലക്കൽ. ഇതിന് ഇരുവർക്കും അണിയറകളിൽ പിന്തുണ ഉണ്ടായിരുന്നു. സിബിഐ ഡയറക്‌ടറുടെ നിയമനം പ്രത്യേക സമിതിയാണു നടത്തുന്നത്. പ്രധാനമന്ത്രി, ഇന്ത്യൻ ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരാണ് ആ സമിതിയിലുള്ളത്. ആ സമിതിക്കു മാത്രമേ കാലാവധി പൂർത്തിയാകുന്നതിനുമുന്പു ഡയറക്‌ടറെ മാറ്റാൻ അധികാരമുള്ളൂ എന്നാണിപ്പോൾ സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. കുറഞ്ഞതു രണ്ടു വർഷത്തേക്കാണു സിബിഐ ഡയറക്‌ടറുടെ നിയമനം.

സിബിഐ ഡയറക്‌ടറുടെ പദവി സ്വതന്ത്രമായിരിക്കണം. ആ സ്വാതന്ത്ര്യം, നിഷ്‌പക്ഷത, ഉറപ്പാക്കാൻ വേണ്ടിയാണു പ്രത്യേക നിയമനസമിതിയെ നിയോഗിക്കുന്നത്. നിയമനത്തിനായി പ്രത്യേകം തയാറാക്കിയ വ്യവസ്ഥകളുമുണ്ട്. അലോക് വർമയ്ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ നിയമന സമിതി ചർച്ചചെയ്തു പരിഹാരം കണ്ടെത്തണമെന്നാണു കോടതി നിർദേശം.

കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ നിർദേശപ്രകാരമാണു ഡയറക്‌ടറെയും സ്പെഷൽ ഡയറക്‌ടറെയും മാറ്റിയതെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശ്വാസ്യത നഷ്‌ടപ്പെട്ട സാഹചര്യത്തിലായിരുന്നു ഒഴിവാക്കലെന്നും സർക്കാർ ബോധിപ്പിച്ചു. എന്നാൽ കോടതി ആ വാദം അംഗീകരിച്ചില്ല. വിജിലൻസ് കമ്മീഷനല്ല, നിയമനസമിതിക്കാണു ഡയറക്‌ടറുടെ നിയമനത്തിൽ അധികാരമുള്ളതെന്നു കോടതി ചൂണ്ടിക്കാട്ടി.

അലോക് വർമയെ കുടുക്കാനാണു സ്പെഷൽ ഡയറക്‌ടറായി അസ്താനയെ നിയോഗിച്ചതെന്നാണ് അകത്തളങ്ങളിലെ സംസാരം. അലോക് വർമ മാറേണ്ടത് ചിലരുടെ താത്പര്യ സംരക്ഷണത്തിന് ആവശ്യമായിരുന്നു. അതിനവർ കരുക്കൾ നീക്കി. അത് ഇത്രയും നാണംകെട്ട പോരാട്ടമായിത്തീരുമെന്ന് ആരും കരുതിയില്ല. കാര്യങ്ങൾ കൈവിട്ടുപോയ സ്ഥിതിക്ക് ഇനി ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനു സുപ്രീംകോടതിയുടെ നിർദേശങ്ങൾ അനുസരിക്കേണ്ടിയിരിക്കുന്നു.ഇന്നലത്തെ കോടതിവിധി കേന്ദ്രസർക്കാരിനു തിരിച്ചടിയാണെങ്കിലും അതു രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനു സഹായകമാണ്.

സിബിഐയെക്കുറിച്ചു ജനങ്ങൾക്കു പൊതുവേ വലിയ വിശ്വാസമുണ്ടായിരുന്നു. കുഴപ്പംപിടിച്ച കേസുകളും നീതി കിട്ടാത്ത കേസുകളും ശാസ്ത്രീയമായ വിശകലനത്തിലൂടെയും സാങ്കേതികമായ കൃത്യതയോടെയും നിഷ്‌പക്ഷതയോടെയും അന്വേഷിച്ചു സത്യം പുറത്തുകൊണ്ടുവരുമെന്ന ആ വിശ്വാസം ജനങ്ങൾക്ക് ഏറെ ആത്മവിശ്വാസം പകരുന്നതുമായിരുന്നു. ഒരു വീരപരിവേഷംതന്നെ സിബിഐക്കുണ്ടായി. എന്നാൽ, കുറെക്കാലമായി ആ വിശ്വാസത്തിന് ഇടിവു സംഭവിച്ചിട്ടുണ്ട്. എല്ലാ കേസുകളിലും സത്യം പുറത്തുകൊണ്ടുവരാൻ സിബിഐക്കു കഴിയുന്നില്ല എന്നു ജനം കാണുന്നു. അതിനേക്കാൾ എത്രയോ പ്രധാനമാണ് ഈ ഏജൻസിയുടെ നിഷ്പക്ഷതയെക്കുറിച്ച് ഉണ്ടായിട്ടുള്ള സംശയം. ഒടുവിൽ, സിബിഐ തലപ്പത്തെ ഒന്നാമനും രണ്ടാമനും തമ്മിൽ കൊന്പു കോർത്തത് കൈക്കൂലിക്കാര്യത്തിലാണെന്നത് ഏറ്റവും ലജ്ജാകരം.

ഒരു മാംസ കയറ്റുമതിക്കാരനിൽനിന്നു കേസൊതുക്കാൻ അലോക് വർമ പണം കൈപ്പറ്റിയെന്നാണ് സ്പെഷൽ ഡയറക്ടർ അസ്താനയുടെ ആരോപണം. എന്നാൽ അസ്താനയാണു കൈക്കൂലി കൈപ്പറ്റിയതെന്ന് അലോക് വർമ ആരോപിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങൾ പരസ്യമാകുകയും മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തപ്പോഴാണു രണ്ടുപേരോടും അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, അസ്താന കേന്ദ്ര സർക്കാരിന്‍റെ ആളാണെന്ന് മുന്പുതന്നെ ആരോപണമുള്ളതാണ്. അസ്താനയുടെ നിയമനവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിക്കെതിരേയും ആരോപണമുയർന്നിരുന്നു. അലോക് വർമയെ ചുമതലകളിൽനിന്നു മാറ്റിയതു നിയമവിരുദ്ധമാണെന്നു കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സിബിഐ ഡയറക്‌ടർ നിയമനസമിതിയിൽ അംഗമാണു ഖാർഗെ. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായ അജിത് ഡോവൽ, സ്പെഷൽ ഡയറക്‌ടർ അസ്താനയ്ക്കുവേണ്ടി ഇടപെട്ടതായും ആരോപിക്കപ്പെട്ടു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ സിബിഐ ഡിഐജി മനീഷ് കുമാർ സിൻഹ സുപ്രീംകോടതിയൽ സമർപ്പിച്ച ഹർജിയിൽ ഉദ്ധരിച്ചിരുന്നു. ഇതിനിടെ സിബിഐ ഉന്നതർ തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ ഈ പോരിൽ പങ്കാളികളാക്കി. പല കേസുകളും ചിട്ടപ്പെടുത്താൻ അവരെ കരുവാക്കി.

ചില രാജ്യരക്ഷാ ഇടപാടുകളിലുൾപ്പെടെ സർക്കാർ നേരിടുന്ന വലിയ അഴിമതിയാരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനു തടയിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണു സിബിഐയിലെ ഇപ്പോഴത്തെ ചേരിപ്പോരെന്നു പറയപ്പെടുന്നു. അലോക് വർമയെ മാറ്റിയ നടപടി റദ്ദാക്കിയെങ്കിലും നയപരമായ തീരുമാനങ്ങൾ വർമ എടുക്കരുതെന്നു സുപ്രീംകോടതിയുടെ നിർദേശമുണ്ട്. വർമയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയുമാണ്. രാഷ്‌ട്രീയ കൗശലങ്ങളും അധികാരമോഹവും പണക്കൊതിയും ഏതു മേഖലയിലേക്കും അഴിമതിയും കുത്തഴിഞ്ഞ അവസ്ഥയും കൊണ്ടുവരും. സിബിഐയിൽസംഭവിച്ചതും അതാണ്. അത് അത്യന്തം ആശങ്കാജനകമാണ്.