Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പോലീസിന്റെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്പോൾ
ക്രമസമാധാനപാലനം പോലീസിന്റെ പ്രാഥമിക കർത്തവ്യമാണ്. സർക്കാരിന്റെ കരുത്ത് വ്യക്തമാകുന്നതു പ്രധാനമായും അതിലൂടെയാണ്. സർക്കാർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും നിഷ്പ്രഭമാക്കാൻ ഇടയാക്കുന്നതാണു സമൂഹത്തിലെ അരക്ഷിതാവസ്ഥയും കുറ്റകൃത്യപ്പെരുപ്പവും. കേരളത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നുവെന്നു പറയാനാവില്ലെങ്കിലും കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും വലിയ വീഴ്ചകൾ പലപ്പോഴും ഉണ്ടാകുന്നു.
റൗഡികൾക്കും അക്രമങ്ങൾക്കുമെതിരേ എപ്പോഴും സർക്കാരിന്റെ ജാഗ്രതാപൂർണമായ കണ്ണുണ്ടായിരിക്കണം. എങ്കിൽമാത്രമേ ക്രമസമാധാനനില കുറെയെങ്കിലും ഭദ്രമാകൂ. ഫോർട്ട് കൊച്ചിയിൽ വൈകുന്നേരം ഏഴുമണിയോടെ ഫ്ലാറ്റിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാളെ കണ്ടെത്തുന്നതിൽ പോലീസ് കാണിക്കുന്ന അനാസ്ഥ ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിക്കു കത്തയച്ച വാർത്ത ഇന്നലെ ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ബൈക്കിൽ എത്തിയയാൾ ആക്രമിച്ചപ്പോൾ നിലവിളിച്ച് ഓടിയ പെൺകുട്ടി രക്ഷപ്പെട്ടതു ഭാഗ്യം. അതിക്രമത്തെക്കുറിച്ചു ഫോർട്ട് കൊച്ചി സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റവാളിയെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. പോലീസിൽ പരാതിപ്പെട്ടിട്ടു കാര്യമില്ലെന്നു മനസിലായപ്പോഴാണു പെൺകുട്ടിയുടെ പിതാവ് മുഖ്യമന്ത്രിക്കു കത്തയച്ചത്. അരക്ഷിതാവസ്ഥ നേരിടുന്ന ആയിരക്കണക്കിനു പെൺകുട്ടികൾക്കുവേണ്ടിയാണു താൻ ഈ കത്തെഴുതിയതെന്ന് ആ പിതാവു പറയുന്നു. എന്തു വിശ്വസിച്ചാണു പെൺകുട്ടികളെ രക്ഷിതാക്കൾ പുറത്തുവിടുകയെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ ഇനി എവിടെയാണു പരാതി പറയേണ്ടതെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ ചോദിക്കുന്നു. സ്വന്തം മകൾക്കായിരുന്നു ഇത്തരമൊരു അനുഭവമെങ്കിൽ സ്വീകരിക്കുമായിരുന്നതുപോലെ തന്റെ പരാതിയിൽ നടപടികളെടുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ഈ വാക്കുകൾ മുഖ്യമന്ത്രി ഗൗരവത്തിലെടുക്കുകയും യുക്തമായ നടപടി സത്വരം സ്വീകരിക്കുകയും ചെയ്യുമെന്നു നമുക്കു കരുതാം.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ നടക്കുന്ന കാലമാണിത്. വനിതാ ശാക്തീകരണത്തിനുവേണ്ടി നിൽക്കുന്നുവെന്ന് എല്ലാ രാഷ്ട്രീയകക്ഷികളും ആണയിടുന്നു. എന്നാൽ സ്ത്രീകൾക്കിവിടെ എന്തു സുരക്ഷയാണുള്ളത്? നേരം മയങ്ങിയാൽ ഒരു സ്ത്രീക്കു പൊതുവഴിയിലൂടെ ധൈര്യപൂർവം നടക്കാവുന്ന അവസ്ഥ ഇവിടുണ്ടോ? ഡൽഹിയിലെ നിർഭയ സംഭവം സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടു രാജ്യത്താകെ ചർച്ചകൾക്കും കോളിളക്കത്തിനും ഇടയാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണം ശക്തമാക്കി. വനിതാ കമ്മീഷനുകൾ വളരെയേറെ സജീവമായി. എന്നിട്ടും സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ വർധിച്ചുവരുന്നു.
പൊതുവേ സ്ത്രീകൾക്കു സുരക്ഷ കൂടുതലുള്ള സംസ്ഥാനമായാണു കേരളം കരുതപ്പെട്ടിരുന്നത്. എന്നാൽ ഈ ധാരണയിൽ കഴന്പില്ലെന്നു സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. എറണാകുളത്തുനിന്നു ജോലി കഴിഞ്ഞു ട്രെയിനിൽ ഷൊർണൂരിലെ വീട്ടിലേക്കു മടങ്ങുകയായിരുന്ന സൗമ്യ എന്ന പെൺകുട്ടി ട്രെയിനിൽ ആക്രമിക്കപ്പെടുകയും പാളത്തിൽ വീണു മരിക്കുകയും ചെയ്ത സംഭവം എല്ലാവരുടെയും ഓർമയിലുണ്ടാവും. പല കേസുകളിലും പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്തു. എന്നാൽ കോളിളക്കമൊന്നുമുണ്ടാക്കാത്ത നിരവധി ചെറിയ പ്രശ്നങ്ങൾ നമുക്കു ചുറ്റും ദിനംപ്രതി ഉണ്ടാകുന്നുണ്ട്. നിരപരാധികൾ ആക്രമിക്കപ്പെടുക, സ്ത്രീകൾ നിരന്തരമായി ശല്യം ചെയ്യപ്പെടുക തുടങ്ങിയ കേസുകളിൽ പെട്ടെന്നുള്ള നടപടി അത്യാവശ്യമാണ്. എങ്കിൽ മാത്രമേ പൊതുവായ ക്രമസമാധാനമുള്ളതായി ജനങ്ങൾക്കു ബോധ്യപ്പെടൂ.
ഫോർട്ട് കൊച്ചിയിൽ പെൺകുട്ടിക്കുനേരേ ഉണ്ടായതുപോലുള്ള അതിക്രമങ്ങളും അപമാനനങ്ങളും പലേടത്തും നടക്കുന്നുണ്ട്. അവ ഇല്ലാതാകണമെങ്കിൽ പോലീസിന്റെ നിരന്തര ജാഗ്രത ആവശ്യമാണ്. കുറ്റവാളികളെ കണ്ടെത്താൻ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയും മുഖ്യമന്ത്രിക്കു കത്തെഴുതുകയും ചെയ്യാൻ എല്ലാ രക്ഷിതാക്കൾക്കും കഴിഞ്ഞെന്നുവരില്ല. ഒട്ടുമിക്കവരും ചെറിയ സംഭവങ്ങൾ പുറത്താരും അറിയാതെ ഒതുക്കുകയാവും ചെയ്യുക. യഥാർഥത്തിൽ അതു കുറ്റവാളികളായ സാമൂഹ്യവിരുദ്ധർക്കു വളമാകും. പോലീസിനെ സമീപിച്ചാൽ ഫലമുണ്ടാകില്ലെന്നതുകൊണ്ടോ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകാമെന്നതുകൊണ്ടോ ആയിരിക്കാം പലരും പരാതിപ്പെടാത്തത്. പോലീസിൽ പരാതിപ്പെടുന്നതുകൊണ്ടു ഫലമുണ്ടാകുമെന്നും ദോഷമുണ്ടാകില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിനു കഴിയണം. നാട്ടിലെ നിയമവാഴ്ച പോലീസിന്റെ കാര്യക്ഷമതയിലൂടെയാണു ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത്.
സംസ്ഥാന പോലീസിലെ ക്രിമിനൽ ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ 2011ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. വർഷത്തിൽ രണ്ടു തവണ ഈ പട്ടിക അവലോകനം ചെയ്യേണ്ടതുണ്ട്. ആ പട്ടികയനുസരിച്ച്, വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ 1129 പോലീസുകാരാണുള്ളത്. ഇതിൽ പത്തു ഡിവൈഎസ്പിമാരടക്കം ഇരുനൂറോളം ഉയർന്ന ഉദ്യോഗസ്ഥരുണ്ട്. കൊച്ചി വരാപ്പുഴയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ മരണം പോലീസിന്റെ ക്രൂരമായ മൂന്നാം മുറയുടെയും കൃത്യവിലോപത്തിന്റെയും ഉദാഹരണമാണ്. ഇത്തരം സംഭവങ്ങൾ ഇക്കാലത്തും നടക്കുന്നത് പോലീസിനെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ എങ്ങനെ മതിപ്പുണ്ടാക്കും? മനുഷ്യത്വത്തോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറുന്ന ധാരാളം ഉദ്യോഗസ്ഥർ നമ്മുടെ പോലീസ് സേനയിലുണ്ട്. അവരിൽ പലരുടെയും സേവനങ്ങൾ പൊതുസമൂഹം അറിയുന്നുണ്ടാവില്ല. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് , പിങ്ക് പോലീസ് തുടങ്ങിയ വിഭാഗങ്ങളുടെ സേവനം എടുത്തുപറയേണ്ടതാണ്. മുതിർന്ന പൗരന്മാരെയും വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്നവരെയും സഹായിക്കാൻ കോട്ടയം ജില്ലയിൽ പോലീസ് ഏർപ്പെടുത്തിയ ഹോട്ട്ലൈൻ സംവിധാനം നല്ലൊരു മാതൃകയായിരുന്നു. നവമാധ്യമങ്ങൾ സമർഥമായി ഉപയോഗിക്കുന്നതിലും നമ്മുടെ പോലീസ് സേന മികവു കാട്ടുന്നു. കേരള പോലീസിന്റെ ഫേസ് ബുക്ക് പേജ് പത്തു ലക്ഷം ലൈക്ക് എന്ന ലോകറിക്കാർഡ് സ്ഥാപിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ പോലീസ് സേനയെന്നു കരുതപ്പെടുന്ന ന്യൂയോർക്ക് പോലീസിനെയും ഇക്കാര്യത്തിൽ കവച്ചുവയ്ക്കാൻ നമ്മുടെ പോലീസിനു കഴിഞ്ഞുവെന്നതു തികച്ചും അഭിമാനകരമാണ്. എന്നാൽ, "എന്നും ജനങ്ങൾക്കൊപ്പം' എന്ന കേരള പോലീസിന്റെ മുദ്രാവാക്യം സാധുവാകണമെങ്കിൽ ഫോർട്ട് കൊച്ചിയിലെ പെൺകുട്ടിക്കുണ്ടായതുപോലുള്ള ദുരനുഭവങ്ങൾക്ക് കേരളത്തിലാകെ അറുതിയുണ്ടാകണം.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
Latest News
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top