Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അധ്യാപകർ നൽകേണ്ടതു നല്ല മാതൃക
ഹയർ സെക്കൻഡറി പരീക്ഷയിൽ വിദ്യാർഥികൾക്കുവേണ്ടി ഉത്തരങ്ങളെഴുതുകയും ചിലരുടെ ഉത്തരക്കടലാസുകൾ തിരുത്തിക്കൊടുക്കുകയും ചെയ്ത അധ്യാപകരും അതിനു കൂട്ടുനിന്ന പ്രിൻസിപ്പലും സസ്പെൻഷനിലായി. അധ്യാപകർ കള്ളത്തരം കാട്ടുന്നത് അവരുടെ തൊഴിലിനോടുള്ള വഞ്ചനയും വിദ്യാർഥികൾക്കു ദുർമാതൃകയുമാണ്.
പരീക്ഷകളുടെ വിശ്വാസ്യത വളരെ പ്രധാനമത്രേ. അതു സംരക്ഷിക്കുന്നതിൽ പരീക്ഷാ ചുമതലയുള്ള അധ്യാപകർക്കു പ്രത്യേക ബാധ്യതയുണ്ട്. കോഴിക്കോട് മുക്കം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ ചീഫ് സുപ്രണ്ടുകൂടിയായ പ്രിൻസിപ്പൽ, ഡെപ്യൂട്ടി ചീഫ്, അഡീഷണൽ ഡെപ്യൂട്ടി ചീഫ് എന്നിവരാണു സസ്പെൻഷനിലായത്. ഇതിൽ ഡെപ്യൂട്ടി ചീഫ് മറ്റൊരു സ്കൂളിലെ അധ്യാപകനായിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന പരീക്ഷയിലാണു തിരിമറി നടന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ.
അഡീഷണൽ ഡെപ്യൂട്ടി ചീഫായിരുന്ന അധ്യാപകൻ രണ്ടു വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂർണമായും എഴുതുകയും 32 പേരുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറിൽ കൂടുതൽ മാർക്ക് ലഭിക്കത്തക്കവിധം തിരുത്തലുകൾ വരുത്തുകയും ചെയ്തുവെന്നാണു കണ്ടെത്തിയിട്ടുള്ളത്. മൂല്യനിർണയം നടത്തിയ അധ്യാപകന് ഉത്തരക്കടലാസുകളിലെ കൈയക്ഷരത്തിലും ഉത്തരങ്ങളിലെ തിരുത്തലുകളിലും സംശയമുണ്ടായതിനെത്തുടർന്നാണ് അന്വേഷണം നടന്നത്. വ്യാപകമായ ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നുവെന്നും അധ്യാപകർ കുട്ടികളെ വഴിവിട്ടു സഹായിച്ചതിനു സാന്പത്തികലക്ഷ്യമുണ്ടായിരുന്നോ എന്നു പോലീസ് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണു ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറിയിൽ 84.33 ശതമാനം വിജയം. എസ്എസ്എൽസിക്കു റിക്കാർഡ് വിജയമായിരുന്നു- 98.11 ശതമാനം. ആർക്കും മോഡറേഷൻ നൽകാതെയായിരുന്നു ഈ വിജയമെന്നാണു പൊതുവിദ്യാഭ്യാസ സെക്രട്ടറി പറയുന്നത്. ഈ വലിയ വിജയശതമാനങ്ങൾ സന്തോഷകരംതന്നെ. എന്നാൽ ഇങ്ങനെയുള്ള അഭിമാനകരമായ കാര്യങ്ങൾക്കുമേൽ കരിനിഴൽവീഴ്ത്തുന്നതാണ് ഒറ്റപ്പെട്ടെതെങ്കിലും മുക്കം നീലേശ്വരം സർക്കാർ സ്കൂളിൽ നടന്ന ആൾമാറാട്ടവും ക്രമക്കേടുകളും.
പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകൾ വിദ്യാർഥികളുടെ ഭാവി അക്കഡേമിക് ജീവിതത്തിലേക്കും തൊഴിൽ മേഖലകളിലേക്കുമുള്ള പ്രധാന ചവിട്ടുപടികളാണ്. വലിയ തയാറെടുപ്പുകളോടെയാണു വിദ്യാർഥികൾ ഈ പരീക്ഷകൾക്കായി പോകുന്നത്. അവിടെ തങ്ങളുടെ പഠനമികവ് സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ നടത്തുന്ന ബോർഡുകളും പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾക്കും മൂല്യനിർണയത്തിനും ഫലപ്രഖ്യാപനത്തിനുമൊക്കെ വലിയ പ്രാധാന്യമാണു നൽകുന്നത്. കുറ്റമറ്റ രീതിയിൽ അതെല്ലാം നടത്താൻ ബന്ധപ്പെട്ടവർ ബദ്ധശ്രദ്ധരാണ്.
കോപ്പിയടി പോലുള്ള ക്രമക്കേടുകൾ നടക്കാതിരിക്കാൻ കർശന നിയന്ത്രണങ്ങളും നിരീക്ഷണങ്ങളുമാണിപ്പോഴുള്ളത്. ബിഹാറിലെ ഒരു സ്കൂളിൽ പൊതുപരീക്ഷയെഴുതുന്നവർക്കു കെട്ടിടത്തിന്റെ ഭിത്തിയിലൂടെ അനേകം പേർ വലിഞ്ഞുകയറി ഉത്തരങ്ങൾ കൈമാറുന്ന ചിത്രം കുറെനാൾമുന്പ് മാധ്യമങ്ങളിൽ വന്നിരുന്നു. ഇത്തരം സംഭവങ്ങൾ ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായത്തെക്കുറിച്ചു വിദേശങ്ങളിൽ എപ്രകാരമുള്ള വിലയിരുത്തലാകും ഉണ്ടാക്കുകയെന്ന് ഊഹിക്കാം. ആ വിധത്തിൽ പരസ്യമായല്ലെങ്കിലും കേരളത്തിലും പരീക്ഷാ ക്രമക്കേടുകൾ നടക്കാറുണ്ട്. വിദ്യാഭ്യാസ നിലവാരത്തെപ്പറ്റിയും മൂല്യങ്ങളെപ്പറ്റിയും അഭിമാനിക്കുന്ന നമുക്ക് അതു വലിയ നാണക്കേടുതന്നെ.
മുക്കം നീലേശ്വരത്തു നടന്ന ആൾമാറാട്ട പരീക്ഷയെഴുത്ത് ഒറ്റപ്പെട്ട സംഭവമായിരിക്കാം. എങ്കിലും അതു വിദ്യാഭ്യാസരംഗത്തെ മൂല്യാവബോധത്തിന് ആഘാതമേൽപ്പിക്കുന്നു. വിദ്യാലയങ്ങൾ വിജയശതമാനത്തിൽമാത്രം ശ്രദ്ധിച്ചാൽ പോരാ. വിദ്യാർഥികൾക്കു ധാർമികമൂല്യങ്ങളും പൗരബോധവും അച്ചടക്കബോധവും പകരേണ്ട ഇടമാണു വിദ്യാലയം. പരീക്ഷാവിജയത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിൽ അതു വിസ്മരിക്കപ്പെട്ടുകൂടാ. വിജയശതമാനം അല്പം കുറഞ്ഞിരുന്നാൽപോലും അച്ചടക്കമുള്ള സ്കൂൾ പ്രശംസ നേടും.
അധ്യാപനത്തിലും പരീക്ഷാമേൽനോട്ടത്തിലും ഇപ്പോൾ അധ്യാപകർ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. വിദ്യാർഥികളെ ശിക്ഷിക്കാനോ ശാസിക്കാനോ പഴയതുപോലെ സാധിക്കില്ല. കുട്ടികളുടെ നന്മയ്ക്കുവേണ്ടി ആത്മാർഥമായി ചെയ്യുന്ന കാര്യങ്ങൾ പോലും തിരിച്ചടിച്ചെന്നുവരാം. അതിനാൽ കുട്ടികളെ ഒരു തരത്തിലും തിരുത്താൻ തയാറാവാതെ സ്വയം ഉൾവലിയുകയാണു പല അധ്യാപകരും. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള ജീവിത പാഠങ്ങളും മാർഗനിർദേശങ്ങളും കുട്ടികൾക്കു നൽകേണ്ടവരാണ് അധ്യാപകർ.
അധ്യാപകരുടെ വ്യക്തിത്വം, സ്വഭാവസവിശേഷതകൾ, വിദ്യാഭ്യാസയോഗ്യത, ജോലിയോടുള്ള പ്രതിബദ്ധത എന്നിവ ബോധന പ്രക്രിയയുടെ ഗുണനിലവാരം നിർണയിക്കുന്ന ഘടകങ്ങളാണ്. സത്യം, ധർമം, നീതി എന്നിവയിന്മേൽ പടുത്തുയർത്തേണ്ടതാണു വിദ്യാഭ്യാസ മേഖല. അവിടെ അധാർമികമോ അവിശുദ്ധമോ ആയതൊന്നും ഉണ്ടാവരുത്.
വിദ്യാർഥികളിലൂടെയാണ് രാജ്യം വികസിക്കേണ്ടത്. ഒരു രാഷ്ട്രം തകരുന്നതും സംസ്കാരം നശിക്കുന്നതും അണുബോംബ് വീഴുന്പോഴല്ല, വിദ്യാഭ്യാസരംഗം തകരുന്പോഴാണ്. അജ്ഞാനത്തിൽനിന്നു വിജ്ഞാനത്തിലേക്കും അധർമത്തിൽനിന്നു ധർമത്തിലേക്കും അസഹിഷ്ണുതയിൽനിന്നു സഹിഷ്ണുതയിലേക്കുമുള്ള മാറ്റമാണു വിദ്യാഭ്യാസത്തിലൂടെ ഉണ്ടാവേണ്ടത്.
പാഠ്യപദ്ധതികൾക്കും പാഠപുസ്തകങ്ങൾക്കും അപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിതമൂല്യങ്ങൾ കുട്ടികൾക്കു പകർന്നു നൽകാൻ അധ്യാപകർക്കു കടമയുണ്ട്. കുട്ടികളിൽനിന്ന് അകന്നുനിൽക്കാനുള്ള പ്രവണത ഇപ്പോൾ അധ്യാപകരിൽ വളരുന്നതിനു കാരണം എന്തിനും ഏതിനും അധ്യാപകരെയും വിദ്യാലയാധികൃതരെയും പഴിക്കാൻ സമൂഹം മടിക്കാത്തതാവാം. ഓരോ വിദ്യാർഥിയെയും വ്യക്തിപരമായി മനസിലാക്കി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ധാരാളം അധ്യാപകർ മുൻതലമുറകളിൽ ഉണ്ടായിരുന്നു.അത് ഇന്നു പ്രായോഗികമല്ലെന്നു പറയുന്നവരുണ്ടാകാം. എന്നാൽ, അധ്യാപകർ വിദ്യാർഥികൾക്കു ദുർമാതൃകകൾ നൽകരുത്. മുക്കം നീലേശ്വരം സംഭവം ഒറ്റപ്പെട്ടതാവട്ടെ.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top