അഴിമതിവിരുദ്ധതയോ അപ്രീതിക്കു കാരണം?
അഴിമതിക്കെതിരേ പ്രതികരിക്കുന്നവരും അധികാരസ്ഥാനങ്ങളിലിരിക്കുന്പോൾ അഴിമതിക്കെതിരേ ശക്തമായ നടപടികളെടുക്കുന്നവരും അത്തരം കാര്യങ്ങൾ ചെയ്തതിനു വലിയ വില കൊടുക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? രാജ്യത്ത് ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്പോൾ സാധാരണജനങ്ങൾക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണത്. ഔദ്യോഗിക ജോലിയിൽ നിരന്തരം സ്ഥലംമാറ്റങ്ങളും തരംതാഴ്ത്തലുകളും സസ്പെൻഷനും എന്തിന്, ജോലിയിൽനിന്നു പിരിച്ചുവിടൽപോലും അഴിമതിക്കെതിരേ പോരാട്ടം നടത്തുന്നവർക്കു നേരിടേണ്ടിവരുന്നു. അഴിമതി ചോദ്യം ചെയ്തതിന്‍റെ പേരിൽ ജീവൻപോലും നഷ്‌ടപ്പെട്ടവരുണ്ട്. അതേസമയം, അധികാരത്തിലിരിക്കുന്നവരുടെ മൂടുതാങ്ങികളും കുനിയാൻ പറയുന്പോൾ കൂസലൊന്നുമില്ലാതെ ഇഴയാൻപോലും തയാറാവുന്നവരും ഉന്നത സ്ഥാനങ്ങളിലും ഉത്തരവാദപ്പെട്ട തസ്തികകളിലും വിരാജിക്കുന്നു. അവർക്കു ഗോഡ്‌ഫാദർമാരുണ്ടാവും.

ഇപ്പോൾ ഇത്തരമൊരു വിഷയം ഈ പംക്തിയിൽ കൈകാര്യം ചെയ്യേണ്ടിവരുന്നത് ഇതൊരു പുതിയ കാര്യമായിട്ടല്ല. എത്രയോ നിഷ്പക്ഷമതികളായ ഭരണാധികാരികളും ബ്യൂറോക്രാറ്റുകളും മാധ്യമപ്രവർത്തകരുമൊക്കെ ഇതിനുമുന്പും സത്യത്തിനുവേണ്ടി നിലകൊണ്ടതിന്‍റെ പേരിൽ ക്രൂശിക്കപ്പെടുകയും ക്രൂരമായി അവഹേളിക്കപ്പെടുകയും ഉന്നത സ്ഥാനങ്ങളിൽനിന്നു നിഷ്കാസിതരാവുകയും ചെയ്തിട്ടുണ്ട്. ചിലർക്കു ജീവൻതന്നെ നഷ്‌ടപ്പെട്ടു.

അടുത്തകാലത്ത് കേരളത്തിൽ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ നിരന്തരമായി സർക്കാരിന്‍റെ പീഡനങ്ങൾക്കിരയാവുകയാണ്. ഒരാൾ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസ്. മറ്റൊരാൾ പത്താം ക്ലാസ് മുതൽ‌ സിവിൽ സർവീസ് വരെ എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയ, ഇപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള രാജു നാരായണസ്വാമി. മികച്ച പ്രഭാഷകരും ഗ്രന്ഥരചയിതാക്കളുമാണ് ഇരുവരും. രാജ്യത്തെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുന്നവരാണിവർ.

ജനങ്ങൾക്ക്, വിശിഷ്യ യുവജനങ്ങൾക്കു പുതിയ ആശയങ്ങൾ പകർന്നുകൊടുക്കാനും ആവേശകരമായ ചിന്താധാരകൾ പങ്കുവയ്ക്കാനുമൊക്കെ ഇവർക്കു കഴിയുന്നു. ഇവരുടെ വ്യക്തിപരവും ഔദ്യോഗികവുമായ പെരുമാറ്റരീതികളെയും നിലപാടുകളെയുംകുറിച്ച് അഭിപ്രായവ്യത്യാസമുള്ളവരുണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല. എന്നാൽ, വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തിയെന്ന ആരോപണം രാജു നാരായണസ്വാമിയെക്കുറിച്ച് ഉണ്ടായിട്ടില്ല. തന്‍റെ സർവീസ് റിക്കാർഡുകളിൽ മിക്കയിടത്തും “ഔട്ട്‌സ്റ്റാൻഡിംഗ്’’ എന്നോ “വെരിഗുഡ്’’ എന്നോ രേഖപ്പെടുത്തി കിട്ടണമെങ്കിൽ ആ ഉദ്യോഗസ്ഥൻ സാമാന്യം മെച്ചപ്പെട്ട നിലയിൽ ജോലി ചെയ്തിട്ടുണ്ടാവണമല്ലോ. ചട്ടങ്ങളും നിയമങ്ങളും മുറുകെപ്പിടിക്കുന്നവരെന്നും പ്രായോഗികതയില്ലാത്തവരെന്നുമൊക്കെ ഇത്തരക്കാരെക്കുറിച്ചു പരാതി ഉണ്ടാവുക സ്വാഭാവികം. സീറോ ടോളറൻസ് കറപ്‌ഷൻ( പൂർണമായും അഴിമതിമുക്തം) എന്ന ദൗത്യമാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിജിലൻസ് ഡയറക്‌ടറായിരിക്കുന്പോൾ ജേക്കബ് തോമസ് പറഞ്ഞത്. കഴിഞ്ഞ കുറെക്കാലമായി സർക്കാർ അദ്ദേഹത്തിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയാണ്.

പത്തു വർഷത്തോളം സർവീസ് ബാക്കിനിൽക്കേ, ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് കിട്ടാവുന്ന ഏറ്റവും ഉന്നതമായ പദവികൾ ലഭിക്കാൻ യോഗ്യതയുള്ളൊരു വ്യക്തിയെ, സർവീസിൽനിന്നു പിരിച്ചുവിടാനാണിപ്പോൾ ആലോചിക്കുന്നതത്രേ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇപ്പോൾ ഒരേ ദിശയിലാണ്. സിവിൽ സർവീസിലെ ചില ഉന്നതരും ഇതിനു പിന്നിലുണ്ടെന്നാണു പരാതി. അധികാരത്തിന്‍റെ ആഗ്നേയാസ്ത്രങ്ങൾ പലതും ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിരൽത്തുന്പിലാണല്ലോ. അതു വേണ്ടപ്പോൾ വേണ്ടവിധം തൊടുക്കാനും അവർക്കറിയാം. സർവീസിലിരിക്കേ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചുവെന്നാരോപിച്ചാണ് ഉദ്യോഗസ്ഥതലത്തിലുള്ള സമിതി ഇപ്പോൾ രാജു നാരായണസ്വാമിക്കെതിരേ നടപടിക്കു ശിപാർശ ചെയ്യാൻ തീരുമാനിച്ചത്. അന്പതു വയസു കഴിഞ്ഞ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വിലയിരുത്തി യോഗ്യരല്ലാത്തവരെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിർദേശമുണ്ട്.

മൂന്നാർ ഒഴിപ്പിക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ സ്വാമി സംസ്ഥാന ഭരണകൂടത്തിന് അനഭിമതനായിരുന്നു. നാളികേര വികസന കോർപറേഷന്‍റെ ബംഗളൂരു, കോൽക്കത്ത ഓഫീസുകളിൽ കോടികളുടെ അഴിമതി നടന്നതായ കേസിൽ സിബിഐ ആവശ്യപ്പെട്ട പ്രകാരം ചെയർമാനായിരുന്നപ്പോൾ സ്വാമി റിപ്പോർട്ടു നൽകിയിരുന്നു. ഇത്തരം നടപടികളിൽനിന്നു പിന്തിരിയണമെന്ന് ഉത്തരവാദപ്പെട്ട ഉന്നത അധികാരകേന്ദ്രങ്ങളിൽനിന്നെത്തിയ നിർദേശം അദ്ദേഹം സ്വീകരിച്ചില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും ഇത്തരത്തിൽ ആരും സംരക്ഷിക്കാനില്ലാത്ത ഒരു ഓഫീസർക്ക് എങ്ങനെയാണു പിടിച്ചുനിൽക്കാനാവുക? രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ മൂടുതാങ്ങികളായി മാറാനാണോ സിവിൽ സർവീസ്‍? നിഷ്പക്ഷമായും നീതിപൂർവമായും പ്രവർത്തിക്കുന്ന ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു രക്ഷയില്ലാത്ത സാഹചര്യം രാജ്യത്തെ എവിടെ കൊണ്ടെത്തിക്കും?

അക്കഡേമിക് മികവും അഴിമതിരഹിത പ്രവർത്തന പാരന്പര്യവുമുള്ള സ്വാമിയെപ്പോലുള്ള ഒരു ഓഫീസറുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാനുള്ള സാഹചര്യം ഈ നാട്ടിലില്ലേ? ഭരണരംഗത്ത് അക്കഡേമിക് മികവു മാത്രമല്ല പ്രധാനമെങ്കിലും കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ അവരുടെ മികവു പ്രകടിപ്പിക്കാനുതകുന്ന വിധത്തിൽ ഉപയോഗിക്കുന്നതിലല്ലേ രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ കാര്യക്ഷമത? അക്കഡേമിക് മികവുള്ള, അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന രാജു നാരായണസ്വാമിയെപ്പോലുള്ള ഒരാൾ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഇതുപോലെ കണ്ണീരണിയേണ്ടിവരുന്നത് ഒഴിവാക്കേണ്ടതല്ലേ?