ജയിലുകൾ കുറ്റവാളികൾക്കു സുഖവാസകേന്ദ്രങ്ങളോ?
ജയിലുകൾ കുറ്റവാളികളെ കൊടുംകുറ്റവാളികളാക്കുന്ന സ്ഥലങ്ങളാകരുത്. അതുപോലെ, അവ കുറ്റവാളികൾക്കു സുഖവാസകേന്ദ്രങ്ങളും ആകരുത്. ചില തടവുകാർക്കെങ്കിലും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാനോ ആസൂത്രണം ചെയ്യാനോ ഉതകുന്ന കേന്ദ്രങ്ങളാകുന്നു ജയിലുകൾ. ചില ജയിലുകളിൽ ചില തടവുകാർ വളരെ സൗകര്യങ്ങളോടെയാണത്രേ കഴിയുന്നത്. ജീവപര്യന്തം ഉൾപ്പെടെ തടവുശിക്ഷ അനുഭവിക്കുന്ന ചിലർ പുറത്തേക്കാൾ സുഖമായി അവിടെ കഴിയുന്നു. മാത്രമല്ല, വാർത്താവിനിമയ സൗകര്യങ്ങളുപയോഗിച്ച് അവർ ബാഹ്യലോകവുമായി ഇടപാടുകൾ സുഗമമായി നടത്തുന്നു. ജയിൽശിക്ഷ അനുഭവിക്കുന്നവർക്ക് ഇത്തരത്തിൽ സ്വതന്ത്രമായി കാര്യങ്ങൾ നടത്താൻ സാധിക്കുന്നെങ്കിൽ ശിക്ഷയ്ക്കെന്തർഥം? അധികാരികളിൽ ആരുടെയെങ്കിലും ഒത്താശയില്ലാതെ ഈ സ്വാതന്ത്ര്യം ജയിലിൽ അനുഭവിക്കാനാവുമോ?

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഡിജിപി ഋഷിരാജ്‌ സിംഗിന്‍റെയും വിയ്യൂർ സെൻട്രൽ ജയിലിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെയും നേതൃത്വത്തിൽ നടന്ന മിന്നൽ റെയ്‌ഡുകളിലെ കണ്ടെത്തലുകൾ ജയിലുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിസാരമല്ലെന്നു സൂചിപ്പിക്കുന്നു. കണ്ണൂർ ജയിലിൽനിന്നു മൂന്നു മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ, ആ‍യുധങ്ങൾ എന്നിവ കണ്ടെടുത്തു. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതിയിൽനിന്നു രണ്ടു സ്മാർ‌ട്ട് ഫോണുകളാണു പിടിച്ചെടുത്തത്. വില കൂടിയ നാലു മൊബൈൽ ഫോണുകളും ചാർജറുകളും തടവറകളിൽനിന്നു കണ്ടുകിട്ടി. ആയുധങ്ങളായി ഉപയോഗിക്കാവുന്ന നിരവധി വസ്തുക്കൾ ഈ റെയ്ഡിൽ കണ്ടെടുത്തത് നിസാരമായി കാണാനാവില്ല. ചുറ്റിക, കത്രിക, സ്ക്രൂഡ്രൈവർ, കൈച്ചിരവ, കത്തി, അരം, ലൈറ്ററുകൾ തുടങ്ങിയവ പിടിച്ചെടുത്തു. തടവുപുള്ളികൾക്ക് എന്തിനാണിവയൊക്കെ? നിരോധിത വസ്തുക്കൾ എങ്ങനെയാണു ജയിലിൽ എത്തുന്നത്? ആരാണ് ഇതിനു സഹായം ചെയ്തുകൊടുക്കുന്നത്? നിയമവ്യവസ്ഥ നിലനിൽക്കുന്ന നാട്ടിൽ സർക്കാർതന്നെ ഈ ചോദ്യങ്ങൾക്കു മറുപടി നൽകണം.

കണ്ണൂർ സെൻട്രൽ ജയിലിൽ വഴിവിട്ട പല കാര്യങ്ങളും നടക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. രാഷ്‌ട്രീയ ബന്ധമുള്ള കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവർ താമസിക്കുന്ന ജയിലുകളിലാണു കഴിഞ്ഞദിവസം മിന്നൽ റെയ്ഡ് നടന്നത്. അവസാനനിമിഷം വരെ റെയ്ഡ് രഹസ്യമാക്കി വച്ചതുകൊണ്ടാണ് ഇത്രയും വസ്തുക്കളെങ്കിലും പിടിച്ചെടുക്കാനായത്.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ പിരിവെടുത്തു ടിവി വാങ്ങിയ സംഭവത്തിൽ നാലു ജയിൽ ജീവനക്കാർക്കെതിരേ ഈയിടെ നടപടിയെടുത്തിരുന്നു. ചില കൊലക്കേസ് പ്രതികൾ ജയിലിൽ കിടന്നുകൊണ്ടുതന്നെ പുറത്ത് ക്വട്ടേഷനുകൾ എടുക്കുന്നതായും പരാതി ഉയർന്നിരുന്നു.
തടവുകാർ കൈവശം വയ്ക്കാൻ പാടില്ലാത്ത വസ്തുക്കൾ വിയ്യൂരിലെയും കണ്ണൂരിലെയും ജയിലുകളിൽനിന്നു കണ്ടെത്തുന്നത് ആദ്യമല്ല.

ഡിഐജി അടക്കം ഉന്നതോദ്യോഗസ്ഥരുടെ നിരന്തരമായ നിരീക്ഷണത്തിലുള്ള ജയിലാണു വിയ്യൂരിലേത്. എന്നിട്ടും തടവുകാരിൽ ചിലർ അവിടെ വിളയാടുന്നെങ്കിൽ നമ്മുടെ ജയിൽ സംവിധാനത്തിൽ വലിയ പൊളിച്ചെഴുത്ത് ആവശ്യമുണ്ടെന്നാണു കരുതേണ്ടത്. ചില ജയിലുകളിൽ തടവുകാർ തമ്മിൽ സംഘട്ടനങ്ങളും പതിവാണ്. ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നു ചില തടവുകാർക്കു കിട്ടുന്ന പിന്തുണ സംഘർഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരിക്കാം. ജയിലിൽ ചില തടവുകാർക്കു ജീവനക്കാരേക്കാൾ സ്വാധീനശക്തിയുണ്ടത്രേ. തങ്ങളുടെ വരുതിക്കു നിൽക്കാത്ത സഹതടവുകാരെ ഇവർ മർദിക്കുക പതിവാണെന്നു കേൾക്കുന്നു. ഇത്തരത്തിൽ മർദനമേറ്റ ഒരു തടവുകാരൻ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയിരുന്നു.

കേരളത്തിലെ ജയിലുകളിൽനിന്നു തടവുകാർ അന്താരാഷ്‌ട്ര ഫോൺകോളുകൾ നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടുമെന്നും 2011 ഒക്‌ടോബറിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിനു മറുപടിയായി പറഞ്ഞിരുന്നു. ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നതനുസരിച്ചു ജീവനക്കാരുടെ എണ്ണം വർധിക്കുന്നില്ലെന്ന പരാതിയും അന്നു നിയമസഭയിൽ ഉയർന്നു.

ചില ജയിലുകളിൽ അവിടത്തെ ഉദ്യോഗസ്ഥർ ഭയത്തോടെയാണത്രേ ജോലി ചെയ്യുന്നത്. ഉന്നതകേന്ദ്രങ്ങളിൽ സ്വാധീനമുള്ള തടവുകാരെ പേടിക്കാതെ തരമില്ല. ചുരുക്കം ഓഫീസർമാർക്കും ജീവനക്കാർക്കും മാത്രമേ ഇത്തരം വെല്ലുവിളികളെ നേരിടാൻ ധൈര്യമുണ്ടാകൂ. ആ ധൈര്യം കാട്ടുന്നവരുടെ ജീവനുപോലും ഭീഷണിയുയരും. കണ്ണൂർ ജയിലിൽ തടവുകാരുടെ മൊബൈൽ ഉപയോഗം തടയാൻ ഇരുപതു ലക്ഷം രൂപ മുടക്കി പണ്ടൊരു ജാമർ സ്ഥാപിച്ചിരുന്നു. എൻജിനിയറിംഗ് ബിരുദധാരിയായ ഒരു തടവുകാരൻ എത്തിയപ്പോൾ അയാൾ അതു കേടാക്കിയ കാര്യം അന്നത്തെ മുഖ്യമന്ത്രിയാണു നിയമസഭയിൽ പറഞ്ഞത്.

ഉള്ള സന്പാദ്യമെല്ലാം ഉപയോഗിച്ചും കടം വാങ്ങിയും താമസിക്കാൻ വീടോ ചെറിയൊരു കടമുറിയോ പണിയാൻ വർഷങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടക്കുന്നവരെത്ര! അവർക്കുവേണ്ടി ശബ്‌ദിക്കാൻ ഒരു ജനപ്രതിനിധിയും ഉണ്ടാവാറില്ല. എന്നാൽ മുന്പൊരിക്കൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു തടവുകാരനെ ദേഹപരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് ഒരു എംഎൽഎ ജയിലിനു മുന്നിൽ കുത്തിയിരിപ്പു സത്യഗ്രഹം നടത്തി.

സംസ്ഥാനത്തെ ജയിലുകളിൽ അനേകം പരാധീനതകളുണ്ട്. തടവുകാർക്കു മാന്യമായി ജീവിക്കാനുള്ള സൗകര്യം ജയിലുകളിൽ ഉണ്ടായിരിക്കണം. ജയിൽ പരിഷ്കരണത്തിനായി ജസ്റ്റീസ് അമിതാബ് റോയി അധ്യക്ഷനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി കഴിഞ്ഞ വർഷം നിയോഗിച്ചിരുന്നു. രാജ്യത്തെ1382 ജയിലുകളിലെയും സ്ഥിതി പഠിക്കാനാണു സമിതിയോടു നിർദേശിച്ചിരുന്നത്. രാജ്യത്തെ ജയിലുകൾക്ക് ഉൾക്കൊള്ളാവുന്നതിന്‍റെ 150 ശതമാനം കൂടുതൽ തടവുകാരാണ് ഇപ്പോൾ തടവിൽ കഴിയുന്നത്. തടവുകാർക്കു ന്യായമായ സൗകര്യങ്ങൾ ലഭ്യമാക്കുകതന്നെ വേണം. പക്ഷേ, കഞ്ചാവു വലിക്കാനും ക്വട്ടേഷൻ നടത്താനുമുള്ള സൗകര്യം ഒരിക്കലുമുണ്ടാകരുത്. ജയിലുകളിൽ ശിക്ഷയനുഭവിക്കുന്നവർ തിരികെയെത്തുന്പോൾ അവർ സമൂഹത്തിനു ഭാരമോ കൂടുതൽ അപകടകാരികളോ ആകരുത്. ആളുകളെ കുറ്റകൃത്യങ്ങളിൽനിന്നും കുറ്റവാസനയിൽനിന്നും പിന്തിരിപ്പിക്കുന്നതായിരിക്കണം ജയിലുകൾ. മറിച്ചായാൽ നീതിന്യായ വ്യവസ്ഥയ്ക്കുതന്നെ അർഥമില്ലാതാകും.