ബഹിരാകാശത്തു മറ്റൊരു ഇന്ത്യൻ വീരഗാഥ
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണാധ്യായമാകേണ്ട ചന്ദ്രയാൻ-2 ന്‍റെ ഒന്നാം ഘട്ടം വിജയം കുറിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞു 2.43നു ചന്ദ്രയാൻ ദൗത്യപേടകം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് കുതിച്ചുയർന്നു. വിക്ഷേപ‍ണം വിജയകരമായിരുന്നുവെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം(ഐഎസ്‌ആർഒ) തലവൻ ഡോ. കെ. ശിവൻ ഔപചാരികമായി അറിയിച്ചു. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള തീവ്രശ്രമത്തിലാണു രാജ്യം. ഇനി 48 നാളുകൾക്കുശേഷം പേടകം ചന്ദ്രോപരിതലത്തെ സ്പർശിക്കുന്ന ദൗത്യത്തിന്‍റെ പൂർത്തീകരണത്തിന് അത്യാകാംക്ഷാഭരിതരായി കാത്തിരിക്കുകയാണു നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർ. അവരുടെ യജ്ഞത്തിനു പ്രാർഥനയോടെ രാജ്യം ഒന്നാകെ പിന്തുണയേകുന്നു.

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്‍റെ അന്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യ ബഹിരാകാശ ഗവേഷണരംഗത്ത്, വിശിഷ്യ ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിൽ, നടത്തുന്ന ഈ വലിയ കാൽവയ്പ് ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തിന്‍റെ അഭിമാനം അത്യുന്നതിയിൽ എത്തിക്കുന്നു. ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ തേടിയുള്ള ഈ ദൗത്യം വിലപ്പെട്ട പല വിവരങ്ങളും ശാസ്ത്രലോകത്തിനു ലഭ്യമാക്കും. മറ്റു രാജ്യങ്ങളൊന്നും ഗവേഷണം നടത്താത്ത പ്രദേശമെന്നതും ജലസാന്നിധ്യം കണ്ടെത്തിയേക്കാമെന്നതും ഈ പഠനത്തെ കൂടുതൽ പ്രസക്തമാക്കുന്നു.

ഇന്ത്യയുടെ ബഹിരാകാശദൗത്യത്തിലെ ഈ അഭിമാന മൂഹൂർത്തം നിരവധി ശാസ്ത്രജ്ഞരുടെ നിരന്തര പരിശ്രമത്തിന്‍റെ ഫലമാണ്. ചന്ദ്രയാൻ-2 ന്‍റെ വിക്ഷേപണം അവിചാരിതമായ സാങ്കേതിക തകരാറുമൂലം മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. ഏഴു ദിവസം വൈകിയെങ്കിലും പിഴവുകളെല്ലാം പരിഹരിച്ചു വിക്ഷേപണം വിജയകരമായി നടത്താൻ ഇപ്പോൾ സാധിച്ചു. വിക്ഷേപണം അല്പം വൈകിയെങ്കിലും പേടകത്തിന്‍റെ വേഗവും ഭ്രമണപഥവും ക്രമീകരിച്ച്, മുന്പു നിശ്ചയിച്ച സെപ്റ്റംബർ ആറിനു തന്നെ പേടകം ചന്ദ്രനിൽ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്.

ചന്ദ്രയാൻ-1 ൽനിന്ന് ഏറെ വളർന്നിരിക്കുന്നു ഇന്ത്യൻ സാങ്കേതികവൈദഗ്ധ്യം. പതിനൊന്നു വർഷം മുന്പു ചന്ദ്രയാൻ-1ന്‍റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നെങ്കിൽ പുതിയ ലാൻഡർ ചന്ദ്രോപരിതലത്തെ മൃദുവായി സ്പർശിച്ചായിരിക്കും ഇറങ്ങുക. ഈ ഉപരിതല സ്പർശത്തിനുമുന്പ് മൂന്നര ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന പേടകത്തിൽ അതിസങ്കീർണമായ സംവിധാനങ്ങളാണുള്ളത്. ഓരോ അണുവിലും സൂക്ഷ്മത പാലിക്കാൻ ശാസ്ത്രജ്ഞർ ഊണും ഉറക്കവുമൊഴിച്ചു. ചന്ദ്രനെ വലംവയ്ക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന വിക്രം എന്നു പേരുള്ള ലാൻഡർ, പര്യവേക്ഷണത്തിനുള്ള പ്രഗ്യാൻ എന്ന റോവർ എന്നിവയടങ്ങിയതാണു ചന്ദ്രയാൻ‌-2. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവായ വിക്രം സാരാഭായിയുടെ നൂറാം ജന്മവർഷത്തിൽ അദ്ദേഹത്തിനുള്ള ആദരവായാണു വിക്രം എന്ന പേര് ലാൻഡറിനു നൽകിയത്.

ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങിയശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ റോവർ പുറത്തേക്കുവരും. ഈ രണ്ടു ഘട്ടങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിക്കപ്പെടണം. വളരെ വിലപ്പെട്ട മണിക്കൂറുകളാണവ. ചന്ദ്രനിലെ മണ്ണിന്‍റെയും പാറകളുടെയും ഘടനയെയും സ്വഭാവത്തെയുംകുറിച്ചുള്ള വിവരങ്ങൾ റോവർ ലാൻഡറിലെത്തിക്കും. അവ തത്സമയംതന്നെ ഭൗമകേന്ദ്രത്തിലുമെത്തും.

ഏതാണ്ടു പൂർണമായും തദ്ദേശീയമായ സാങ്കേതികവിദ്യയുടെ വിജയം ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗം ഇതിനോടകം കൈവരിച്ചിട്ടുണ്ട്. ഉപഗ്രഹവിക്ഷേപണരംഗം ഇതിനുദാഹരണമാണ്. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ച് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ ലോകറിക്കാർഡ് സ്ഥാപിച്ചു. ഇന്ത്യയുടെ എമിസാറ്റ് ഉപഗ്രഹം ഉപഭൂഖണ്ഡത്തിൽ മുഴുവൻ ഇലക്‌ട്രോണിക് നിരീക്ഷണത്തിനു പര്യാപ്തമാണ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് സാങ്കേതികവിദ്യ ചെലവുകുറഞ്ഞതാണെങ്കിലും ലോകോത്തര നിലവാരം പുലർത്തുന്നു. അതുകൊണ്ടാണ് അമേരിക്കപോലും ഉപഗ്രഹവിക്ഷേപണത്തിന് ഇന്ത്യയുടെ സഹായം തേടുന്നത്. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിനു ചെലവായതു 450 കോടി രൂപയായിരുന്നു. എന്നാൽ അമേരിക്കയുടെ ഇതേ പദ്ധതിയായ “ക്യൂരിയോസിറ്റി’’ക്കു ചെലവായത് ‍ഇതിന്‍റെ പതിന്മടങ്ങു തുകയാണ്. അടുത്തകാലത്തു പല കാലാവസ്ഥാ വ്യതിയാനങ്ങളും മുൻകൂട്ടി മനസിലാക്കാൻ നമ്മുടെ ബഹിരാകാശ-ഉപഗ്രഹ സാങ്കേതികവിദ്യകൾ ഏറെ സഹായകമായി.

ചന്ദ്രയാൻ-2 വിക്ഷേപണത്തിനു വേണ്ടിയുള്ള നിരവധി പരീക്ഷണങ്ങളിൽ തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തു. ചന്ദ്രോപരിതലം കൃത്രിമമായി രൂപപ്പെടുത്തിയാണു ലാൻഡറും റോവറും പരിശോധിച്ചത്. ചന്ദ്രോപരിതലത്തിനു സമാനമായ മണ്ണിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. ഭൂഗർഭശാസ്ത്രജ്ഞരുടെ സഹായത്തോടെ ഗവേഷകർ സേലത്തിനടുത്ത സിത്തംപൂണ്ടി, കന്നമലൈ എന്നിവിടങ്ങളിൽനിന്ന് ആവശ്യമായ മണ്ണ് കണ്ടെടുത്തു. ചന്ദ്രന്‍റെ പ്രതലത്തിനേതിനോടു സാമ്യമുള്ള പാറകൾ ജിയോളജിസ്റ്റുകൾ അവിടെ കണ്ടെത്തിയിരുന്നു. ഇത് ബംഗളൂരുവിലെ ലൂണാർ ടെറൈൻ പരിശോധനാ കേന്ദ്രത്തിലെത്തിച്ചാണു കൃത്രിമ ചന്ദ്രോപരിതലം സൃഷ്‌ടിച്ചു പ്രാഥമിക പരീക്ഷണങ്ങൾ നടത്തിയത്.

ലാൻഡറിന്‍റെയും റോവറിന്‍റെയും രൂപകല്പനയിലും പരിശോധനയിലും പല ശാസ്ത്രകേന്ദ്രങ്ങളുടെയും സഹായം ലഭിച്ചു-പ്രത്യേകിച്ച്, കർണാടകയിലെ ചിത്രദുർഗയിലുള്ള ഐഎസ്ആർഒ കേന്ദ്രത്തിലെയും ബംഗളൂരുവിലെ എച്ച്എഎലിലെയും ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും സഹായം. വിവിധ തലങ്ങളിലെ വിദഗ്ധരുടെ ഏകോപനം ഇത്തരം പദ്ധതികളിൽ അത്യാവശ്യമാണ്.

ഇന്ത്യൻ ബഹിരാകാശ ഗവേഷണം ലോകത്തിനുതന്നെ പല നേട്ടങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്- പ്രത്യേകിച്ച് വാർത്താവിനിമയ രംഗത്തും കാലാവസ്ഥാ പ്രവചനത്തിലും. സ്വതന്ത്ര ഇന്ത്യ തുടക്കംമുതൽ ശാസ്ത്രഗവേഷണത്തിൽ കാണിച്ചുവരുന്ന താത്പര്യം അഭംഗുരം തുടരുകയും കൂടുതൽക്കുടുതൽ നേട്ടങ്ങൾക്കിടയാക്കുകയും ചെയ്യട്ടെ.