ചരിത്രപ്രധാന പ്രഖ്യാപനം; അതീവ ജാഗ്രത ആവശ്യം
ജമ്മു കാഷ്മീരിനുണ്ടായിരുന്ന പ്രത്യേക സംസ്ഥാന പദവി സംബന്ധിച്ച ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ട് ഇന്നലെ രാഷ്‌ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക സംഭവമാണ്. ജമ്മു കാഷ്മീർ പുനഃസംഘടനാ ബിൽ രാജ്യസഭയും ഇന്നലെ പാസാക്കി. ജമ്മു കാഷ്മീർ എന്ന സംസ്ഥാനം ഇനി ഇല്ല. പകരം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾകൂടി ഉടലെടുത്തു: ജമ്മു കാഷ്മീരും ലഡാക്കും. ഇതിൽ ലഡാക്ക് ചണ്ഡീഗഢിന്‍റെ മാതൃകയിൽ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവും ജമ്മു കാഷ്മീർ പുതുച്ചേരിയുടെയും ഡൽഹിയുടെയും മാതൃകയിൽ നിയമസഭയോടുകൂടിയ കേന്ദ്രഭരണ പ്രദേശവുമാകും. 370-ാം അനുച്ഛേദം റദ്ദായതോടെ ജമ്മു കാഷ്മീരിനുണ്ടായിരുന്ന പ്രത്യേക അവകാശങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതായി. ഇനി രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ പോലെയാവും ജമ്മു കാഷ്മീരും.

മുത്തലാക് ബില്ലിന്‍റെ കാര്യത്തിലെന്നപോലെ പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചാണ് ഈ നീക്കത്തിനു രാജ്യസഭയിലും സർക്കാർ ഭൂരിപക്ഷ പിന്തുണ നേടിയത്. ഭരണപക്ഷത്തുനിന്നു ജനതാദൾ-യു ബില്ലിനെ എതിർത്തു. കോൺഗ്രസിൽ ഇതേക്കുറിച്ചു ഭിന്നത ഉടലെടുത്തു. കാഷ്മീർ നേതാക്കളായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ശക്തിയുക്തം എതിർത്തു. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കുറുത്തദിനം എന്നാണു മെഹബൂബ ഈ തീരുമാനത്തോടു പ്രതികരിച്ചത്. ഇന്ത്യയെ ഒരു അധിനിവേശ ശക്തിയായി കാണാൻ ഇതു പ്രേരിപ്പിക്കുമെന്ന് അവർ പറഞ്ഞു. തികച്ചും ഏകപക്ഷീയമായ തീരുമാനമെന്നാണ് ഒമർ അബ്ദുള്ള ഇതിനെ വിശേഷിപ്പിച്ചത്. മുൻ മുഖ്യമന്ത്രിമാരായ ഇരുവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു.

രാജ്യരക്ഷയും ജമ്മു കാഷ്മീരിലെ ജനങ്ങളുടെ സമാധാന ജീവിതവും ഉറപ്പാക്കാനാണീ ചരിത്രപ്രധാനമായ നടപടിയെന്നു സർക്കാരും ബിജെപിയും വാദിക്കുന്പോൾ, ഈ തീരുമാനത്തിന്‍റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ശക്തമായ പ്രതിഷേധത്തെത്തുടർന്നാവാം, ജമ്മു കാഷ്മീരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടാൽ പൂർണ സംസ്ഥാന പദവി ലഭ്യമാക്കുമെന്നും അതുവരെ യാതൊരു വിവേചനവും ഉണ്ടാവില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഏതായാലും ഈ തീരുമാനം രാജ്യത്തിന്‍റെ മതേതരസ്വഭാവത്തിനും ഐക്യത്തിനും ഭംഗമുണ്ടാക്കുമെന്ന ആശങ്ക പരക്കേയുണ്ട്. പ്രമുഖ അഭിഭാഷകനായ സോളി സൊറാബ്‌ജി ചൂണ്ടിക്കാട്ടിയതുപോലെ, ഇതൊരു നല്ല തീരുമാനമായിരിക്കാം, പക്ഷേ ബുദ്ധിപൂർവകമായ തീരുമാനമല്ല എന്നു കരുതുന്നവർ ഏറെയാണ്.

വിഘടനവാദങ്ങളെയും പ്രാദേശികതയെയുമൊക്കെ അതിജീവിച്ചാണ് അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളുടെ സമുച്ചയമായിരുന്ന ഇന്ത്യയെ രാഷ്‌ട്രനേതാക്കളായ ജവഹർലാൽ നെഹ്‌റുവും സർദാർ വല്ലഭ്‌ഭായ് പട്ടേലുമൊക്കെച്ചേർന്ന് ഐക്യപ്പെടുത്തിയത്.

ജമ്മു കാഷ്മീരിനു പ്രത്യേകാവകാശങ്ങൾ നൽകുന്ന 370-ാം അനുച്ഛേദം റദ്ദാക്കുമെന്നതു ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. അതിലുപരി, ബിജെപിയുടെ പൂർവരൂപമായ ജനസംഘത്തിന്‍റെ പ്രഖ്യാപിതനയവും ഇതായിരുന്നു. റാം മാധവ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ ട്വീറ്റുകളും പ്രതികരണങ്ങളും അക്കാര്യം ഓർമിപ്പിക്കുന്നു. ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിയുടെയും മറ്റും സ്വപ്നസാക്ഷാത്കാരമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നു റാം മാധവ് ട്വീറ്റ് ചെയ്തു. ആർ‌എസ്എസ് നേതാക്കളായ മോഹൻ ഭഗവത്, ഭയ്യാജി ജോഷി എന്നിവർ സർക്കാരിനെ അഭിനന്ദിച്ചു രംഗത്തെത്തി. മുംബൈയിലെ ശിവസേനാ ആസ്ഥാനത്തും വലിയ ആഘോഷമായിരുന്നു.

ജമ്മു കാഷ്മീരിൽ വൻതോതിൽ സേനാ വിന്യാസം ഈ ദിവസങ്ങളിൽ നടത്തിയിരുന്നു. പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കി. കരസേനയും വ്യോമസേനയും പ്രത്യേക സജ്ജീകരണങ്ങൾ നടത്തി. കേന്ദ്ര ആഭ്യന്തരവകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരുന്നു. കൃത്യമായ മുന്നൊരുക്കമുണ്ടായിരുന്നതുകൊണ്ടാവാം കാഷ്മീരിൽ പെട്ടെന്നൊരു പ്രതികരണം ഉണ്ടായില്ല. പക്ഷേ, ജാഗ്രത ഇനിയും ഏറെ ആവശ്യമാണ്.

പ്രകടനപത്രികയിലെ വാഗ്ദാനം തങ്ങൾ പാലിച്ചുവെന്നു സർക്കാർ അവകാശപ്പെടുന്നുവെങ്കിലും ഇത്തരം തീരുമാനങ്ങളിൽ ഉണ്ടാകേണ്ട കൂടിയാലോചനകളും ചർച്ചകളും വേണ്ടത്ര ഉണ്ടായിട്ടില്ല. തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന സർക്കാരിനു പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കു പൂർണ ഉത്തരവാദിത്വമുണ്ടായിരിക്കും. രാജ്യചരിത്രഗതിയെ മാറ്റിമറിക്കുന്നൊരു നിയമപരിഷ്കരണം നടത്തുന്പോൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ ചർച്ചകൾ അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നതു ഖേദകരമാണ്. പല പ്രതിപക്ഷ നേതാക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടി. 370-ാം അനുച്ഛേദത്തിന്‍റെ പിൻവലിക്കൽ കോടതിയിൽ നിലനിൽക്കുമോ എന്നു പി. ചിദംബരം രാജ്യസഭയിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യ ഒരു മതേതര രാജ്യമായി നിലനിൽക്കണമെന്നതു ഭരണഘടനാ രൂപവത്കരണത്തിലെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായിരുന്നു. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ചിലപ്പോൾ കർശന നടപടികളെടുക്കേണ്ടിവന്നേക്കാം. പക്ഷേ, സംഘർഷപൂർണമായ സാഹചര്യം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഘടനാപരമായ വ്യതിയാനങ്ങൾ ഉണ്ടാകുന്പോൾ പ്രത്യാഘാതങ്ങൾ വലുതായിരിക്കും. ഇതിനെയെല്ലാം അതിജീവിച്ചു രാജ്യത്തെ ഒറ്റക്കെട്ടായി നിർത്തുകയെന്നതു വലിയ ഉത്തരവാദിത്വമാണ്.

ജമ്മു കാഷ്മീരിനെ സംബന്ധിച്ച ഇന്ത്യാ സർക്കാരിന്‍റെ തീരുമാനത്തെക്കുറിച്ചു പാക്കിസ്ഥാന്‍റെ പ്രതികരണം വന്നുകഴിഞ്ഞു. പ്രശ്നം അന്താരാഷ്‌ട്രവേദികളിൽ ഉന്നയിക്കുമെന്നു പാക് പ്രസിഡന്‍റ് ഇമ്രാൻ ഖാൻ പറഞ്ഞു.

രാജ്യം ഏറെ ശ്രദ്ധയോടും ജാഗ്രതയോടുംകൂടി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ജമ്മു കാഷ്മീരിലെ ജനങ്ങളുടെ സമാധാനജീവിതവും പുരോഗതിയുമാണു ലക്ഷ്യമെന്നു പറയുന്ന സർക്കാർ അത് അവർക്ക് അനുഭവവേദ്യമാക്കിക്കൊടുത്തെങ്കിൽ മാത്രമേ ഇപ്പോഴത്തെ നടപടികൾ വിജയമെന്നു പറയാനാവൂ. അതല്ല, അടിച്ചമർത്തി കാര്യങ്ങൾ നടത്താമെന്നാണു കരുതുന്നതെങ്കിൽ അതു വലിയ അപകടത്തിലാവും ചെന്നെത്തുക. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കപ്പെടുകയും ഓരോ പൗരന്‍റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ ജനാധിപത്യം പൂവണിയൂ.