ജനഹൃദയങ്ങളിൽ ചേക്കേറിയ സുഷമ സ്വരാജ്
നയതന്ത്രത്തിൽ മാത്രം ഒതുങ്ങാതെ സാധാരണക്കാരിലേക്കുകൂടി വിദേശകാര്യ മന്ത്രാലയത്തിന്‍റെ സേവനങ്ങളെ എത്തിച്ച മികച്ച ഭരണാധികാരിയെയാണു സുഷമ സ്വരാജിന്‍റെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. നാലു പതിറ്റാണ്ടിലേറെ നീണ്ട രാഷ്‌ട്രീയ ജീവിതത്തിൽ അധികാരം ജനസേവനത്തിനായി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നു സുഷമ കാട്ടിത്തന്നു. ഹരിയാനയിൽ വിദ്യാർഥിരാഷ്‌ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സുഷമയ്ക്കു രാജ്യമെങ്ങും സ്വീകാര്യതയും അംഗീകാരവും കിട്ടിയത് ജനഹൃദയങ്ങളിൽ ചേക്കേറാൻ കഴിഞ്ഞതുകൊണ്ടാണ്. പാക്കിസ്ഥാൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽപ്പോലും ആരാധകരുള്ള നേതാവാണു സുഷമ സ്വരാജ്.

പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ നടത്തിയതോടെയാണ് ഒന്നാം മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമയെ സാധാരണക്കാർ കൂടുതൽ ഇഷ്ടപ്പെട്ടുതുടങ്ങിയത്. പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ മന്ത്രാലയവുമെല്ലാം പ്രവർത്തിക്കുന്ന തന്ത്രപ്രധാനമായ സൗത്ത് ബ്ലോക്കിലെ വിദേശകാര്യമന്ത്രാലയത്തിന്‍റെ വാതായനങ്ങൾ പ്രവാസികളുടെ ആവലാതികൾക്കായി തുറന്നിടാൻ ട്വിറ്റർ എന്ന സാമൂഹമാധ്യമത്തെയാണു സുഷമ കൂടുതലായി ഉപയോഗിച്ചത്. ഏതു പാതിരായ്ക്കും ആർക്കും പരാതികൾ ബോധിപ്പിക്കാനുള്ള അവസരമായി അതു മാറി. ചെറുതും വലുതുമായ പരാതികളെല്ലാം പരിഗണിക്കപ്പെട്ടു. അതുവഴി അവർ നടപ്പാക്കിയ ഡിജിറ്റൽ ഡിപ്ലോമസി ആയിരങ്ങൾക്കാണു രക്ഷയായത്.

വിദ്യാർഥിരാഷ്‌ട്രീയം മുതൽ കോൺഗ്രസ്‌ വിരുദ്ധ പക്ഷത്തു നിലയുറപ്പിച്ച സുഷമ അവസാനംവരെ അതേനിലപാട് തുടർന്നു. എന്നാൽ, രാഷ്‌ട്രീയ എതിരാളികളുടെപോലും ആദരവ് പിടിച്ചുപറ്റുന്നതായിരുന്നു അവരുടെ പ്രവർത്തനശൈലി. പ്രമുഖ സോഷ്യലിസ്റ്റായിരുന്ന ജയപ്രകാശ് നാരായണന്‍റെ സമ്പൂർണ വിപ്ലവപ്രസ്ഥാനത്തിലും അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭത്തിലും അവർ സജീവമായിരുന്നു. ആശയപരമായ വിയോജിപ്പ് വച്ചുപുലർത്തിയപ്പോഴും ഊഷ്മളമായ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ സുഷമയ്ക്കു കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്.

രാഷ്‌ട്രീയത്തിന്‍റെ അതിർവരമ്പുകൾപ്പുറത്ത് സൗഹൃദം കാത്തുസൂക്ഷിച്ച അനിതരസാധാരണമായ പാർലമെന്‍റ് അംഗമായിരുന്നു സുഷമ സ്വരാജ് എന്ന രാഹുൽ ഗാന്ധിയുടെ അനുസ്മരണം ഇക്കാര്യം വ്യക്തമാക്കുന്നു. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും വിമർശനങ്ങൾ സ്വാഗതംചെയ്യുന്നു എന്നുമായിരുന്നു സുഷമയുടെ എക്കാലത്തെയും നിലപാട്. ഇത്തരത്തിൽ ബഹുസ്വരതയെ അംഗീകരിക്കുന്ന ജനാധിപത്യബോധവും സൗമ്യതയും സമഭാവനയും കാത്തുസൂക്ഷിക്കുന്ന നേതാക്കൾ കുറഞ്ഞുവരുന്നു എന്നതും സുഷമയുടെ വേർപാടിന്‍റെ നഷ്ടം വർധിപ്പിക്കുന്നുണ്ട്.

മാതൃസഹജമായ സ്നേഹവും കരുതലുമാണ് സുഷമ‍യെ വേറിട്ട ഭരണാധികാരിയാക്കിയത്. ജയചന്ദ്രൻ മൊകേരി എന്ന സാഹിത്യകാരനായ അധ്യാപകൻ മാലദ്വീപിലെ ജയിലിൽ അന്യായമായി അകപ്പെട്ടപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ ജ്യോതി, വിദേശകാര്യമന്ത്രിയായിരുന്ന സുഷമയുടെ അടുത്ത് സഹായം തേടിയെത്തി. ജ്യോതിയോട് അവർ പറഞ്ഞത് ഇങ്ങനെയാണ്. “മോളേ, ജയചന്ദ്രൻ എനിക്ക് മകനെപ്പോലെയാണ്. ഓരോ പ്രവാസിയും എന്‍റെ മക്കളാണ്. അവരുടെ രക്ഷയ്ക്കും സുരക്ഷയ്ക്കും ഞാനുണ്ടാകും.’’ ഇതു കേവലം ഭംഗിവാക്കായിരുന്നില്ലെന്നു പിന്നീട് തെളിഞ്ഞു. മാലദ്വീപ് കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ ജയചന്ദ്രന്‍റെ മോചനമാണ് ഇന്ത്യ ഉപാധിവച്ചതും നേടിയെടുത്തതും.

ജയചന്ദ്രനിൽ ഒതുങ്ങുന്നതല്ല മലയാളികൾക്ക് സുഷമയോടുള്ള കടപ്പാട്. യെമനിൽ തടവിലാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനവും 2014ൽ ഇറാക്കിലെ തിക്രിതിൽ ആഭ്യന്തരകലാപത്തിനിടെ തടവിലാക്കപ്പെട്ട 46 നഴ്സുമാരുടെ മോചനവുമെല്ലാം മലയാളികളുടെ മനസിൽ സുഷമയെന്ന ഭരണാധികാരിക്ക് ചിരപ്രതിഷ്ഠയാണ് നേടിക്കൊടുത്തത്. 2003ൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയായിരുന്നപ്പോൾ സുഷമ കൊല്ലത്തെ രണ്ടു കുരുന്നുകൾക്കു രക്ഷകയായത് കേരളം അനുഭവിച്ചതാണ്. എയിഡ്സ് ബാധിതരെന്നു മുദ്രകുത്തി സമൂഹം മാറ്റിനിർത്തിയ അവരെ മടിയിലിരുത്തി ലാളിച്ച് കുശലംപറഞ്ഞ് സ്നേഹം ചൊരിഞ്ഞ സുഷമയുടെ ചിത്രം മലയാളികൾക്കു മുന്നിൽ ഇപ്പോഴുമുണ്ട്. ആ കുരുന്നുകളുടെ അഞ്ചു വർഷത്തെ ചികിത്സയ്ക്കുള്ള ഏർപ്പാടുകൾ ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

ഒന്‍പതാം വയസില്‍ ട്രെയിന്‍ മാറിക്കയറി പാക്കിസ്ഥാനിലകപ്പെട്ടുപോയ ഗീത എന്ന ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ഇന്ത്യയിൽ തിരികെയെത്തിക്കാനും അവൾക്കു പുതിയൊരു ജീവിതം നൽകാനും സുഷമ കാട്ടിയ പ്രത്യേക താത്പര്യം ലോകരാഷ്‌ട്രങ്ങളുടെവരെ പ്രശംസ പിടിച്ചുപറ്റി. ആറു വർഷം പാക് ജയിലിൽ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്റ്റ്‌വേർ എൻജിനിയർ ഹമീദ് നിഹാൽ അൻസാരിയുടെ മോചനവും സുഷമയുടെ അക്ഷീണപരിശ്രമത്തിന്‍റെ ഫലമായിരുന്നു. അദ്ദേഹത്തിന്‍റെ മോചനത്തിനായി സുഷമയുടെ നിർദേശപ്രകാരം 96 തവണയാണ് വിദേശകാര്യ മന്ത്രാലയം പാക് സർക്കാരുമായി ബന്ധപ്പെട്ടത്. ഹമീദിന്‍റെ മോചനം സാധ്യമായശേഷം അദ്ദേഹത്തിന്‍റെ അമ്മ ഫൗസിയ പറഞ്ഞ ‘എന്‍റെ രാജ്യം മഹത്തരം, എന്‍റെ മാഡം ഏറ്റവും മഹതി’ എന്ന വാക്കുകൾ മതി ജനഹൃദയങ്ങളിൽ സുഷമയ്ക്കുള്ള സ്ഥാനം വ്യക്തമാക്കാൻ.

ശത്രുതാസമീപനം സ്വീകരിക്കുന്ന പാക്കിസ്ഥാനിലെ ജനങ്ങൾക്കുപോലും സഹായഹസ്തം നീട്ടുന്നതായിരുന്നു സുഷമയുടെ ഹൃദയവിശാലത. ഹൃദയശസ്ത്രക്രിയയ്ക്കു വീസ കിട്ടാതെ പ്രയാസപ്പെട്ട പാക് ബാലികയ്ക്കു മുന്നിൽ സുഷമയാണു രക്ഷകയായത്. മിശ്രവിവാഹിതരായ ദമ്പതികൾക്കു കഴിഞ്ഞവർഷം ലക്നോ പാസ്പോർട്ട് ഓഫീസിൽ ദുരനുഭവമുണ്ടായപ്പോൾ സ്വന്തം പാർട്ടിയിലെ ചില നേതാക്കളുടെ താത്പര്യത്തിനു വിരുദ്ധമായി ആ ദമ്പതികൾക്കുവേണ്ടി സുഷമ നിലപാടെടുത്തു. ഇക്കാര്യത്തിലെ എതിർപ്പുകൾ തനിക്കുള്ള അംഗീകാരമായി കാണുന്നുവെന്നായിരുന്നു സുഷമയുടെ പ്രതികരണം.

മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത സുഷമ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചാണ് മടങ്ങിയത്. രാഷ്‌ട്രീയ നേതാക്കളിൽ ലാളിത്യവും സത്യസന്ധതയും അന്യമാകുന്ന ഇക്കാലത്തു സദാ സുസ്മേരവദനയായി കാണപ്പെട്ടിരുന്ന സുഷമ സ്വരാജിന്‍റെ മാതൃക അനുകരണീയമാണ്. മന്ത്രിസ്ഥാനത്തുനിന്നു മാറിയ ഉടൻ ഔദ്യോഗിക വസതി ഒഴിഞ്ഞ് സ്വന്തമായുള്ള ഫ്ലാറ്റിലേക്ക് അവർ താമസം മാറി. ഇരുപത്തഞ്ചാം വയസിൽ ഹരിയാനയിൽ മന്ത്രിയായി റിക്കാർഡിട്ട സുഷമ പിന്നീട് പല പദവികളിലും ആദ്യമെത്തിതാരമാവുകയും ചെയ്തു.

ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, ആദ്യ വനിതാ പ്രതിപക്ഷനേതാവ് എന്നിവ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. ഹരിയാനയിൽ രണ്ടുതവണ മന്ത്രിയായ അവർ പിന്നീട് രാജ്യസഭയിലും ലോക്സഭയിലും അംഗമായി. കേന്ദ്രത്തിൽ കൈകാര്യംചെയ്ത വകുപ്പുകളിലെല്ലാം ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കാൻ സുഷമയ്ക്കു കഴിഞ്ഞിട്ടുണ്ട്. രോഗബാധിതയായിരുന്നപ്പോഴും തന്‍റെ കർത്തവ്യനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ച സുഷമയ്ക്ക് രാജ്യം ഉചിതമായ യാത്രയയ്പ്പു നൽകിക്കഴിഞ്ഞു. എന്നാൽ, അവർ സമ്മാനിച്ച നല്ല മാതൃകകൾ എത്രപേർ സ്വീകരിക്കുന്നു എന്നതു പരമപ്രധാനമാണ്.