Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാഹനനിയമം കർശനമാക്കാം; എന്നാൽ ജനത്തെ പിഴിയരുത്
വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം സാധിതമാകണമെങ്കിൽ ഇനിയും ബോധവത്കരണം ആവശ്യമാണ്. ഗതാഗത നിയമലംഘനങ്ങൾക്കു ശിക്ഷ വർധിപ്പിച്ചതുകൊണ്ടുമാത്രം അതു സാധിക്കണമെന്നില്ല.
ഗതാഗത നിയമലംഘനങ്ങൾക്കു വൻതുക പിഴയുൾപ്പെടെ കടുത്ത ശിക്ഷ ഏർപ്പെടുത്തിക്കൊണ്ടു മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിയെക്കുറിച്ചു വ്യാപകമായ പരാതി ഉയരുന്നു. വാഹനനിയമങ്ങൾ കർശനമാക്കുന്നതിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം റോഡപകടങ്ങൾ കുറയ്ക്കുക എന്നതായിരിക്കണം. ആ തലത്തിൽ ശിക്ഷാനടപടികളും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. എന്നാൽ ഏതു കുറ്റകൃത്യത്തിനും അതിനാനുപാതികമായ ശിക്ഷയാണു നൽകേണ്ടത് എന്നതു സാമാന്യനീതിയാണ്.
കേരളത്തിൽ ഒരു വർഷം ശരാശരി 45,000 വാഹനാപകടങ്ങളും 4500 മരണങ്ങളും ഉണ്ടാകുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസക്കാലത്തു സംസ്ഥാനത്തു 14,076 വാഹനാപകടങ്ങളാണുണ്ടായത്; 1203 പേർ മരിച്ചു. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയോ ജാഗ്രതക്കുറവോ മനുഷ്യജീവനു വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിൽ അതു തടയണം. ആ നിലയിൽ വളരെ ഗുണകരമായ ചില നടപടികൾ പുതിയ മോട്ടോർ വാഹന നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വികസിത രാജ്യങ്ങളിലെല്ലാംതന്നെ റോഡ് നിയമങ്ങളും ഗതാഗത നിയമങ്ങളും പാലിക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നാൽ ഇന്ത്യയിലാകട്ടെ, ലംഘിക്കപ്പെടാൻവേണ്ടിയുള്ളതാണു ഗതാഗത നിയമം എന്നൊരു ചിന്ത വളർന്നു. നിയമലംഘനം പിടിക്കപ്പെട്ടാൽ ചെറിയ പിഴ ഒടുക്കിയാൽ മതി, പ്രശ്നം തീരുമെന്ന സ്ഥിതിയായി. അതിനാൽ ഗതാഗത നിയമലംഘനം പതിവായി. പരിശോധന നടത്തുന്ന പോലീസിനോ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കോ കൈമടക്കു കൊടുത്താൽ രക്ഷപ്പെടാമെന്നതും സാധാരണമായി.
സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വന്ന മോട്ടോർ വാഹന നിയമഭേദഗതിയനുസരിച്ചു വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് വലിയ ശിക്ഷയാണു നിശ്ചയിച്ചിരിക്കുന്നത്. പിഴത്തുക പല മടങ്ങു വർധിച്ചു. മദ്യപിച്ചു വാഹനം ഓടിച്ചാൽ പതിനായിരം രൂപ പിഴ മാത്രമല്ല ആറു മാസം തടവും ഉണ്ടാകും. കുറ്റം ആവർത്തിച്ചാൽ 15,000 രൂപ പിഴയും രണ്ടുവർഷം തടവും ലഭിക്കും. മുന്പു പിഴ രണ്ടായിരം രൂപയായിരുന്നു. വർധന ഏഴര ഇരട്ടി. ഹെൽമറ്റ് ധരിക്കാതെയോ സീറ്റ് ബെൽറ്റ് ഇടാതെയോ യാത്ര ചെയ്താൽ മുന്പ് നൂറു രൂപയായിരുന്നു പിഴയെങ്കിൽ പുതിയ നിയമമനുസരിച്ച് ആയിരം രൂപ പിഴ അടയ്ക്കണം. വർധന പത്തിരട്ടി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ പിഴ അയ്യായിരം രൂപ. വാഹനം ഓടിക്കാൻ നൽകിയ ഉടമയും അയ്യായിരം രൂപ പിഴ അടയ്ക്കണം. ഡ്രൈവിംഗ് റദ്ദാക്കപ്പെട്ടയാൾ വാഹനമോടിച്ചാൽ മുന്പ് അഞ്ഞൂറു രൂപയായിരുന്നു പിഴയെങ്കിൽ ഇപ്പോഴതു പതിനായിരം രൂപയായി. വർധന ഇരുപതിരട്ടി.
മോട്ടർ വാഹന നിയമഭേദഗതി പ്രാബല്യത്തിലായതോടെ ഉത്തരേന്ത്യയിൽ പലർക്കുമുണ്ടായ അനുഭവങ്ങൾ ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യതലസ്ഥാനത്തിനു സമീപം ഗുരുഗ്രാമിൽ ആർസി ബുക്കും മറ്റു രേഖകളും എടുക്കാതെ സ്കൂട്ടറിൽ റോഡിലിറങ്ങിയ ആൾക്കു ലഭിച്ചത് 23,000 രൂപയുടെ പിഴശിക്ഷ. 15,000 രൂപയ്ക്കു വാങ്ങിയതായിരുന്നു ആ പഴയ സ്കൂട്ടർ. അവിടെ ഒരു ഓട്ടോ ഡ്രൈവർക്കു പോലീസ് പിഴ ചുമത്തിയത് 32,000 രൂപ! ബുക്കും പേപ്പറുമൊക്കെ ഉടൻ ഹാജരാക്കിക്കൊള്ളാമെന്നു ഡ്രൈവർ പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിക്കു മദ്യപിച്ചു വണ്ടിയോടിച്ചതിനുള്ള പതിനായിരം രൂപയുൾപ്പെടെ കിട്ടിയ പിഴശിക്ഷ 47,500 രൂപയുടേത്. ഇത്തരം നിരവധി സംഭവങ്ങൾ സെപ്റ്റംബർ ഒന്നിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിയമഭേദഗതി നിലവിൽ വന്ന ആദ്യദിനംതന്നെ 3900 നിയമലംഘനങ്ങൾക്കാണു ഡൽഹി പോലീസ് പിഴ ഈടാക്കിയത്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ പുതിയ നിയമപ്രകാരം മാതാപിതാക്കളോ രക്ഷിതാക്കളോ പിഴ അടയ്ക്കേണ്ടിവരും. 25,000 രൂപ പിഴയും മൂന്നു വർഷം തടവുമാണ് ഇതിനു ശിക്ഷ. വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്കു റദ്ദാക്കുകയും ചെയ്യും. പ്രായപൂർത്തിയാകുന്നതിനു മുന്പു വാഹനമോടിച്ചതിനു പിടിയിലായ കുട്ടിക്ക് 25 വയസിനുശേഷം മാത്രമേ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ അർഹതയുണ്ടാവൂ. പ്രായപൂർത്തിയാകാത്തവർ ബൈക്ക് ഓടിച്ച് അപകടങ്ങൾ വരുത്തിവയ്ക്കുന്നതു സാധാരണമാണ്. ഇക്കാര്യത്തിൽ രക്ഷിതാക്കളെ പൂർണമായി കുറ്റപ്പെടുത്താനാവില്ലെങ്കിലും അവരുടെ ശ്രദ്ധ വർധിക്കേണ്ടതുണ്ട്.
സ്കൂൾതലത്തിലും മറ്റും നിയമങ്ങളെക്കുറിച്ചു കുട്ടികൾക്കു വ്യക്തമായ ദിശാബോധം നൽകണം. സ്വന്തം ഭാവിയെയോ ജീവനെത്തന്നെയോ അപകടപ്പെടുത്തുന്ന സാഹസങ്ങളിൽ ഏർപ്പെടാതിരിക്കാൻ കുട്ടികൾക്കു ക്രിയാത്മക ബോധവത്കരണം ലഭിക്കണം.
ലൈസൻസ് റദ്ദാക്കപ്പെട്ടവർക്ക് അതു തിരികെ ലഭിക്കുന്നതിനു മുന്പായി റിഫ്രഷർ കോഴ്സുകളും സാമൂഹിക സേവനവും നിർബന്ധിതമാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിലുൾപ്പെടെ ഇതു നടപ്പാക്കുമെന്നാണു സംസ്ഥാന സർക്കാരിന്റ നിലപാട്. അതു നല്ലതുതന്നെ.
അത്യാസന്ന നിലയിലുള്ള രോഗികളെയുമായി പോകുന്ന ആംബുലൻസുകൾക്ക് വഴി നൽകാതിരുന്നാൽ പതിനായിരം രൂപയാണു പിഴയടയ്ക്കേണ്ടത്. നമ്മുടെ പൊതുനിരത്തുകളിൽ പലതും വളരെ തിരക്കുള്ളതാണ്. ഏറെ തിരക്കുള്ള ചില സമയങ്ങളിൽ നഗരഹൃദയത്തിലൂടെയും മറ്റും ആംബുലൻസുകൾ കടന്നുപോകുന്നതു വളരെ ബദ്ധപ്പെട്ടാണ്. ഇത്തരം സന്ദർഭങ്ങളിൽ അല്പം അസൗകര്യം സഹിച്ചാണെങ്കിലും ആംബുലൻസിനു കടന്നുപോകാൻ സൗകര്യമൊരുക്കുക സാമാന്യമര്യാദ മാത്രമാണ്.
വാഹനങ്ങളിൽ ഉള്ളു മറയ്ക്കുന്ന കർട്ടൻ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടുള്ളതാണ്. പക്ഷേ, പലരും ഇത്തരം കർട്ടനുകൾ യഥേഷ്ടം ഉപയോഗിക്കുന്നു. ഡിജിപിമാരടക്കമുള്ള വിഐപികളുടെ വാഹനങ്ങൾ കർട്ടനിട്ടു മറയ്ക്കുന്നതു നിയമലംഘനമാണെന്നു ഗതാഗത മന്ത്രി കഴിഞ്ഞ ദിവസവും വ്യക്തമാക്കി. പുതിയ നിയമപ്രകാരമുള്ള പരിശോധന കേരളത്തിൽ സെപ്റ്റംബർ മൂന്നുമുതൽ നടപ്പാക്കിവരുന്നു. ഉത്തരേന്ത്യയിൽനിന്നു കേട്ടതുപോലെ ഞെട്ടിക്കുന്ന പിഴത്തുകയൊന്നും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പുതിയ പിഴനിരക്കും ശിക്ഷകളും താങ്ങാനാവില്ലെന്ന പരാതി വ്യാപകമാണ്. നിയമങ്ങൾ കർശനമാക്കുന്പോൾ അതു പാവപ്പെട്ടവർക്കും സാധാരണക്കാർക്കും മാത്രമാകരുത്. വാഹനാപകടങ്ങൾ ഒഴിവാക്കുക എന്ന സദുദ്ദേശ്യത്തോടെ മാത്രമാവണം മോട്ടോർ വാഹനനിയമം നടപ്പാക്കേണ്ടത്; സർക്കാരിനു പണമുണ്ടാക്കാൻവേണ്ടിയാവരുത്.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
Latest News
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top