Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
റേഷൻ സംവിധാനം സുശക്തമാക്കണം
റേഷൻ സന്പ്രദായത്തിന്റെ പ്രയോജനങ്ങൾ പാവപ്പെട്ടവരിൽ എത്തുന്നതിനു തടസങ്ങളുണ്ടെങ്കിൽ അവ നീക്കാൻ നടപടികളുണ്ടാവണം
ഭക്ഷ്യസുരക്ഷയുടെ പ്രധാന മാർഗമാണു കാര്യക്ഷമമായ പൊതുവിതരണ സന്പ്രദായം. കുറഞ്ഞ വിലനിരക്കിൽ ഭക്ഷ്യവസ്തുക്കൾ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സംവിധാനം നമ്മുടെ രാജ്യത്തെ വരുമാനം കുറഞ്ഞ കോടിക്കണക്കിനു ജനങ്ങൾക്ക് അനുഗ്രഹവും ആശ്രയവുമാണ്. കേരളത്തിൽ റേഷൻ സന്പ്രദായം വളരെ കെട്ടുറപ്പോടെയാണു മുന്നോട്ടു പോയിട്ടുള്ളത്. റേഷൻ അരിയുടെയും മറ്റും വിതരണത്തിലുള്ള ക്രമക്കേടുകൾ ചിലപ്പോഴൊക്കെ ഈ സംവിധാനത്തെക്കുറിച്ചു സംശയങ്ങളും തെറ്റിദ്ധാരണകളും ഉളവാക്കിയിരുന്നു.
എന്നാൽ, ക്രമക്കേടുകളും തിരിമറികളും മിക്കവാറും അസാധ്യമാക്കുന്ന വിധത്തിൽ റേഷനിംഗ് സന്പ്രദായത്തെ ഇപ്പോൾ ശാസ്ത്രീയമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇ-പോസ് മെഷീനുകൾ വലിയ തോതിൽ കൃത്യത ഉറപ്പുവരുത്തുന്നു. എന്നാൽ, ഇ-പോസ് മെഷീനുകൾ ത്രാസുമായി ബന്ധിപ്പിക്കാനുള്ള നീക്കം ഇതുവരെ വിജയിച്ചിട്ടില്ല. ഇതിനായി ടെൻഡർ നൽകിയിട്ട് ഒന്നര വർഷമായി. പദ്ധതി നടപ്പാക്കാതിരിക്കാൻ താത്പര്യമുള്ള ചിലർ നടപ്പാക്കൽ പരമാവധി നീട്ടിക്കൊണ്ടുപോകാൻ തീവ്രശ്രമത്തിലാണ്.
സംസ്ഥാനത്തിനുള്ള അരിയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിൽ സംസ്ഥാന ഭക്ഷ്യമന്ത്രി പ്രതിഷേധം അറിയിച്ചു. സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ പൊതുവിതരണത്തിനു ലഭ്യമാക്കുന്നതിൽ കേന്ദ്രം സംസ്ഥാനത്തോട് അനുകൂല നിലപാടല്ല സ്വീകരിച്ചുപോരുന്നത്. സംസ്ഥാനത്തെ വെളുത്ത കാർഡുകൾക്കു നൽകാറുള്ള അര ലിറ്റർ മണ്ണണ്ണ ഈ മാസം വിതരണം ചെയ്യാനായില്ല. പൊതുവിപണിയിൽ മണ്ണെണ്ണ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, മാസംതോറും കിട്ടുന്ന അര ലിറ്റർ റേഷൻ മണ്ണണ്ണ അനേകം കുടുംബങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. വിളക്കു കത്തിക്കാനും പാചകാവശ്യത്തിനുമാണ് മണ്ണെണ്ണ സംസ്ഥാനത്തിനു നൽകുന്നത്. എന്നാൽ ഈ മണ്ണെണ്ണ കാർഷിക, മത്സ്യബന്ധന ആവശ്യങ്ങൾക്കായി മറിച്ചു നൽകിയത് മാനദണ്ഡങ്ങൾക്കു നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്രം സബ്സിഡി മണ്ണെണ്ണ വെട്ടിക്കുറച്ചത്.
മുൻ വർഷങ്ങളിൽ 31,000 കിലോലിറ്ററും 21,000 കിലോലിറ്ററും മണ്ണെണ്ണ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ത്രൈമാസിക ക്വോട്ടയായി കേരളത്തിനു ലഭിച്ചതു കഷ്ടിച്ചു പതിനായിരം കിലോലിറ്ററാണ്. ഈ മണ്ണെണ്ണ സെപ്റ്റംബർ മാസത്തേക്കു തികഞ്ഞില്ല. അതിനാലാണു കഴിഞ്ഞ മാസം ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള വെളുത്ത കാർഡുകാർക്കു മണ്ണെണ്ണ ലഭിക്കാതെ പോയത്. പാചകവാതക കണക്ഷനും വൈദ്യുതിബന്ധവും ലഭിക്കുന്ന മുറയ്ക്ക് മണ്ണെണ്ണയുടെ ഉപയോഗം കുറയുമെന്ന കാരണത്താൽ അതിന്റെ ക്വോട്ട കേന്ദ്രസർക്കാർ കുറയ്ക്കുകയാണ്. പക്ഷേ, കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പല കാര്യങ്ങൾക്കും മണ്ണെണ്ണ ആവശ്യമാണ്. സബ്സിഡിയില്ലാത്ത മണ്ണെണ്ണ ലഭ്യമാക്കിയാലും അതു വെള്ളക്കാർഡ് ഉടമകൾക്കു പ്രയോജനകരമാകും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണു മുൻകൈ എടുക്കേണ്ടത്. കാർഷിക, മത്സ്യബന്ധന ആവശ്യങ്ങൾക്കുള്ള മണ്ണെണ്ണയും സബ്സിഡി രഹിത ക്വോട്ടയിൽ വാങ്ങി ആവശ്യക്കാർക്കു വിതരണം ചെയ്യാവുന്നതാണ്.
റേഷൻ വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വഴികളും തേടണം. റേഷൻ വസ്തുക്കൾ വാങ്ങുന്നതിനു പുറമേ മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ട ആധികാരിക രേഖയാണു റേഷൻ കാർഡ്. ഇപ്പോഴത്തെ നിലയിൽ മൂന്നു മാസത്തിലേറെ റേഷൻ വിഹിതം വാങ്ങാതിരിക്കുന്നവർക്ക് അവരുടെ റേഷൻ കാർഡ് റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ട്. വൃദ്ധരും ഒറ്റയ്ക്കു താമസിക്കുന്നവരുമൊക്കെ ഇതിൽപ്പെടും. അവർക്ക് മറ്റുള്ളവരെ ഉപയോഗിച്ചു റേഷൻ വാങ്ങാമെങ്കിലും അതിനായി പ്രത്യേക അപേക്ഷ നൽകുകയും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ അറിയാൻ പാടില്ലാത്ത വൃദ്ധജനങ്ങൾ ഏറെയാണ്. അവർക്കു സഹായം ലഭ്യമാക്കാൻ നടപടികളുണ്ടാവണം. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി ദീർഘിപ്പിച്ചത് ആശ്വാസകരം.
അന്ത്യോദയ, മുൻഗണനാ കാർഡ് ഉടമകളും 65 വയസിനുമേൽ പ്രായമുള്ളവരുമായ മൂവായിരത്തോളം പേർ കോട്ടയം ജില്ലയിൽ മാത്രം റേഷൻ വാങ്ങാറില്ലെന്ന് ജൂണിൽ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമാവില്ല. തീർത്തും ദരിദ്രരായവരും ഇതിൽ ഉൾപ്പെടുന്നു. കിടപ്പുരോഗികളും ഏറെയാണ്. ഇവർക്കു റേഷൻ കടയിലെത്തി ഇ- പോസ് മെഷീനിൽ വിരൽ പതിച്ചു റേഷൻ ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കില്ല. ചിലർ ചികിത്സാ ആവശ്യങ്ങൾക്കു മാത്രമാണു റേഷൻ കാർഡുകൾ ഉപയോഗിക്കുന്നത്. മുൻഗണനാ പട്ടികയിൽ പെട്ട പലരും റേഷൻ സാധനങ്ങൾ വാങ്ങാതിരിക്കുന്നുണ്ട്. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ കാർഡുടമകൾക്കും കഴിഞ്ഞ മാസം സൗജന്യമായിട്ടായിരുന്നു റേഷൻ വിതരണം.
റേഷൻ മുൻഗണനാ പട്ടികയിൽ അനർഹമായി കടന്നുകൂടിയ നാലു ലക്ഷം പേരെയാണ് ഈയിടെ പരിശോധനകൾക്കു ശേഷം പുറത്താക്കിയത്. പുറത്തായവർക്കു പകരം പുതുതായി വന്നവരെക്കുറിച്ചും പരാതികളുണ്ട്. പാവപ്പെട്ടവർക്കു ലഭിക്കേണ്ട സൗജന്യവും ആനുകൂല്യങ്ങളും അവർക്കുതന്നെ ലഭിക്കണം. ഇതു മറ്റുള്ളവർ വ്യാജരേഖകൾ കാട്ടി തട്ടിയെടുക്കാൻ ഇടയാകരുത്.അനധികൃതമായി മുൻഗണനാ കാർഡുകൾ സ്വന്തമാക്കിയ ഒരു ലക്ഷത്തോളം സർക്കാർ ജീവനക്കാരെ പട്ടികയിൽനിന്നു നീക്കം ചെയ്തിരുന്നു. രാജ്യത്തെ സാധാരണക്കാർക്കായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ സ്ഥിരവരുമാനമുള്ള സർക്കാർ ജീവനക്കാരും മറ്റും കൈവശപ്പെടുത്തുന്നത് തികഞ്ഞ അനീതിയാണ്.
റേഷൻ സന്പ്രദായത്തിന്റെ മുഖ്യലക്ഷ്യം പാവപ്പെട്ടവരുടെ ഭക്ഷ്യാവശ്യം നിറവേറ്റുകയെന്നതാണ്. കേരളത്തിൽ പൊതുവിതരണ സന്പ്രദായം ആ ലക്ഷ്യം ഏറെ മെച്ചപ്പെട്ട നിലയിൽ നിറവേറ്റുന്നു. കേന്ദ്രവിഹിതം കൃത്യമായും പൂർണമായും ഉപയോഗിച്ചില്ലെങ്കിൽ ഭാവിയിലും വിഹിതം കുറയാം. ഇതിനുവേണ്ടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തൊക്കെ ചെയ്തുവെന്ന്, വിഹിതം കുറച്ചതിനു കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്പോൾ ആത്മശോധന നടത്തണം.
റേഷൻ വ്യാപാരികൾക്കു വരുമാനസ്ഥിരത ഉറപ്പുവരുത്തുന്ന കാര്യവും ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. കാര്യക്ഷമമായ വിതരണ സന്പ്രദായം വ്യാപാരികളെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കും. പൊതുജനം ഈ സംവിധാനവുമായി സഹകരിച്ചുപോകണം. ഭക്ഷ്യഭദ്രതാ നിയമം 2013 ഏറെ കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനമെന്നു നാം അഭിമാനിക്കുന്നുണ്ട്. ആ പദവി നിലനിൽക്കണമെങ്കിൽ റേഷൻ വിതരണരംഗത്തെ അപാകതകൾ സത്വരം പരിഹരിക്കണം.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top