ശുചിത്വദൗത്യം മുന്നേറട്ടെ, രാജ്യം സുന്ദരമാകട്ടെ
വെളിയിടവിസർജനമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും പൂർണശുചിത്വത്തിലേക്ക് ഇന്ത്യ ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു

ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യ വെളിയിടവിസർജനമുക്തരാജ്യമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി. ഗാന്ധിജി വിഭാവനം ചെയ്ത ശുചിത്വദർശനത്തിന് അദ്ദേഹത്തിന്‍റെ 150-ാം ജന്മവാർഷികത്തിൽ നൽകാവുന്ന വലിയ ആദരവാണ് ഈ പ്രഖ്യാപനം. ഒരുപക്ഷേ കേരളത്തിലുള്ളവർക്ക് ഇത്തരമൊരു യജ്ഞത്തിന്‍റെ പ്രാധാന്യം പെട്ടെന്നു മനസിലായെന്നിരിക്കില്ല. കാരണം വെളിയിട വിസർജനം കേരളത്തിൽ അത്യപൂർവമായ കാര്യമാണ്. എന്നാൽ, ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലുമെന്നല്ല നഗരങ്ങളിൽപ്പോലും ഇതു വളരെ സാധാരണമായ കാര്യമത്രേ. കക്കൂസ് നിർമിച്ചു നൽകാത്തതിന്‍റെ പേരിൽ കലഹിക്കുന്ന നവവധുവിനെ കഥാപാത്രമാക്കി വെളിയിട വിസർജന നിർമാർജനത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന പരസ്യങ്ങൾ സർക്കാർ നൽകിക്കൊണ്ടിരുന്നതു പലരും ഓർമിക്കുന്നുണ്ടാവും. ഏതായാലും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായതു ഗാന്ധിജയന്തിദിനത്തിലാണെന്നതു പ്രസക്തംതന്നെ.

വലിയ കാര്യങ്ങൾക്കും ചെറിയ കാര്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടു രാഷ്‌ട്രനിർമാണം നടത്തുക എന്നതായിരുന്നു മഹാത്മാഗാന്ധിയുടെ ദർശനം. ബ്രിട്ടീഷ് വാഴ്ചയിൽനിന്നു രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാ, രാജ്യത്തെ ഓരോ പൗരന്‍റെയും ക്ഷേമത്തിൽ തത്പരനായിരുന്നു. ദാരിദ്ര്യവും അഴിമതിയും രാജ്യത്തുനിന്നു തുടച്ചുനീക്കണമെന്നാഗ്രഹിച്ച അദ്ദേഹം, ശുചിത്വത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചു. പരിസരശുചിത്വത്തിനും ആരോഗ്യപൂർണമായ ജീവിതത്തിനും നൽകപ്പെടേണ്ട പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി.

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 11 കോടി പുതിയ ശുചിമുറികൾ രാജ്യത്തു നിർമിച്ചുവെന്നാണു വെളിയിടവിസർജനമുക്ത ഭാരത പ്രഖ്യാപനവേളയിൽ പ്രധാനമന്ത്രി പറഞ്ഞത്. അറുപതു കോടി ജനങ്ങൾക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചുവത്രേ. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടായിട്ടും രാജ്യത്തെ ജനങ്ങളിൽ പകുതിയിലേറെപ്പേർക്ക് മാന്യമായി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സാധിച്ചിരുന്നില്ല എന്നർഥം. അറുപതുകോടി ആളുകൾക്ക് ഇപ്പോൾ അതിനുള്ള സൗകര്യം ലഭിച്ചുവെങ്കിൽ അതു വലിയ നേട്ടംതന്നെ. പക്ഷേ, സർക്കാർ അവകാശപ്പെടുന്നത്ര പേർക്കു വേണ്ടവിധത്തിലുള്ള ശുചിമുറി സൗകര്യം ലഭ്യമാകുന്നുണ്ടോ എന്നു സംശയമുണ്ട്.

വെളിയിട വിസർജനം ഒഴിവാക്കുന്നതിനു സർക്കാർ കർശനമായ ചില നിലപാടുകൾ സ്വീകരിച്ചിരുന്നു. ജമ്മു കാഷ്മീരിലെ കിഷ്‌ത്വാർ ജില്ലയിൽ കഴിഞ്ഞ വർഷം വീട്ടിൽ ശൗചാലയമില്ലാത്ത 616 സർക്കാർ ജീവനക്കാരുടെ ശന്പളം സംസ്ഥാന സർക്കാർ തടഞ്ഞുവച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഒരു പഞ്ചായത്ത് കെട്ടിടത്തിനു സമീപം പൊതുനിരത്തിന്‍റെ ഓരത്തു വിസർജനം നടത്തിയതിനു ദളിത് വിഭാഗക്കാരായ രണ്ടു കുട്ടികളെ തല്ലിക്കൊന്ന സംഭവം നടന്നത് ഈ അടുത്തനാളിലാണെന്ന കാര്യം നാം വേദനയോടെ ഓർക്കേണ്ടതുണ്ട്.

രാജ്യമാകെ ശുചിത്വം നടപ്പാക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വച്ഛ് ഭാരത് പദ്ധതി തികച്ചും അഭിനന്ദനാർഹവും വിജയിക്കേണ്ടതുമാണ്. ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ സാന്പത്തിക രംഗത്തെ വളർച്ച മാത്രമല്ല, ഇത്തരം അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും ആവശ്യമാണ്. റിക്ഷാവാലകളുടെയും ദരിദ്ര നാരായണന്മാരുടെയും രാജ്യമെന്നായിരുന്നുവല്ലോ ഒരുകാലത്ത് പാശ്ചാത്യ ലോകം ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നത്. അതിൽനിന്നൊക്കെ നാം വളരെയേറെ വളർന്നു. ബഹിരാകാശത്തുവരെ നാം വിജയപതാക പാറിച്ചു. ലോകരാഷ്‌ട്രങ്ങളുടെ മുൻനിരയിൽ നിൽക്കാനുള്ള കരുത്ത് നാം എഴുപതു വർഷംകൊണ്ടു സന്പാദിച്ചിരിക്കുന്നു.

പ്ലാസ്റ്റിക് മുക്ത രാജ്യമായി മാറുന്നതിനുള്ളൊരു ഭഗീരഥപ്രയത്നവും നാം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തു പ്ലാസ്റ്റിക് വിപത്തിനെതിരേ വ്യാപകമായ പ്രചാരണവും കർമപരിപാടികളും ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തി. ദീപികയുടെയും ചങ്ങനാശേരി താലൂക്ക് റെസിഡന്‍റ്സ് എയ്‌പക്‌സ് കൗൺസിലിന്‍റെയും ആഭിമുഖ്യത്തിൽ “നോ പ്ലാസ്റ്റ്’’ പദ്ധതിക്കും ഒക്‌ടോബർ രണ്ടിനു തുടക്കമായി. പ്ലാസ്റ്റിക് വിപത്തിനെതിരേ സമൂഹ മനഃസാക്ഷിയെ ഉണർത്തുന്ന വിവിധ പരിപാടികളാണ് ഇതിലൂടെ നടപ്പാക്കുന്നത്. ഗാന്ധിജയന്തിയോടെ സംസ്ഥാനത്തു ശുചീകരണ വാരം ആരംഭിച്ചിരിക്കുകയാണ്. ബഹുജന പങ്കാളിത്തം ഇത്തരം പരിപാടികളിൽ വർധിച്ചുവരുന്നതു വളരെ ശുഭോദർക്കമാണ്. പക്ഷേ, ഒരു വാരാചരണം കൊണ്ട് അവസാനിക്കേണ്ടതല്ല ഇതൊക്കെ.

സ്വന്തം പരിസരങ്ങൾ ശുചിയായി കിടക്കണമെന്ന് എല്ലാവരുംതന്നെ ആഗ്രഹിക്കുന്നു. എന്നാൽ അതിനായി നിരന്തരം പ്രയത്നിക്കാൻ ഏറെപ്പേർ തയാറാവുന്നില്ല. സ്വന്തം തൊടിയിലെ മാലിന‍്യങ്ങൾ അയൽക്കാരന്‍റെ പറന്പിലോ പൊതുസ്ഥലത്തോ കൊണ്ടുപോയി ഇറക്കുന്നതിലൂടെയല്ല സ്വച്ഛ് ഭാരത് നടപ്പാക്കേണ്ടത്. മറ്റുള്ളവരുടെ പരിസരങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ല.

ഗാന്ധിജിയുടെ പ്രധാന കർമമണ്ഡലങ്ങളിലൊന്നായിരുന്ന സബർമതീതീരത്തു ഗ്രാമ പഞ്ചായത്തു പ്രസിഡന്‍റുമാരുടെ യോഗത്തിലാണു പ്രധാനമന്ത്രി വെളിയിടവിസർജനമുക്ത രാജ്യ പ്രഖ്യാപനം നടത്തിയത്. ശുചിത്വവുമായി ബന്ധപ്പെട്ട തന്‍റെ ദർശനങ്ങൾ സബർമതി ആശ്രമത്തിൽ ഗാന്ധിജി പ്രാവർത്തികമാക്കിയിരുന്നു. ഗ്രാമങ്ങളിലേക്കും സമൂഹത്തിന്‍റെ താഴേത്തട്ടിലേക്കും വികസനം എത്തിക്കുക എന്നതാണു ഗാന്ധിദർശനത്തിന്‍റെ കാതൽ. ചെലവു കുറഞ്ഞ ഊർജവും കുടിവെള്ളവും ഗ്രാമങ്ങളിൽ എത്തിക്കുന്നതിനായിരിക്കും ഇനി മുൻഗണന നൽകുകയെന്നു പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വത്തോടൊപ്പം ദാരിദ്ര്യ നിർമാർജനത്തിനും കുടിവെള്ള ലഭ്യതയ്ക്കും മുന്തിയ പരിഗണന നൽകേണ്ടതുണ്ട്. ശുചിത്വം ഒരു സംസ്കാരമാണ്. അതു ജനങ്ങൾ ഏറ്റെടുക്കുന്പോഴാണു രാജ്യം വൃത്തിയും വെടിപ്പുമുള്ളതാകുന്നത്.

കേരളത്തിൽ വെളിയിട വിസർജനം വിരളമാണെങ്കിലും നമ്മുടെ ഒട്ടുമിക്ക നദികളിലും കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം വളരെക്കൂടുതലാണെന്നോർക്കണം. മനുഷ്യവിസർജ്യമാണു വെള്ളത്തിൽ ഈ ബാക്‌ടീരിയയുടെ സാന്നിധ്യത്തിനു കാരണമെന്നു പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എലിപ്പനി പോലുള്ള പല പകർച്ചവ്യാധികളും കേരളത്തിൽ പടരുന്നതിനും പരിസര മലിനീകരണമാണു പ്രധാന ഹേതു. മാലിന്യമുക്തമായ അന്തരീക്ഷത്തിലേക്കുള്ള പ്രധാന ചവിട്ടുപടിയാണു വെളിയിടവിസർജനം ഇല്ലാതാക്കൽ പദ്ധതി. പ്രഖ്യാപനത്തിലൊതുങ്ങാതെ അതിന്‍റെ പൂർണ ഫലപ്രാപ്തി ഉണ്ടാകാൻ രാജ്യം ഒറ്റക്കെട്ടായി ശ്രമിക്കണം.