Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെള്ളക്കെട്ടിൽ ജനത്തിനു ദുരിതം; നേതാക്കൾ തമ്മിൽ ചെളിയേറ്
കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട് നമ്മുടെ നഗരങ്ങളിലെ മലിനജല നിർമാർജന സംവിധാനങ്ങളുടെ ദയനീയതയ്ക്ക് ഉദാഹരണം
പേമാരി കൊച്ചി നഗരത്തിലെ ജനജീവിതത്തെ വെള്ളക്കെട്ടിലാഴ്ത്തിയതിന്റെ പേരിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് കൊച്ചി കോർപറേഷനെതിരേ നടത്തിയ നിശിത വിമർശനം രാഷ്ട്രീയ യുദ്ധത്തിനു കളമൊരുക്കി. ജനങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്ത കോർപറേഷൻ കൗൺസിൽ പിരിച്ചുവിടാൻ സർക്കാർ ധൈര്യം കാണിക്കണമെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. പാവപ്പെട്ടവരുടെ കാര്യം നോക്കാൻ ഇവിടെ ആരുമില്ലേയെന്നു കോടതി ചോദിക്കുകയും ചെയ്തു.
മാലിന്യ നിർമാർജനത്തിനായി കോടികൾ ചെലവഴിക്കുന്ന കോർപറേഷന് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഉത്തരവാദിത്വമുണ്ടെന്നതു ശരിതന്നെ. പക്ഷേ, പ്രശ്നം കോർപറേഷന്റെ മാത്രം തലയിൽ കെട്ടിവച്ചു മറ്റെല്ലാവർക്കും കൈകഴുകാനാവുമോ? “ഓപ്പറേഷൻ ബ്രേക്ക്ത്രൂ’’വിലൂടെ നാലു മണിക്കൂർകൊണ്ടു വെള്ളക്കെട്ടു മിക്കവാറും നീക്കാൻ കഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന ജില്ലാ ഭരണകൂടത്തിനും ഇതിന്റെ പേരിൽ ജില്ലാ ഭരണകൂടത്തെ അഭിനന്ദിച്ച മുഖ്യമന്ത്രിക്കുമൊക്കെ വെള്ളക്കെട്ടു പ്രശ്നത്തിൽ ഉത്തരവാദിത്വമുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവാദിത്വം ഒട്ടും കുറച്ചുകാണുകയല്ല. പ്രാഥമിക ചുമതല കോർപറേഷനുതന്നെ.
കൊച്ചി കോർപറേഷന്റെ കെടുകാര്യസ്ഥതയാണു വെള്ളക്കെട്ടിനു കാരണമെന്നു പ്രതിപക്ഷം ആരോപിക്കുന്നു. പെട്ടെന്നുണ്ടായ കനത്ത മഴയാണു വെള്ളക്കെട്ടു സൃഷ്ടിച്ചത് എന്നു പറയാമെങ്കിലും അഴുക്കുചാലുകൾ അടഞ്ഞുകിടന്നതും മഴവെള്ളം വേണ്ടവിധം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതും സ്ഥിതി വളരെ വഷളാക്കി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുണ്ടായ ഇരട്ട ന്യൂനമർദം സംസ്ഥാനത്തെ അഞ്ചു ജില്ലകളെ സാരമായി ബാധിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിൽ 20 സെന്റിമീറ്റർ മഴ പെയ്തുവെന്നു പറയുന്പോൾ മഴയുടെ ശക്തി ബോധ്യമാകും. 2018ലെ വലിയ പ്രളയത്തിന്റെ ദിവസങ്ങളിലും കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലുമൊന്നും ഉണ്ടാകാത്തവിധത്തിലുള്ള വെള്ളക്കെട്ടുകളാണു കൊച്ചിയിൽ തിങ്കളാഴ്ച രൂപപ്പെട്ടത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡും സൗത്ത് റെയിൽവേ സ്റ്റേഷനുമൊക്കെ വെള്ളത്തിലായി. ബസ് - ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ദേശീയപാതയും എംജി റോഡുമെല്ലാം നദികളായി മാറി. കലൂർ 110 കെവി സബ്സ്റ്റേഷനിലും വെള്ളം കയറി. വൈദ്യുതിവിതരണം തടസപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നാണു കൊച്ചി. വാണിജ്യ തലസ്ഥാനമെന്നും ടൂറിസ്റ്റുകളുടെ ആകർഷണകേന്ദ്രമെന്നുമൊക്കെ പല വിശേഷണങ്ങൾ ഈ നഗരത്തിനുണ്ട്. കൊച്ചി നഗരഭരണത്തിനു ജനകീയ ഭരണസമിതിയായ കോർപറേഷനുണ്ടെന്നതിനു പുറമേ വിശാല കൊച്ചി വികസന അഥോറിറ്റിയും പ്രവർത്തിക്കുന്നു. ഇത്തരത്തിൽ പ്രധാനപ്പെട്ടൊരു നഗരത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിനു മൊത്തത്തിൽ ശ്രദ്ധയുണ്ടാകണം. സിംഗപ്പൂരൊന്നുമാക്കിയില്ലെങ്കിലും നഗരത്തിൽ ദൈനംദിന ജീവിതവ്യാപാരങ്ങൾ മുടങ്ങാതെ കഴിയാൻ ജനങ്ങൾക്കു സാധിക്കണം.
ഡ്രെയ്നേജുകൾ തടസപ്പെടുന്നതാണു വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനു പ്രധാന കാരണം. ഇതിന്റെ പിന്നിൽ മാലിന്യസംസ്കരണ പ്രശ്നമുണ്ട്. പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്ന വിഷയത്തിൽ മുന്‍പൊരിക്കൽ ഹൈക്കോടതി നഗരസഭയെ വിമർശിച്ചിരുന്നു. നമ്മുടെ റോഡുകളുടെയും ഓടകളുടെയും പാലങ്ങളുടെയുമൊക്കെ നിർമാണത്തിലെ നിലവാരത്തകർച്ച പരക്കേ ചർച്ചാവിഷയമാണല്ലോ. ഇക്കാര്യത്തിൽ എറണാകുളത്തെ റോഡുകളും പാലാരിവട്ടം പാലവും കൂടുതൽ വാർത്താപ്രാധാന്യം നേടുന്നുവെന്നു മാത്രം. ഇത്തരത്തിലുള്ള എത്രയോ നിർമിതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കൊച്ചിയിൽ വെള്ളക്കെട്ടുണ്ടാകുന്പോഴും റോഡുകൾ മോശമാകുന്പോഴും അതുവഴി കടന്നുപോകുന്ന ന്യായാധിപന്മാരും മറ്റു പ്രമുഖരും അതു നേരിട്ട് അനുഭവിക്കുന്നു. ഹൈറേഞ്ചിലും വടക്കൻ ജില്ലകളിലും തീരദേശത്തുമൊക്കെ ഇവയേക്കാൾ മോശമായ റോഡുകളും പാലങ്ങളുമൊക്കെയുണ്ടെങ്കിലും മുഖ്യധാരാ ചർച്ചകളിലൊന്നും അവ കടന്നുവരാറില്ല. വിഐപികൾ കടന്നുചെല്ലാത്തതും മാധ്യമങ്ങൾ ശ്രദ്ധിക്കാത്തതുമായ പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ദുരിതങ്ങൾ ചർച്ചചെയ്യപ്പെടുന്നില്ല. പത്രങ്ങളുടെ പ്രാദേശിക പേജുകളിലോ ചാനലുകളുടെ ചുറ്റുവട്ടങ്ങളിലോ മാത്രം അവ പ്രത്യക്ഷപ്പെട്ടെന്നിരിക്കും. ഭരണാധികാരികൾ അതൊന്നും ഗൗനിക്കാറില്ല. കൊച്ചിയിലെ പ്രശ്നത്തിൽ കോടതിയുടെ രൂക്ഷമായ പ്രതികരണം ഉണ്ടായതിന് എന്തെങ്കിലും ഫലമുണ്ടാകുമെന്നു പ്രതീക്ഷിക്കാം. അഡ്വക്കറ്റ് ജനറൽ ഇന്നു നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
പെട്ടെന്നുണ്ടാകുന്ന മേഘവിസ്ഫോടനം പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ ലോകത്ത് പലേടത്തും കനത്ത നാശമുണ്ടാക്കാറുണ്ട്. അമേരിക്കയിലും ജപ്പാനിലുമൊക്കെ അടുത്തകാലത്ത് വലിയ വെള്ളപ്പൊക്കങ്ങളുണ്ടായി. വൻനഗരങ്ങൾ വെള്ളത്തിനടിയിലായി. അവിടെയൊക്കെ മികച്ച ഡ്രെയ്നേജ് സൗകര്യമുണ്ടായിട്ടും വെള്ളം കാര്യമായി ഒഴുകിപ്പോയില്ല. എന്നാൽ, ഭരണകൂടം സത്വരമായി ഇടപെട്ടു പ്രശ്നത്തിനു പരിഹാരമുണ്ടാക്കി.
ഇവിടെ ഞായറാഴ്ചയും തിങ്കളാഴ്ചയും പെയ്ത കനത്ത മഴ അപ്രതീക്ഷിതമായൊരു സാഹചര്യമാണുണ്ടാക്കിയത്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ നാം സജ്ജരായിരിക്കേണ്ടതുണ്ട്. വികസനപദ്ധതികൾ നടപ്പാക്കുന്പോൾ വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തത് ഡ്രെയ്നേജ് സൗകര്യങ്ങളെ ബാധിക്കും. വെള്ളക്കെട്ടുണ്ടായാൽ ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് അവ ഇല്ലാതാക്കാൻ സാധിക്കണം. എല്ലാറ്റിലുമുപരിയായി, മാലിന്യ നിർമാർജനം അപ്പപ്പോൾ ഊർജിതമായി നടക്കണം.
ശുചിത്വത്തിന്റെ കാര്യത്തിൽ എപ്പോഴും വാഴ്ത്തപ്പെടാറുള്ള സിംഗപ്പൂരിന്റെ പഴയകാലത്തെക്കുറിച്ച് ആ രാജ്യത്തെ പ്രധാനമന്ത്രി ഈയിടെ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ സിംഗപ്പൂർ ശുചിത്വവും ഹരിതജീവിത പരിതസ്ഥിതിയും സൃഷ്ടിക്കുന്നതിന് അതികഠിനമായി പ്രയത്നിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ലീ സീൻ ലൂങ്ങ് പറഞ്ഞു. ഡ്രെയ്നേജ് ശൃംഖലകളെ തമ്മിൽ വേർതിരിച്ചുകൊണ്ട് ഒരു സ്യൂവേജ് മാസ്റ്റർപ്ലാൻ സിംഗപ്പൂർ നടപ്പാക്കി. സർക്കാരും ജനങ്ങളും ഈ യത്നത്തിൽ പങ്കാളികളായി. ഇന്നു ശുചിത്വത്തിൽ ലോകം മാതൃകയാക്കുന്ന രാജ്യമാണു സിംഗപ്പൂർ. അതുപോലെ ഫലപ്രദമായി പദ്ധതികൾ നടപ്പാക്കുന്നത് വിസ്തൃതിയും വൈവിധ്യവും ഏറെയുള്ള ഇന്ത്യയിൽ എളുപ്പമല്ലെങ്കിലും നമുക്കും പലതും ചെയ്യാനാവും. കൊച്ചി പോലുള്ള നഗരങ്ങളിൽ കോർപറേഷനുകളും സംസ്ഥാന, കേന്ദ്ര സർക്കാരുകളും പണം മുടക്കി പദ്ധതികൾ നടപ്പാക്കണം. നഗരങ്ങളുടെ ശുചിത്വം നാം അഭിമാനപ്രശ്നം തന്നെയായി കരുതണം.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
Latest News
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top