ശേഷൻ ശേഷിപ്പിക്കുന്ന വിലപ്പെട്ട മൂല്യങ്ങൾ
തന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ കാതൽ തന്നെ. നിർഭയം വോട്ടവകാശം ഉപയോഗിക്കുന്നതിനു ജനങ്ങൾക്കു സാധിക്കണം. പണമോ അധികാരമോ വോട്ടിനെ സ്വാധീനിക്കരുത്. അതിനു സാഹചര്യം സൃഷ്‌ടിച്ച് ഇന്ത്യൻ ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നതിൽ വലിയ പങ്കുവഹിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി.എൻ. ശേഷൻ കഥാവശേഷനായി. മറ്റൊരു തെരഞ്ഞെടുപ്പു കമ്മീഷണർക്കും ലഭിച്ചിട്ടില്ലാത്ത സ്ഥാനമാണു ശേഷന് ഇന്ത്യയുടെ തെരഞ്ഞെടുപ്പു ചരിത്രത്തിലുള്ളത്. ഭരിക്കുന്നവരുടെ കളിപ്പാവയെന്നുപോലും പരിഹസിക്കപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷനെ നട്ടെല്ലുള്ള ഭരണഘടനാ സ്ഥാപനമാക്കിയ കമ്മീഷണറായിരുന്നു ശേഷൻ. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിഷ്പക്ഷതയും സുതാര്യതയും ചിലപ്പോഴെങ്കിലും സംശയത്തിന്‍റെ നിഴലിലാകുന്പോൾ ശേഷനെ രാജ്യം ആദരവോടെ ഓർക്കും. ഭരണഘടനയോട് അങ്ങേയറ്റം നീതി പുലർത്തി തെരഞ്ഞെടുപ്പു കമ്മീഷനെ ശക്തവും നിഷ്പക്ഷവുമാക്കാൻ ശേഷനു പക്ഷേ നന്നേ ക്ലേശിക്കേണ്ടിവന്നു.

തെരഞ്ഞെടുപ്പു പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ശേഷൻ നടത്തിയ പരിഷ്കാരങ്ങൾ നിർണായക പ്രാധാന്യമുള്ളവയായി. അദ്ദേഹമില്ലായിരുന്നുവെങ്കിൽ വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ്, തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു കൃത്യമായ മാനദണ്ഡങ്ങൾ, സർക്കാർ സംവിധാനം ദുരുപയോഗിക്കുന്നതു തടയൽ, ഉച്ചഭാഷിണിയുടെയും പരസ്യങ്ങളുടെയും നിയന്ത്രണം, പെരുമാറ്റച്ചട്ടം തുടങ്ങിയവ നടപ്പാകുമായിരുന്നോ എന്നു സംശയമാണ്.

തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ അവിഹിതമായ ഇടപെടൽ അദ്ദേഹം കർശനമായി തടഞ്ഞു. തെരഞ്ഞെടുപ്പുരംഗത്തു ക്രിമിനലുകളുടെ തേർവാഴ്ച ഒഴിവാക്കാൻ ഉതകുന്ന ചട്ടങ്ങൾ കൊണ്ടുവന്നു. തെരഞ്ഞെടുപ്പുകാലത്ത് യാതൊരു വിവേചനവുമില്ലാതെ സ്വകാര്യ വ്യക്തികളുടെ മതിലുകളും മറ്റും പരസ്യം പതിക്കാൻ ഉപയോഗിക്കുന്നതു തടഞ്ഞതു ശേഷന്‍റെ കാലത്താണ്. പൊതുജനത്തിനു തങ്ങളുടെ പല അവകാശങ്ങളെയുംകുറിച്ചു ബോധ്യം വന്നത് അപ്പോഴാണെന്നു പറയാം.

തെരഞ്ഞെടുപ്പിൽ ചെലവഴിക്കുന്ന പണത്തിനു പരിധി നിശ്ചയിക്കുകയും അത്രയും തുക മാത്രമാണു ചെലവഴിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്തു ശേഷൻ. തെറ്റായ സ്വത്തുവിവരം നൽകിയതിനു പതിനായിരക്കണക്കിനു സ്ഥാനാർഥികൾ‌ക്കെതിരേ കേസെടുത്തു. 1993ൽ മാത്രം ആയിരത്തിയഞ്ഞൂറോളം ലോക്‌സഭാ സ്ഥാനാർഥികളെയാണ് അയോഗ്യരാക്കിയത്. തെരഞ്ഞെടുപ്പു കമ്മീഷനു ഭരണഘടനാപരമായ സ്വയംഭരണ പദവിയുണ്ടെന്ന വസ്തുത ബോധ്യപ്പെടുത്തിയാണ് ഈ മാറ്റങ്ങളെല്ലാം അദ്ദേഹം നടപ്പിലാക്കിയത്.

“നിർവാചൻ സദനിലെ അൾസേഷ്യൻ’’ എന്നാണദ്ദേഹം അക്കാലത്ത് അറിയപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പു ജോലിക്കു വിമുഖത കാട്ടിയ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിച്ചും ശേഷൻ ശ്രദ്ധേയനായി. തെരഞ്ഞെടുപ്പു നിരീക്ഷകരെ നിയോഗിക്കാനുള്ള കമ്മീഷന്‍റെ അവകാശത്തിനുവേണ്ടി പോരാടിയ ശേഷനു കൂച്ചുവിലങ്ങിടാൻ ശ്രമിച്ച രാഷ്‌ട്രീയക്കാർക്കും അദ്ദേഹം പിടികൊടുത്തില്ല. ശേഷനെ ഇംപീച്ച് ചെയ്യാൻ പാർലമെന്‍റിൽ നീക്കമുണ്ടായെങ്കിലും അതു വിജയിച്ചില്ല. പ്രധാനമന്ത്രി നരസിംഹറാവുവിനോട് ഇടഞ്ഞപ്പോഴാണ് ശേഷന്‍റെ അധികാരം നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനിൽ മറ്റു രണ്ടുപേരെക്കൂടി നിയമിച്ചത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനും ശേഷൻ മടിച്ചില്ല.

പാലക്കാട് തിരുനെല്ലായി സ്വദേശിയായ ശേഷൻ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ, പാലക്കാട് വിക്‌ടോറിയ കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്കോടെയാണ് വിജയിച്ചത്. ദിണ്ഡിഗഡിൽ സബ് കളക്‌ടറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശേഷൻ മധുരയിൽ ജില്ലാ കളക്‌‌ടറായും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്. അധികാരികളുടെ അപ്രീതി മൂലം ഒരു ദിവസം ഒന്നിലേറെ സ്ഥലംമാറ്റങ്ങൾ വാങ്ങേണ്ടിവന്ന ചരിത്രവും ശേഷനുണ്ട്. കേന്ദ്ര സർവീസിലും ഉയർന്ന പദവികൾ വഹിച്ചു. ഇരുന്ന പദവികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ ശേഷനു കഴിഞ്ഞു.

1990 മുതൽ 96 വരെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നു. ആ കാലാവധിക്കുള്ളിൽ അദ്ദേഹം ഇന്ത്യൻ തെരഞ്ഞെടുപ്പുരംഗത്തു വലിയ ശുദ്ധീകരണം തന്നെ നടത്തി. ജനാധിപത്യം ശക്തിപ്പെടാൻ തെരഞ്ഞെടുപ്പു സംവിധാനം കുറ്റമറ്റതാക്കണമെന്നതിൽ അദ്ദേഹത്തിനു സംശയമില്ലായിരുന്നു. അദ്ദേഹത്തിന്‍റെ നടപടികൾ ‌ഭരണാധികാരികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. അതിന്‍റെ തിക്തഫലങ്ങൾ ശേഷൻ അനുഭവിക്കുകയുംചെയ്തു. പക്ഷേ, ഒരിടത്തും നട്ടെല്ലു വളയ്ക്കാൻ അദ്ദേഹം തയാറല്ലായിരുന്നു. ജനങ്ങൾക്കുവേണ്ടിയാണു താൻ പ്രവർത്തിക്കുന്നതെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

സിനിമാതാരങ്ങൾക്കും മറ്റും ഉള്ളതുപോലെ ശേഷന്‍റെ പേരിലും ഫാൻസ് അസോസിയേഷനുകൾ ഉണ്ടായതിൽ അദ്ഭുതമില്ല. ശേഷന്‍റെ ജീവിതത്തിലുടനീളമുണ്ടായിരുന്നു ഇത്തരം അപൂർവതകൾ. ഭരണകൂടത്തോടും ഭരണാധികാരികളോടുമൊക്കെ പോരാടുന്ന പല ഉദ്യോഗസ്ഥരുമുണ്ടാകാം. പക്ഷേ, ശേഷനെപ്പോലെ നിർഭയമായി പോരാടുകയും ജനങ്ങളുടെ അംഗീകാരം നേടുകയും ചെയ്തവർ ചുരുക്കമാവും. 1966ൽ മഗ്സസെ പുരസ്കാരം ലഭിച്ചു.

സർവീസിൽനിന്നു വിരമിച്ചശേഷം ശേഷൻ രാഷ്‌ട്രീയത്തിലും ഒരു കൈ പയറ്റി. 1997ൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ കെ.ആർ.നാരായണനെതിരേ ശിവസേനയുടെ പിന്തുണയോടെ മത്സരിച്ചു പരാജയപ്പെട്ടു. രാജ്യത്തിന്‍റെ പരമോന്നത പദവിയിലേക്ക് കേരളത്തിൽനിന്നുള്ള രണ്ടു സ്ഥാനാർഥികളുടെ പോരാട്ടം എന്ന പ്രത്യേകത ആ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.

2013ൽ ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽനിന്നു ബിജെപി നേതാവ് എൽ.കെ. അഡ്വാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. കർണാടക സംഗീതത്തിലും വയലിനിലുമൊക്കെ പരിജ്ഞാനമുണ്ടായിരുന്ന ശേഷൻ നല്ലൊരു നൃത്താസ്വാദകനുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ, ശേഷൻ അങ്ങേയറ്റം ജാഗ്രതയോടും വിശ്വസ്തതയോടുംകൂടെ രാജ്യത്തെ സേവിച്ച അസാമാന്യനായ ഉദ്യോഗസ്ഥനായിരുന്നു.

ഭരണകൂടത്തിന്‍റെ പാവകളായി മാറാൻ ഉന്നതോദ്യോഗസ്ഥർക്കു മടിയില്ലാത്ത കാലത്ത് ശേഷനെപ്പോലെ നട്ടെല്ലുള്ള ബ്യൂറോക്രാറ്റുകളെ ജനം ആദരവോടെ സ്മരിക്കും. ഭരണഘടനയോടും നിയമസംവിധാനത്തോടും ജനങ്ങളോടും നീതി പുലർത്തുന്ന ശക്തരായ ഉദ്യോഗസ്ഥ പ്രതിഭകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും രാജ്യത്തെ പുരോഗതിയിലേക്കും നയിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല.