Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജീവശ്വാസം തേടി ജനങ്ങൾ; കുംഭകർണന്മാരായി ഭരണക്കാർ
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു ശുദ്ധവായുവും ശുദ്ധജലവുമാണ്. ഇവ കൂടാതെ ജീവിതം അസാധ്യമാണ്. എന്നാൽ നമ്മുടെ രാജ്യത്തു വായുവും ജലവും അനുദിനം കൂടുതൽക്കൂടുതൽ വിഷലിപ്തമാകുകയാണ്. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ജനജീവിതത്തെ ഏറക്കുറെ സ്തംഭിപ്പിച്ചിരിക്കുന്നു. മുഖാവരണമില്ലാതെ നഗരജീവിതം അസാധ്യമായി. നല്ല വായു ശ്വസിക്കാൻ ഓക്സിജൻ ബാറുകൾ തുറന്നിരിക്കുകയാണവിടെ. പതിനഞ്ചു മിനിറ്റ് ഓക്സിജൻ ശ്വസിക്കാൻ 299 രൂപ മുതൽ 499 രൂപവരെ നിരക്ക്. ഒരു ദശകം മുന്‍പ് ഒരു വിദൂര സാധ്യത എന്ന മട്ടിലാണ് “വായു വില്പനവസ്തുവാകുന്ന കാലം വരുന്നു’’ എന്നു പറഞ്ഞിരുന്നത്. അക്കാലം വന്നുകഴിഞ്ഞു.
നല്ല വായുവും ശുദ്ധജലവും ജനങ്ങൾക്കു ലഭ്യമാക്കുക എന്നതു രാജധർമമാണ്. ഈ അടിസ്ഥാന ആവശ്യങ്ങളെങ്കിലും ഭരണീയർക്കു സാധിച്ചുകൊടുക്കുന്നില്ലെങ്കിൽ ഭരണത്തിന് എന്തർഥം? പഞ്ചഭൂതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയായ വായുവും ജലവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വളരെ അശുദ്ധമായിരിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. വിഷലിപ്തമാണു വിപണിയിലെത്തുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും. ശുദ്ധജലം എല്ലായിടത്തും ലഭ്യമായിരുന്നില്ലെങ്കിലും കുറഞ്ഞൊരു കാലം മുന്‍പുവരെ വായുവിനെക്കുറിച്ച് ആശങ്കയില്ലായിരുന്നു. എത്ര വേഗമാണു സ്ഥിതി മാറിയത്. ഇന്നു റോഡുകളിൽ നടന്നാൽ വാഹനങ്ങളുടെ പുകയാണു ശ്വസിക്കേണ്ടിവരുന്നത്.
തോടുകളിൽനിന്നും പുഴകളിൽനിന്നും കൈക്കുന്പിളിൽ വെള്ളമെടുത്തു കുടിച്ചിരുന്ന കുട്ടിക്കാലം കുറെപ്പേരുടെയെങ്കിലും സ്മരണകളിൽ പച്ചപിടിച്ചു നിൽപ്പുണ്ടാവും. ഇന്ന് ഏതെങ്കിലുമൊരു പുഴയിൽനിന്നോ തോട്ടിൽനിന്നോ ഇത്തരത്തിൽ വെള്ളം കോരിക്കുടിക്കാൻ ആർക്കു ധൈര്യമുണ്ടാകും?
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകാൻ തുടങ്ങിയിട്ടു നാളേറെയായി. വാഹനങ്ങളുടെ പുകയും ഉത്സവസീസണുകളിൽ പടക്കങ്ങൾ പൊട്ടിക്കുന്നതു മൂലമുള്ള പുകയും സമീപ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിച്ചുണ്ടാകുന്ന പുകയും വായു മലിനീകരണത്തിനു കാരണമാണ്. ഡൽഹിയിലെ അന്തരീക്ഷത്തിൽ മാലിന്യങ്ങൾ അപകടകരമാംവിധം ഉയർന്നിരിക്കുന്നതായി ആധികാരിക പഠനറിപ്പോർട്ടുകൾതന്നെ പറയുന്നു. വായുമലിനീകരണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണു ഡൽഹി. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റിന്റെ കണക്കുപ്രകാരം അന്തരീക്ഷവായുവിന്റെ ഗുണനിലവാര സൂചിക(എക്യുഐ) ഡൽഹിയിൽ 527 ആണ്. ശുദ്ധവായുവിന്റെ എക്യുഐ പൂജ്യം മുതൽ 50 വരെയെന്നാണു നിശ്ചയിച്ചിരിക്കുന്നത്. 51 മുതൽ 100 വരെ തൃപ്തികരം. 301 മുതൽ 400 വരെ മോശം. 401 മുതൽ 500 വരെ വളരെ മോശം. ഡൽഹിയിലെ വായുമലിനീകരണം അതും കടന്നിരിക്കുന്നു.
ഡൽഹിയിൽ വായുവിന്റെ സ്ഥിതി ഇടയ്ക്കിടെ വളരെ മോശമാകാറുണ്ട്. മുൻകരുതലുകളെടുത്താൽ ഇതു കുറെയെങ്കിലും നിയന്ത്രിക്കാം. എന്നാൽ ഫലപ്രദമായ മുൻകരുതലെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഒറ്റനന്പർ വാഹനങ്ങളും ഇരട്ടനന്പർ വാഹനങ്ങളും ഓരോ ദിവസം ഇടവിട്ടു മാത്രം നിരത്തിലിറക്കുന്നതുപോലുള്ള ചില നടപടികൾ ഡൽഹി സർക്കാർ സ്വീകരിച്ചിരുന്നു. പക്ഷേ, അവയൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ചില നിർദേശങ്ങൾ രാഷ്ട്രീയകാരണങ്ങളാൽ നടപ്പാക്കിയതുമില്ല. ഇപ്പോൾ ഡൽഹിയിൽ ജീവിക്കണമെങ്കിൽ പണംമുടക്കി വായു വാങ്ങേണ്ട സ്ഥിതിയായി. സയൻസ് ഫിക്ഷനിലെ ദുഃസ്വപ്നം യാഥാർഥ്യമാകുകയാണിവിടെ. ഡൽഹിയിൽ ഷോപ്പിംഗ് മാളുകളിലും മറ്റും തയാറാക്കിയിരിക്കുന്ന ഓക്സിജൻ ബാറുകളിൽ വലിയ വിലകൊടുത്തു ശുദ്ധവായു ശ്വസിക്കാൻ ധാരാളം പേർ എത്തുന്നുണ്ടത്രേ. ഈ കച്ചവടവായു ശ്വസിക്കുന്നതു ആരോഗ്യകരമല്ലെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ സർക്കാരും ആരോഗ്യ വിഭാഗവും വ്യക്തത വരുത്തണം.
ഡൽഹിയിലെ അവസ്ഥയിലേക്കു കേരളത്തിലെ അന്തരീക്ഷം എത്തിയിട്ടില്ലെങ്കിലും അതിലേക്ക് അധികം ദൂരമുണ്ടാവാനിടയില്ല. കുടിവെള്ളത്തിന്റെ കാര്യം കേരളത്തിൽ ഇപ്പോൾത്തന്നെ കഷ്ടം. 44 നദികളൊഴുകുന്ന സംസ്ഥാനം കുടിവെള്ളത്തിനായി പലപ്പോഴും നെട്ടോട്ടമോടുന്നു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പ് വെള്ള വിതരണത്തിന്റെ ഗുണമേന്മ പരിശോധിച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) പഠനഫലം ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരം ഉൾപ്പെടെ 13 സംസ്ഥാന തലസ്ഥാനങ്ങളിലെയും ഡൽഹിയിലെയും പൈപ്പ് വെള്ളം കുടിക്കാൻ കൊള്ളില്ലെന്നാണു ബിഐഎസ് പറയുന്നത്.
സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പ് വെള്ളം പരിശോധിച്ചതിൽ കുടിക്കാൻ കൊള്ളാവുന്നത് മുംബൈയിലേതു മാത്രം. ചെളി കലർന്നതും കട്ടിയേറിയതും ദുർഗന്ധപൂർണവുമാണു പലയിടത്തെയും പൈപ്പ് വെള്ളം. ഇതിൽ ക്ലോറൈഡ്, ഫ്ലൂറൈഡ്, ബോറോൺ തുടങ്ങി അപകടകരമായ രാസവസ്തുക്കളുടെയും വിസർജ്യ മാലിന്യമായ കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം ഏറെയാണ്. പരിശോധനയിൽ പത്തു മാനദണ്ഡങ്ങളാണു ബിഐഎസ് വച്ചത്. പത്തിലും തോറ്റു തിരുവനന്തപുരം. കേന്ദ്ര പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാനാണു പഠനറിപ്പോർട്ട് പുറത്തിറക്കിയത്. ബിഐഎസിന്റെ പഠനറിപ്പോർട്ടെങ്കിലും ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കട്ടെ.
ഇക്കാര്യത്തിൽ ഭരണകർത്താക്കളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വത്തെക്കുറിച്ച് അവർക്കു പറഞ്ഞുകൊടുക്കേണ്ടിവരുന്നതു കഷ്ടംതന്നെ. അത്യന്തം അപകടകരമായ നിലയിലെത്തിയ ഡൽഹി അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി സമിതിയുടെ യോഗത്തിനു വന്നുചേർന്നതു സമിതിയംഗങ്ങളായ 29 എംപിമാരിൽ നാലു പേർ മാത്രം. യോഗത്തിൽ പങ്കെടുക്കേണ്ട പരിസ്ഥിതി മന്ത്രാലയ പ്രമുഖരും എത്തിയില്ല. അതിനാൽ യോഗം മാറ്റിവച്ചു. ഡൽഹിയിൽനിന്ന് ഈ സമിതിയിലുള്ള ഏക എംപിയായ ഗൗതം ഗംഭീറാകട്ടെ ഈ സമയത്ത് ഇൻഡോറിൽ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിന്റെ കമന്ററി ബോക്സിലായിരുന്നു.
ജനങ്ങൾ ശ്വാസം മുട്ടുന്പോൾ ജനനേതാക്കൾക്ക് അതൊന്നും അന്വേഷിക്കാൻ സമയമില്ല. ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണം പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നു സുപ്രീംകോടതി ഈയിടെ നിർദേശിച്ചിരുന്നു. ജപ്പാനിലെ ഒരു സർവകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വരുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അന്തരീക്ഷ മലിനീകരണം പ്രധാനപ്പെട്ട വിഷയമായേക്കും. അധികാരത്തിലെത്താൻ ചിലർ വായുവും ഉപകരണമാക്കും. അധികാരം കിട്ടിയാലോ, വാഗ്ദാനം വായുവിലലിയും. ജനം മുഖാവരണവുമായി ചുമച്ചു നീങ്ങും. ഈ സാഹചര്യം മാറിയേ തീരൂ. ഭരണകർത്താക്കൾ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറരുത്.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top