Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അട്ടിമറിക്കപ്പെട്ട ഭരണഘടനയ്ക്കു ജുഡീഷറിയുടെ കൈത്താങ്ങ്
ഗുരുതരമായൊരു ഭരണഘടനാ പ്രതിസന്ധിയിൽ ജനാധിപത്യത്തിനും ധാർമികതയ്ക്കും ലഭിച്ച ജീവവായുവാണു മഹാരാഷ്ട്രാ കേസിൽ ഇന്നലെ സുപ്രീംകോടതിയിൽനിന്നുണ്ടായ ഉത്തരവ്
ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികം ആചരിച്ച ദിവസം ഭരണഘടനയുടെ അന്തസും രാജ്യത്തിന്റെ അഭിമാനവും സംരക്ഷിക്കുന്ന ചരിത്രപ്രധാന ദിനമായി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ കുതന്ത്രങ്ങൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും ജുഡീഷറിയുടെ ഭാഗത്തുനിന്നു നൽകിയ മറുപടി ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമായി. അടുത്തദിവസംതന്നെ നിയമസഭയിൽ വിശ്വാസവോട്ട് തേടണമെന്നു മഹാരാഷ്ട്രാ മുഖ്യമന്ത്രിയോടാവശ്യപ്പെടാൻ ഗവർണർക്കു നിർദേശം നൽകിയ സുപ്രീംകോടതി ശക്തമായ നിലപാടാണു സ്വീകരിച്ചത്. രഹസ്യ ബാലറ്റ് വേണ്ടെന്നും സഭാനടപടികൾ പൂർണമായി സംപ്രേഷണം ചെയ്യണമെന്നുമാണു കോടതി നിർദേശിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ അധികാരക്കളി അങ്ങേയറ്റം അഴുക്കുനിറഞ്ഞതായിരുന്നു. ഏതുവിധേനയും ഭരണം കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ കരുക്കൾ നീക്കിയവർക്കു കോടതി ഉത്തരവിനെത്തുടർന്ന് ഏതാനും മണിക്കൂറിനകം ഗവർണറെ കണ്ടു രാജിക്കത്തു നൽകേണ്ടിവന്നു. അങ്ങനെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന്റെ ആയുസ് എൺപതു മണിക്കൂർ മാത്രമായി. കുതിരക്കച്ചവടത്തിനു തങ്ങളില്ലെന്നും അതുകൊണ്ടാണു രാജിവച്ചതെന്നുമാണു മൂന്നു ദിവസം മുന്‍പു നാടകീയമായി മുഖ്യമന്ത്രിക്കസേര കൈക്കലാക്കിയ ഫഡ്നാവിസിന്റെ വാദം. എങ്കിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഫഡ്നാവിസ് നടത്തിയത് എന്തു കച്ചവടമായിരുന്നുവെന്നാണു ജനത്തിന്റെ ചോദ്യം. എൻസിപിയിൽനിന്ന് അടർത്തിയെടുത്ത് ഉപമുഖ്യമന്ത്രിയാക്കിയ അജിത് പവാർ ഉൾപ്പെട്ട എഴുപതിനായിരം കോടി രൂപയുടെ ജലസേചന അഴിമതിക്കേസുകളിൽ ഒന്‍പതെണ്ണത്തിൽ അഴിമതിവിരുദ്ധ ബ്യൂറോ അന്വേഷണം അവസാനിപ്പിച്ചത് ഫഡ്നാവിസ് അധികാരത്തിലേറിയതിന്റെ രണ്ടാം ദിനമായിരുന്നു. അതേ അജിത് പവാർ പുതിയ ഭരണസഖ്യത്തിലും നിർണായക പദവി വഹിക്കുമെന്നു കേൾക്കുന്നു. എങ്കിൽ അതു കൂടുതൽ നാണംകെട്ട മറ്റൊരു മലക്കംമറിച്ചിൽ.
മഹാരാഷ്ട്രാ നാടകം ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതിനെ നിയമനിർമാണസഭയും ജുഡീഷറിയും തമ്മിലുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാൻ നീക്കം നടന്നിരുന്നു. അതിനു മറുപടിയും ഇന്നലെ സുപ്രീംകോടതി നൽകി. നിയമസഭയുടെയും ജുഡീഷറിയുടെയും അധികാരപരിധികൾ ആദരിക്കപ്പെടേണ്ടതുണ്ടെന്നും അവസാന മാർഗമെന്ന നിലയിൽ മാത്രമാവും കോടതിയുടെ ഇടപെടലെന്നും മഹാരാഷ്ട്രയിലേത് ഇത്തരമൊരു സാഹചര്യമായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഓരോ ഘടകത്തിനും അതിന്റേതായ ഉത്തരവാദിത്വങ്ങളുണ്ട്. അവ ഭരണഘടനാനുസൃതമായി നിറവേറ്റപ്പെട്ടാൽ മാത്രമേ ജനാധിപത്യം നിലനിൽക്കൂ. കഴിഞ്ഞ എഴുപതു വർഷക്കാലം ഇന്ത്യയെ കരുത്തുറ്റ ജനാധിപത്യ രാഷ്ട്രമാക്കി നിലനിർത്തിയതു ഭരണഘടനയാണ്.
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ദിവസങ്ങൾക്കുള്ളിൽത്തന്നെ ഭരണഘടനാ നിർമാണസഭ ഭരണഘടനയ്ക്കു രൂപംനൽകുന്നതിനായി ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയോഗിച്ചു. അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളെ യോജിപ്പിക്കുന്ന വൈവിധ്യപൂർണ രാഷ്ട്രനിർമിതിയുടെ സങ്കീർണതയിൽ രാജ്യത്തെ ഒറ്റക്കെട്ടായി നിർത്തി മുന്നേറാൻ ശക്തമായ ഭരണഘടന ആവശ്യമാണെന്നു രാഷ്ട്രനേതാക്കൾ തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു അത്. 1949 നവംബർ 26നു ഭരണഘടനാ നിർമാണസഭ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) ഭരണഘടന അംഗീകരിച്ചു. ഭരണഘടനാ വകുപ്പുകളെല്ലാം നടപ്പിൽ വന്ന 1950 ജനുവരി 26 ആണ് ഔദ്യോഗികമായി ഭരണഘടന നിലവിൽ വന്ന ദിവസമായി അറിയപ്പെടുന്നതെങ്കിലും ഭരണഘടനാദിനമായി നവംബർ 26 ആചരിക്കപ്പെടുന്നു. 284 പേരാണു ഭരണഘടനയിൽ ഒപ്പുവച്ചത്. ഭരണഘടനാ നിർമാണസഭയിൽ മൂന്നു വനിതകളടക്കം 13 മലയാളികളുമുണ്ടായിരുന്നുവെന്നതു കേരളത്തിന് അഭിമാനകരമാണ്.
ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുപ്പും ഭരണമാറ്റവുമൊക്കെ സ്വാഭാവികമായ കാര്യങ്ങളാണ്. ജനങ്ങളാണു ഭരിക്കുന്നവരെ നിശ്ചയിക്കുന്നത്, അഥവാ നിശ്ചയിക്കേണ്ടത്. ജനവിധി മറികടക്കാൻ രാഷ്ട്രീയ പാർട്ടികളോ ജനപ്രതിനിധികളോ തുനിയരുത്. കൂറുമാറ്റ നിരോധനം പോലുള്ള നിയമങ്ങൾ നിർമിച്ചതു ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താനാണ്. എന്നാൽ, ഭരണഘടനയെയും നിയമവ്യവസ്ഥയെയും നോക്കുകുത്തികളാക്കാനും അധികാരവും പണവും കൈയൂക്കുംകൊണ്ടു ജനവിധി തിരുത്തിയെഴുതാനും ഇവിടെ തുടർച്ചയായി ശ്രമങ്ങൾ നടക്കുന്നു. ജനാധിപത്യത്തെയും ജനങ്ങളെയും അവഹേളിക്കുന്ന ഈ നടപടിക്കെതിരേ പലപ്പോഴും ജനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ജുഡീഷറിയാണു പലപ്പോഴും ജനാധിപത്യത്തെ രക്ഷിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യവും തെരഞ്ഞെടുപ്പു സഖ്യങ്ങളിലുണ്ടായ വിള്ളലുകളുമാണു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഹാരാഷ്ട്രയിൽ വൃത്തികെട്ട രാഷ്ട്രീയക്കളിക്കു കളമൊരുക്കിയത്. അധികാരത്തിനുവേണ്ടി എന്ത് അധാർമിക മാർഗവും സ്വീകരിക്കാമെന്നു പ്രായോഗിക രാഷ്ട്രീയക്കാർ തീരുമാനിച്ചു. അവസാനം കേന്ദ്രം ഭരിക്കുന്നവരുടെ കുതിരക്കച്ചവടക്കളികൾ ഏറ്റവും വികൃതമായ തരത്തിൽ അരങ്ങേറി. രാഷ്ട്രപതിയുടെയും ഗവർണറുടെയും ഓഫീസുകൾപോലുള്ള ഉന്നത ഭരണഘടനാ സ്ഥാപനങ്ങളും അതിൽ പങ്കുചേർന്നെന്ന ആരോപണമുയർന്നു.
ഇപ്പോൾ സുപ്രീംകോടതി ഉത്തരവിനെത്തുടർന്നു മുഖ്യമന്ത്രി ഫട്നാവിസ് രാജിവച്ചെങ്കിലും മഹാരാഷ്ട്രയിലെ നാടകങ്ങൾ ഉടനെയൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. തന്ത്രങ്ങളിറക്കി പരാജയപ്പെട്ടവർ പുതിയ അടവുകൾ പയറ്റും. അധികാരത്തിനുവേണ്ടി ഏതും എന്തും ആകാമെന്നു ധരിച്ചുവശായിരിക്കുന്നവരുടെ കാലമാണല്ലോ ഇത്. അഭിനവ ചാണക്യന്മാർ ഇനിയും കോപ്പുകൂട്ടും. രാജ്യത്തിന്റെ സാന്പത്തിക തലസ്ഥാനം ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ ഭരണം കൈവിട്ടുപോകുന്നത് ഉൾക്കൊള്ളാൻ പ്രയാസമുള്ളവർ ഏറെയുണ്ട്. അവരുടെ ആവനാഴികളിൽ ഇനിയും അസ്ത്രങ്ങളേറെയുണ്ട്.
മഹാരാഷ്ട്രയിൽ പുതുതായി രൂപംകൊള്ളുന്ന മന്ത്രിസഭ വെല്ലുവിളികളേറെ നേരിടേണ്ടിവരും. തീവ്രഹിന്ദുത്വത്തിന്റെയും മണ്ണിൻമക്കൾ വാദത്തിന്റെയും ദുഷ്കീർത്തിയുള്ള ശിവസേനയോടൊപ്പം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസും എൻസിപിയും ചേരുന്പോൾ അതു ദേശീയ രാഷ്ട്രീയത്തിൽ തുടർചലനങ്ങളുളവാക്കാം. കൂട്ടുകെട്ടുകൾ വെറും അവസരവാദരാഷ്ട്രീയമാകരുത്. രാജ്യത്തിന്റെ കെട്ടുറപ്പും സാന്പത്തിക ഭദ്രതയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുന്ന ജനാധിപത്യ പ്രക്രിയ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഭരണഘടനാദിനത്തിലെ നിർണായകമായ കോടതി ഇടപെടൽ വഴിതെളിക്കട്ടെ.
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top