മദ്യത്തിൽ മുങ്ങി മലയാളി; മദ്യമൊഴുക്കാൻ സർക്കാർ
കേരളീയർ പൊതുവേ അരി മുഖ്യാഹാരമായി ഉപയോഗിക്കുന്നവരാണ്. അരിയാഹാരം കഴിക്കുന്നവർ എന്നതിനു സാമാന്യ ബുദ്ധിയും ബോധവുമുള്ളവർ എന്ന അർഥം നാം കൊടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ, കുറെക്കാലമായി അരിക്കുവേണ്ടി ചെലവിടുന്നതിനേക്കാൾ‌ പണം കേരളീയർ ചെലവഴിക്കുന്നതു മനുഷ്യന്‍റെ സാമാന്യ ബുദ്ധിയും ബോധവും ഇല്ലാതാക്കുന്ന ഒന്നിനുവേണ്ടിയാണ് - മദ്യത്തിനുവേണ്ടി. അരിക്കുവേണ്ടി നാം ചെലവിടുന്നതു പ്രതിവർഷം 3500 കോടി രൂപയാണെങ്കിൽ മദ്യത്തിനായി മുടക്കുന്നതു പതിനായിരം കോടി രൂപയിലധികമാണ്. മദ്യോപയോഗത്തിൽ കേരളത്തിനാണു രാജ്യത്ത് ഒന്നാം സ്ഥാനം. ഇക്കഴിഞ്ഞ ക്രിസ്മസിനും പുതുവത്സരത്തിനും മദ്യോപയോഗത്തിൽ നാം റിക്കാർഡിട്ടു. വിശേഷാവസരങ്ങളിലെ മലയാളിയുടെ മദ്യോപയോഗത്തിന്‍റെ ആധിക്യം പതിവു വാർത്തയായിരിക്കുന്നു.

അടുത്ത ഏപ്രിൽ ഒന്നിനു സംസ്ഥാനത്തു പുതിയ മദ്യനയം വരുകയാണ്. അതിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. സർക്കാരിന്‍റെ മദ്യനയം സംബന്ധിച്ചു പുറത്തുവരുന്ന വാർത്തകൾ വലിയ ആശങ്ക ഉളവാക്കുന്നുണ്ട്. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾക്കുണ്ടായിരുന്ന അവധി ഒഴിവാക്കുന്നതാണു നയപരിഷ്കാരങ്ങളിലൊന്ന്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകുന്നതാണു മറ്റൊന്ന്. പബ്ബുകളും വരുന്നു.

നിലവിലുള്ള നയം മാർച്ച് വരെ തുടരുമെന്നതിനാൽ പുതിയ നയം സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്ന നിലപാടിലാണ് എക്സൈസ് മന്ത്രി. എന്നാൽ ഇതു സംബന്ധിച്ച മാധ്യമവാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല. പഴങ്ങളിൽനിന്നു വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറില്ലെന്ന് എക്സൈസ് മന്ത്രി നിയമസഭയെ അറിയിച്ചിട്ടുമുണ്ട്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചു വിതരണം നടത്തുന്നതിലൂടെ വീര്യം കൂടിയ മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കാനാവുമെന്നാണു സർക്കാരിന്‍റെ വാദം. ഇതു പൊള്ളയായ വാദമാണെന്ന് സാമാന്യബുദ്ധിയുള്ളവർക്കറിയാം. പഴങ്ങളിൽനിന്നു വീടുകളിൽ തയാറാക്കുന്ന പാനീയങ്ങൾപോലെ നിരുപദ്രവകരമല്ല ഇപ്പ‍റയുന്ന പാനീയം. മദ്യാംശം ഉള്ളതാണു സർക്കാർ ഉദ്ദേശിക്കുന്ന സാധനം. ഇതിന്‍റെ വീര്യം കൂട്ടാനും മായം കലർത്താനുമൊക്കെ ശ്രമവുമുണ്ടാകാം. നമ്മുടെ എക്സൈസ് വകുപ്പിന് അത്തരം കാര്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനാവുമോ? വ്യാജമദ്യ ഉത്പാദനവും വില്പനയും ഇന്നും കേരളത്തിൽ പലേടത്തും നടക്കുന്നുണ്ട്.
അതുപോലും കാര്യക്ഷമമായി തടയാൻ ഔദ്യോഗിക സംവിധാനങ്ങൾക്കു സാധിക്കുന്നില്ല.

പബ് സംസ്കാരം കേരളത്തിലേക്കു പറിച്ചുനടുന്നതോടെ, മദ്യം വിൽക്കുന്ന പബ്ബുകൾ കേരളത്തിൽ യാഥാർഥ്യമാകും. മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ളവർ ഇതിനെ പിന്തുണച്ചുകൊണ്ടു സംസാരിക്കുന്നു. ഐടി രംഗത്തും മറ്റും ജോലി ചെയ്യുന്നവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇതു സഹായകമാകുമെന്നാണു വിശദീകരണം. ഒരു കഴന്പുമില്ലാത്ത വാദമാണത്. സ്വസ്ഥതയും സമാധാനവും കൊണ്ടുവരാൻ മദ്യത്തിനു കഴിയില്ല. മദ്യത്തോട് അകൽച്ച പാലിക്കുന്നവരെ അതിലേക്കു മെല്ലെ നയിക്കാനുള്ള മാർഗമായേ ഇതിനെ കാണാനാവൂ. മദ്യലഭ്യത അത്യന്തം അപകടകരമായ മയക്കുമരുന്നുകളുടെ ഉപഭോഗം കുറയ്ക്കുമെന്നൊരു വാദമുണ്ടെങ്കിലും കേരളത്തിൽ മദ്യവില്പനയോടൊപ്പം ലഹരിവസ്തുക്കളുടെ വില്പനയും വർധിക്കുകയാണ്.

യുവാക്കളിലും കുട്ടികളിലും നല്ല ശീലങ്ങൾ വളർത്താനുള്ള ശ്രമമാണു സർക്കാരും സമൂഹവും നടത്തേണ്ടത്. അവർക്ക് ആവശ്യമായ ഉല്ലാസവും വിശ്രമവുമൊക്കെ ലഭിക്കണം. പക്ഷേ അതു ലഹരിയിലൂടെ ആകരുത്. ശാരീരികവും മാനസികവുമായ പല രോഗങ്ങൾക്കും മദ്യവും മയക്കുമരുന്നുകളും ഇടയാക്കുന്നുണ്ടെന്നതു ശാസ്ത്രീയ വസ്തുതയാണ്. ആരോഗ്യമുള്ള ജനതയാണു രാജ്യത്തിന്‍റെ ഏറ്റവും വലിയ സന്പത്ത്. മദ്യജന്യ മനോരോഗങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നു. കുടുംബസമാധാനം തകർക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നതു മദ്യവും മയക്കുമരുന്നുകളുമാണെന്ന കാര്യം നിസ്തർക്കമാണ്. അവ ആളുകളുടെ അധ്വാനശേഷി വല്ലാതെ കുറയ്ക്കുന്നു. കുറ്റകൃത്യങ്ങൾ, ആത്മഹത്യ എന്നിവയ്ക്കും മദ്യപാനം വഴിയൊരുക്കുന്നു.

ഏതൊരു വസ്തുവിന്‍റെയും ലഭ്യത ഏറുന്പോൾ ഉപയോഗവും വർധിക്കും. എന്നാൽ, മദ്യത്തിന്‍റെ കാര്യത്തിൽ മറിച്ചാണെന്നാണു സർക്കാരിന്‍റെ നിലപാടും നയവും. വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ മദ്യം എല്ലായിടത്തും എല്ലാവർക്കും ലഭ്യമാക്കുന്ന നയമാണു സർക്കാർ സ്വീകരിക്കുന്നത്. മദ്യലഭ്യത വർധിപ്പിക്കുക എന്നത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയ്ക്കു വിരുദ്ധമാണ്. മദ്യനിരോധനമല്ല മദ്യവർജനമാണു തങ്ങളുടെ നയമെന്നും ഘട്ടംഘട്ടമായി മദ്യോപഭോഗം കുറച്ചുകൊണ്ടുവരുകയാണു ലക്ഷ്യമെന്നും എൽഡിഎഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായി മദ്യോപഭോഗം വർധിപ്പിക്കുകയാണു സർക്കാർ ചെയ്യുന്നത്.

മദ്യത്തിനെതിരേ ജനങ്ങളെ ബോധവത്കരിക്കുന്നതും എവിടെയും മദ്യം ലഭ്യമാകാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ലേ? ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ബിയർ ഒഴികെയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യങ്ങളുടെ ഉപഭോഗം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുന്നു. 2016-17, 2017-18 വർഷങ്ങളിൽ തൊട്ടുമുന്പത്തെ വർഷത്തേക്കാൾ രണ്ടു ശതമാനമായിരുന്നു വർധന. ബിയറിന്‍റെ വില്പനയിൽ മൂന്നു ശതമാനം കുറവുണ്ടായെങ്കിലും 2018-19 ആയപ്പോഴേക്കും അത് അഞ്ചു ശതമാനം വർധിച്ചു.

2018-19ൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെ വില്പനയിൽ നാലു ശതമാനമായിരുന്നു വർധന. എക്‌സൈസ്‌ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ഈ കണക്കിൽനിന്നു സർക്കാരിന്‍റെ മദ്യവർജനം ഏതു രീതിയിലാണെന്നു മനസിലാക്കാം.

യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകളും ബെവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളും തുറക്കില്ലെന്ന് എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരുന്നുവെങ്കിലും അധികാരത്തിലെത്തിയപ്പോൾ അതെല്ലാം സൗകര്യപൂർവം വിസ്മരിച്ചു. പൂട്ടിയിരുന്ന ബാറുകളും ഔട്ട്‌ലെറ്റുകളും മാത്രമല്ല പുതിയവയും തുറന്നു പ്രവർത്തിക്കുന്നു. വർഷങ്ങളായി കേരളത്തിൽ ശന്പളദിവസം മദ്യശാലകൾക്ക് അവധിയാണ്. അതും പിൻവലിക്കാനാണിപ്പോൾ നീക്കം. മദ്യവ്യവസായികൾക്കു പണം സന്പാദിക്കാനും സർക്കാരിനു വരുമാനമുണ്ടാക്കാനും സംസ്ഥാനത്തെ മദ്യപ്പുഴയാക്കി മാറ്റുന്നത് ജനങ്ങളെ സാന്പത്തികമായി തകർക്കാനും കുടുംബങ്ങളിൽ അസമാധാനം സൃഷ്‌ടിക്കാനും സമൂഹത്തിൽ അക്രമങ്ങളും അരാജകത്വവും വളരാനും ഇടയാക്കുമെന്നതു നിസ്തർക്കമാണ്. സർക്കാരിന്‍റെ വരുമാനത്തേക്കാൾ സമൂഹത്തിന്‍റെ നന്മ ലാക്കാക്കിയുള്ള നയങ്ങളാണു ജനം സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത്.