Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വേനൽ കനക്കുന്പോൾ തീപിടിത്ത ഭീഷണി
വേനൽ കനത്തതോടെ കാട്ടിലും നാട്ടിലും തീ പടരുകയാണ്. വനപ്രദേശത്ത് ഫയർലൈനുകൾ നിർമിച്ചും നഗരങ്ങളിൽ പാഴ്വസ്തുക്കൾ അലസമായി കൂട്ടിയിടാതെയും ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ തീപടരാതെയും ഏറെ ശ്രദ്ധിക്കേണ്ട നാളുകളാണു വരുന്നത്.
വേനൽ കനക്കുന്നതോടെ സംസ്ഥാനത്ത് പലേടത്തും തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കരിഞ്ഞുണങ്ങിയ പുല്ലും അലക്ഷ്യമായി ഇട്ടിരിക്കുന്ന പാഴ്വസ്തുക്കളുമൊക്കെ തീപിടിത്തത്തിന് ആക്കം കൂട്ടും. തൊടുപുഴ കരിങ്കുന്നം വടക്കുംമുറി അഞ്ചപ്രയിൽ ജയിംസ് മാത്യു എന്ന കർഷകൻ തന്റെ പുരയിടത്തിലുണ്ടായ തീപിടുത്തത്തിൽപ്പെട്ട് പൊള്ളലേറ്റു മരിച്ച സംഭവം കേരളം ഞെട്ടലോടെയാണു ശ്രവിച്ചത്. പട്ടാപ്പകലാണു സംഭവം നടന്നത്. പശുവിനെ അഴിക്കാൻ പറന്പിലേക്കു പോയ കർഷകൻ സമയമേറെ കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോൾ അന്വേഷിച്ചു ചെന്നവരാണു വീടിനു സമീപത്തെ റബർ തോട്ടത്തിൽ തീ പടർന്നതായി കണ്ടത്. തോട്ടത്തിൽ പൈനാപ്പിൾ കൃഷി ചെയ്തിരുന്നു. അതിന്റെ വിളവെടുപ്പു പൂർത്തിയായതോടെ ഉണങ്ങിക്കിടന്നിരുന്ന ഭാഗങ്ങൾക്കു തീപിടിച്ചതാണ് അപകടത്തിനു കാരണമായത്. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടർന്നതാണ് അപകടകാരണമെന്നു കരുതുന്നു.
തീപിടിത്തം ഉണ്ടാകുന്ന സ്ഥലങ്ങളിൽ എപ്രകാരമാണ് തീയണയ്ക്കാൻ ശ്രമിക്കേണ്ടതെന്നതിനെക്കുറിച്ച് പലർക്കും ശരിയായ ബോധ്യമില്ല. പലരും തങ്ങളുടേതായ രീതിയിൽ ശ്രമം നടത്തും. പക്ഷേ, തീ അണയില്ല. അങ്ങനെയാണു ചിലർ അപകടത്തിൽപ്പെടുന്നത്. ആളിപ്പടരുന്ന തീ അണയ്ക്കാൻ വെറുതെ അല്പം വെള്ളമൊഴിച്ചതുകൊണ്ടു മാത്രമായില്ല. ഇത്തരം സന്ദർഭങ്ങളിൽ അഗ്നിശമനസേന വരുന്നതുവരെ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് സാധാരണ ജനങ്ങൾക്കു ബോധവത്കരണം നടത്തണം. ഹെൽമറ്റ് ധരിക്കുന്നതിനെക്കുറിച്ചും റോഡ് നിയമങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചുമൊക്കെ ബോധവത്കരണം നടത്തുന്നതുപോലെ തീപിടിത്തത്തെ നേരിടാനുള്ള മാർഗങ്ങളെക്കുറിച്ചും പൊതുജനത്തിന് അറിവു പകരേണ്ടിയിരിക്കുന്നു. സ്കൂളുകളിലും കോളജുകളിലും ഇത്തരം കാര്യങ്ങളെ സംബന്ധിച്ച പ്രാഥമിക അറിവുകളെങ്കിലും പകർന്നു കൊടുക്കണം. ഫയർ ആൻഡ് സേഫ്റ്റി പാഠങ്ങൾ പാഠ്യപദ്ധതിയിലും ഉൾപ്പെടുത്താവുന്നതാണ്.
അഗ്നിശമന സേനാ വിഭാഗത്തിന് നല്ല പണിയാണിപ്പോൾ. ചെറുതും വലുതുമായ തീപിടിത്തങ്ങൾ കെടുത്താൻ അവർ നെട്ടോട്ടമാണ്. വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകാനിടയുണ്ട്. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട ദിവസങ്ങളാണു വരുന്നത്. ആമസോൺ കാടുകളിലും ഓസ്ട്രേലിയയിലുമൊക്കെ കാട്ടുതീ വൻനാശം വിതച്ച വാർത്ത നമുക്ക് വലിയ ആശങ്കയൊന്നുമുണ്ടാക്കിയിട്ടില്ല. കാരണം അതൊക്കെ അങ്ങകലെയല്ലേ എന്നാവും ചിന്ത.
ആമസോൺ അകലെയാണെങ്കിലും നാടുകാണി മല ഇങ്ങടുത്താണ്. കോതമംഗലം നാടുകാണി മലയിൽ കഴിഞ്ഞ മാസമുണ്ടായ വൻതീപിടിത്തത്തിൽ ഏക്കറുകണക്കിനു പ്രദേശമാണു കത്തിനശിച്ചത്. ജനസാന്ദ്രതയേറിയ കേരളത്തിൽ ഇത്രയും വലിയ ഭൂപ്രദേശത്ത് തീപിടിത്തമുണ്ടാവുകയെന്നത് ഏറെ ഗൗരവമായെടുക്കേണ്ട കാര്യമാണ്. നാടുകാണി കല്ലാനിക്കപ്പടി മുതൽ പെരുമണ്ണൂർ കോളനി വരെയുള്ള ഒന്നര കിലോമീറ്റർ പ്രദേശത്ത് തീ പടർന്നുപിടിച്ചു.
ഉണങ്ങിയ പുല്ലിനും അടിക്കാടിനും തീപിടിച്ചതോടെ വലിയ മരങ്ങളും കത്തിയമർന്നു. ജൈവസന്പത്തിനും നാശമുണ്ടായി. അഗ്നിശമനസേന വാഹനവുമായി എത്തിയെങ്കിലും തീപടർന്ന പ്രദേശത്തേക്കു കടക്കാൻ സാധിച്ചില്ല. നാട്ടുകാർ പച്ചിലക്കന്പിനടിച്ചാണ് കുറെ ഭാഗങ്ങളിലെ തീ കെടുത്തിയത്. വീടുകൾക്കു സമീപം തീ പടരുന്നതു തടയാൻ ഫയർ ലൈനും തെളിച്ചു. വേനൽച്ചൂടിൽ ഉണങ്ങിയ അടിക്കാടും ശക്തമായ കാറ്റും തീ അണയ്ക്കുന്നതിനു തടസമായി. കഴിഞ്ഞ വർഷവും ഇവിടെ ഇതേപോലെ തീപിടിത്തമുണ്ടായിരുന്നു. അന്നും മലയോരത്തെ മരങ്ങളും ചെടികളുമെല്ലാം കത്തിച്ചാന്പലായി.
കേരളത്തിൽ വനപ്രദേശത്തിന്റെ വിസ്തൃതി വർധിച്ചതായാണ് ഔദ്യോഗിക കണക്ക്. പക്ഷേ, കാടുകളുടെ പരിരക്ഷയ്ക്ക് ഇനിയും കാര്യമായ ശ്രദ്ധ കൊടുത്തിട്ടില്ല. കാടു നശിക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നവർ നിലവിലെ കാടുകൾ സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരു ഉത്കണ്ഠയും പ്രകടിപ്പിക്കുന്നില്ല. വനമേഖലകളിൽ ജീവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളിൽ കാട്ടുതീയും ഒരു പ്രധാന കാര്യം തന്നെ. കാട്ടുതീ പടരുന്പോൾ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങും.
കൃഷിനാശം മാത്രമല്ല, ഭയചകിതരായി വീട്ടിൽ കഴിയേണ്ട അവസ്ഥയുമുണ്ട്. വേനൽചൂടു കടുത്തതോടെ പലേടത്തും ആന ജനവാസകേന്ദ്രങ്ങളിലെത്തി നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതിനെതിരേ കർഷകർ നിരന്തരം പരാതിപ്പെട്ടിട്ടും പന്നിക്കൊപ്പമാണു നിയമമിപ്പോഴും. കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വനംവകുപ്പ് ഉത്തരവ് പ്രകാരം മാത്രമേ നിലവിലെ നിയമപ്രകാരം വെടിവയ്ക്കാനാകൂ എന്ന് വനംമന്ത്രി കെ. രാജു കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു. നാട്ടിലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിശ്ചിതകാലത്തേക്ക് ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന ശിപാർശ സംസ്ഥാനസർക്കാർ ദേശീയ വൈൽഡ് ലൈഫ് ബോർഡിനു നൽകിയിട്ടുണ്ട്. ദേശീയ വൈൽഡ് ലൈഫ് ബോർഡ് അംഗീകരിച്ചാൽ മാത്രമേ മൂന്നു മാസമോ ആറു മാസമോ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ ശല്യക്കാരായി പ്രഖ്യാപിക്കാനും കർഷകർക്ക് കൈകാര്യം ചെയ്യാനും കഴിയൂ.
വനപ്രദേശം കൂടുതലുള്ള ഇടുക്കി പോലുള്ള ജില്ലകളിൽ ഫയർലൈൻ തെളിക്കാനുള്ള നീക്കം ഊർജിതമാക്കേണ്ടതുണ്ട്. ഇടുക്കി ജില്ലയിലെ വന്യജീവി മേഖലകളിൽ എല്ലാവർഷവും ഈ സമയത്ത് ഫയർ ലൈൻ തെളിക്കുക പതിവാണ്. ഫയർ ലൈനുകൾ പെട്ടെന്നുള്ള തീവ്യാപനത്തെ തടഞ്ഞുനിർത്തും. റിസർവ് ഫോറസ്റ്റ് മേഖലകളിലും സമാനരീതിയിൽ ഫയർലൈനുകൾ തീർക്കേണ്ടതുണ്ട്. പുറമേനിന്നും വനമേഖലകളിലേക്ക് തീ പടരാതിരിക്കാൻ പ്രത്യേക ഫയർ ലൈനുകൾ ഉണ്ടാക്കണം.
കേരളത്തിൽ ഓരോ വർഷവും നൂറുകണക്കിനേക്കർ വനഭൂമി തീപിടിച്ചു നശിക്കുന്നുണ്ട്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചെറുതല്ല. പരിസ്ഥിതിവാദികളും സർക്കാരും ഒന്നും ഇതേക്കുറിച്ച് ആകുലരാകുന്നില്ല. ഫയർ ലൈൻ ഉണ്ടാക്കാൻ വൻതുക മുടക്കുന്നുണ്ടെങ്കിലും അത് എത്രമാത്രം പ്രയോജനകരമാകുന്നുണ്ടെന്ന കാര്യം വിലയിരുത്തേണ്ടതുണ്ട്. ഫയർലൈൻ തെളിക്കാൻ കൺവീനർമാരെ നിയോഗിക്കുന്ന രീതിയെക്കുറിച്ചു പരാതി ഉയർന്നതിനെത്തുടർന്നാണ് ടെൻഡർ വിളിച്ച് ജോലി ഏല്പിക്കാൻ തീരുമാനിച്ചത്.
കാട്ടുതീ പ്രതിരോധത്തിനായി ഫയർഫോഴ്സും വനം വകുപ്പും ചേർന്ന് എല്ലാ റേഞ്ചുകളിലും പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതു കൂടുതൽ വിപുലമാക്കി തുടരണം. കാട്ടുതീ പടരുന്ന മേഖലകളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് ഫയർഫോഴ്സിനെ കുഴയ്ക്കുന്നത്. ആവശ്യമായ ഉപകരണങ്ങളുടെ അഭാവവുമുണ്ട്. ജീവനക്കാരുടെ കുറവ് മറ്റൊരു പ്രശ്നം. ഇത്തരം കാര്യങ്ങളിൽ സർക്കാരിന്റെ സത്വരശ്രദ്ധ പതിയണം. വേനൽക്കാലത്തു മാത്രമല്ല ഫയർഫോഴ്സിന്റെ സേവനം ആവശ്യമായി വരുന്നത്. തീയണയ്ക്കുന്നതിനുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങൾ സജ്ജമാക്കുന്നതിനൊപ്പം ഇത്തരം പ്രതിസന്ധികളെ നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കുകയും വേണം.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top