Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അവിനാശിയിൽ അകാലമൃത്യു വരിച്ചവർക്ക് കണ്ണീർപ്രണാമം
തമിഴ്നാട്ടിലെ അവിനാശിയിൽ 19 മലയാളികളുടെ മരണത്തിനിടയാക്കിയ ബസപകടം സംസ്ഥാനാന്തര ബസ് യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള അടിയന്തര നടപടികൾക്കു വഴിയൊരുക്കണം.
തമിഴ്നാട്ടിലെ കോയന്പത്തൂരിനു സമീപം അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ 19 പേർ മരിച്ച സംഭവം ഇന്നലെ പുലർച്ചെ കേരളം ഞെട്ടലോടെയാണു ശ്രവിച്ചത്. മരിച്ചവരെല്ലാം മലയാളികളാണ്. സംസ്ഥാനാന്തര സർവീസുകളിൽ ഇത്തരമൊരു വൻദുരന്തം അപൂർവമാണ്. ദീർഘദൂര യാത്രയ്ക്കായി സജ്ജമാക്കുന്ന ബസുകൾ സാങ്കേതിക പരിശോധനകൾക്കു വിധേയമാക്കുകയും അത് ഓടിക്കാൻ പരിചയസന്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുകയും ചെയ്യാറുണ്ട്. കണ്ടെയ്നർ ലോറിയാണ് അപകടത്തിനിടയാക്കിയതെന്നും വൺവേയിലൂടെ വന്ന ബസിന് രക്ഷപ്പെടാൻ യാതൊരു വഴിയും ഇല്ലായിരുന്നുവെന്നുമാണ് അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും മന്ത്രിമാരുൾപ്പെടെയുള്ളവരുടെ പ്രസ്താവനകളും വ്യക്തമാക്കുന്നത്. എന്നാൽ, ടയർ പൊട്ടിയതാണ് അപകടകാരണമെന്ന് അറസ്റ്റിലായ ലോറി ഡ്രൈവർ പറയുന്നു.
കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്. പ്രാഥമികാന്വേഷണം നടത്തിയ ജില്ലാ അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഡിവൈഡറിലൂടെ കയറി ടയർ പൊട്ടിയതിനെത്തുടർന്നു തെറ്റായ ദിശയിലേക്കു കടന്ന് എതിരേവന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണു കരുതുന്നത്. ബസിന്റെ വലതു വശത്ത് ഇരുന്ന യാത്രക്കാരാണ് മരണമടഞ്ഞത്. ഇടതു വശത്തുണ്ടായിരുന്നവർ പലരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് അമിതവേഗത്തിലല്ലായിരുന്നുവെന്നാണു ദൃക്സാക്ഷികളുടെയും രക്ഷപ്പെട്ട യാത്രക്കാരുടെയും വിശദീകരണങ്ങളിൽനിന്നു വ്യക്തമാകുന്നത്.
അതിദാരുണമായ ഈ വാഹനാപകടം രാത്രികാല ദീർഘദൂര യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനെക്കുറിച്ചുള്ള ഗൗരവമായ ആലോചനകൾക്ക് വഴിതുറക്കേണ്ടതാണ്. കണ്ടെയ്നർ ലോറികൾ മിക്കതും രാത്രികാലങ്ങളിലാണ് ഓടുന്നത്. റോഡ് നിറഞ്ഞു പോകുന്ന കൂറ്റൻ കണ്ടെയ്നർ ലോറികൾ പലതും നമ്മുടെ ഇടുങ്ങിയ റോഡുകൾക്ക് ചേരുന്നതല്ല. രാത്രികാലങ്ങളിൽ ഇവയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. നീളം കൂടുതലുള്ള കണ്ടെയ്നർ ലോറികളെ മറികടക്കാൻ ചെറിയ വാഹനങ്ങൾക്ക് ഉദ്ദേശിച്ച സമയത്തിനുള്ളിൽ സാധിച്ചെന്നിരിക്കില്ല. കണക്കുകൂട്ടൽ അല്പമൊന്നു പിഴച്ചാൽ എതിരേ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയേറെയാണ്.
പരമാവധി എട്ടുമണിക്കൂറാണ് ഒരാളുടെ ഡ്രൈവിംഗ് ഷെഡ്യൂളായി നിശ്ചയിച്ചിട്ടുള്ളത്. പക്ഷേ, മതിയായ ഇടവേളകളോ വിശ്രമമോ ഇല്ലാതെ പതിനെട്ടു മണിക്കൂർ വരെ തുടർച്ചയായി വലിയ വാഹനങ്ങൾ ഓടിക്കുന്നവരുണ്ടത്രേ. കൊച്ചിയിൽനിന്നുപോയ കണ്ടെയ്നർ ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണറിയുന്നത്. ഭാരമേറിയ ടൈൽസും ഗ്രാനൈറ്റും കയറ്റിയ കണ്ടെയ്നറായിരുന്നതുകൊണ്ട് ഇടിയുടെ ആഘാതവും കനത്തതായിരുന്നു.
അപകടം നടന്ന ഉടനേതന്നെ നാട്ടുകാരും പോലീസും ഫയർ ഫോഴ്സുമൊക്കെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. തമിഴ്നാട് സർക്കാർ വളരെ പ്രശംസനീയമായ വിധത്തിലാണ് അപകടത്തെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങൾക്കും ആശുപത്രികളിലെ സേവനത്തിനും സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ഒരു മന്ത്രിയെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംഭവസ്ഥലത്തേക്കയച്ചു. ആശുപത്രികളിൽ എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്താൻ തമിഴ്നാട് അധികൃതർ പ്രത്യേക ശ്രദ്ധ പുലർത്തി. കേരള സർക്കാരും സമയോചിതമായി ഇടപെട്ടു. മന്ത്രിമാരായ വി.എസ്. സുനിൽകുമാറും എ.കെ. ശശീന്ദ്രനും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം സംഭവസ്ഥലത്ത് എത്തുകയും തുടർനടപടികൾക്ക് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ, ഷാഫി പറന്പിൽ എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളും കെഎസ്ആർടിസി എംഡി എം.പി. ദിനേശ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഇന്നലെ മുഴുവൻ സംഭവസ്ഥലത്തും ആശുപത്രികളിലുമായി കാര്യങ്ങൾ അന്വേഷിച്ച് ഓടിനടക്കുന്നുണ്ടായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി എത്രയുംവേഗം ബന്ധുക്കളെ ഏല്പിക്കുന്നതിനും അവ പ്രത്യേക ആംബുലൻസുകളിൽ അവരവരുടെ വീടുകളിൽ എത്തിക്കുന്നതിനും പാലക്കാട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അവരുടെ സഹപ്രവർത്തകരും വിശ്രമമില്ലാതെ പ്രയത്നിച്ചു. തമിഴ്നാട്ടിലെ മലയാളി അസോസിയേഷനുകളും അവരോടൊപ്പം അവിടുത്തെ നാട്ടുകാരും എല്ലാ സഹായങ്ങളും നൽകിക്കൊണ്ടു രംഗത്തുണ്ടായിരുന്നു.
ഇന്നലെ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി വോൾവോ ബസിലെ ഡ്രൈവർ ഗിരീഷും കണ്ടക്ടർ ബൈജുവും മികച്ച സേവനത്തിന് കോർപറേഷന്റെ ആദരവു നേടിയിട്ടുള്ളവരാണ്. രണ്ടു വർഷം മുന്പ് ഇരുവരും ഇതുപോലൊരു ബംഗളൂരു സർവീസിൽ പോകുന്പോൾ യാത്രക്കാരിലൊരാൾക്കു രോഗം മൂർച്ഛിച്ചപ്പോൾ ബസ് ആശുപത്രിയിലേക്കു തിരിച്ചുവിട്ടതും മേലധികാരികളുടെ നിർദേശാനുസരണം ഡ്രൈവർ ഗിരീഷിനെ യാത്ര തുടരാൻ നിയോഗിച്ചശേഷം ബൈജു രോഗിക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായതും അന്നു നവമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വാർത്തയായി. കാരുണ്യത്തിന്റെയും കരുതലിന്റെയും നല്ല സമറിയക്കാരായ ബൈജുവിനും ഗിരീഷിനും നന്ദി പറഞ്ഞുകൊണ്ടു ആശുപത്രി വിട്ടശേഷം രോഗി കുറിച്ച ഫേസ് ബുക്ക് പോസ്റ്റും വൈറലായിരുന്നു. യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിന് ഏറെ പഴികേൾക്കാറുള്ള കെഎസ്ആർടിസിയുടെ മറ്റൊരു മുഖമായിരുന്നു ഇരുവരും. നന്മയുടെ ആ നാലു കരങ്ങൾ ഇന്നലെ തങ്ങളുടെ കൂടെ യാത്ര ചെയ്തിരുന്ന പതിനേഴു യാത്രക്കാരുടെ കൈപിടിച്ച് അനന്തതയിലേക്കു പറന്നുയർന്നു.
യാത്രക്കാരുടെ തിരക്കും ട്രാഫിക് സെൻസിറ്റിവിറ്റിയും കൂടുതലുള്ള റൂട്ടാണ് ബംഗളൂരു-കൊച്ചി. ദിനംപ്രതി നൂറുകണക്കിനു യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും ഇതുവഴി കടന്നുപോകുന്നു. ട്രെയിൻ സർവീസ് തീർത്തും കുറവ്. ഇതിനായുള്ള മുറവിളിക്ക് ഫലമൊന്നുമുണ്ടാകുന്നില്ല. തിരക്കുള്ള സീസണിൽ സ്വകാര്യബസുകൾക്ക് ചാകരയാണീ റൂട്ട്.
അവിനാശിയിൽ ഇന്നലെയുണ്ടായ അപകടത്തിൽ ബസ് ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഏറക്കുറെ ഉറപ്പിക്കാമെങ്കിലും സംസ്ഥാനാന്തര ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൂറ്റൻ കണ്ടെയ്നർ ലോറികളുടെ രാത്രിയാത്രകൾ കുറെക്കൂടി സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. ദീർഘദൂര യാത്രകളിൽ വാഹനമോടിക്കുന്നവർക്ക് ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുകയും ഒന്നിൽക്കൂടുതൽ ഡ്രൈവർമാരെ നിയോഗിക്കുകയും വേണം. അവിനാശി അപകടത്തിൽ മരിച്ചവരിൽ മിക്കവരും ചെറുപ്പക്കാരാണ്. ബംഗളൂരുവിൽ ജോലിക്കും ബിസിനസിനുമൊക്കെയായി ദിനംപ്രതി ബസിൽ യാത്രചെയ്യുന്ന പരശതം മലയാളികളിൽ ഉറഞ്ഞുകൂടിയ ഭയം നീക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഊർജിത ശ്രമം ഉണ്ടാകണം.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top