Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വഴിയിൽ വിതറാനുള്ളതല്ല വെടിയുണ്ടകൾ
കുളത്തൂപ്പുഴയിലെ വനമേഖലയിൽ പാതയോരത്ത് പാക്-ചൈനീസ് മുദ്രകളുള്ള വെടിയുണ്ടകൾ കണ്ടെത്തിയതു ജാഗ്രതയും സമഗ്രമായ അന്വേഷണവും ആവശ്യമായ വിഷയമാണ്.
കേരള പോലീസിന്റെ സായുധസേനാ ബറ്റാലിയനിൽനിന്ന് തോക്കും വെടിയുണ്ടകളും കാണാതായതിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിലെ വിവാദം കെട്ടടങ്ങുന്നതിനുമുന്പ് കൊല്ലം കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഉദ്വേഗം പരത്തുന്നു. തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ മുപ്പതടി പാലത്തിനു സമീപം കണ്ടെടുത്ത 14 വെടിയുണ്ടകൾ പാക്കിസ്ഥാനിലും ചൈനയിലും നിർമിച്ചതാണെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ സംഭവം കൂടുതൽ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇരിട്ടി കിളയന്തറയിൽ കർണാടകത്തിൽനിന്നു കേരളത്തിലേക്കു വന്ന കാറിൽനിന്ന് കഴിഞ്ഞ ദിവസം എക്സൈസ് അധികൃതർ 60 വെടിയുണ്ടകൾ കണ്ടെടുത്തിരുന്നു. മൂന്നു സംഭവങ്ങളും തമ്മിൽ പരസ്പരം ബന്ധമുണ്ടോ എന്നു വ്യക്തമല്ലെങ്കിലും ഇത്തരം ആയുധങ്ങളുടെ ലഭ്യതയും ഉപയോഗവും കർശനമായ പരിശോധനയ്ക്കും നിരീക്ഷണത്തിനു വിധേയമാക്കേണ്ടതുണ്ട്.
കുളത്തൂപ്പുഴ വനമേഖലയിൽ കവറിൽ പൊതിഞ്ഞ നിലയിൽ റോഡരികിലാണ് 14 വെടിയുണ്ടകൾ കാണപ്പെട്ടത്. ഇതിൽ 12 എണ്ണത്തിൽ പിഒഎഫ്(പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ സേന ഉപയോഗിക്കുന്ന തിരകളാണിതെന്നു സംശയിക്കുന്നു. ലോംഗ് റേഞ്ചിൽ വെടിവയ്ക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കാനുതകുന്ന വെടിയുണ്ടകളാണിവ. അതീവ പ്രഹരശേഷിയുള്ള എകെ 47 റൈഫിളിൽ ഉപയോഗിക്കാൻ കഴിയുന്ന മറ്റു രണ്ടു വെടിയുണ്ടകൾ ചൈനയിൽ നിർമിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. വെടിയുണ്ടകൾ വിദേശനിർമിതമാണെന്നു വ്യക്തമായ സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ ഗൗരവതരമായ അന്വേഷണം ആവശ്യമാണ്.
സൈന്യമോ പോലീസോ ഉപയോഗിക്കുന്ന വെടിയുണ്ടകളിൽ അതിന്റെ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താറുണ്ട്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഉദ്യോഗസ്ഥരും മിലിറ്ററി ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇന്നലെത്തന്നെ സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞു. പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും(എടിഎസ്) അന്വേഷണം തുടങ്ങി. രാജ്യസുരക്ഷയുൾപ്പെടെയുള്ള വളരെ ഗൗരവതരമായ വിഷയങ്ങൾ ഇതിന്റെ പിന്നിലുണ്ടാവും. അതു പൊതുസമൂഹത്തിനു ബോധ്യമാകുന്ന വിധത്തിൽ വെളിപ്പെടുത്തണം.
സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതുപോലെ, കേരള പോലീസിന്റെ തോക്കുകളുടെ എണ്ണത്തിൽ കുറവില്ലെന്നും തോക്കുകളെല്ലാം കസ്റ്റഡിയിലുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വെടിയുണ്ടകൾ കാണാതായെന്നു സമ്മതിച്ച പോലീസ് അതേക്കുറിച്ചുള്ള അന്വേഷണത്തിലാണ്. പോലീസിന്റെ കൈവശമുള്ള തോക്കും വെടിയുണ്ടകളും കൃത്യമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം അവർക്കു മാത്രമാണ്. മറ്റേതെങ്കിലും ആവശ്യത്തിനായി ഇതിൽ മാറ്റംമറിച്ചിലുകളുണ്ടായിട്ടുണ്ടെങ്കിൽ മേലുദ്യോഗസ്ഥരുൾപ്പെടെയുള്ളവർ അതിനു മറുപടി നൽകിയേ തീരൂ. ഏതായാലും കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ കേരള പോലീസിന്റേതല്ലെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ തിരകളിലും അതു നിർമിക്കുന്ന വർഷവും സ്ഥലവും മറ്റു ചില വിവരങ്ങളും രേഖപ്പെടുത്താറുണ്ട്. കുളത്തൂപ്പുഴയിൽ കണ്ടെടുത്ത വെടിയുണ്ടയിൽ നാല്പതു വർഷം മുന്പു നിർമിച്ചിതാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു പൊതിഞ്ഞിരുന്ന കടലാസ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു ദിനപത്രത്തിന്റേതായിരുന്നു. പോലീസ് ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും ബോംബ് സ്ക്വാഡും ആർമറി വിഭാഗവുമൊക്കെ പരിശോധന നടത്തിക്കഴിഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങൾ എന്നും ഭീഷണി ഉയർത്തുന്ന രാജ്യത്ത് പാക്കിസ്ഥാനിലും ചൈനയിലും നിർമിച്ചതെന്നു കരുതുന്ന വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തെ ലാഘവത്തോടെ കാണാനാവില്ല.
തീവ്രവാദപ്രസ്ഥാനങ്ങൾക്കു കാര്യമായ വേരോട്ടമില്ലെങ്കിലും കേരളത്തിലും അത്തരം പ്രസ്ഥാനങ്ങൾ സജീവമാണെന്നതിന്റെ സൂചനകളുണ്ട്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ രണ്ടു യുവാക്കൾക്കെതിരേ എൻഐഎ കേസെടുത്തതു വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സിപിഎം ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നഗര മാവോയിസ്റ്റുകൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഈ യുവാക്കൾ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. പാലക്കാട് മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റകുൾ കൊല്ലപ്പട്ടിരുന്നു. എകെ 47 ഉൾപ്പെടെയുള്ള ആധുനിക ആയുധങ്ങൾ ഇവരുടെ പക്കൽനിന്നു പോലീസ് കണ്ടെത്തി. അതേസമയം, മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നിരപരാധികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയാണെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റുകളുടെ താവളത്തിൽനിന്ന് കഴിഞ്ഞ നവംബറിൽ കണ്ടെടുത്ത പെൻഡ്രൈവ്, ലാപ്ടോപ് എന്നിവയിൽനിന്ന് സുപ്രധാനമായ ചില വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നു. രേഖാചിത്രങ്ങൾ, ഭൂപടം എന്നിവയും ആക്രമണത്തിനുള്ള പദ്ധതി രൂപരേഖകളുമൊക്കെ ഇതിലുണ്ടായിരുന്നു. ഹിന്ദിയിലും തെലുങ്കിലുമുള്ള ഡയറിക്കുറിപ്പുകളും കണ്ടെത്തി. കേരളത്തിലും തീവ്രവാദ പ്രവർത്തനങ്ങൾ എത്രമാത്രം സജീവമാണെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.
കണ്ണൂർ കൊട്ടിയൂർ അന്പായത്തോട് ടൗണിൽ ആയുധധാരികളായ നാലംഗ സംഘം മാവോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കി കഴിഞ്ഞ മാസം പുലർച്ചെ പ്രകടനം നടത്തിയിരുന്നു. ഇവർ ലഘുലേഖകൾ വിതരണം ചെയ്യുകയും നഗരത്തിൽ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെ കടന്നുവന്ന ഇവർ പിന്നീട് അതുവഴിതന്നെ തിരികെപ്പോകുകയും ചെയ്തു.
സംസ്ഥാനത്ത് കീഴടങ്ങുന്ന മാവോയിസ്റ്റ് തീവ്രവാദികൾക്കായി സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച പുനരധിവാസ പദ്ധതിക്ക് സർക്കാർ കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു.
ഛത്തീസ്ഗഡിലും മറ്റു ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് ഭീഷണി ഇപ്പോഴും സജീവമാണ്. ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിലെ സിആർപിഎഫ് ക്യാന്പുകളുടെ സമീപം കുറെനാൾ മുന്പ് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. നക്സലുകൾക്കു ശക്തമായ സ്വാധീനമുള്ള മേഖലകളിലാണിത്. അടിസ്ഥാനസൗകര്യങ്ങൾ തീരെയില്ലാത്ത പ്രദേശങ്ങളിലൂടെ മാവോയിസ്റ്റുകൾ ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കടത്തുന്നതായി സുരക്ഷാ വിഭാഗങ്ങൾക്കു വിവരം ലഭിച്ചിട്ടുണ്ട്.
ഏതായാലും കുളത്തൂപ്പുഴയിൽ പാക് നിർമിത വെടിയുണ്ടകൾ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. സംസ്ഥാനത്തും തീവ്രവാദ ശക്തികളുടെ സാന്നിധ്യം സജീവമാണെന്നു വ്യക്തമാകുന്ന സാഹചര്യത്തിൽ സർക്കാരും പോലീസും ജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top