Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജീവനുവേണ്ടി പരക്കം പായുന്പോൾ ജീവനെടുക്കാൻ നിയമനിർമാണം
നിയമപരമായി ഗർഭച്ഛിദ്രം നടത്താനുള്ള കാലാവധി 20 ആഴ്ചയിൽനിന്ന് 24 ആഴ്ചയായി വർധിപ്പിക്കുന്ന ബിൽ ലോക്സഭ പാസാക്കി. ജീവന്റെ മൂല്യത്തെ കുറച്ചുകാട്ടുന്നതാണീ ഭേദഗതി
ജീവന്റെ മൂല്യം നമ്മെ നല്ലവണ്ണം ഓർമിപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനക്കാലത്ത്, ഗർഭസ്ഥശിശുവിന്റെ ജീവനു വിലയില്ലാതാക്കുന്നൊരു നിയമനിർമാണത്തിനു ലോക്സഭ അംഗീകാരം നൽകിയിരിക്കുന്നു. നിയമപരമായി ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധി 20 ആഴ്ചയിൽനിന്ന് 24 ആയി ഉയർത്തുന്ന ബില്ലാണു ലോക്സഭ ബുധനാഴ്ച രാത്രി പാസാക്കിയത്. ജനുവരിയിൽ കേന്ദ്ര മന്ത്രിസഭായോഗം ഈ ഭേദഗതിക്ക് അനുമതി നൽകിയിരുന്നു.
ജീവന്റെ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക പാരന്പര്യമാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ ഇത്തരമൊരു നിയമനിർമാണത്തിന് വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. അഞ്ചുമാസം വരെ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്ന നിയമമാണു നിലവിലുണ്ടായിരുന്നത്. 1971ൽ പാസാക്കിയ ആ നിയമത്തിനാണിപ്പോൾ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
കോവിഡ്-19 ലോകമെന്പാടും മരണഭയം ഉയർത്തി പടരുന്പോൾ, ജീവരക്ഷയ്ക്കായി നെട്ടോട്ടമോടുകയാണു ജനങ്ങൾ. നൂറ്റിയറുപതിലേറെ രാജ്യങ്ങളിലേക്കു പടർന്ന കോവിഡ്-19 ഇതിനോടകം ഒന്പതിനായിരം പേരുടെ ജീവനെടുത്തു. രോഗവ്യാപനം മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്കു കടക്കുമെന്ന ഭീതിയുടെ മുൾമുനയിലാണു രാജ്യം. പ്രതിവിധിയോ പ്രതിരോധ മരുന്നോ കണ്ടെത്തിയിട്ടില്ലാത്ത വൈറസ് ബാധകൾ ഇതിനുമുന്പും ഉണ്ടായിട്ടുണ്ട്. മനുഷ്യർ മരിച്ചുവീഴുന്പോൾ ശാസ്ത്രം പകച്ചുനിൽക്കുന്ന ഇത്തരം സാഹചര്യങ്ങൾ മനുഷ്യജീവന്റെ മഹത്ത്വത്തെക്കുറിച്ചു ചിന്തിക്കാൻ പ്രേരകമാകേണ്ടതാണ്.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ബിൽ-2020 വനിതാ എംപിമാരുടേതടക്കം ഭൂരിപക്ഷ പിന്തുണയോടെ പാസായെന്നത് ജീവനെ ആദരിക്കുന്നവർക്കു ദുഃഖകരമാണ്. കേരളത്തിൽനിന്നുള്ള എംപി ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടിയ വസ്തുതകൾ പാർലമെന്റംഗങ്ങളുടെ മനസിൽ തട്ടേണ്ടതായിരുന്നു. ഗർഭച്ഛിദ്ര നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കുന്ന ഇപ്പോഴത്തെ നിയമഭേദഗതി രാജ്യത്തെ വൻകിട കന്പനികൾക്കുവേണ്ടിയാണെന്നു ബില്ലിനെ സംബന്ധിച്ച ചർച്ചയിൽ ഡീൻ ആരോപിച്ചു. വളരെ ഗൗരവത്തോടെ കാണേണ്ടതാണിക്കാര്യം. ചില ബഹുരാഷ്ട്ര കന്പനികൾ സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണത്തിനു മനുഷ്യഭ്രൂണം ഉപയോഗിക്കുന്ന കാര്യവും അദ്ദേഹം ലോക്സഭയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. സഹസ്രകോടികളുടെ ബിസിനസാണു സൗന്ദര്യവർധകങ്ങളുടെ മേഖലയിൽ നടക്കുന്നത്. ഗർഭച്ഛിദ്രം നടത്തിയ കുഞ്ഞുജീവനുകളുടെ സ്റ്റെം സെല്ലുകൾ വേർതിരിച്ചെടുത്ത് അവയവവ്യാപാരം നടത്തുന്ന അമേരിക്കൻ കന്പനിയായ സ്റ്റെം എക്സ്പ്രസിനെക്കുറിച്ചും മറ്റും ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നിട്ടുള്ളത്.
1971ലെ നിയമപ്രകാരം, 12 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെയും 20 ആഴ്ച വരെയുള്ളതിനു രണ്ടു ഡോക്ടർമാരുടെയും അതിനു മുകളിലുള്ളതിന് ഒരു മെഡിക്കൽ ബോർഡിന്റെയും ശിപാർശ വേണ്ടിയിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ 20 ആഴ്ചവരെയുള്ള ഗർഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെയും 20 ആഴ്ച മുതൽ 24 ആഴ്ച വരെയുള്ളതിനു രണ്ടു ഡോക്ടർമാരുടെയും ശിപാർശ മതിയാവും. ഗുരുതരമായി പരിക്കേറ്റവരോ മാനഭംഗത്തിനിരയായവരോ ആയ വനിതകൾക്കു മാത്രമാണ് ഇപ്പറഞ്ഞ കാലയളവിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതെന്നാണു ബില്ലിൽ പറയുന്നത്. എന്നാൽ ഈ വ്യവസ്ഥ വ്യാപകമായി ദുരുപയോഗിക്കപ്പെടുമെന്ന ആശങ്കയുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ അനുമതി നൽകാനുമിടയുണ്ട്.
കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയിൽ പുരോഗമനപരമായ നടപടിയാണീ നിയമനിർമാണമെന്നാണു കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. പുരോഗമനപരം എന്നതുകൊണ്ടാവാം സഭയിലെ വനിതാ എംപിമാർ ഈ ബില്ലിനെ എതിർക്കാതിരുന്നത്. ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ചു സ്വന്തം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യമാണു ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു പുരോഗമനം. സ്വാതന്ത്ര്യചിന്തയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായും സുരക്ഷിതമായും ഭ്രൂണഹത്യ നടത്തുന്നതാണത്രേ പുരോഗമനം. പ്രതികരിക്കാനാവാത്ത ഒരു മനുഷ്യശിശുവിനെ അതിന്റെ മാതാവിന്റെ ഉദരത്തിൽവച്ചു നശിപ്പിക്കാനുള്ള തീരുമാനം പുരോഗമനാത്മകമല്ല; തികഞ്ഞ ക്രൂരതയാണ്.
ഗർഭച്ഛിദ്രം ഒരു സ്ത്രീയിൽ ഉളവാക്കുന്ന കടുത്ത മാനസിക സമ്മർദത്തെക്കുറിച്ചും ശാരീരികമായ ആഘാതങ്ങളെക്കുറിച്ചും കൂടി ചിന്തിക്കേണ്ടതുണ്ട്. ബലപ്രയോഗത്തിലൂടെ ഗർഭിണിയാക്കപ്പെട്ട സ്ത്രീക്ക് ആ കുഞ്ഞിനെ വേണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അവകാശമില്ലേ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, അവിടെ തെറ്റു ചെയ്ത വ്യക്തിയാണോ ശിക്ഷിക്കപ്പെടുന്നത്? അയാൾ സ്വൈരവിഹാരം നടത്തുന്പോൾ, കുറ്റമറിയാത്ത ഒരു കുരുന്നു ജീവനാകും ഹോമിക്കപ്പെടുക.
സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നു. ഇതിനു മുഖ്യകാരണം ഈ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കു കർശനമായ ശിക്ഷ ലഭിക്കാത്തതാണ്. ഗർഭച്ഛിദ്രത്തിന് അനുമതി കൊടുത്തതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാവില്ല. ഭരണകൂടം ശക്തമായ നടപടികളിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്പോഴാണു നാട്ടിൽ സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും സുരക്ഷിതരായിരിക്കുക. ആ സുരക്ഷ നൽകാൻ സർക്കാരിനു കഴിയുന്നുണ്ടോ?
ഗർഭച്ഛിദ്രം നടത്തുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നു ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതു ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇരുപത് ആഴ്ചകൾക്കു ശേഷമുള്ള ഗർഭച്ഛിദ്രത്തിനു ലോകത്ത് ഏഴു രാജ്യങ്ങളിൽ മാത്രമാണ് ഇതുവരെ നിയമപരമായി അനുമതിയുള്ളത്. ഈ പട്ടികയിൽ എട്ടാമതായി ഇന്ത്യ സ്ഥാനംപിടിച്ചിരിക്കുന്നു. ഇന്ത്യക്ക് അഭിമാനകരമാണോ ഈ നേട്ടം?
മനുഷ്യജീവൻ ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ആദ്യ ആഴ്ചകളിൽത്തന്നെ സൃഷ്ടിയുടെ അദ്ഭുതങ്ങൾ ഭ്രൂണത്തിൽ കാണാനാവും. അത്തരമൊരു ജീവനെ അതിന്റെ നിസഹായാവസ്ഥയിൽ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഏതു ശ്രമവും സംസ്കാരമുള്ളൊരു സമൂഹത്തിനു ചേരുന്നതല്ല. അതു മനുഷ്യജീവന്റെ മേലുള്ള നീചമായ കൈയേറ്റമാണ്. സോപാധികമായ കൊലപാതകം നിയമാനുസൃതമാക്കുന്നതിനു തുല്യമാണത്. ഗർഭസ്ഥശിശുവിന്റെ ജനിക്കാനുള്ള അവകാശത്തിനു തടയിടുന്നത് എങ്ങനെയാണു ധാർമികമാവുക? ആ ജീവന്റെ സംരക്ഷണം ഭരണകൂടത്തിന്റെ ചുമതലയല്ലേ? ദൈവദത്തമായ ജീവൻ അതിന്റെ അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ സംരക്ഷിക്കപ്പെടണം.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top