Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മനം നിറഞ്ഞ് അഭിവാദനം ആരോഗ്യപ്രവർത്തകർക്ക്
കോവിഡ്-19ന്റെ പിടിയിൽനിന്നു മോചിതരായ വൃദ്ധദന്പതികൾ ഉൾപ്പെടെ ഏതാനും പേർ കേരളത്തിൽ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്പോൾ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ അർപ്പണബോധത്തിനും സേവനസന്നദ്ധതയ്ക്കും നമുക്കു നന്ദി പറയാം
കോവിഡ് -19 ബാധിതരായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും കഴിഞ്ഞിരുന്ന ഏതാനും പേർ രോഗം ഭേദപ്പെട്ട് വീടുകളിലേക്കു മടങ്ങിയ വാർത്ത ഏറെ ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണു കേരളം ശ്രവിച്ചത്. രോഗം ശമിച്ചവർ തങ്ങൾക്ക് ഈ ആശുപത്രികളിൽ ലഭിച്ച വളരെ ആശ്വാസകരമായ ശുശ്രൂഷയെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഡോക്ടർമാരും നഴ്സുമാരുമടക്കം കേരളത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഏറെ അഭിമാനം പകരുന്നതാണ്. രോഗം ഭേദമായവരോടൊപ്പം ചേർന്ന് കേരളത്തിലെ ജനങ്ങളൊന്നടങ്കം അവർക്കു ബിഗ് സല്യൂട്ട് നൽകുന്നു.
കോവിഡ്-19 ബാധിച്ചു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അഞ്ചുപേർ രോഗം ഭേദമായതിനെത്തുടർന്നു കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഇവരിൽ മൂന്നുപേർ ഇറ്റലിയിൽനിന്നു ഫെബ്രുവരി 29നു മടങ്ങിയെത്തിയവരും രണ്ടുപേർ അവരോടു സന്പർക്കം പുലർത്തിയ വയോധികരായ മാതാപിതാക്കളുമാണ്. ഇവർ അഞ്ചുപേരിലാണു കേരളത്തിൽ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇരുപത്തിനാലു ദിവസം നീണ്ട പരിചരണത്തിനൊടുവിലാണ് അവർ രോഗവിമുക്തരായെന്ന് ഉറപ്പുവരുത്താനായത്. ഇവർക്ക് ആശുപത്രി സ്റ്റാഫ് നൽകിയ സ്നേഹപൂർണമായ യാത്രയയപ്പ് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വാർത്തയായി. ആശുപത്രി സ്റ്റാഫിന് നാട്ടുകാരുടെ അനുമോദനങ്ങളും ലഭിച്ചു.
മാർച്ച് ഏഴിനാണു പത്തനംതിട്ടയിൽ നിരീക്ഷണത്തിലായിരുന്ന അഞ്ചുപേരുടെ കോവിഡ്-19 പരിശോധനാഫലം പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. തങ്ങൾ രോഗബാധിതരാണെന്ന് ഇവർക്കറിയില്ലായിരുന്നു. രോഗബാധ സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഇവർ ഏറെ പഴി കേൾക്കേണ്ടിവന്നു. ഇറ്റലിയിൽനിന്നു വന്നവർ മറ്റുള്ളവരുമായി ഇടപഴകിയെന്നതിന്റെ പേരിലായിരുന്നു കുറ്റാരോപണം. എന്നാൽ തങ്ങൾക്കു രോഗബാധയെക്കുറിച്ച് അറിവില്ലായിരുന്നുവെന്നു വ്യക്തമാക്കിയ അവർ, തങ്ങൾ മൂലം മറ്റുള്ളവർക്കുണ്ടായ വിഷമങ്ങൾക്കു മാപ്പു ചോദിക്കുകയും ചെയ്തു.
സംസ്ഥാനത്തു കോവിഡിനെതിരേ ജാഗ്രത ശക്തമാക്കാൻ ഇടയാക്കിയതു പത്തനംതിട്ട കുടുംബത്തിലെ രോഗബാധയാണ്. പത്തനംതിട്ടയിൽ രോഗബാധ സ്ഥിരീകരിച്ചയുടൻതന്നെ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതിന്റെ പ്രയോജനം നാം ഇന്നു തിരിച്ചറിയുന്നുണ്ടല്ലോ. പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്നു രോഗമുക്തി നേടി വീട്ടിലേക്കു മടങ്ങിയ കുടുംബനാഥന്റെ മകളും മരുമകനും കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അവരും കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചു വീട്ടിലേക്കു മടങ്ങി. രോഗം ബാധിച്ചിരുന്നില്ലെങ്കിലും ഇവരുടെ മകളും മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെ മറ്റൊരു മുറിയിൽ താമസിച്ചിരുന്നു. ഈ ദന്പതികൾ കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയെക്കുറിച്ചും അവിടത്തെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും കാട്ടിയ സൗഹാർദത്തെക്കുറിച്ചും പറഞ്ഞത് അത്യന്തം നന്ദിയോടെയാണ്. തങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമുള്ള പരിചരണമാണ് ആശുപത്രിയിൽ കിട്ടിയതെന്ന് അവർ കൃതജ്ഞതാപൂർവം പറയുന്നു.
പത്തനംതിട്ട കുടുംബത്തിലെ വയോധികരായ മാതാപിതാക്കളും കോട്ടയം മെഡിക്കൽ കോളജിൽ കോവിഡിനു ചികിത്സയിലായിരുന്നു. 93ഉം 88ഉം വയസുള്ള ആ ദന്പതികളുടെയും പരിശോധനാ ഫലവും നെഗറ്റീവായി. പാശ്ചാത്യരാജ്യങ്ങളിൽപ്പോലും അറുപതു വയസിനു മുകളിൽ പ്രായമുള്ള കോവിഡ് രോഗബാധിതർ സുഖപ്രാപ്തിക്കു സാധ്യത കുറഞ്ഞ വിഭാഗത്തിലാണു പെടുന്നത്. കോവിഡിനു പുറമേ പ്രായാധിക്യം മൂലമുള്ള ചില അസുഖങ്ങളും പത്തനംതിട്ടയിലെ ദന്പതികൾക്കുണ്ടായിരുന്നു. പ്രമേഹം, അമിത രക്തസമ്മർദം എന്നിവ അലട്ടിയിരുന്ന അവരുടെ ആരോഗ്യനില ചില അവസരങ്ങളിൽ അങ്ങേയറ്റം ആശങ്കാജനകമായെങ്കിലും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കഠിനപ്രയത്നം അവർക്കു രക്ഷയായി.
കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് ബാധിത വൃദ്ധദന്പതികളുടെ രോഗമുക്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചിരുന്ന വൃദ്ധദന്പതികൾക്കു പരമാവധി പരിരക്ഷ നൽകണമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രത്യേക നിർദേശത്തെത്തുടർന്നാണ് അവരെ മാർച്ച് ഒന്പതിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവരെ പരിചരിച്ച ഡോക്ടർമാരും മറ്റുള്ളവരും സ്വന്തം ആരോഗ്യം പണയംവച്ചാണ് അതു ചെയ്തതെന്നത് നമ്മുടെ ആരോഗ്യമേഖലയ്ക്ക് അഭിമാനം പകരുന്നതാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങൾക്കെന്നതുപോലെയായിരുന്നു അവരുടെ ശുശ്രൂഷയെന്ന് രോഗമുക്തമായ കുടുംബം പറയുന്പോൾ അസ്വാസ്ഥ്യകരമായ വാർത്തകളുടെ ദിനങ്ങളിലെ സന്തോഷകരമായ വാർത്തയാണത്. ഈ കുടുംബത്തെ ശുശ്രൂഷിച്ച ഒരു നഴ്സിനു കൊറോണ ബാധയുണ്ടായി. അവർ ഇപ്പോൾ ചികിത്സയിലാണ്. കൊറോണ വാർഡിലേക്ക് സ്വയം സന്നദ്ധയായി ജോലിക്കെത്തിയ ഈ നഴ്സിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ആരോഗ്യപ്രവർത്തകർക്ക് അഭിമാനമുളവാക്കുന്നതാണ്. ഇനിയും കൊറോണ വാർഡിൽ ജോലിക്കു തയാറെന്നു പറഞ്ഞാണ് ആ കുറിപ്പ് അവസാനിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവദന്പതികൾക്കു സമീപം മറ്റൊരു മുറിയിൽ കഴിഞ്ഞിരുന്ന നാലര വയസുള്ള മകൾക്ക് ആശുപത്രിവാസത്തിന്റെ യാതൊരു അല്ലലും അനുഭവപ്പെടാതിരിക്കാൻ ഡോക്ടർമാരും നഴ്സുമാരും നൽകിയ പിന്തുണയും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഡോക്ടർമാർ സമ്മാനിച്ച ചായപ്പെൻസിലുകളും കള
റിംഗ് ബുക്കുകളും അവൾക്കു കൂട്ടായി. മൂന്നാഴ്ച അവിടെ താമസിക്കുന്പോൾ ആശുപത്രിയിലാണു താനെന്ന തോന്നൽ ആ കുട്ടിക്കുണ്ടായിട്ടില്ല. സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള ധാരണ തിരുത്തുന്നതാണ് ഇത്തരം കാര്യങ്ങൾ. കേരളത്തിൽനിന്നുള്ള നഴ്സുമാരും ഡോക്ടർമാരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആദരിക്കപ്പെടുന്നതും അവരുടെ സേവനത്തിനായി വിദേശ ആശുപത്രികൾ കാത്തിരിക്കുന്നതും അവരിൽനിന്ന് ഇത്തരം പരിചരണം ലഭിക്കുന്നതുകൊണ്ടായിരിക്കാം. ആശുപത്രികൾ വേദനകളുടെയും അസ്വസ്ഥതകളുടെയും ആലയങ്ങളാകാതെ ആശ്വാസത്തിന്റെ സദനങ്ങളാകുന്നത് ആശുപത്രികളിൽ ജോലിചെയ്യുന്നവരുടെ മനസുകൾ നന്മയും പ്രസാദവുമുള്ളവയാകുന്പോഴാണ്. കോവിഡിനെതിരേ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ മാത്രമല്ല, ലോകത്തെന്പാടും ഊണും ഉറക്കവും സുഖസൗകര്യങ്ങളും വെടിഞ്ഞ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും നമുക്കേകാം, ഒരു ബിഗ് സല്യൂട്ട്.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top