മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ വലയ്ക്കരുത്
കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 23 ആണെങ്കിലും വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം മുന്നൂറായി. നാട്ടിലേക്കു മടങ്ങാൻ നോർക്കയിൽ പേരു രജിസ്റ്റർ ചെയ്തവർ അഞ്ചുലക്ഷമാണ്. ഇതിൽ ഒരു ലക്ഷത്തെപ്പോലും നാട്ടിലെത്തിക്കാനായിട്ടില്ല.

കോവിഡ് പ്രതിസന്ധിയെത്തുടർന്നു വിദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ ലക്ഷക്കണക്കിനു മലയാളികൾ ജന്മനാട്ടിൽ ഇനിയും തിരിച്ചെത്താനാവാതെ നട്ടംതിരിയുകയാണ്. ഇതിനിടെ, വിദേശരാജ്യങ്ങളിൽനിന്നു മടങ്ങുന്നവർക്കു കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കാനുള്ള കേരള സർക്കാരിന്‍റെ തീരുമാനം കടുത്ത പ്രതിഷേധത്തിനിടയാക്കി. ഏതായാലും ആ തീരുമാനത്തിൽനിന്നു സംസ്ഥാന സർക്കാർ പിന്നാക്കം പോയിരിക്കയാണ്. പരിശോധനാ സർട്ടിഫിക്കറ്റില്ലാത്ത രാജ്യങ്ങളിൽനിന്നുള്ളവർക്കു പിപിഇ കിറ്റ് ധരിച്ചു വിമാനയാത്ര നടത്തി നാട്ടിലെത്താമെന്നാണ് ഇളവ്. ചില പ്രായോഗിക വൈഷമ്യങ്ങളുണ്ടെങ്കിലും നാട്ടിലേക്കു മടങ്ങുന്നതിനു നിരവധിപേർക്ക് ഈ തീരുമാനം സഹായകമാകും. എന്നാൽ, പിപിഇ കിറ്റ് ആരു നൽകുമെന്നും ഇതിന്‍റെ ചെലവ് ആരു വഹിക്കുമെന്നും വ്യക്തമായിട്ടില്ല.

മടങ്ങുന്ന പ്രവാസികൾ ചെലവു കുറഞ്ഞതും ഒരു മണിക്കൂർകൊണ്ടു ഫലം ലഭിക്കുന്നതുമായ ട്രൂനാറ്റ് ടെസ്റ്റ് നടത്തിയിരിക്കണമെന്ന നിർദേശം കേരളം മുന്നോട്ടു വച്ചെങ്കിലും കേന്ദ്രസർക്കാർ അത് അംഗീകരിച്ചില്ല. ട്രൂനാറ്റ് ടെസ്റ്റ് പല വിദേശരാജ്യങ്ങളും അംഗീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കേന്ദ്രസർക്കാർ രോഗികൾക്കു മാത്രമായി പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന കേരളത്തിന്‍റെ ആവശ്യവും തള്ളി. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നു യാത്ര പുറപ്പെടുന്നവർക്കു പ്രത്യേക കോവിഡ് പരിശോധനയുണ്ട്. യുഎഇയിൽ റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് ആണു നടത്തുന്നത്. ഖത്തറിൽ മൊബൈൽ ആപ് ഉപയോഗിച്ചുള്ള പരിശോധനയും. റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് സൗദി സർക്കാർ അംഗീകരിച്ചിട്ടില്ല. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും വിദേശരാജ്യങ്ങളിലേക്കു പോകാൻ ദുബായ് ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. ദുബായിയിൽ താമസത്തിനു വീസയുള്ളവർക്ക് അവിടേക്കു തിരിച്ചുചെല്ലുന്നതിനും അനുമതിയായി. ഇവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.

കേരളത്തിൽ കോവിഡ് ബാധിതരുടെ നിരക്കു ദിവസേന വർധിക്കുന്നു. ഇന്നലെയായിരുന്നു ഏറ്റവും കൂടുതൽ -152 പേർ. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. ഇതിൽ 90 ശതമാനം പേർ വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ വന്നവരാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ഇരുനൂറിലേറെ രാജ്യങ്ങളിലാണു കൊറോണ വൈറസ് പടർന്നുപിടിച്ചത്. ഇതിൽ ഒട്ടുമിക്ക രാജ്യങ്ങളിലും മലയാളിസാന്നിധ്യമുണ്ട്. ഗൾഫ് രാജ്യങ്ങളിലുള്ളവരാണു നാട്ടിലേക്കു മടങ്ങാൻ വ്യഗ്രതപ്പെടുന്നതെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെയുള്ള ധാരാളം പേരും മടങ്ങാൻ ആഗ്രഹിക്കുന്നു. തൊഴിൽ നഷ്‌ടപ്പെട്ടവരും രോഗബാധ ഭയപ്പെടുന്നവരും ഗർഭിണികളും രോഗികളുമൊക്കെയുണ്ട് ഇക്കൂട്ടത്തിൽ. ഇതിൽ രോഗികളെയും ഗർഭിണികളെയും നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ഏർപ്പാടാക്കിയെങ്കിലും ഇനിയും ഏറെപ്പേർ കാത്തിരിക്കുന്നു.

വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായും ചാർട്ടേഡ് വിമാനങ്ങളിലും പ്രവാസികൾ ഇന്ത്യയിലെത്തുന്നുണ്ട്. എന്നാൽ ചാർട്ടേഡ് വിമാനങ്ങൾക്കു കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചില നിബന്ധനകൾ വച്ചിട്ടുണ്ട്. വിമാനങ്ങൾ ചാർട്ടർ ചെയ്യുന്ന സംഘടനകളോ സ്ഥാപനങ്ങളോ അനുമതിക്കായി ആദ്യം സമീപിക്കേണ്ടതു സംസ്ഥാന സർക്കാരിനെയാണെന്നു കേന്ദ്രസർക്കാർ നിർദേശിക്കുന്നു. ക്വാറന്‍റൈൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിഗണിച്ചാവണം സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇതിനുശേഷം വേണം അനുമതിക്കായി വിദേശകാര്യമന്ത്രാലയത്തെ സമീപിക്കാൻ. മുന്പ് ചാർട്ടേഡ് വിമാനങ്ങളുടെ അനുമതിക്കായി കോൺസലറ്റിനെയോ എംബസിയെയോ നേരിട്ടു സമീപിച്ചാൽ മതിയായിരുന്നു. ഇപ്രകാരം കെഎംസിസി അടക്കമുള്ള സംഘടനകൾ ഗൾഫിൽനിന്നു വിമാനങ്ങൾ ചാർട്ടർ ചെയ്തിരുന്നു. പുതിയ കേന്ദ്രനിർദേശം കർശനമായി നടപ്പാക്കിയാൽ പ്രവാസികളുടെ മടക്കയാത്ര വീണ്ടും തടസപ്പെടും. ചാർട്ടേഡ് വിമാനങ്ങളിൽ‌ പ്രവാസികളെ കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങളുടെ എൻഒസി വേണമെന്നു നിർദേശിക്കുന്ന ഫയൽ ഹാജരാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. കേന്ദ്രസർക്കാരിന്‍റെ അനുമതിയോടെയാണു പ്രവാസികളെ കൊണ്ടുവരാൻ നിബന്ധനകൾ വയ്ക്കുന്നതെന്നു സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. അഞ്ചു ലക്ഷത്തോളം പ്രവാസികളാണു നാട്ടിലേക്കു മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു ലക്ഷം പേർക്കു പോലും ഇതുവരെ നാട്ടിലേക്കു മടങ്ങാനായിട്ടില്ല.

കേരളത്തിനു പ്രവാസികളെ ഒരിക്കലും അവഗണിക്കാനാവില്ല. സംസ്ഥാനം നേടിയിട്ടുള്ള സാന്പത്തിക പുരോഗതിയുടെ ആധാരശില പ്രവാസികൾ നാട്ടിലേക്കയച്ച പണമാണെന്ന കാര്യം അവിതർക്കിതമാണ്. സമീപകാലത്ത് ആ പണമൊഴുക്കിനു കുറവുണ്ടായിട്ടുണ്ടെന്നുമാത്രം. കോവിഡ് വ്യാപനം എല്ലാ രാജ്യങ്ങളെയും - വൻശക്തികളെപ്പോലും - അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഗൾഫ് മേഖലയിലുണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി കേരളത്തിന്‍റെ സന്പദ്ഘടനയെ കാര്യമായി ബാധിക്കും. നാട്ടിലേക്കു മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മലയാളികളിൽ പതിനായിരങ്ങൾ തൊഴിൽ നഷ്‌ടപ്പെട്ടവരാണ്. ഗൾഫ് നാടുകളിലെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ രോഗഭീതിയിൽ കഴിയുന്ന സഹോദരങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്നതു നമ്മുടെ കടമയാണ്. ഓർക്കാപ്പുറത്തു ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാതെ, വിദേശത്തും അന്യസംസ്ഥാനങ്ങളിലുമുള്ളവർക്കു നാട്ടിലെത്താൻ അല്പം സമയം നൽകിയിരുന്നുവെങ്കിൽ അവസ്ഥ ഇന്നത്തെയത്ര വഷളാകുമായിരുന്നില്ലെന്നു പലരും കരുതുന്നു. ഏതായാലും ഇനി കൂടുതൽ വൈകാതെ ബുദ്ധിപൂർവം പ്രശ്നങ്ങൾ കൈകാര്യം ചെയ്യണം.

വിദേശത്തു കോവിഡ് ബാധിച്ചു മരിച്ച മലയാളികൾ മുന്നൂറോളം വരും. നോർക്കയുടെ ഔദ്യോഗിക കണക്കാണിത്. ഇതിൽ നൂറിലേറെപ്പേർ യുഎഇയിലുള്ളവരായിരുന്നു. അമേരിക്കയിലും കുവൈറ്റിലും മുപ്പതിലേറെ വീതം മലയാളികൾ മരിച്ചു. ഇവരിൽ ആരോഗ്യപ്രവർത്തകരും സാധാരണ തൊഴിലാളികളുമുണ്ട്. മധ്യവയസ്കരാണു മരിച്ചവരിൽ ഭൂരിഭാഗവും. നേരത്തേ നാട്ടിലെത്തിച്ചിരുന്നുവെങ്കിൽ ഇവരിൽ കുറെപ്പേരെയെങ്കിലും നമുക്കു രക്ഷിക്കാമായിരുന്നു. മടങ്ങാനാഗ്രഹിക്കുന്നവർക്ക് ഇനിയും തടസം സൃഷ്‌ടിക്കരുത്. മടങ്ങിവരുന്നവർക്കു സുരക്ഷിതമായ ക്വാറന്‍റൈൻ സൗകര്യം ഒരുക്കാനും സാധിക്കണം.