പാവങ്ങളായ രോഗികളെ കൈവിടരുത്
കോവിഡ് ചികിത്സച്ചെലവുകൾ നേരിടാൻ കൊറോണ രക്ഷക്, കോവിഡ് കവച് എന്നിങ്ങനെ രണ്ട് ഇൻഷ്വറൻസ് പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ പ്രീമിയം തുക സാധാരണക്കാർക്കും താങ്ങാനാകുന്നതാണെന്നു സർക്കാർ ഉറപ്പുവരുത്തണം. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ചെലവിൽ ഇൻഷ്വറൻസ്
കന്പനികൾ കൊള്ളലാഭമെടുക്കുന്ന അവസ്ഥ ഉണ്ടാകരുത്.


കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് കോവിഡ് മഹാമാരി രാജ്യത്തും സംസ്ഥാനത്തും പടരുകയാണ്. അമേരിക്കയെയും വികസിത യൂറോപ്യൻ രാജ്യങ്ങളെയും വെല്ലുന്ന രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നമുക്കു കഴിഞ്ഞതായി ഇരു സർക്കാരുകളും അവകാശപ്പെടുകയും അതിന്‍റെ പേരിൽ അന്താരാഷ്‌ട്ര പ്രശംസകൾ വരെ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. അതു രണ്ടു മാസം മുന്പുള്ള സ്ഥിതി. എന്നാൽ, ഇന്നത്തെ അവസ്ഥയോ? കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്തു നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. ഏകദേശം അഞ്ചര ലക്ഷം രോഗികളും 17,000 മരണവും എന്നതാണ് ഇന്നലത്തെ കണക്ക്.

കേരളത്തിലെ സ്ഥിതിയും തൃപ്തികരമല്ല. നൂറിലധികമാണ് ഇപ്പോൾ ഓരോ ദിവസവും കണക്കിൽ കയറുന്ന പോസിറ്റീവ് രോഗികളുടെ എണ്ണം. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരാണ് ഇവരിലധികവും എന്ന ന്യായീകരണം സംസ്ഥാന സർക്കാരിനു പറയാനുണ്ട് എന്നുമാത്രം.

കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന ഉണ്ടാകുന്പോൾ രോഗത്തോടും രോഗികളോടും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സമീപനത്തിലുണ്ടാകുന്ന മാറ്റം ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല. കർക്കശമായ ലോക്ക്ഡൗണ്‍കൊണ്ട് കോവിഡിനെ തടഞ്ഞുനിർത്താമെന്ന ആത്മവിശ്വാസമാണു കേന്ദ്രത്തിനും സംസ്ഥാനത്തിനും ഉണ്ടായിരുന്നത്. എന്നാൽ, മതിയായ കൂടിയാലോചനകളും ഒരുക്കങ്ങളും കൂടാതെ തിടുക്കത്തിൽ നടപ്പാക്കിയ ലോക്ക്ഡൗണ്‍, നോട്ട് നിരോധനം പോലെ കൂടിയ ദുരന്തത്തിനാണു വഴിതെളിച്ചതെന്ന വിമർശനങ്ങൾ ഇപ്പോൾ ശക്തമായി വരികയാണ്. കൊറോണ ചികിത്സയ്ക്ക് അമേരിക്കയിലേക്കുവരെ മരുന്ന് കയറ്റിയയച്ചു എന്ന് അവകാശപ്പെട്ടിരുന്ന ഇന്ത്യയിലിപ്പോൾ കൂടുതൽ രോഗബാധയുള്ള പ്രദേശങ്ങളിൽ സാധാരണ കോവിഡ് രോഗികൾക്കു മതിയായ ചികിത്സാസൗകര്യങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ട്. തിരിച്ചുവരുന്ന പ്രവാസികൾക്കു ക്വാറന്‍റൈൻ നടത്താനായി രണ്ടേകാൽ ലക്ഷം ബെഡ്ഡുകൾ ഒരുക്കിയതായി സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നു. പ്രവാസികൾ കൂട്ടത്തോടെ വന്നതോടെ ആ അവകാശവാദങ്ങളെല്ലാം തെറ്റായിരുന്നു എന്നു തെളിയുകയാണ്. സ്വന്തം വീട്ടിൽ ക്വാറന്‍റൈനിലിരുന്നാൽ മതിയെന്നാണ് പ്രവാസികളെ ഇപ്പോൾ ഉപദേശിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയാണോ?

കോവിഡ് രോഗബാധയും സമൂഹത്തിലെ പാവപ്പെട്ടവർക്കും ദുർബല ജനവിഭാഗങ്ങൾക്കുമാണു കൂടുതൽ ദുരിതമുണ്ടാക്കുന്നത്. രോഗം വന്നാൽ എങ്ങനെ ചികിത്സിക്കും എന്നതാണു പ്രധാന പ്രശ്നം. കേരളത്തിലിപ്പോൾ സർക്കാർ ആശുപത്രികളിലെ കോവിഡ് ചികിത്സ സൗജന്യമാണ്.

തൊഴിലും വരുമാനവുമില്ലാത്ത അവസ്ഥയിൽ സൗജന്യ ചികിത്സ പോലും ആശ്വാസകരമാണെന്നു പറയാനാവില്ല. പാവപ്പെട്ട കോവിഡ് രോഗിയുടെ കുടുംബാംഗങ്ങളെല്ലാം രണ്ടാഴ്ച ക്വാറന്‍റൈനിൽ കഴിയേണ്ടിവരുന്പോൾ അവരുടെ അടുപ്പിൽ എങ്ങനെ തീ പുകയുമെന്ന ചോദ്യം ഉയരുന്നുണ്ട്. ലക്ഷം കോടികളുടെ കോവിഡ് പുനരധിവാസ കണക്കുകൾ പറഞ്ഞ് ഭരണാധികാരികൾക്ക് ഉൗറ്റംകൊള്ളാമെങ്കിലും രാജ്യത്തെ ദരിദ്രനാരായണന്മാരുടെ വിശപ്പു തീർക്കാൻ അതൊന്നും ഉപകരിക്കുന്നില്ലെങ്കിൽ എന്തു പ്രയോജനം? കോവിഡിനെ പേടിച്ചു നടന്നും ലോറിയിൽ കയറിയുമൊക്കെ ഒരുവിധം ഉത്തരേന്ത്യയിലെ സ്വന്തം നാട്ടിലെത്തിയ കുടിയേറ്റ തൊഴിലാളികൾ പലരും അവിടെ വേലയും കൂലിയുമില്ലാതെ പട്ടിണി കിടന്നു നരകിക്കുന്പോൾ ഇതിലും ഭേദം കോവിഡ് ബാധിക്കുന്നതായിരുന്നു എന്നു വിലപിക്കുന്നതിന്‍റെ വാർത്തകൾ പത്രങ്ങളിൽ വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ തമ്മിൽ ഭേദമായ കേരളത്തിലെ മുഖ്യമന്ത്രി തന്നെ പറയുന്നത്, കോവിഡ് ചികിത്സയ്ക്കു സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ മതിയാകാതെ വരുന്പോൾ സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നാണ്. സാധാരണക്കാരന്‍റെ ഉറക്കം കെടുത്തുന്നതാണു സ്വകാര്യ ആശുപത്രികളിൽ ഈടാക്കാൻ അനുവദിക്കുന്ന ചാർജുകളെപ്പറ്റി പുറത്തുവന്നിട്ടുള്ള കണക്കുകൾ.

ഈ പശ്ചാത്തലത്തിലാണു കോവിഡ് ചികിത്സച്ചെലവുകൾ നേരിടാനുതകുന്ന രണ്ട് ഇൻഷ്വറൻസ് പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതു ശ്രദ്ധേയമാകുന്നത്. കൊറോണ രക്ഷക്, കോവിഡ് കവച് എന്നീ പേരുകളിലായാണ് ഈ ഇൻഷ്വറൻസ് പദ്ധതികൾ. കോവിഡ് ചികിത്സ ലൈഫ്, ജനറൽ, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അഥോറിറ്റി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ രണ്ട് ഇൻഷ്വറൻസ് പദ്ധതികൾക്ക് 50,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ഇൻഷ്വറൻസ് തുക. ഇവ എടുക്കുന്ന പോളിസി ഉടമകൾ അടയ്ക്കേണ്ട പ്രീമിയം തുക എത്രയാണെന്നു കൃത്യമായി നിർദേശിച്ചിട്ടില്ല. കോവിഡ് കവച് ഇൻഷ്വറൻസ് എടുത്താൽ കോവിഡ് ചികിത്സയ്ക്കായി എത്ര തുക ചെലവിട്ടോ ആ പണം മുഴുവൻ ഇൻഷ്വറൻസ് കന്പനികൾ നൽകേണ്ടിവരും. കൊറോണ രക്ഷകിന് ഒരു നിശ്ചിത സംഖ്യയാണ് ഇൻഷ്വറൻസ് തുക. ഹോം ക്വാറന്‍റൈനിൽ കഴിയുന്ന 14 ദിവസത്തെ ചെലവും ഇൻഷ്വറൻസ് പരിധിയിൽ പെടും.

ഇപ്പോഴത്തെ സാഹചര്യത്തിൽ പലർക്കും ആശ്വാസകരമാകുന്ന ഇൻഷ്വറൻസ് പദ്ധതികളാണിവ. എന്നാൽ, ഇതിന്‍റെ പ്രീമിയം തുക സാധാരണക്കാർക്കും താങ്ങാനാകുന്നതാണെന്നു സർക്കാർ ഉറപ്പുവരുത്തണം. തീരെ പാവപ്പെട്ടവർ എടുക്കുന്ന പോളിസിയുടെ പ്രീമിയം തുക സർക്കാർ തന്നെ വഹിക്കുകയും വേണം. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ചെലവിൽ ഇൻഷ്വറൻസ് കന്പനികൾ കൊള്ളലാഭമെടുക്കുന്ന അവസ്ഥ ഉണ്ടാകരുത്. നിർഭാഗ്യവശാൽ, ഈ കോവിഡ് കാലത്തുപോലും പാവം ജനങ്ങളെ പിഴിയാനുള്ള വഴികളാണു മുതലക്കണ്ണീരൊഴുക്കുന്ന പലരും തേടുന്നത് എന്നതാണു യാഥാർഥ്യം.