മാലിന്യനിർമാർജനത്തിൽ മെല്ലെപ്പോക്ക് പാടില്ല
ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ പെരുകുന്ന കൊതുകുകളും ഈച്ചകളുമൊക്കെയാണു പല മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും വ്യാപിപ്പിക്കുന്നതെന്നു മനസിലാക്കി
പരിഹാര നടപടികൾക്കു ശ്രമിക്കണം.


മറ്റെല്ലാം മറന്ന് കോവിഡിനെ പ്രതിരോധിക്കുന്ന തിരക്കിലായ കേരളത്തിന് ഇക്കുറി മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാനായില്ല എന്നതു വസ്തുതയാണ്. ആളകലം പാലിക്കലും കൈകഴുകലും പോലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുറേക്കാലംകൂടി തുടരേണ്ടിവരും. എന്നാൽ, അതു തീരുംവരെ ശുചീകരണ - മാലിന്യനിർമാർജന പ്രവർത്തനങ്ങൾ പോലുള്ള കാര്യങ്ങൾ നീട്ടിവയ്ക്കാനാവില്ല. മഴക്കാലത്താണു മാലിന്യപ്രശ്നങ്ങൾ രൂക്ഷമാകുന്നത്. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങൾ പലതിലെയും ഇടറോഡുകൾ കനത്ത മഴയിൽ വെള്ളം നിറഞ്ഞു തോടുകൾ പോലെയാവും. അപ്പോൾ ചില മുട്ടുശാന്തി പരിഹാരമാർഗങ്ങൾ തേടുന്നതല്ലാതെ പ്രശ്നത്തിനു ശാശ്വതമായ പരിഹാരം അവശേഷിക്കുകയാണ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് ആളുകൾ വീടിനു പുറത്തിറങ്ങാതിരുന്ന കാലത്ത് കേരളത്തിലെ തെരുവുകളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥ പൊതുവേയുണ്ടായിരുന്നില്ല. ലോക്ക്ഡൗണിൽ ഇളവുവന്നതോടെ സ്ഥിതി പഴയപടിയായി. തെരുവോരങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടിത്തുടങ്ങി. മഴ പെയ്യുമ്പോൾ നഗരങ്ങളിലെ ഓടകൾ നിറഞ്ഞുകവിയുകയും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു. സർക്കാരും തദ്ദേശസ്ഥാപന അധികൃതരുമെല്ലാം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിയതാണ് ഇതിനൊരു കാരണമായി പറയുന്നത്. മാലിന്യങ്ങൾ പെരുകിയതോടെ തെരുവുനായശല്യവും കൂടി. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക എന്നിവയൊക്കെ ആരോഗ്യപരിപാലനത്തിനു പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളാണ്. മഴക്കാലം വന്നതിനു പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും പോലുള്ള പകർച്ചവ്യാധികൾ ചിലയിടങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ പെരുകുന്ന കൊതുകുകളും ഈച്ചകളുമൊക്കെയാണു പല മഴക്കാല രോഗങ്ങളും പകർച്ച വ്യാധികളും വ്യാപിപ്പിക്കുന്നതെന്നു മനസിലാക്കി പരിഹാര നടപടികൾക്കു ശ്രമിക്കണം.

ഉയർന്ന സാക്ഷരതയിൽ ഊറ്റംകൊള്ളുന്പോഴും മാലിന്യങ്ങൾ തെരുവോരങ്ങളിലും നദികളിലുമൊക്കെ കൊണ്ടുപോയി തള്ളുക നമ്മുടെ ശീലമാണ്. സ്വന്തം സ്ഥലത്തുനിന്നു പൊതുസ്ഥലത്തേക്കു മാലിന്യങ്ങൾ തള്ളുക എന്നതാണു മിക്ക കേരളീയരുടെയും "ശുചിത്വശീലം’. വ്യക്തിശുചിത്വത്തിൽ പൊതുവേ ശ്രദ്ധിക്കുന്ന നമുക്കു പൊതുസ്ഥലങ്ങളെക്കുറിച്ചുകൂടി ജാഗ്രതയും കരുതലും ഉണ്ടാകണം. അഴുക്കു കെട്ടിക്കിടന്നു വെള്ളമൊഴുക്കു തടസപ്പെട്ടു നഗരവീഥികൾ വെള്ളക്കെട്ടുകളായി മാറുന്ന പ്രശ്നം മുൻകൂർ ഓടശുചീകരണം നടത്തിയാൽ കുറേയൊക്കെ പരിഹരിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവർക്ക് അതിനാവശ്യമായ സാന്പത്തികപിന്തുണ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാവുകയും വേണം. എന്നാൽ, സർക്കാരിന്‍റെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനം ഭരിക്കുന്നവരുടെയും രാഷ്‌ട്രീയ താത്പര്യം പരസ്പര വിരുദ്ധമായി വരുമ്പോൾ ഇതിനു തടസം നേരിടുന്നു എന്നതിനും ധാരാളം ഉദാഹരണങ്ങളുണ്ട്. മാലിന്യ നിർമാർജനത്തിന് സങ്കുചിത രാഷ്‌ട്രീയ താത്പര്യങ്ങൾക്കതീതമായ സമീപനം ആവശ്യമാണ്.

ആരോഗ്യമേഖലയിലെ സമഗ്രമികവിനുള്ള ദേശീയ റാങ്കിംഗിൽ കേരളം കഴിഞ്ഞവർഷവും ഒന്നാമതെത്തിയിരുന്നു. ലോക ബാങ്ക് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചേർന്ന് നീതി ആയോഗിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ ദേശീയ ആരോഗ്യ റിപ്പോർട്ടിലാണ് കേരളം ഒന്നാമതെത്തിയത്. ഇത്തരം അഭിമാനാർഹമായ നേട്ടങ്ങൾ എടുത്തുകാണിക്കാനുണ്ടെങ്കിലും അടിത്തട്ടിലെ യാഥാർഥ്യങ്ങളും വിസ്മരിക്കരുതല്ലോ. മലിനീകരണം കേരളം നേരിടുന്ന ഒരു അതീവ ഗുരുതര പ്രശ്നമാണെന്നാണു പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. മഴക്കാലം വരുന്നതോടെയാണു രോഗങ്ങൾ കൂട്ടത്തോടെ എത്തുന്നത് എന്നതിനാൽ മാലിന്യ നിർമാർ‌ജന പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുന്നതിൽ ഒരു അമാന്തവും പാടില്ല. ദൈവത്തിന്‍റെ സ്വന്തം നാടിനെ മാലിന്യക്കൂമ്പാരമാക്കുന്നതു വലിയ അപരാധമാണ്.

ജീവിതനിലവാര സൂചികയിൽ വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ മലയാളികളെ സഹായിച്ച കേരള മോഡലിന്‍റെ സവിശേഷതകൾ നാം അഭിമാനപൂർവം എടുത്തുകാട്ടുന്നുണ്ട്. മാലിന്യനിർമാജന- ശുചിത്വപാലന രംഗത്തും ഈ മികവിലേക്കെത്താൻ നമുക്കു കഴിയണം. കോവിഡ് കാലം പല പുതിയ ശീലങ്ങളും നമ്മെ പഠിപ്പിച്ചു. ശുചിത്വപാലനവും ഒരു നല്ല ശീലമായി നാം ഉൾക്കൊള്ളണം. പകർച്ചവ്യാധികളെ അകറ്റിനിർത്താനുള്ള ഒരു പ്രതിരോധമാർഗംകൂടിയാണത്.