Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പാവം വിദ്യാർഥികളും രക്ഷിതാക്കളും എന്തു പിഴച്ചു?
ആളകലം പാലിക്കുന്നതുൾപ്പെടെ കോവിഡ് വ്യാപനം തടയുന്ന പ്രതിരോധ നടപടികളെല്ലാം കീം പരീക്ഷാ നടത്തിപ്പിൽ പാലിക്കപ്പെട്ടിട്ടുണ്ട് എന്നുറപ്പുവരുത്തേണ്ടതു സർക്കാരിന്റെ കടമയായിരുന്നു. അതിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ പരീക്ഷയെഴുതാൻ വന്ന വിദ്യാർഥികളോ അവരെ അനുഗമിച്ച രക്ഷിതാക്കളോ അല്ല.
തിരുവനന്തപുരത്ത് സംസ്ഥാന എൻജിനിയറിംഗ്- മെഡിക്കൽ പ്രവേശന (കീം) പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമടക്കം അറുനൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടംകൂടി എന്നാണ് അവർക്കെതിരെയുള്ള ആരോപണം. വിദ്യാർഥികൾ പരീക്ഷ എഴുതുന്പോൾ പരീക്ഷാകേന്ദ്രങ്ങൾക്കു പുറത്ത് രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണത്രേ കേസെടുക്കാനുള്ള നിർദേശം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നല്ലാതെ മറ്റെന്താണ് ഈ നടപടിയെ വിശേഷിപ്പിക്കേണ്ടത്?
കീം പരീക്ഷയെഴുതിയ അഞ്ചു വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് ആരെങ്കിലും ഉത്തരവാദിയാണെങ്കിൽ അതിനു പ്രതിക്കൂട്ടിലാകേണ്ടതു സർക്കാർതന്നെയാണ്. കോവിഡ് പടരുന്ന സാഹചര്യത്തിൽ കീം പരീക്ഷ മാറ്റിവയ്ക്കണമെന്നു പ്രതിപക്ഷവും ആരോഗ്യവിദഗ്ധരുമൊക്കെ നിർദേശിച്ചിരുന്നു. എന്നാൽ, അത്തരം അഭ്യർഥനകളും മുന്നറിയിപ്പുകളുമൊക്കെ അവഗണിച്ചു പരീക്ഷ നടത്തി. പ്രവേശനപരീക്ഷ കാലതാമസം കൂടാതെ നടത്തുന്നതാണു പ്രഫഷണൽ കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ ഭാവിക്കു നല്ലത് എന്ന സദുദ്ദേശ്യമാകാം ഇതിനു സർക്കാരിനെ പ്രേരിപ്പിച്ചത്. എങ്കിലും ആളകലം പാലിക്കുന്നതുൾപ്പെടെ കോവിഡ് വ്യാപനം തടയുന്ന പ്രതിരോധ നടപടികളെല്ലാം പരീക്ഷാ നടത്തിപ്പിൽ പാലിക്കപ്പെട്ടിട്ടുണ്ട് എന്നുറപ്പുവരുത്തേണ്ടതു സർക്കാരിന്റെ കടമയായിരുന്നു. അതിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ പരീക്ഷയെഴുതാൻ വന്ന വിദ്യാർഥികളോ അവരെ അനുഗമിച്ച രക്ഷിതാക്കളോ അല്ല. വീഴ്ചയ്ക്ക് ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം നിരപരാധികളെ ബലിയാടുകളാക്കരുത്.
ഈ മാസം 16-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ എൺപതിനായിരത്തോളം വിദ്യാർഥികളാണു പ്രവേശനപരീക്ഷ എഴുതിയത്. പരീക്ഷ നടത്താൻ സർക്കാരിനു ധൈര്യം പകർന്നതു ലോക്ക്ഡൗണിനുശേഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാകാം. പ്രവേശന പരീക്ഷയ്ക്കു നിശ്ചയിച്ച തീയതിയിൽ കോവിഡ് വ്യാപനം അതിതീവ്രമാകുന്ന ഘട്ടം വന്നു. മുന്നറിയിപ്പുകൾ അവഗണിച്ചു പരീക്ഷ നടത്താൻ തീരുമാനിച്ച സർക്കാർ അതുമൂലം രോഗവ്യാപനം ഉണ്ടാകുന്നില്ല എന്നുറപ്പാക്കാനുള്ള കർക്കശമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. പ്രവേശനകവാടത്തിൽ സാനിറ്റൈസർ വച്ചു എന്നതിലപ്പുറം എന്തു മുൻകരുതൽ നടപടികളാണു സർക്കാർ സ്വീകരിച്ചത്? തിരുവനന്തപുരത്തു പരീക്ഷയെഴുതാൻ വന്നവരിൽ ആ ജില്ലയിലെ വിദൂരപ്രദേശങ്ങളിൽനിന്നുള്ളവരും അന്യജില്ലകളിൽനിന്നുള്ളവരും ഉണ്ടായിരുന്നു. പൊതു ഗതാഗതസൗകര്യം തീർത്തും പരിമിതമായ ഈ കോവിഡ് കാലത്ത് കുട്ടികളെ സുരക്ഷിതമായി പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാനും തിരികെ വീട്ടിൽ കൊണ്ടുപോകാനും രക്ഷിതാക്കൾക്കു കൂടെപ്പോകാതെ നിവൃത്തിയില്ല. മക്കളെക്കുറിച്ചുള്ള കരുതൽ എല്ലാ രക്ഷിതാക്കൾക്കുമുണ്ട്. ഈ കോവിഡ് കാലത്ത് ആ കരുതൽ പരമാവധിയുണ്ടുതാനും.
രക്ഷിതാക്കൾ കൂട്ടംകൂടിനിന്നു എന്നതു വലിയ കുറ്റമായി കാണുന്ന അധികൃതർ അവർക്ക് ആളകലം പാലിച്ചുനിൽക്കാൻ എന്തു സൗകര്യമാണ് ഒരുക്കിയിരുന്നത് എന്നു വിശദീകരിക്കണം. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും നിവൃത്തിയില്ലാതെയാണ് അവർ പരീക്ഷാകേന്ദ്രത്തിനു പുറത്തു രാവിലെ മുതൽ വൈകുന്നേരം വരെ ചെലവഴിച്ചത്. പല രക്ഷിതാക്കളും വാഹനത്തിലിരുന്നു സമയം പോക്കി. ഇത്തരത്തിൽ വളരെ ബുദ്ധിമുട്ടിയ രക്ഷിതാക്കളുടെ പേരിൽ കേസെടുത്തതിനെ മഹാക്രൂരത എന്നല്ലാതെ എന്തു വിശേഷിപ്പിക്കണം? ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്കു നിരപരാധികളെ കേസെടുത്തു പീഡിപ്പിക്കരുത്.
കോവിഡ് കാല നിയന്ത്രണങ്ങൾ എല്ലാവരും പാലിച്ചേ മതിയാവൂ എന്നതിൽ തർക്കമൊന്നുമില്ല. ആവശ്യമുള്ളിടത്തു നിയന്ത്രണങ്ങൾ കർക്കശമാക്കുകയുംവേണം. എന്നാൽ, ഇതിൽ അധികൃതർ കാട്ടുന്ന പക്ഷപാത സമീപനവും ഇരട്ടത്താപ്പും ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള വിശ്വാസം ഇല്ലാതാക്കും. ആരാധനാലയങ്ങളിൽ ഒന്നോ രണ്ടോ പേർ കൂടുതലായാൽ കേസെടുക്കും. അതേസമയം, സിപിഎം നേതാക്കളുടെ മൃതസംസ്കാരച്ചടങ്ങുകളിൽ ആയിരക്കണക്കിനു പേർ പങ്കെടുത്താലും കേസില്ല. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സർവാത്മനാ സഹകരിക്കുന്ന സാധാരണ ജനങ്ങളെ പരിഹസിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നു സർക്കാർ ഉറപ്പുവരുത്തണം. ലക്ഷക്കണക്കിനു വിദ്യാർഥികളും നൂറുകണക്കിന് അധ്യാപകരും പങ്കാളികളാകുന്ന പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാൻ പോവുകയാണ്. അതു കൊറോണ വ്യാപനത്തിന് ഇടയാക്കി എന്ന പേരിൽ പിന്നീടു പരാതി ഉണ്ടായാൽ അതിനും രക്ഷിതാക്കളുടെ പേരിൽ കേസെടുക്കുന്ന സമീപനം ഉണ്ടാകാൻ പാടില്ല. മഹാമാരിയിൽ വല്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളെ വെറുതെ കേസെടുത്തു ദ്രോഹിക്കരുത്.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Latest News
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top