Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭരണയന്ത്ര ധാർഷ്ട്യത്തിന്റെ ദയാരഹിത സമീപനങ്ങൾ
കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ അർബുദരോഗബാധിതനായ യുവാവിനുണ്ടായ ദുരനുഭവം കേരളത്തിനു മുന്നറിയിപ്പാണ്. ഉദ്യോഗസ്ഥർ ധാർഷ്ട്യം വെടിഞ്ഞ് ജനസേവകരായി മാറണം.
പൗരജനങ്ങളുടെ ആവശ്യങ്ങളും ആവലാതികളും സങ്കടങ്ങളും നിവൃത്തിക്കാനുള്ള സംവിധാനമായി രൂപവത്കരിക്കപ്പെട്ടിട്ടുള്ള സർക്കാർ ഭരണയന്ത്രം സാധാരണക്കാരോട് എത്ര ദയാരഹിതവും മനുഷ്യത്വഹീനവുമായാണു പെരുമാറുന്നത് എന്നതിന്റെ അവസാനത്തേതല്ലാത്ത ഉദാഹരണമാണു കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ അർബുദരോഗബാധിതനായ യുവാവിനുണ്ടായ അനുഭവം.
ഇടുക്കി ജില്ലയിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായിരുന്ന സുനീഷ് ജോസഫ് എന്ന യുവാവ് അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പത്തുമാസം മുന്‍പാണു സുനീഷിനു പിഎസ്സി വഴി ഡ്രൈവറായി ജോലി ലഭിക്കുന്നത്. പിന്നീട് അർബുദബാധിതനാണെന്ന് അറിഞ്ഞ സുനീഷ് സർവീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാനും തന്റെ പേരിലുള്ള വീടും ഭൂമിയും ഭാര്യയുടെ പേരിലാക്കാനും കട്ടപ്പനയിലെ ആധാരമെഴുത്ത് ഓഫീസിലെത്തി. കിടപ്പുരോഗിയായ സുനീഷിന്റെ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാൻ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സാധിക്കാതെവന്നതിനാൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ടു ഹാജരായി രജിസ്റ്റർ ചെയ്യാൻ നിർദേശിക്കപ്പെട്ടു. സബ് രജിസ്ട്രാർ ഓഫീസിലെത്തിയ സുനീഷിന് രോഗനില ഗുരുതരമായിരുന്നതിനാൽ ആംബുലൻസിൽനിന്നു പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലാണു സബ് രജിസ്ട്രാർ ഓഫീസ്. ആംബുലൻസിനടുത്തേക്കുവന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണമെന്നു കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റും സബ് രജിസ്ട്രാറോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു സുനീഷിനെ കസേരയിലിരുത്തി മൂന്നാംനിലയിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ ചുമന്നെത്തിച്ചു. ഈ സംഭവത്തിനുശേഷം മൂന്നാംദിവസം സുനീഷ് മരണത്തിനു കീഴടങ്ങി. സംഭവം വിവാദമായതോടെ സബ് രജിസ്ട്രാറായ സ്ത്രീയെ ഗുരുതരമായ വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാട്ടി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
മനുഷ്യത്വത്തിന്റെ കണികപോലുമില്ലാതെ, ഈ ഉദ്യോഗസ്ഥ കാട്ടിയ ധാർഷ്ട്യം ഇന്നു പല സർക്കാർ ഓഫീസുകളിലുമുള്ള സമീപനത്തിന്റെ നേർചിത്രമാണ്. എല്ലാ ഉദ്യോഗസ്ഥരും ഇങ്ങനെയാണ് എന്നല്ല. രജിസ്ട്രാർ ഓഫീസിൽ പോകുന്നതിനുമുന്പ് സുനീഷിനെ കട്ടപ്പന പിഎസ്സി ഓഫീസിനു സമീപം എത്തിച്ച് സർവീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നു. ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥർ അഞ്ചാംനിലയിൽനിന്ന് ഇറങ്ങിവന്ന് ആംബുലൻസിനരികിലെത്തിയാണു നടപടികൾ പൂർത്തീകരിച്ചത്. മനുഷ്യത്വപരമായ ഇത്തരം സമീപനമാണ് സർക്കാർ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾ പ്രതീക്ഷിക്കുക.
ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളിലൊന്നാണു ഭരണനിർവഹണ വിഭാഗം. സർക്കാരിനെയും പൊതുജനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണത്. സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കേണ്ടതും ജനങ്ങളുടെ അർഹമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്കേണ്ടതും ഉദ്യോഗസ്ഥർ വഴിയാണ്. സർക്കാർ ഖജനാവിൽനിന്നു ശന്പളം പറ്റുന്നവർ പൊതുജന സേവകരായിരിക്കണമെന്നാണു സങ്കല്പം. എന്നാൽ, സങ്കല്പവും യാഥാർഥ്യവും തമ്മിൽ പലപ്പോഴും പുലബന്ധംപോലും ഉണ്ടാകാറില്ല എന്നതാണു സങ്കടകരമായ കാര്യം. പൊതുജന സേവകരായിരിക്കേണ്ടവർ യജമാനൻ ചമയുന്പോൾ അട്ടിമറിക്കപ്പെടുന്നത് ജനാധിപത്യസംഹിതയുടെ അടിസ്ഥാനപ്രമാണങ്ങൾതന്നെയാണ്. അധികാരവും സ്വാധീനശക്തിയുമുള്ളവരുടെ മുന്പിൽ വിനീതവിധേയരായി നിൽക്കുന്ന ഉദ്യോഗസ്ഥവൃന്ദം നിസഹായരും ദുർബലരുമായവരുടെമേൽ കുതിരകയറാൻ നോക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചകളെപ്പറ്റി ആരെങ്കിലും പരാതിപ്പെട്ടാലും സംഘടിതരായ അവർക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല എന്നതാണ് അനുഭവം. തീരെ നിവൃത്തികേടു വരുന്ന അവസരങ്ങളിലാണ് സ്ഥലംമാറ്റമോ സസ്പെൻഷനോപോലുള്ള കാര്യങ്ങളുണ്ടാകുന്നത്.
ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതമാണെന്ന് ഈ മന്ത്രിസഭ അധികാരമേറ്റയുടൻ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചിരുന്നു. എങ്കിലും ഫയൽ നീക്കത്തിൽ എന്തെങ്കിലും മാറ്റമുണ്ടായതായി അനുഭവപ്പെട്ടിട്ടില്ല. ചുവപ്പുനാടയിൽനിന്നു മോചനം ലഭിക്കാൻ ഭാഗ്യം സിദ്ധിക്കുന്ന ഫയലുകൾ ഒച്ചിഴയുന്ന വേഗത്തിലാണു ഭരണനിർവഹണ കടന്പയുടെ ഓരോ തട്ടുകളും കയറുന്നത്. ഇതിനിടയിൽ എവിടെയെങ്കിലും അതു വീണുപോകുന്നു. ഒരു നിസഹായന്റെ ജീവിതവും അവിടെ കുടുങ്ങിക്കിടക്കും. സർക്കാർ ഓഫീസുകളിലെത്തുന്നവരെ പരമാവധി എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നാണു പല ഉദ്യോഗസ്ഥരും നോക്കുന്നതെന്ന പരാതി വ്യാപകമായുണ്ട്. എളുപ്പം ചെയ്തുകൊടുക്കാവുന്ന കാര്യങ്ങൾപോലും സാങ്കേതിക തടസങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവും. നിസാര കാര്യങ്ങൾക്കുപോലും പരമാവധി നടത്തിക്കും. സർക്കാർ ഓഫീസിൽ എത്തുന്നവരെല്ലാം കൃത്രിമങ്ങൾ കാട്ടി, സർക്കാരിനെ വഞ്ചിച്ച് അന്യായങ്ങൾ നടത്തിയെടുക്കാൻ വരുന്നവരാണ് എന്ന മട്ടിലാണ് ചില ഉദ്യോഗസ്ഥരുടെയെങ്കിലും പെരുമാറ്റം. സർക്കാർ സംവിധാനങ്ങളോടും ഭരണവ്യവസ്ഥയോടുതന്നെയും അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ജനിപ്പിക്കാനേ ഇത്തരക്കാരുടെ പെരുമാറ്റം ഇടയാക്കൂ. അങ്ങനെയാണു പലരും നിയമലംഘനത്തിന് ഒരുങ്ങുന്നതും സർക്കാർ ഓഫീസുകളിൽ ആത്മഹത്യാശ്രമം നടത്തുന്നതും ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നതും.
ഇതിൽനിന്നു നേരേ വ്യത്യസ്തമാണു വികസിതരാജ്യങ്ങളിൽ പൊതുജനങ്ങൾക്കു സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന സ്വീകരണം. രേഖകൾ ശരിയാണെങ്കിൽ ഒരു തടസവുമില്ലാതെ അവിടെ കാര്യം സാധിച്ചുകിട്ടും. വച്ചു താമസിപ്പിക്കില്ല. എങ്ങനെ ആളുകളെ സഹായിക്കാമെന്നതാണ് അവിടത്തെ സമീപനം. ഇവിടെ നേരേ മറിച്ചാണ്. എങ്ങനെ കാര്യങ്ങൾ ചെയ്തുകൊടുക്കാതിരിക്കാം എന്നാണു പലരും നോക്കുക. കൈക്കൂലി കിട്ടാനുള്ള സാധ്യതയുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമാകാമിത്. നിയമങ്ങളും ചട്ടങ്ങളും പരതിനോക്കി, ആവശ്യം തള്ളാനുള്ള പഴുതുകൾ കണ്ടെത്തുന്നു, ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, നിയമനങ്ങൾ തടസപ്പെടുത്തുന്നു, അംഗീകാരം നൽകൽ നീട്ടിക്കൊണ്ടുപോകുന്നു. ഈ സ്ഥിതിക്കു മാറ്റമുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉദ്യോഗസ്ഥർ ധാർഷ്ട്യം വെടിഞ്ഞ് ജനസേവകരായി മാറണം. അതുണ്ടായില്ലെങ്കിൽ ക്ഷേമരാഷ്ട്രം എന്ന സങ്കല്പം മരീചികയായിത്തന്നെ നിൽക്കും.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top