Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സെക്രട്ടേറിയറ്റിലെ തീപിടിത്തം: ദുരൂഹതകൾ നീങ്ങണം
തീപിടിത്ത സംഭവത്തിലെ ദുരൂഹതകൾ എത്രയും വേഗം നീക്കി ജനങ്ങളുടെ സംശയങ്ങൾക്കു നിവാരണമുണ്ടാക്കാൻ സർക്കാർ തയാറാകണം. സുതാര്യതയ്ക്കു ബദലായി മറ്റൊന്നുമില്ല. അതു സുരക്ഷിതത്വത്തിനു ഭീഷണിയുമല്ല.
തിരുവനന്തപുരത്തു സംസ്ഥാന സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിലെ പൊളിറ്റിക്കൽ വിഭാഗം ഓഫീസിലുണ്ടായ തീപിടിത്തം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. തീപിടിത്തത്തിൽ പ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു പൊതുഭരണവകുപ്പിന്റെ വിശദീകരണം. രേഖകൾ നശിപ്പിക്കാൻ തീവച്ചതാണെന്നും ഇതേക്കുറിച്ച് എൻഐഎ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കള്ളക്കടത്തു കേസിൽ എൻഐഎ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും വ്യാപിപ്പിച്ച പശ്ചാത്തലത്തിൽ ഈ തീപിടിത്തത്തിനു രാഷ്ട്രീയ മാനങ്ങൾ വരുന്നതും ഇതേപ്പറ്റി വാദപ്രതിവാദങ്ങളുണ്ടാകുന്നതും സ്വാഭാവികം. അതെന്തായാലും തീപിടിത്തം സംബന്ധിച്ച ദുരൂഹതകൾ നീങ്ങേണ്ടത് അത്യാവശ്യമാണ്. പോലീസ് സ്പെഷൽ സെൽ നടത്തുന്ന അന്വേഷണം അതിനു സഹായിക്കുമെന്നു കരുതാം.
മന്ത്രിമാരുടെയും വിഐപികളുടെയും വിദേശയാത്രകളും ഗസ്റ്റ് റൂം ബുക്കിംഗുമടക്കം അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്നയിടമാണ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കൽ വിഭാഗവും പ്രോട്ടോകോൾ ഓഫീസും. യുഎഇ കോൺസലേറ്റ് അടക്കമുള്ള നയതന്ത്രസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ വരുന്നതും ഇവിടെയാണ്. മന്ത്രിമാരോ ഉദ്യോഗസ്ഥരോ കോൺസലേറ്റുമായും നയതന്ത്ര ഉദ്യോഗസ്ഥരുമായും ഇടപെടുന്പോൾ പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തെ അറിയിച്ചിരിക്കണമെന്നാണു ചട്ടം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമൊത്തു മൂന്നുതവണ വിദേശയാത്ര നടത്തിയതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ഫയലും ഈ സെക്ഷനിലാണ്. ഇവിടത്തെ ഉദ്യോഗസ്ഥർ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും ബന്ധം പുലർത്തിയിരുന്നതായി ആരോപണമുണ്ട്. സ്വർണക്കടത്ത് സംഭവത്തിൽ പ്രോട്ടോകോൾ ഓഫീസർ അടക്കമുള്ളവരെ എൻഐഎ ചോദ്യംചെയ്തിരുന്നു. ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഎഇ റെഡ്ക്രെസന്റിന്റെ പേരും ഉൾപ്പെട്ടിരുന്നതാണ്. ഇത്തരം രേഖകൾ വല്ലതും തീപിടിത്തത്തിൽ നശിച്ചിട്ടുണ്ടോ എന്നാണ് ആരോപണമുന്നയിക്കുന്നവരുടെ സംശയം.
ഇ-ഫയൽ സംവിധാനമുള്ള സെക്രട്ടേറിയറ്റിൽ ഇലക്ട്രോണിക് ഫയലുകൾ ഭദ്രമാണെന്ന് അധികൃതർ പറയുന്നു. എന്നാൽ, കോൺസലേറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കുള്ള ഡിപ്ലോമാറ്റിക് ഐഡി കാർഡ് നൽകൽ, മന്ത്രിമാരുടെ വിദേശയാത്ര തുടങ്ങിയ കാര്യങ്ങളിൽ സുരക്ഷിതത്വം കണക്കിലെടുത്ത് ഫയലുകൾ കടലാസ് രൂപത്തിലാണു സൂക്ഷിക്കുന്നത്. ഇത്ര പ്രധാനപ്പെട്ട ഒരു സർക്കാർ വിഭാഗത്തിൽ ഫയലുകൾ തീപിടിക്കാവുന്ന വിധം അലക്ഷ്യമായിട്ടാണോ സൂക്ഷിച്ചിരുന്നത് എന്നൊരു ചോദ്യം ഉയരുന്നുണ്ട്.
ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം നല്‍കാനും ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനും ഭരണാധികാരികൾക്കു ബാധ്യതയുണ്ട്. തങ്ങളുടെ നടപടികൾ ക്രമപ്രകാരമാണെന്ന് അവർ പറഞ്ഞാൽ മാത്രം പോരാ, അതു ജനങ്ങൾക്കു ബോധ്യമാവുകയും വേണം. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് സംബന്ധിച്ച് ദിവസവും പുറത്തുവന്നിരുന്ന വിവരങ്ങൾ ജനങ്ങളെ വളരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. രാജ്യദ്രോഹപ്രവർത്തനവും നടന്നതായി ആരോപിക്കപ്പെടുന്ന കള്ളക്കടത്തു കേസിൽ കുറ്റാരോപിതരായവർ ഭരണത്തിന്റെ ഇടനാഴികളിൽ യഥേഷ്ടം വിഹരിച്ചിരുന്നു എന്നകാര്യം ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. ഒരത്യാവശ്യകാര്യം സാധിക്കാൻ വരുന്ന സാധാരണക്കാരൻ സെക്രട്ടേറിയറ്റ് ഗേറ്റിനു പുറത്തു കാത്തുകെട്ടി നിൽക്കേണ്ടിവരുന്പോഴാണ് ക്രിമിനലുകൾ ഭരണത്തിന്റെ അകത്തളങ്ങളിൽ അഴിഞ്ഞാടിയത്. സെക്രട്ടേറിയറ്റിലെ കാര്യാലയങ്ങളിൽ ആരെല്ലാം വന്നുപോയി എന്നു രേഖപ്പെടുത്തുന്ന സിസിടിവി ഇടിമിന്നലേറ്റു നശിച്ചു എന്നൊരു വാർത്ത ഇടയ്ക്കു പ്രചരിച്ചിരുന്നു. ഇപ്പോഴത്തെ തീപിടിത്തംകൂടി അതോടുചേർത്തു വായിക്കുന്പോൾ ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു എന്ന നിഗമനത്തിലെത്തുന്നവരെ കുറ്റപ്പെടുത്താനാവുമോ?
ജനങ്ങളാണ് യജമാനന്മാർ എന്ന ജനാധിപത്യതത്വം കേട്ടാൽ പലരുടെ ചുണ്ടിലും പരിഹാസച്ചിരി ഉയർന്നേക്കാമെങ്കിലും ജനങ്ങളുടെ പ്രതികരണശേഷിയെ ആരും നിസാരവത്കരിച്ചു കാണരുത്. അതുകൊണ്ട് തീപിടിത്ത സംഭവത്തിലെ ദുരൂഹതകൾ എത്രയും വേഗം നീക്കി ജനങ്ങളുടെ സംശയങ്ങൾക്കു നിവാരണമുണ്ടാക്കാൻ സർക്കാർ തയാറാകണം. സുതാര്യതയ്ക്കു ബദലായി മറ്റൊന്നുമില്ല. അതു സുരക്ഷിതത്വത്തിനു ഭീഷണിയുമല്ല. സെക്രട്ടേറിയറ്റിന്റെ ഗേറ്റുകളും വാതിലുകളും പൊതുജനങ്ങൾക്കായി തുറന്നിടുന്നതായിരിക്കും നാടകൾക്കുള്ളിൽ വിശ്രമിക്കുന്ന ഫയലുകൾക്ക് ഇപ്പോഴത്തേതിലും കൂടുതൽ സുരക്ഷിതം. ഒന്നുമല്ലെങ്കിലും അവിടേക്കു ശുദ്ധവായു കയറുകയെങ്കിലും ചെയ്യുമല്ലോ.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top