പ്രണാമം, പ്രണാബ് ദാ
രാഷ്‌ട്രീയപാരന്പര്യംകൊണ്ടും ഭരണമികവുകൊണ്ടും ഭരണഘടനയിലുള്ള അവഗാഹം കൊണ്ടും രാജ്യം കണ്ട പ്രഗത്ഭരായ രാഷ്‌ട്രപതിമാരുടെ ഗണത്തിലാണ് പ്രണാബ് മുഖർജിയുടെ സ്ഥാനം. മികവുറ്റ സംഭാവനകൾ നല്കി രാഷ്‌ട്രത്തെ ധന്യമാക്കിയ ഈ അപൂർവ
പ്രതിഭയ്ക്കു മുമ്പിൽ ആദരവോടെ പ്രണാമം അർപ്പിക്കുന്നു.


ആറു പതിറ്റാണ്ടു നീണ്ട രാഷ്‌ട്രസേവനത്തിനുശേഷം പ്രണാബ് കുമാർ മുഖർജി എന്ന രാഷ്‌ട്രതന്ത്രജ്ഞൻ ഇന്ത്യൻ രാഷ്‌ട്രീയ മണ്ഡലത്തിൽനിന്നും ഈ ലോകത്തുനിന്നും വിടവാങ്ങിയിരിക്കുകയാണ്. ഭരണനൈപുണ്യത്തിന്‍റെ നിരവധി വിജയഗാഥകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നുപോകുന്നത്. കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലെ ശക്തരായ നേതാക്കളിലൊരാളായിരുന്ന പ്രണാബ് ദീർഘകാലം ഇന്ത്യൻ ഭരണകൂടത്തിന്‍റെ നിർണായക സ്ഥാനങ്ങളിലുണ്ടായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെത്തുന്നത്. പിന്നീടു കേന്ദ്രത്തിൽ വിദേശകാര്യം, പ്രതിരോധം, ധനകാര്യം, വാണിജ്യം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായി. തുടർന്നു രാഷ്‌ട്രപതിപദം അലങ്കരിച്ചുകൊണ്ടു രാജ്യത്തിന്‍റെ പ്രഥമ പൗരനുമായി.

ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് അല്പകാലം കോണ്‍ഗ്രസിൽനിന്നു വിട്ടുനിന്ന പ്രണാബ് മൂന്നു വർഷത്തിനുശേഷം പാർട്ടിയിൽ തിരിച്ചെത്തി. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായിട്ടായിരുന്നു രണ്ടാം വരവ്. പിന്നീടു കോണ്‍ഗ്രസിന്‍റെയും യുപിഎ സഖ്യം രൂപവത്ക്കരിക്കപ്പെട്ടപ്പോൾ അതിന്‍റെയും രാഷ്‌ട്രീയഗതികളെ നിയന്ത്രിക്കുന്നതിൽ നിർണായക റോളിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. പ്രധാനമന്ത്രി സ്ഥാനത്തേക്കു പ്രണാബിനെ പരിഗണിക്കുമെന്നു പലരും കരുതി. എങ്കിലും, മുമ്പു തന്‍റെ കീഴിൽ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ പ്രണാബിനു മടിയുണ്ടായില്ല.

രാഷ്‌ട്രീയത്തിലെ സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് നല്ല ബോധ്യമുള്ള ആളായിരുന്നു അദ്ദേഹം. റെയ്സീന കുന്നിലെ രാഷ്‌ട്രപതിഭവനിലുള്ള രാജ്യത്തെ ഒന്നാമന്‍റെ കസേരയിലേക്ക് അദ്ദേഹത്തിനു സ്ഥാനക്കയറ്റം കിട്ടിയത് അർഹതയ്ക്കുള്ള അംഗീകാരമായിട്ടുതന്നെയായിരുന്നു. എതിരാളികളെപ്പോലും തന്‍റെ പക്ഷത്താക്കാനുള്ള പ്രണാബിന്‍റെ രാഷ്‌ട്രീയകൗശലം അന്നത്തെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പ്രകടമായി കണ്ടു. എൻഡിഎയിൽ വിള്ളൽ വീഴ്ത്താനും തന്നെ തുടക്കത്തിൽ എതിർത്ത നാട്ടുകാരി മമതാ ബാനർജിയെക്കൊണ്ട് അവസാനം പിന്തുണ പ്രഖ്യാപിപ്പിക്കാനും പ്രണാബിനു കഴിഞ്ഞു.

വേണ്ട അവസരങ്ങളിൽ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുകയും ദേഷ്യം വരുന്പോൾ അതു പ്രകടിപ്പിക്കുകയും ചെയ്യുന്ന തുറന്ന പ്രകൃതക്കാരനായിരുന്നു പ്രണാബ് മുഖർജി. ജനപ്രിയനേതാവ് എന്ന വിശേഷണത്തിന് ഇണങ്ങാത്ത ആൾ. അദ്ദേഹം ഭരണാധികാരിയായിരുന്ന കാലത്തെല്ലാം ‘ട്രബിൾ ഷൂട്ടറു’ടെ റോളിലായിരുന്നു. രാഷ്‌ട്രീയ പാരന്പര്യംകൊണ്ടും ഭരണമികവുകൊണ്ടും ഭരണഘടനയിലുള്ള അവഗാഹംകൊണ്ടും രാജ്യം കണ്ട പ്രഗത്ഭരായ രാഷ്‌ട്രപതിമാരുടെ ഗണത്തിൽ സ്ഥാനം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്‌ട്രപതിസ്ഥാനം അദ്ദേഹത്തിന് ഒരു അലങ്കാരപദവി അല്ലായിരുന്നു. ഭരണഘടനയായിരിക്കും തന്‍റെ മാർഗദീപമെന്നു രാഷ്‌ട്രപതിയായി ചുമതലയേറ്റ വേളയിൽ വ്യക്തമാക്കിയ അദ്ദേഹം അതനുസരിച്ചുതന്നെ പ്രവർത്തിച്ചു.

സാന്പത്തികവിദഗ്ധൻ, രാഷ്‌ട്രീയതന്ത്രജ്ഞൻ, മികച്ച പാർലമെന്‍റേറിയൻ, പ്രതിസന്ധിഘട്ടങ്ങളിൽ മാർഗദർശി, നയരൂപീകരണ വിദഗ്ധൻ എന്നിങ്ങനെ പ്രണാബ് മുഖർജിക്കുള്ള വിശേഷണങ്ങൾ നിരവധിയാണ്. ബുദ്ധികൂർമതയും രാഷ്‌ട്രീയതന്ത്രജ്ഞതയുമാണ് അദ്ദേഹത്തിന്‍റെ ഉയർച്ചകൾക്കു ഹേതുവായത്. മികച്ച പ്രഭാഷകൻകൂടിയായ പ്രണാബ് രാഷ്‌ട്രീയ- ഭരണരംഗത്തെ വാക്കിംഗ് എൻസൈക്ലോപീഡിയ ആയും അറിയപ്പെട്ടിരുന്നു. ഈ വിജ്ഞാനമികവാണ് രാജ്യത്തെ എല്ലാ രാഷ്‌ട്രീയപാർട്ടികളും ബഹുമാനിക്കുന്ന അപൂർവം നേതാക്കളിലൊരാളാകാൻ അദ്ദേഹത്തെ സഹായിച്ചത്. അദ്ദേഹമിതാ കാലയവനികയ്ക്കു പിന്നിലേക്കു മറഞ്ഞിരിക്കുന്നു.

മികവുറ്റ സംഭാവനകൾകൊണ്ടു രാഷ്‌ട്രത്തെ ധന്യമാക്കിയ ഈ അപൂർവ പ്രതിഭയ്ക്കു മുമ്പിൽ ആദരവോടെ പ്രണാമം അർപ്പിക്കുന്നു.