ഇലക്‌ഷൻ അല്പം വൈകിയാലും കുറ്റമറ്റ രീതിയിലാകണം
കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പു നടത്തിയാൽ വോട്ടർമാർ
മുഴുവൻ പേർക്കും അതിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന സംശയം
ന്യായമാണ്. അതുകൊണ്ട് അല്പം ‌വൈകിയാലും കുറ്റമറ്റ രീതിയിൽ
തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതം.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് അഭ്യർഥിക്കാൻ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രായോഗികമായ തീരുമാനമാണിതെന്നു പറയണം.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം പോലുള്ള പല പൗരാവകാശങ്ങളും നിയന്ത്രിക്കപ്പെട്ട് വായും മൂക്കും മൂടിക്കെട്ടി കഴിയുകയാണു പൊതുജനം. ലോക്ക്ഡൗണിനെ‌ത്തുടർന്നുള്ള സാന്പത്തികത്തകർച്ചയിൽനിന്നു കരകയറാൻ പാടുപെടുകയാണു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. കർഷകരും തൊ‌ഴിലാളികളുമടക്കം സാധാരണ ജനങ്ങളിൽ ആരുടെയും കൈയിൽ പണമില്ല. സംസ്ഥാന സർക്കാരാകട്ടെ കോവിഡ് പ്ര‌തിരോധപ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ അതു വോട്ടർമാർ മുഴുവൻ പേർക്കും പങ്കെടുക്കാൻ കഴിയാത്ത ചടങ്ങുതീർക്കൽ ആ‍യിത്തീരുകയേ ഉള്ളൂവെന്നു സാമാന്യബോധമുള്ള ആർക്കും മനസിലാകും.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നവംബറിൽ പുതിയ ഭരണസമിതികൾ നിലവിൽ വരേണ്ടതുണ്ട് എന്നതിനാൽ ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുപ്പു നടത്താനാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ആലോചിച്ചിരുന്നത്. അതനുസരിച്ചുള്ള പ്രാഥമികമായ ഒരുക്കങ്ങൾ രാഷ്‌ട്രീയ പാർട്ടികളും ആരംഭിച്ചിരുന്നു. അതിനിടെയാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടത്തുമെന്നു ‌കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വരുന്നത്. നവംബർ 29നു മുന്പ് ഈ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 2021 ഏപ്രിൽ- മേയ് മാസത്തിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിനാൽ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുവരുന്ന എംഎൽഎമാർക്ക് നാലോ അഞ്ചോ മാസ‌ത്തെ കാലാവധിയാണു ലഭിക്കുക. അതിനുവേണ്ടി വലിയ ബുദ്ധിമുട്ടുകളും ഭാരിച്ച ചെലവും സഹിച്ച് തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടോ എന്നായിരുന്നു പൊതുവേ ഉയർന്ന ചോദ്യം. ഉ‌പതെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന സർക്കാരിനു മാത്രം 15-20 കോടി രൂപ മുടക്കേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ. സ്ഥാനാർഥികൾക്കും ‌രാഷ്‌‌ട്രീയ പാർട്ടികൾക്കും വേണ്ടിവരുന്ന ചെലവ് പുറമെയാണ്.

കോവിഡിന്‍റെ പശ്ചാത്തലത്തിലും, അനാവ‌ശ്യ സാന്പത്തിക ചെലവുകൾ ഒഴിവാക്കാൻ കഴിയുമെന്നു ചൂണ്ടിക്കാട്ടിയും സംസ്ഥാന സർക്കാർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നീട്ടിവച്ചാൽ ഇതിനു സമ്മതിക്കാമെന്ന ബദൽ നിർദേശം ഇതിനു മറുപടിയായി പ്രതിപക്ഷം നൽകി. സർക്കാർ അതിനു വഴങ്ങിയതു പ്രകാരമുള്ള ധാരണയാണ് ഇന്നലത്തെ സർവകക്ഷിയോഗത്തിൽ ഉണ്ടായിരിക്കുന്നത്. അന്തിമതീരുമാനം ഇനി തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഭാഗത്തുനിന്നുണ്ടാകണം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി നവംബർ 11 വരെയാണ്. തെരഞ്ഞെടുപ്പു നീട്ടിയാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നവംബർ 11നു ശേഷം അഡ്മിനിസ്ട്രേറ്റർ ഭരണം വേണ്ടിവരും. അതു തികഞ്ഞ ഉദ്യോഗസ്ഥഭരണമാണ്. ജനഹിതത്തിനെതിരായ പല തീരുമാനങ്ങളും വരാം. അതിനാൽ ഈ തെരഞ്ഞെടുപ്പ് അന‌ന്തമായി നീട്ടിക്കൊണ്ടുപോകുന്നതും ശരിയല്ല. 2021 ജനുവരിയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടത്താനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നതെന്നു കേൾക്കുന്നു. അതിനപ്പുറം അതു നീളരുത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്തുതന്നെ നടത്തണമെന്ന അഭിപ്രായമാണു ബിജെപിക്കുള്ളത്. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ, രാഷ്‌ട്രീയം മാത്രമാണ് അവർ നോക്കുന്നതെന്നു തോന്നുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാകും വോട്ടെടുപ്പു നടക്കുകയെന്ന് ഉപതെരഞ്ഞെടുപ്പിന്‍റെ അറിയിപ്പു വന്ന അവസരത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. സ്ഥാനാർഥികളും രാഷ്‌ട്രീയ പാർട്ടികളുടെ പ്രവർത്തകരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മാത്രമല്ല, വോട്ടർമാരും നിയന്ത്രണങ്ങളുടെ പരിധിയിൽ വരും. പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം ചുരുക്കും, ആളകലം പാല‌ിച്ചു ക്യൂ നിൽക്കണം, ഒരേസമയം നിശ്ചിത എണ്ണത്തിൽ കൂടുതൽ വോട്ടർമാരെ ബൂത്തിൽ കയറ്റില്ല, വോട്ടർമാരെല്ലാം മാസ്ക് ധരിക്കണം തുടങ്ങിയ നിർദേശങ്ങൾ വോട്ടർമാർക്കു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നു തീർച്ചയാണ്. അത്ര രാഷ്‌ട്രീയ ആഭിമുഖ്യമില്ലാത്ത പലരും ഇത്ര ബുദ്ധിമുട്ടി വോട്ടെടുപ്പിനു പോകേണ്ട എന്നു തീരുമാനിച്ചെന്നും വരാം. എന്തിന്‍റെ പേരിലായാലും വോട്ടർമാർ അകറ്റിനിർത്തപ്പെടുന്നത് ജനാധിപത്യ പ്രക്രിയയുടെ അന്തഃസത്ത ചോർത്തും. അതുകൊണ്ട് അല്പം ‌വൈകിയാലും കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതം.