Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കർഷക ക്ഷേമനിധി ഉത്തേജനം പകരട്ടെ
ക്ഷേമനിധി ബോർഡിൽ കർഷകരുടെ പ്രതിനിധികളായി 14 അനൗദ്യോഗിക അംഗങ്ങളുണ്ടാകുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ അംഗങ്ങളെ തെരഞ്ഞെടുക്കുന്പോൾ രാഷ്ട്രീയ പരിഗണന മാത്രം നോക്കാതെ, അവർ യഥാർഥ കർഷക പ്രതിനിധികളാണെന്ന് ഉറപ്പുവരുത്തണം.
അധ്വാനം പ്രധാന മൂലധനമായി കരുതുന്ന കർഷകർക്കു കുറേ നാളുകളായി തിക്താനുഭവങ്ങളും അവഗണനകളും മാത്രമാണുണ്ടാകുന്നത്. നാടിനെ തീറ്റിപ്പോറ്റുന്ന കർഷകരെ പുകഴ്ത്താനും തെരഞ്ഞെടുപ്പുവേളകളിൽ അവർക്കായി വാഗ്ദാനങ്ങൾ കോരിച്ചൊരിയാനും രാഷ്ട്രീയപാർട്ടികൾ തമ്മിൽ മത്സരമാണ്. എന്നാൽ, അധികാരത്തിലേറിയാൽ അതെല്ലാം മറക്കുന്നു. പിന്നീടുള്ള തീരുമാനങ്ങളെല്ലാം വരുന്നത് വ്യവസായ കുത്തകകളുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും അഭീഷ്ടങ്ങൾ സാധിച്ചുകൊടുക്കുന്ന വിധത്തിലായിരിക്കും.
ടയർ മുതലാളിമാരുടെ ലാഭച്ചാക്കുകൾ വീർപ്പിക്കാൻവേണ്ടി റബർ കർഷകരെ കുത്തുപാള എടുപ്പിച്ചതും കാർഷികമേഖല കൈപ്പിടിയിലൊതുക്കാൻ വരുന്ന കോർപറേറ്റുകളുടെ ഇച്ഛയ്ക്കൊത്ത് ഇപ്പോൾ കാർഷികബില്ലുകൾ കൊണ്ടുവന്നതുമൊക്കെ നമ്മുടെ കൺമുന്നിലുണ്ട്. പരിസ്ഥിതി തീവ്രവാദികളുടെയും വന്യമൃഗങ്ങളുടെയും നിരന്തരശല്യത്തിൽ പൊറുതിമുട്ടുന്ന മലയോര കർഷകരുടെ വിലാപങ്ങൾ വനരോദനങ്ങളായി അവശേഷിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ കർഷക ക്ഷേമനിധി ബോർഡ് യാഥാർഥ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വേറിട്ടൊരു അനുഭവമാണ്. ഇതിന്റെ ഗുണഭോക്താക്കളായ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട- പരിമിത കർഷകർ കർഷക ക്ഷേമനിധിയെ സ്വാഗതംചെയ്യും.
യുഡിഎഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി കൊണ്ടുവന്ന കർഷക പെൻഷൻ, റബർ വിലസ്ഥിരതാ ഫണ്ട് എന്നിവയ്ക്കുശേഷം സംസ്ഥാനത്തെ കർഷകർക്കു വലിയ ആശ്വാസമായി മാറാവുന്ന പദ്ധതിയാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന കർഷക ക്ഷേമനിധി. രാജ്യത്ത് ആദ്യമായാണു കർഷകർക്കു ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും കർഷകർക്ക് അവകാശലാഭം ഉറപ്പാക്കുകയും ചെയ്യുന്നതെന്നു സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. കർഷകരുടെയും ആശ്രിതരുടെയും ക്ഷേമവും വാർധക്യകാലത്തെ കരുതലും ലക്ഷ്യമിട്ടാണ് കേരള കർഷക ക്ഷേമനിധി ബോർഡ് ബിൽ കഴിഞ്ഞ വർഷം നവംബറിൽ നിയമസഭ പാസാക്കിയത്. ബോർഡ് സ്വരൂപിക്കുന്ന നിധിയിൽനിന്നാണ് പെൻഷനും ആനുകൂല്യങ്ങളും അടക്കമുള്ള സാമൂഹിക സുരക്ഷിതത്വ നടപടികൾ സ്വീകരിക്കുക. പതിനെട്ടു വയസിനും 55 വയസിനുമിടയിൽ പ്രായമുള്ളവരും കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ളവരുമായവർക്ക് കർഷക ക്ഷേമനിധിയിൽ അംഗമാകാമെന്നാണു വ്യവസ്ഥ. കൃഷിയിൽനിന്നുള്ള പ്രതിവർഷ വരുമാനം അഞ്ചുലക്ഷം രൂപയിൽ കവിയാൻ പാടില്ല. കുടുംബപെൻഷൻ, അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം തുടങ്ങിയവയ്ക്കും ക്ഷേമനിധിയിൽ വ്യവസ്ഥയുണ്ട്.
കർഷക ക്ഷേമനിധിയിൽ ചേരുന്ന കർഷകർ പ്രതിമാസം കുറഞ്ഞതു 100 രൂപ അംശദായം അടയ്ക്കണം. സർക്കാർ വിഹിതമായി 250 രൂപ വരെ നൽകും. കൂടുതൽ തുക അടയ്ക്കുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിക്കും. കർഷകർ അടയ്ക്കേണ്ട തുക താരതമ്യേന കുറഞ്ഞതാണെങ്കിലും അവരതു കൃത്യമായി അടയ്ക്കുന്നതിൽ മുടക്കംവരുത്താൻ എല്ലാ സാധ്യതയുമുണ്ട്. ഇത്തരം സന്ദർഭങ്ങളിലുണ്ടാകുന്ന ഉദ്യോഗസ്ഥ കാർക്കശ്യ നിലപാടുകൾ കർഷകരുടെ ക്ഷേമനിധി അംഗത്വം മുടങ്ങുന്നതിലേക്കും പെൻഷൻ നിഷേധിക്കപ്പെടുന്നതിലേക്കുമൊക്കെ നയിക്കാറുണ്ട്. അതുകൊണ്ട് അംശദായം അടയ്ക്കൽ മുടങ്ങുന്ന കർഷകരുടെ കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനുമൊക്കെ ഉദാരമായ സമീപനം ചട്ടങ്ങളിലുണ്ടാകണം. ക്ഷേമനിധി ബോർഡിൽ കർഷകരുടെ പ്രതിനിധികളായി 14 അനൗദ്യോഗിക അംഗങ്ങളുണ്ടാകുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ അംഗങ്ങളെ തെരഞ്ഞെടുക്കുന്പോൾ രാഷ്ട്രീയ പരിഗണന മാത്രം നോക്കാതെ, അവർ യഥാർഥ കർഷക പ്രതിനിധികളാണെന്ന് ഉറപ്പുവരുത്തണം. ബോർഡിൽ വരുന്നവർ കർഷക താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരല്ലെങ്കിൽ ക്ഷേമനിധിയുടെ ലക്ഷ്യംതന്നെ അട്ടിമറിക്കപ്പെടാം.
സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ പലതും നടപ്പാക്കപ്പെടാതെ പോവുകയോ പിന്നീടു താളംതെറ്റുകയോ ചെയ്യുന്നതു ഫണ്ടിന്റെ കുറവിനേക്കാൾ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിഷേധാത്മക സമീപനങ്ങൾ മൂലമാണ്. കർഷകർക്കും മറ്റു ദുർബലവിഭാഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ നൽകുമ്പോൾ അതിനെ അനർഹ സൗജന്യങ്ങൾ നൽകുന്നു എന്ന മട്ടിലാണ് ഉദ്യോഗസ്ഥർ ചിലരെങ്കിലും കാണുന്നത്. സർക്കാരിന്റെ വരുമാനം പൗരന്മാരെല്ലാവർക്കും അവകാശപ്പെട്ടതാണ്. ക്ഷേമനിധികളിൽനിന്ന് ആനുകൂല്യങ്ങൾ നൽകുന്നത് ഗുണഭോക്താക്കളിൽനിന്ന് അംശദായം പിരിച്ചിട്ടുകൂടിയാണ് എന്ന വസ്തുതയും ആരും മറക്കരുത്. പരമാവധി കർഷകർ ക്ഷേമനിധിയിൽ ചേർന്ന് ആനുകൂല്യങ്ങൾ നേടുന്നു എന്നുറപ്പുവരുത്താൻ സർക്കാരും കർഷക സംഘടനകളുമൊക്കെ ശ്രദ്ധിക്കണം. പുതിയ തലമുറ കൃഷിയിൽനിന്ന് അകന്നുപോകുന്നത് ജീവിക്കാനാവശ്യമായ വരുമാനം അതിൽനിന്നു ലഭിക്കാത്തതുകൊണ്ടും ആരോഗ്യം ക്ഷയിക്കുന്ന വാർധക്യകാലത്ത് മരുന്നുവാങ്ങാൻപോലുമുള്ള പണം കിട്ടാൻ കർഷകർക്കു മാർഗങ്ങളില്ലാത്തതുകൊണ്ടുമാണ്. കർഷക ക്ഷേമനിധിയിൽനിന്നു ലഭിക്കുന്ന പെൻഷൻ വിശ്രമകാലത്തു തങ്ങൾക്കൊരു ആശ്വാസമായി മാറും എന്ന ബോധ്യം ഇവിടത്തെ കർഷക സമൂഹത്തിനു വന്നാൽ കൃഷിക്ക് അതൊരു ഉത്തേജനമായിത്തീരും എന്നതിൽ സംശയമില്ല.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top